ലൈംഗിക പീഡനം ആരോപിച്ച് വനിതാ നേതാവ് ആദ്യം പരാതിപ്പെട്ടത് ജില്ലാ സെക്രട്ടറിക്ക്; അനക്കം ഇല്ലാതെ വന്നപ്പോൾ കോടിയേരിക്ക് പരാതി നൽകി; എന്നിട്ടും ഗൗനിക്കാതെ വന്നപ്പോൾ വനിതാ പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയിൽ വൃന്ദാ കാരാട്ടിന് പരാതി നൽകി; ആ പരാതിയും മുക്കിയപ്പോൾ യെച്ചൂരിക്ക് ഇമെയിൽ അയച്ചു; കന്യാസ്ത്രീയുടെ പരാതിയുടെ പേരിൽ മാർ ആലഞ്ചേരിയെ ചോദ്യം ചെയ്യാൻ അരമന കയറിയ പൊലീസുകാർ നേതാക്കളെ ചോദ്യം ചെയ്യാൻ എകെജി സെന്ററിലേക്ക് ചെല്ലുമോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കന്യാസ്ത്രീ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നൽകിയ ബലാത്സംഗ പീഡന പരാതിയിൽ ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. ഈ കേസിൽ കർദിനാൾ മാർ ആലഞ്ചേരിയെ പോലും പൊലീസ് ചോദ്യം ചെയ്തു. ബിഷപ്പിനെതിരെ കർദിനാളിന് കന്യാസ്ത്രീ പരാതി നൽകിയിരുന്നു. പൊലീസിന് ലഭിച്ച പരാതിയിലെ ഈ പരമാർശമായിരുന്നു കർദിനാളിനെ ചോദ്യം ചെയ്യാൻ പൊലീസിനെ എത്തിച്ചത്. സമാനമായ ആരോപണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടിനും എതിരെ ഉയരുന്നത്. വനിതാ നേതാവിന്റെ പരാതിയിൽ പികെ ശശിക്കെതിരെ ഇരുവരും മൗനം തുടർന്നു. പരാതി ഗൗരവത്തോടെ എടുത്തില്ല. ഒതുക്കി തീർക്കാൻ ശ്രമിച്ചു. ഇത് മനസ്സിലാക്കി നേതാവ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. ഇതോടെ സംഭവം പുറം ലോകത്ത് എത്തി. ഇനി യെച്ചൂരി ഈ പരാതി പൊലീസിന് നൽകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ഷൊർണ്ണൂരിലെ എംഎൽഎ ഔദ്യോഗിക പക്ഷത്തിന്റെ വിശ്വസ്തനും സ്വന്തക്കാരനുമാണ്. ഇതുകൊണ്ടാണ് പരാതിയെ കേരളത്തിൽ മുക്കിയതെന്നാണ് ആരോപണം. പിണറായി പക്ഷത്തോട് അടുത്ത് നിൽക്കുന്നവരാണ് പ്രകാശ് കാരാട്ടും വൃന്ദാകാരട്ടും. അവരും അതുകൊണ്ട് തന്നെ പരാതി മുക്കി. ഇങ്ങനെ ശശി രക്ഷിച്ചെടുക്കാൻ ശ്രമിച്ചത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. കന്യാസ്ത്രീയുടെ പരാതി ലഭിച്ചപ്പോൾ പൊലീസിനെ സമീപിക്കണമെന്നായിരുന്നു കർദിനാൾ നൽകിയ ഉപദേശം. അതിനുസരിച്ച് കന്യാസ്ത്രീ പ്രവർത്തിക്കുകയും ചെയ്തു. എന്നിട്ടും കർദിനാളിനെതിരെ കേസെടുക്കാൻ പോലും ബാഹ്യസമ്മർദ്ദത്തിന്റെ ഫലമായി പൊലീസ് ശ്രമിച്ചു. ഇവിടെ പികെ ശശിക്കെതിരായ കേസിൽ പരാതി മുക്കിയെന്നത് വ്യക്തമാണ്. യുവതി പരാതിയുമായി പൊലീസിൽ എത്തിയാൽ കോടിയേരിയേയും വൃന്ദാകാരാട്ടിനേയും പാലക്കാട് ജില്ലാ സെക്രട്ടറിയേയും പൊലീസിന് ചോദ്യം ചെയ്യേണ്ടി വരും. ഇതിന് സിപിഎം പാർട്ടി ഓഫീസുകളിലേക്ക് കയറാൻ പൊലീസ് തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
മണ്ണാർക്കാട്ടെ പാർട്ടി ഓഫിസിൽ വച്ച് എംഎൽഎ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നും ഫോണിൽ അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം കൂടിയായ വനിതാ നേതാവ് സിപിഎം ദേശീയ നേതൃത്വത്തിനു പരാതി നൽകിയത്. പരാതിക്കൊപ്പം ഫോൺ സംഭാഷണത്തിന്റെ രേഖകളും പാർട്ടി നേതൃത്വത്തിനു നൽകിയിട്ടുണ്ട്. ഈ ഫോൺ സംഭാഷണങ്ങൾ സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾക്കും നൽകിയിരുന്നതായാണ് സൂചന. പരാതി സിപിഎം സംസ്ഥാന നേതാക്കൾക്കെല്ലാം കൊടുത്തിരുന്നു. മുഖ്യമന്ത്രിയേയും അറിയിച്ചിരുന്നുവെന്നും യെച്ചൂരിക്ക് കിട്ടിയ പരാതിയിൽ ഉണ്ടെന്നാണ് സൂചന. ഇതാണ് സിപിഎം നേതൃത്വത്തെ വെട്ടിലാക്കുന്നത്. ഈ പരാതി പൊലീസിൽ യെച്ചൂരി കൈമാറുമോ എന്ന ഭയവും സിപിഎം സംസ്ഥാന നേതൃത്വത്തിനുണ്ട്. അതു സംഭവിച്ചിൽ വലിയ പ്രതിസന്ധിയിലേക്ക് പാർട്ടി കടക്കും. ഇത് യെച്ചൂരിക്കും അറിയാം. അതുകൊണ്ട് തന്നെ മതിയായ കരുതൽ ഈ വിഷയത്തിൽ യെച്ചൂരി എടുക്കാനാണ് സാധ്യത.
കോൺഗ്രസ് എംഎൽഎയായിരുന്ന എം വിൻസന്റിനെതിരേയും സമാനമായ ആരോപണമാണ് ഉയർന്നത്. അന്ന് വിൻസന്റിനെ ഉടനടി പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎമ്മുകാർ വലിയ കടന്നാക്രമണമാണ് വിൻസന്റിനെതിരെ നടത്തിയത്. ഇവിടെ സിപിഎം എംഎൽഎയ്ക്കെതിരെ പരാതി കിട്ടയപ്പോൾ മുക്കുകയും ചെയ്തു. വൃന്ദാകാരാട്ടിനെ പോലൊരു നേതാവും ഇതിന് കൂട്ടു നിന്നുവെന്നത് ഏറെ ചർച്ചകൾക്കും വഴി വയ്ക്കും. ഈ വിഷയത്തിൽ പരസ്യ പ്രതികരണം നേതാക്കളാരും തൽകാലം നടത്തില്ല. അതിനിടെ പരാതി കിട്ടിയില്ലെന്ന് പാലക്കാട് ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്. ജില്ലാ കമ്മറ്റിക്ക് പരാതി കിട്ടിയില്ലെന്നാണ് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്റെ പക്ഷം. അതുകൊണ്ട് തന്നെ യെച്ചൂരിക്കെതിരായ പരാതിയിലെ പരാമർശങ്ങൾക്ക് ഏറെ പ്രസക്തിയും ഉണ്ട്. പരസ്യമായി ഇക്കാര്യങ്ങൾ പറയാൻ വനിതാ നേതാവ് തയ്യാറായാൽ അത് പാർട്ടിയെ തീർത്തും പ്രതിരോധത്തിലാക്കും.
പരാതി ലഭിച്ചതോടെ അന്വേഷിച്ച് നടപടിയെടുക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി. രണ്ടാഴ്ച മുമ്പാണ് യുവതി എംഎൽഎ ക്കെതിരെ പരാതി നൽകിയത്. ബൃന്ദാ കാരാട്ടിനെ കൂടാതെ ചില സംസ്ഥാന നേതാക്കൾക്കും ജില്ലാ നേതാക്കൾക്കും പരാതി നൽകിയിരുന്നു. തനിക്ക് പരാതി ലഭിച്ച കാര്യം വൃന്ദാ കാരാട്ട് അവൈലബിൾ പോളിറ്റ്ബ്യൂറോ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പരാതി വിശദമായി അന്വേഷിച്ച് നടപടിയെടുക്കാൻ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയത്. ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിക്കും ഇ-മെയിലായി പരാതി ലഭിച്ചതോടെ കാര്യങ്ങൾ കൈവിട്ട് പോയി. രണ്ടംഗ സംസ്ഥാന സെക്രട്ടറിയേറ്റ് ഉപസമിതി അന്വേഷിക്കണമെന്നാണ് നിർദ്ദേശം. സമിതിയിൽ ഒരു വനിതാ അംഗത്തെ ഉൾപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഇന്ന് ചേരുന്ന പാലക്കാട് ജില്ലാ കമ്മറ്റി യോഗം വിഷയം ചർച്ച ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്. എംഎൽഎയോട് വിശദീകരണം ചോദിക്കാനാണ് സാധ്യത. എംഎൽഎയ്ക്കെതിരെ പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ നടപടി എടുക്കാനും സാധ്യതയുണ്ട്.
അതിനിടെ തനിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് പി.കെ.ശശി പ്രതികരിച്ചിട്ടുണ്ട്. പരാതിയെക്കുറിച്ച് ഞാൻ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. തന്നെ തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും ശശി പ്രതികരിച്ചു. എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാൻ നാളിതുവരെ ആർക്കും സാധിച്ചിട്ടില്ല. എന്നെ രാഷ്ട്രീയമായി തകർക്കാൻ നിരവധി ആളുകൾ ആഗ്രഹിക്കുന്നുണ്ട്. അവർ അതിനീചമായ ചില നീക്കങ്ങൾ നടത്തിയിട്ടുണ്ടാകാം. രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി തവണ പരീക്ഷണങ്ങൾ നേരിട്ടുണ്ട്. ഇതാദ്യമായിട്ടല്ല. പാർട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഇനി അന്വേഷണം വന്നാൽ തന്നെ ഉത്തമ കമ്മ്യൂണിസ്റ്റുകാരൻ എന്ന ബോധ്യത്തോടെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി പി.കെ.രാജേന്ദ്രൻ പറഞ്ഞു. പരാതി ലഭിക്കാതെ ജില്ലാ കമ്മറ്റിയിൽ ചർച്ച ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ലൈംഗിക പീഡന പരാതിയിൽ സിപിഎം അന്വേഷിക്കുമെന്നതാണ് ലഭിക്കുന്ന വിവരം. അന്വേഷണത്തിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെട്ട സമിതിക്ക് രൂപം നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന അവൈലബിൾ പോളിറ്റ് ബ്യുറോ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് തള്ളിക്കളയാൻ സിപിഎമ്മിന് കഴിയില്ല. പരാതിയെ കുറിച്ച് അന്വേഷണം നടത്താനും ശശിയിൽ നിന്ന് വിശദീകരണം തേടാനും സിപിഐഎം കേന്ദ്ര നേതൃത്വം തീരുമാനിച്ചു. അന്വേഷണം സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങൾ ഉൾപ്പെട്ട സമിതിയാകും നടത്തുക. അന്വേഷണ സമിതിയിൽ ഒരു വനിത അംഗം ഉണ്ടായിരിക്കണം എന്നും സിപിഎം ജനറൽ സെക്രട്ടറി സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി ഉണ്ടാകും എന്ന് സിപിഎം കേന്ദ്ര നേതാക്കൾ വ്യക്തമാക്കി.
മണ്ണാർക്കാട് പാർട്ടി ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ഡിവൈഎഫ്ഐ വനിതാ നേതാവ് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദാ കാരാട്ടിന് നൽകിയ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 14 നാണ് പരാതി ബൃന്ദയ്ക്ക് കൈമാറിയത്. ഈ പരാതിയിൽ തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം നിയമ വിദ്യാർത്ഥി കൂടി ആയ പെൺകുട്ടി സിപിഎം ജനറൽ സെക്രട്ടറിക്ക് ഇ മെയിലിലൂടെ പരാതി അയക്കുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്