വിധി നടപ്പിലാക്കാൻ വൈകുന്നത് ജീവാപായവും നാശനഷ്ടവും ഒഴിവാക്കാൻ; ഒരു പ്രശ്നം പരിഹരിക്കുന്നത് വഴി മറ്റൊരു പ്രശ്നം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചുമതല സർക്കാരിനുണ്ട്; വിധി നടപ്പിലാക്കാൻ സാവകാശം വേണം; ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാൻ പറ്റുമോ എന്ന് ചോദിച്ച് വൻ പൊലീസ് സന്നാഹം ഒരുക്കിയ സർക്കാർ സഭാ തർക്കത്തിൽ കോടതിയോട് പറഞ്ഞത് ഞെട്ടിക്കുന്ന വാദങ്ങൾ; ശബരിമലയുമായി താരതമ്യം ചെയ്യരുതെന്ന് ശബരിമലയുടെ പേരു പറയാതെ സത്യവാങ്മൂലത്തിൽ പരാമർശവും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സുപ്രീംകോടതി വിധി നടപ്പാക്കാനുള്ളത്. അത് നടപ്പാക്കുക തന്നെ ചെയ്യും. അതിന് ആരുമായും ചർച്ച ചെയ്യേണ്ടതു പോലുമില്ലെന്നായിരുന്നു ശബരിമല യുവതി പ്രവേശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. ശബരിമലയെ സംഘർഷ ഭൂമിയാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി. സുപ്രീംകോടതി വിധി നടപ്പാക്കാൻ വേണ്ടി നിരോധനാജ്ഞ പോലും സർക്കാർ നടപ്പാക്കി. എന്നാൽ പിറവം പള്ളി തർക്കമെത്തുമ്പോൾ സർക്കാർ പറയുന്നത് കേട്ട് മലയാളികൾ ഞെട്ടുകയാണ്. സുപ്രീംകോടതിവിധികൾ വന്ന പിറവം പള്ളിക്കേസും മറ്റൊരു വിഷയവും സമാനമല്ല. പിറവം പള്ളിക്കേസ് മലങ്കരസഭയിലെ രണ്ടുവിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ്. പൊതുസമൂഹത്തെ ബാധിക്കുന്ന ഇതരവിഷയം പോലെയല്ലെന്നാണ് പിണറായി പറയുന്നത്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ പരമാർശമുള്ളത്. ശബരിമലയുടെ പേര് പറയാതെയുള്ള നിർണ്ണായക പരാമർശം.
പിറവം കേസിൽ ശബരിമലയുമായുള്ള താരതമ്യം ഹൈക്കോടതി നടത്തിയിരുന്നു. കർശന നിർദ്ദേശങ്ങൾ സർക്കാരിന് നൽകുകയും ചെയ്തു. ഇതോടെ സർക്കാർ വെട്ടിലായി. സത്യവാങ്മൂലവും നൽകി. പിറവം പള്ളിയിൽ പൊലീസ് നടപടിയുണ്ടായി എന്ന് വരുത്തി തീർത്തായിരുന്നു ഇത്. ഇതിനായി കരുതലോടെ സത്യവങ്മൂലം തയ്യാറാക്കി. സമുദായസംഘടനകളുൾപ്പെടെ കേരളത്തിൽ രാഷ്ട്രീയനേട്ടത്തിന് ശ്രമിച്ചപ്പോഴാണ് സുപ്രീംകോടതി വിധി നടപ്പാക്കുന്നതുസംബന്ധിച്ച ഇതരവിഷയത്തിൽ പൊലീസിനെ നിയോഗിക്കേണ്ടിവന്നത് എന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുന്നു. അതായത് ശബരിമലയിലെ നടപടികളുടെ പശ്ചാത്തലം തന്ത്രപരമായി വിശദീകരിക്കുകയാണ് സർക്കാർ. ശബരിമലയിലേതിന് സമാനമായി സമുദായ സംഘടനകൾ തന്നെയാണ് പിറവത്തും തടിച്ചു കൂടിയത്. ഇവർക്കെതിരെ നടപടി എടുത്താൽ അത് ക്രൈസ്തവ വോട്ടു ബാങ്കുകളെ അകറ്റും. അതിനാൽ പിറവത്ത് തന്ത്രപരമായ കളിയും.
വിധി നടപ്പാക്കാനും പള്ളിയിൽ ചടങ്ങുകൾ നടത്താനും പൊലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് വിഭാഗത്തിലെ പള്ളിവികാരിയുൾപ്പെടെ നൽകിയ ഹർജികളിലാണ് സർക്കാരിന്റെ വിശദീകരണം. ഡിസംബർ എട്ടിന് പള്ളിയങ്കണത്തിൽ യാക്കോബായ വിഭാഗത്തിലുള്ള 1000 പേർ ക്യാമ്പ് ചെയ്തിരുന്നു. പത്തായപ്പോൾ എണ്ണം 2000 ആയി. കൂടുതൽ യാക്കോബായക്കാർ പ്രതിഷേധവുമായെത്തുന്നത് തടയാൻ പള്ളിയിലേക്കുള്ള വഴികൾ അടച്ചു. നിയമവിരുദ്ധമായി സംഘം ചേർന്നവരെ അറസ്റ്റ് ചെയ്യാൻ നടപടി സ്വീകരിച്ചെങ്കിലും സഹകരിക്കാൻ തയ്യാറായില്ല. അഞ്ചുപേർ പള്ളിക്ക് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഇതോടെ പൊലീസിന് തന്ത്രപരമായി പിന്മാറേണ്ടി വന്നു. സംഭവത്തിൽ പിറവം പൊലീസ് രണ്ട് കേസുകളെടുത്തിട്ടുണ്ടെന്നും ഒത്തുതീർപ്പു ശ്രമങ്ങൾ തുടരുമെന്നും സർക്കാർ അറിയിച്ചു. ശബരിമലയിലെ സർ്ക്കാർ നിലപാടിൽ നിന്നുള്ള മലക്കം മറിച്ചിലാണ് ഈ വിഷയത്തിൽ കാണുന്നത്. ഇത് വലിയ തോതിൽ ചർച്ചയാകുന്നതുമുണ്ട്. സർക്കാരിന്റെ പിന്തുണ കിട്ടാത്തത് ഓർത്തഡോക്സുകാരേയും വേദനിപ്പിക്കുന്നുണ്ട്. എന്നാലും പിറവത്ത് സംഘർ,ം വേണ്ടെന്നാണ് സർക്കാർ നിലപാട്. ക്രൈസ്തവ വോട്ടുകളെ മുഴുവൻ ബാധിക്കുന്ന തരത്തിലേക്ക് വിഷയം മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ താൽപ്പര്യമില്ലാത്തതാണ് ഇതിന് കാരണം.
പിറവം സെയ്ന്റ് മേരീസ് പള്ളിക്കേസിൽ സുപ്രീംകോടതിവിധി പാലിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുമെന്ന് അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിൽ പരമാവധി എന്ന വാക്കും നിർണ്ണായകമാണ്. അതായത് നടപ്പാക്കുമെന്ന് ഉറപ്പ് സർക്കാർ കൊടുക്കുന്നില്ലെന്നതാണ് വസ്തുത. കഴിഞ്ഞദിവസം വൻപൊലീസ് സന്നാഹവുമായി ശ്രമം നടത്തിയെങ്കിലും ജീവാപായവും മറ്റുമൊഴിവാക്കാൻ പൊലീസിന് പിന്മാറേണ്ടിവന്നു. ക്രമസമാധാനവും സമുദായസൗഹാർദവും ഉറപ്പാക്കണമെന്നതിലപ്പുറം ഇക്കാര്യത്തിൽ സർക്കാരിന് മറ്റു താത്പര്യമൊന്നുമില്ലെന്നും ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.ഡിസംബർ എട്ടിന് എറണാകുളം കളക്ടർ നടത്തിയ ഒത്തുതീർപ്പുചർച്ച ഫലം കണ്ടില്ല. ഡിസംബർ എട്ടിന് യാക്കോബായ വിഭാഗത്തിലെ ആയിരത്തോളംപേർ പള്ളിയിലെത്തി. പത്താംതീയതി ഇത് രണ്ടായിരത്തോളമായി. 14 ഡിവൈ.എസ്പി.മാരുൾപ്പെടെ 1100-ലധികം പൊലീസിനെ നിയോഗിച്ചു. പള്ളിയോടുചേർന്നുള്ള പുഴയിലെ ആത്മഹത്യശ്രമം ഒഴിവാക്കാൻ അഗ്നിരക്ഷാസേനയെയും മുങ്ങൽവിദഗ്ധരെയും സജ്ജമാക്കി.
പള്ളിയിലേക്കുള്ള വഴികൾ തടഞ്ഞ് കൂടുതൽപേർ പള്ളിയിൽ കടക്കുന്നതൊഴിവാക്കി. പള്ളിയിലുള്ളവരോട് ഒഴിയാൻ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. കുറച്ചുപേർ പള്ളിയുടെ മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. പൊലീസ് സന്നാഹവുമായി വിധി നടപ്പാക്കാൻ ശ്രമിച്ചെങ്കിലും എതിർപ്പ് കടുത്തതോടെ ജീവാപായവും നാശനഷ്ടവും ഒഴിവാക്കാൻ പിന്മാറേണ്ടിവന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ ശബരിമലയ്ക്ക് സമാനമായി പള്ളിയിൽ ആളുകൾ തങ്ങി നിറയുന്നത് ഒഴിവാക്കാൻ പൊലീസ് ഒന്നും ചെയ്തില്ല. ശബരിമലയ്ക്ക് സമാനമായി നിരോധനാജ്ഞയും ഏർപ്പെടുത്തിയില്ല. ഇത് ചെയ്തിരുന്നുവെങ്കിൽ പള്ളിയിൽ ആളുകൾ തടിച്ചു കൂടുമായിരുന്നില്ല. സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടയാനെത്തിയ വൈദികരേയും പൊലീസ് നിയന്ത്രിച്ചില്ല. ഇതാണ് കോടതി വിധി നടപ്പാക്കാനാകാത്തതിന് യഥാർത്ഥ കാരണം.
ഒരു പ്രശ്നം പരിഹരിക്കുന്നത് മറ്റൊരു പ്രശ്നത്തിന് കാരണമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പിറവം കേസിൽ സർക്കാർ നിലപാട് എടുക്കുന്നു. പൊലീസ് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവായിട്ടില്ലെന്നും പറയുന്നു. പിറവം പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരും പൊലീസും ശ്രമിക്കുന്നുണ്ടെന്നും സർക്കാരിന്റെ ശ്രമങ്ങൾക്കു കടുത്ത എതിർപ്പ് നേരിടേണ്ടിവരുന്നുവെന്നും തുടർന്നും ശ്രമിക്കുമെന്നും സാവകാശം വേണമെന്നും എജി കോടതിയെ അറിയിച്ചു.സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാ ബാധ്യത തങ്ങൾക്കു ബോധ്യമുണ്ട്. സാധ്യമായതെല്ലാം ചെയ്യും. പക്ഷേ, സാവകാശവും പ്രവർത്തനസ്വാതന്ത്ര്യവും വേണം. ക്രമസമാധാനവും സമുദായ സൗഹാർദ്ദവും ഉറപ്പാക്കുന്നതിനപ്പുറം സർക്കാരിനു മറ്റു താൽപര്യങ്ങളില്ല. മലങ്കര സഭയിലെ രണ്ടു വിഭാഗങ്ങൾ തമ്മിൽ ലൗകിക കാര്യങ്ങളുടെ ഭരണ, നിയന്ത്രണം സംബന്ധിച്ച സിവിൽ തർക്കമാണു നിലവിലുള്ളത്. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലേക്കും പ്രശ്നം വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ സമാധാനപരമായ ഒത്തുതീർപ്പിനാണു ശ്രമിക്കുന്നത്.
ഒരു പ്രശ്നം പരിഹരിക്കുന്നതു മറ്റൊരു പ്രശ്നത്തിനു കാരണമാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം സംഘർഷം ഒഴിവാക്കാനും ജീവനും വസ്തുക്കൾക്കും നാശമുണ്ടാകാതിരിക്കാനും പൊലീസ് പിൻവലിയുകയായിരുന്നു. ഡിസംബർ 8 മുതൽ 1,000 യാക്കോബായ അംഗങ്ങൾ പള്ളിയിൽ ക്യാംപ് ചെയ്യുകയാണ്. തുടർന്നുള്ള ദിവസങ്ങളിൽ അത് 2,000 ആയി. തുടർന്ന് വഴികളടച്ചു. പള്ളിയിലുണ്ടായിരുന്നവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും മാനിച്ചില്ല. അന്യായ സംഘംചേരൽ ആയി പ്രഖ്യാപിച്ച് അറസ്റ്റിനു മുതിർന്നെങ്കിലും സഹകരിച്ചില്ല. സുപ്രീംകോടതി വിധി നടത്തിപ്പ് ആലോചിക്കാൻ കലക്ടർ കഴിഞ്ഞ 8നു ബന്ധപ്പെട്ട കക്ഷികളുടെ യോഗം വിളിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സർക്കാർ പിറവം കേസിൽ പറയുന്നു. ശബരിമലയിലേത് ആചാരപരമായ വിഷയവും. പിറവത്തേത് സ്വത്ത് തർക്കവും. ഇതിൽ സ്വത്ത് തർക്ക കേസിലെ വിധിയാണ് സർക്കാർ നടപ്പാക്കാൻ മടിക്കുന്നത്. ഇവിടെ ആചാരത്തിന്റേയോ വിശ്വാസത്തിന്റേയും പ്രശ്നമില്ല. അപ്പോഴും അധികാര കേന്ദ്രങ്ങൾ വിധി നടപ്പാക്കതെ കണ്ണടയ്ക്കുന്നു. ശബരിമലയൽ കാര്യങ്ങൾ മറ്റൊരു തലത്തിലും.
അതിനിടെ കോടതിവിധികളുടെ അന്തഃസത്ത ഉൾക്കൊണ്ടു ചർച്ചകളിലൂടെ സഭാ തർക്കത്തിനു ശാശ്വതപരിഹാരം കാണാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കണമെന്ന് യാക്കോബായ സഭാ സുന്നഹദോസ് അഭ്യർത്ഥിച്ചു. പിറവം വലിയ പള്ളിയിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിലാണ് സുന്നഹദോസ് ചേർന്നത്. യാക്കോബായ സഭയുടെ ഇടവകപ്പള്ളികൾ സംരക്ഷിക്കുമെന്നു സുന്നഹദോസ് പ്രഖ്യാപിച്ചു. തൃക്കുന്നത്തു സെമിനാരി, കോലഞ്ചേരി, മണ്ണത്തൂർ, വരിക്കോലി, നെച്ചൂർ, കട്ടച്ചിറ പള്ളികൾ സഭയുടെ സ്വന്തമാണ്. ഞായറാഴ്ച കുർബാനമധ്യേ പ്രത്യേക പ്രാർത്ഥന നടത്താനും പള്ളികൾ കേന്ദ്രീകരിച്ചു പ്രാർത്ഥനായാത്ര നടത്താനും നിർദ്ദേശിച്ചു. ഏകപക്ഷീയമായ നടപടിയാണു പിറവത്ത് ഉണ്ടായതെന്ന് മീഡിയ സെൽ കൺവീനർ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് ആരോപിച്ചു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്