നിങ്ങളുടെ മകൾക്കാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നതെങ്കിൽ എന്തായിരിക്കും പ്രതികരണമെന്ന ചോദ്യം ഒത്തുതീർപ്പ് ശ്രമങ്ങളെ തകർത്തു; ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടതോടെ സിപിഎം എംഎൽഎയുടെ പീഡന വാർത്ത ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു; പെൺകുട്ടി ദേശീയ വനിതാ കമ്മീഷന് മൊഴി കൊടുത്താൽ കാര്യങ്ങൾ കൈവിടും; ഏത് വിധേനയും പ്രശ്നം തീർക്കാർ ഓടി നടന്ന് സിപിഎം നേതാക്കൾ; ഇമേജ് തകർന്ന ക്ഷീണത്തിൽ വൃന്ദാകാരാട്ട്; ഷൊർണ്ണൂർ എംഎൽഎയുടെ പീഡനത്തിൽ ഇരുട്ടിൽത്തപ്പി സിപിഎം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പി.കെ.ശശി എംഎൽഎയ്ക്കെതിരെ യുവതി നൽകിയ ലൈംഗികാതിക്രമ പരാതി സംബന്ധിച്ച മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ വനിതാ കമ്മിഷൻ കേസെടുത്തതോടെ വിഷയം ദേശീയ തലത്തിൽ ചർച്ചയാവുകയാണ്. വലിയകുറ്റമാണിതെന്നും പെൺകുട്ടിയുടെ മൊഴിയെടുക്കുമെന്നും കമ്മിഷൻ അധ്യക്ഷ രേഖാ ശർമ അറിയിച്ചു. മൊഴിയെടുക്കാൻ കമ്മീഷൻ കേരളത്തിലേക്ക് എത്തും. ദേശീയ വനിതാ കമ്മീഷന് മൊഴി കൊടുക്കുമ്പോൾ പീഡനത്തെ കുറിച്ച് ഡിവൈഎഫ്ഐ നേതാവ് പറഞ്ഞാൽ എംഎൽഎ കുടുങ്ങും. ഇത് സിപിഎമ്മിന്റെ പ്രതിച്ഛായയെ തന്നെ ബാധിക്കും. ഈ സാഹചര്യത്തിൽ പരാതിക്കാരിയെ ഒപ്പം നിർത്താനാണ് സിപിഎം ശ്രമം. വെറുമൊരു പാർട്ടി പ്രശ്നത്തിന്റെ പേരിലാണ് പരാതിയെന്ന് വരുത്താനാകും ശ്രമം. അതിനിടെ പികെ ശശിക്കെതിരെ നടപടിയെടുത്തും പെൺകുട്ടിയെ സംഘടനയ്ക്കൊപ്പം ചേർത്ത് നിർത്തണമെന്ന അഭിപ്രായം സിപിഎമ്മിൽ സജീവമാണ്.
ലൈംഗികാതിക്രമ പരാതി പാർട്ടിക്കകത്ത് ഏതുവിധേനയും തീർക്കാൻ സിപിഎം ശ്രമം തുടങ്ങി. പരാതിക്കാരി പൊലീസിനെ സമീപിച്ചാൽ എംഎൽഎയെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം. നിയമസഭയുടെയും സ്പീക്കറുടെയും പ്രത്യേക സംരക്ഷണം എംഎൽഎയ്ക്ക് ഇക്കാര്യത്തിൽ ലഭിക്കുമെന്നു കരുതാനാവില്ല. പരാതിക്കാരി പൊലീസിനെ സമീപിച്ചാൽ സിആർപിസി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനു പൊലീസിന് അറസ്റ്റ് ചെയ്യാം. ജാമ്യം കിട്ടാൻ പ്രയാസമുള്ള വകുപ്പാണിത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയുടെ പരാതി ജില്ലാതലത്തിൽ തന്നെ പറഞ്ഞുതീർക്കാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സിപിഎം വിലയിരുത്തുന്നു. ദേശീയ തലത്തിൽ പോലും എംഎൽഎയുടെ അറസ്റ്റുണ്ടായാൽ വാർത്തയാകും. ഇത് സിപിഎമ്മിനെ ബാധിക്കുകയും ചെയ്യും. ഇപ്പോൾ തന്നെ എല്ലാ പ്രധാന കമ്മ്യൂണിസ്റ്റ് വിരുദ്ധരും ട്വീറ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
ശശിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു യുവമോർച്ചയും കെഎസ്യുവും നൽകിയ പരാതികൾ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, തൃശൂർ റേഞ്ച് ഐജിക്കു കൈമാറിയിരുന്നു. പരാതിയിൽ പ്രാഥമിക പരിശോധന നടത്താനാണു ഡിജിപിയുടെ നിർദ്ദേശം. പരാതിക്കാരിയുടെ പേരോ പരാതിയുടെ ഉള്ളടക്കമോ ഇതിൽ ഇല്ലാത്തതിനാൽ നേരിട്ടു കേസ് എടുക്കാൻ കഴിയില്ലെന്ന നിലപാടിലാണു പൊലീസ്. ആക്ഷേപം മറികടക്കാൻ അതു റേഞ്ച് ഐജിക്കു കൈമാറുന്നതാണ് ഉചിതമെന്ന് ഉന്നത ഉദ്യോഗസ്ഥർ ഡിജിപിയെ ധരിപ്പിച്ചിരുന്നു. എന്നാൽ വനിതാ ക്മീഷൻ മൊഴിയെടുക്കാനെത്തുന്നത് പൊലീസിനേയും വെട്ടിലാക്കും. ദേശീയ കമ്മീഷനോട് യുവതി എല്ലാം തുറന്നു പറഞ്ഞാൽ അത് ദേശീയ തലത്തിൽ തന്നെ സിപിഎമ്മിന് നാണക്കേടാകും.
പരാതി മുക്കാൻ വൃന്ദാകാരാട്ട് ശ്രമിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. സ്ത്രീ പക്ഷ നേതാവിന്റെ ഭാഗത്തു നിന്നുള്ള നടപടിയാണ് ദേശീയ തലത്തിൽ ചർച്ചയാക്കുന്നത്. ബിജെപിക്കാരും കോൺഗ്രസുകാരും ഈ വിഷയത്തിൽ ട്രോളുകളും സജീവമാക്കി. ഇതോടെ സിപിഎം വെട്ടിലാക്കുകയും ചെയ്തു. അതിനിടെ ശശിക്കെതിരെ ഡിവൈഎഫ്ഐ നേതാവായ വനിത നൽകിയ പരാതി ഒത്തുതീർപ്പാക്കാൻ ജില്ലാതലത്തിൽ നടന്നതു പല രീതിയിലുള്ള ശ്രമങ്ങളാണെന്ന വിവരവും പുറത്തു വന്നു. പരാതിയുമായി മുന്നോട്ടു പോയ യുവതി പാർട്ടി എന്തു നടപടിയെടുക്കുമെന്നു കാത്തിരിക്കുകയാണ് എന്നാണു വിവരം. ഇല്ലാത്ത പക്ഷം പൊതു സമൂഹത്തിലേക്ക് വിഷയം അവതരിപ്പിക്കും. നിലവിൽ കേസെടുക്കാതെ മാറി നിൽക്കുന്ന സംസ്ഥാന വനിതാ കമ്മീഷനും ഇതോടെ വെട്ടിലാകും.
ഓഗസ്റ്റ് 25ന് എംഎൽഎ വിശ്വസ്തരായ ഏരിയാ കമ്മിറ്റി അംഗങ്ങളുടെ യോഗം വിളിച്ചിരുന്നു. തനിക്കെതിരെ ഗൂഢാലോചന രൂപപ്പെട്ടിട്ടുണ്ടെന്നും പാർട്ടിയെ ബാധിക്കുന്ന ഈ പ്രശ്നത്തെ നേരിടണമെന്നും നിർദ്ദേശം നൽകി. പരാതിക്കാരിയെ നേരിൽ കണ്ടു സമ്മർദം ചെലുത്തുന്നതിനു രണ്ടു മുതിർന്ന അംഗങ്ങളെ ചുമതലപ്പെത്തി. ഒത്തുതീർപ്പ് ചർച്ചയ്ക്ക് എത്തിയ ഇവരോട് 'നിങ്ങളുടെ മക്കൾക്കാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നതെങ്കിൽ എന്തായിരിക്കും പ്രതികരണം' എന്നു യുവതിയുടെ ചോദ്യം. ഇതോടെ രണ്ടുപേരും പിൻവാങ്ങി. ഈ സാഹചര്യത്തിൽ ദേശീയ വനിതാ കമ്മീഷൻ എത്തിയാൽ യുവതി എല്ലാം തുറന്നു പറയുമെന്ന ഭയം അവർക്കുണ്ട്. പരാതി ഒളിപ്പിച്ചവരും കുടുങ്ങും.
രണ്ടാമത് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിലെ രണ്ടു പേരുടെ അനുനയ ശ്രമം നടന്നിരുന്നു. വിഷയം പുറത്തുവന്നാൽ പാർട്ടിക്ക് അപകീർത്തിയാകുമെന്നും പാർട്ടിക്കു പരുക്കേൽക്കാതിരിക്കാൻ പിന്മാറണമെന്നും ആവശ്യപ്പെടുന്നു. എന്നാൽ സമാനമായ പരാതിയിൽ കണ്ണൂരിലെ നേതാവിനെതിരെ നടപടി ഉണ്ടായപ്പോൾ പാർട്ടിക്കൊന്നും സംഭവിച്ചില്ലല്ലോ എന്നായിരുന്നു യുവതിയുടെ മറുചോദ്യം. അനുനയത്തിനു ശ്രമിച്ച ജില്ലാ നേതാക്കളെ ഈ സമയത്തു മറ്റൊരു ഡിവൈഎഫ്ഐ നേതാവ് ഫോണിൽ വിളിച്ച് 'നിങ്ങളെ ആരാണ് ഇതിനു ചുമതലപ്പെടുത്തിയത്' എന്നു ചോദിച്ചു ക്ഷോഭിക്കുന്നു. സംഭവം മാധ്യമങ്ങളിലൂടെ പുറത്തായതിനു ശേഷം ജില്ലയ്ക്കു പുറത്തുള്ള കേന്ദ്രത്തിൽ യുവതിക്കൊപ്പം നിൽക്കുന്നുവെന്നു കരുതുന്നവരുമായി ചർച്ച നടത്തുന്നു. പക്ഷേ, അവർ വിട്ടുവീഴ്ചയ്ക്കു തയാറായില്ല. സഹകരണ സ്ഥാപനത്തിൽ ജോലിയുള്ള വിശ്വസ്തനെ ഉപയോഗിച്ചു പണം വാഗ്ദാനം ചെയ്യാനുള്ള ശ്രമവും പൊളിയുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും ശശിയുടെ നീക്കങ്ങൾ പൊളിയുകയാണ്.
വെട്ടിലായത് സംസ്ഥാന വനിതാ കമ്മീഷൻ
വിഷയത്തിൽ വെട്ടിലായത് സംസ്ഥാന വനിതാ കമ്മീഷനാണ്. പി.കെ.ശശിക്കെതിരെ വനിതാ കമ്മിഷനു പരാതി ലഭിച്ചിട്ടില്ലെന്ന് അധ്യക്ഷ എം.സി.ജോസഫൈൻ പ്രതികരിച്ചിരുന്നത്. പരാതി ലഭിക്കാതെ നടപടിയെടുക്കാനാകില്ല. ഇര പരാതി പുറത്തുപറയുമ്പോൾ മാത്രമാണു സ്വമേധയാ കേസെടുക്കാനാകുക. പാർട്ടിക്കു ലഭിച്ച പരാതി പൊലീസിനു കൈമാറണമോ എന്നു തീരുമാനിക്കേണ്ടതു പാർട്ടിയാണ്. ഇക്കാര്യത്തിൽ പാർട്ടിയുടേതായ രീതിയുണ്ടെന്നും അവർ പ്രതികരിച്ചു.
എന്നാൽ വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ നടപടി എടുക്കുകയും ചെയ്തു. പത്രവാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതോടെ ജോസഫൈൻ സിപിഎം നേതാവായതു കൊണ്ട് എംഎൽഎ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. വനിതാ വിഷയങ്ങളിൽ പോലും രാഷ്ട്രീയം കലർത്തുന്ന കമ്മീഷനെതിരെ വ്യാപക ട്രോളുകളാണ് പ്രചരിക്കുന്നതും. അതിനിടെ ശശിക്കെതിരെയുള്ള പരാതിയിൽ സർക്കാർ നടപടിയെടുക്കേണ്ട കാര്യമില്ലെന്നു മന്ത്രി ഇ.പി.ജയരാജൻ പ്രതികരിച്ചു. സർക്കാരിനു മുന്നിൽ ഇതു വന്നിട്ടില്ല. പാർട്ടിയുടെ കാര്യം പാർട്ടി നോക്കും. മന്ത്രി കെ.കെ.ശൈലജ ഇതു സംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി.
ഇമേജ് നഷ്ടപ്പെട്ട് വൃന്ദാ കാരാട്ട്
സ്ത്രീ വിഷയങ്ങളിൽ എന്നും പോരാട്ടമായിരുന്നു വൃന്ദാകാരട്ട് നടത്തിയത്. എന്നാൽ പാർട്ടിക്കുള്ളിലെ പീഡനമെത്തിയപ്പോൾ അവർ പരാതി മുക്കി. പി.കെ.ശശിക്കെതിരായ പരാതി കൈകാര്യം ചെയ്തതിൽ വലിയ വീഴ്ചയാണ് അവർക്കുണ്ടായത്.
ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കു പരാതി നൽകിയതോടെയാണു പരാതിക്കാരിക്കു നീതി കിട്ടിയതെന്ന വ്യാഖ്യാനം സജീവമാണ്. ഇത് സംസ്ഥാന നേതൃത്വത്തിനും പ്രകാശ് കാരാട്ടിനും രുചിച്ചിട്ടില്ല. യച്ചൂരിക്ക് അയയ്ക്കുന്നതിനു മുൻപായി പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടിനു പരാതിക്കാരി മെയിൽ അയച്ചിരുന്നു. അതു സംസ്ഥാന ഘടകം പരിശോധിക്കണമെന്നു വൃന്ദ നിർദ്ദേശിച്ചുവെന്ന് വരുത്താനും ശ്രമമുണ്ട്. ഏതായാലും വലിയ ഇമേജ് നഷ്ടമാണ് വൃന്ദയ്ക്ക് ഉണ്ടാകുന്നത്.
Stories you may Like
- അനിൽ അക്കരയുടെ ആരോപണം അടിസ്ഥാനരഹിതം: പി.കെ. ബിജു
- ഹമാസ് വിരുദ്ധ പ്രസ്താവനയുടെ പേരിൽ തരൂരിനെ ലീഗ് കൈവിടില്ല
- സ്പെയിനും ഇറ്റലിയും ഫ്രാൻസും കാണാൻ പികെ ശശി; കെടിഡിസിയുടെ 'ടൂറിസം' യാത്ര ചർച്ചകളിൽ
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്