ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: മലബാർ സിമന്റ്സിലെ അഴിമതിയുടെ ഉസ്താദും ചാക്ക് രാധാകൃഷ്ണന്റെ കൂട്ടാളിയുമായ പി കെ ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ലെന്നായിരുന്നു ഷൊർണ്ണൂരിൽ ശശിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സിപിഎമ്മുകാർ തന്നെ ഉയർത്തിയ ഫ്ളക്സുകൾ. ഇത് വകവയ്ക്കാതെയാണ് സിപിഎമ്മിന്റെ ഉറച്ച മണ്ഡലത്തിൽ സിഐടിയു ജില്ലാ സെക്രട്ടറിയായ ശശിയെ സ്ഥാനാർത്ഥിയാക്കിയത്. പിണറായി വിജയനും കോടിയേരിയും അടക്കമുള്ളവരുടെ ഇടപെടലായിരുന്നു ഇതിന് കാരണം. മണൽ മാഫിയയുമായുള്ള ബന്ധത്തിന്റെ പേരിലും വിവാദത്തിലായ ശശിയെ സ്ഥാനാർത്ഥിയാക്കാൻ പാലക്കാട്ടെ പാർട്ടി നേതൃത്വവും മുന്നിൽ നിന്നു. എംഎൽഎയായതോടെ പാലക്കാട്ടെ ചോദ്യം ചെയ്യാനാവാത്ത നേതാവായി ശശി മാറി. പൊലീസിനേയും വെറുതെ വിട്ടില്ല. ഇത്തരത്തിലൊരു നേതാവാണ് സിപിഎമ്മിനെ വലിയ പ്രതിസന്ധിയിലാക്കി പീഡനക്കേസിൽ പെടുന്നത്. അതും ഡിവൈഎഫ് ഐ നേതാവിന്റെ പരാതി.
ഷൊർണ്ണൂരിൽ പികെ ശശിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് അന്ന് ആളിക്കത്തിയത്. സേവ് സി പി എം എന്ന പേരിൽ ഷൊർണ്ണൂരിൽ സ്ഥാനാർത്ഥിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സിഐ .ടി.യു ജില്ലാ സെക്രട്ടറിയായിരുന്നു പി .കെ ശശി. ഷൊർണൂരിൽ പി.കെ സുധാകരനെന്ന ജനകീയ നേതാവിനെ മറികടന്നാണ് ശശിക്ക് സീറ്റ് നൽകിയത്. ഒറ്റപ്പാലത്തു നിന്ന് ജില്ലാ കമ്മിറ്റി പി.കെ ശശിയുടെ പേരാണ് നൽകിയിരുന്നത്. ഷൊർണൂരിലേക്ക് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സുബൈദ ഇസ്ഹാഖിന്റെ പേരുമാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ സംസ്ഥാന ഘടകം പി.കെ ശശിയെ ഷൊർണൂരിലേക്കും സുബൈദ ഇസ്ഹാഖിനെ ഒറ്റപ്പാലത്തേക്കും മാറ്റി നിർദ്ദേശിക്കുകയാണ് ചെയ്തത്. ഷൊർണൂരിലേക്ക് പരിഗണിച്ചിരുന്ന പി.കെ സുധാകരനെ തഴയുകയും ചെയ്തു. ഇത് ഏറെ വിവാദങ്ങൾക്ക് ഇട നൽകി.
മലബാർ സിമന്റ്സിലെ അഴിമതിയുടെ ഉസ്താദും ചാക്ക് രാധാകൃഷ്ണന്റെ കൂട്ടാളിയുമായ പി കെ ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല എന്നിങ്ങനെ പോകുന്നു ശശിക്കെതിരെ ഉയർന്ന പോസ്റ്ററുകൾ. മലബാർ സിമന്റ്സ് അഴിമതിക്കേസ് അട്ടിമറിക്കാനും വിവാദ വ്യവസായായിയെ രക്ഷിക്കാനും ഇടനിലക്കാരായി അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി ഉണ്ണിയും സിഐടിയു നേതാവ് പി കെ ശശിയും പ്രവർത്തിച്ചതായി ആരോപണം ഉയർന്നിരുന്നു. തുടർന്ന് നടന്ന ജില്ലാ സമ്മേളനത്തിൽ വിഷയം ചർച്ചയാവുകയും ഉണ്ണിക്കും ശശിക്കുമെതിരേ ശക്തമായ വിമർശനം ഉയരുകയും ചെയ്തു. ഇതിനു പ്രത്യുപകാരമായി ഉണ്ണിക്ക് പാലക്കാട് നഗരത്തിൽ വീടും ഫൽറ്റും നിർമ്മിച്ചു നൽകിയെന്നും ആരോപണമുണ്ടായി. ഇതേതുടർന്ന് 2012ൽ നടന്ന ജില്ലാ സമ്മേളനത്തിൽ അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തു. ഉണ്ണിയുടെ അടുത്ത അനുയായി ആയിരുന്നു ശശി.
നേരത്തെ സി.പി എം വിഭാഗീയത കൊണ്ടു ശ്രദ്ധേയമായ പാലക്കാട്ടെ മണ്ഡലങ്ങളായിരുന്നു ഷൊർണൂരും ഒറ്റപ്പാലവും. പാർട്ടി വിട്ടു പോയ എം ആർ മുരളി തിരിച്ചെത്തിയതോടെ ഷൊർണൂരിലെ പ്രശ്നങ്ങളും ഒറ്റപ്പാലത്തെ പ്രശ്നങ്ങൾ ഭാഗികമായും പരിഹരിച്ച നിലയിലായിരുന്നു. ഇത് ആളിക്കത്തിക്കുന്നതാണ് പുതിയ പീഡന വിവാദം.
പിണറായിയെ ഊണു കഴിക്കാൻ ക്ഷണിച്ച വിവാദം
ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവാണ് ശശി. വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ മടിയുമില്ല. ഇതെല്ലാം എല്ലാവർക്കും അറിയം. ഇതിനിടെയാണ് പാർട്ടി ജില്ലാ സമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം നടന്നത്. ഇത് പിണറായി അംഗീകരിച്ചില്ല. സമ്മേളനത്തിന് എത്തുന്നവർ അവിടെ നിന്ന് തന്നെ ഭക്ഷണം കഴിക്കണമെന്നതാണ് ചട്ടം. ഇത് പിണറായി ഉയർത്തിയതോടെ ശശിയുടെ നീക്കം പൊളിഞ്ഞു. ഇത് പാലക്കാട് വലിയ ചർച്ചയാവുകയും ചെയ്തു.
ഏതു തമ്പുരാൻ കൽപ്പിച്ചാലും താൻ നിലവിളക്കു കൊളുത്തുമെന്നും മനസ്സിൽ ഇരുട്ടു നിറഞ്ഞവരാണു വെളിച്ചത്തെ ഭയപ്പെടുന്നതെന്നും ശശി പറഞ്ഞതും വിവാദങ്ങൾക്ക് ഇട നൽകി. മന്ത്രി ജി. സുധാകരൻ നിലവിളക്കു കൊളുത്തുന്നതിനെതിരെ നടത്തിയ പരാമർശത്തിനു മറുപടിയായാണു മന്ത്രിയുടെ പേരെടുത്തു പറയാതെ എംഎൽഎ ആഞ്ഞടിച്ചത്. ചെർപ്പുളശ്ശേരിയിലെ ഒരു സ്വകാര്യ സ്കൂളിൽ ഔഷധ സസ്യത്തോട്ടം പദ്ധതി നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷമാണ് ശശി സുധാകരനെ കളിയാക്കിയത്. ഇതോടെ സിപിഎം സംസ്ഥാന നേതൃത്വവും ശശിയോട് അനൗദ്യോഗികമായി വിശദീകരണം തേടിയിരുന്നു.
നിലവിളക്കു കൊളുത്തുന്നത് ഉത്തമവും സന്തോഷകരവുമായ കാര്യമാണ്. ഞാൻ എന്തു പറഞ്ഞാലും വിവാദങ്ങളാവുന്ന സന്ദർഭത്തിലാണിപ്പോൾ ഈ നിലവിളക്കു കൊളുത്തിയത്. 'ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു' എന്നു പറഞ്ഞാണു നിലവിളക്കു കൊളുത്തുന്നതുമായി ബന്ധപ്പെട്ട സ്വന്തം നിലപാട് എംഎൽഎ വ്യക്തമാക്കിയത്. ഈ പ്രതികരണത്തെ വൻ ഹർഷാരവത്തോടെയാണു സദസ്സ് എതിരേറ്റത്. കൈയടിക്ക് വേണ്ടി എന്തും ചെയ്യുന്ന നേതാവ് പിന്നീട് വിവാദത്തിൽ നിന്ന് അകലാൻ നിലപാട് മാറ്റി. സുധാകരനെ അല്ല ലീഗിനെ ലക്ഷ്യമിട്ടാണ് പറഞ്ഞതെന്നായിരുന്നു വിശദീകരണം.
അവിടെ ഒരു കടയിൽ പ്രശ്നമുണ്ടായി. ഈ സമയം ശശി കടക്കാരനെ ഫോണിൽ വിളിക്കുകയും. എന്നെ അങ്ങോട്ട് വരുത്തരുതെന്ന് പറയുകയും ചെയ്തു. ഇത് ഏറെ വിവാദങ്ങൾക്ക് ഇട നൽകി. ഇതിലെല്ലാം പൊലീസ് നിഷക്രിയമാവുകയാണ് ചെയ്തത്.
പൊലീസിനെ നോക്കുകുത്തിയെന്ന് വിളിച്ച് അപമാനിക്കൽ
പല തലവേദനകളും ശശി സിപിഎമ്മിന് ഉണ്ടാക്കിയിട്ടുണ്ട്. ബിജെപി പ്രവർത്തകരുടെ ആക്രമണത്തിനിരയായ എഴുവന്തല സിപിഎം ബ്രാഞ്ച് സെക്രട്ടറി സി. വിജയകുമാറിന്റെ വീട്ടിൽ സന്ദർശനം നടത്തുന്നതിനിടെ മൊഴിയെടുക്കാനെത്തിയ പൊലീസിനു നേരേയാണ് എംഎൽഎ പരസ്യമായി പ്രതികരിച്ചത്. പൊലീസ് നോക്കുകുത്തികളാണെന്നും ഇതിനെ എങ്ങനെ നേരിടണമെന്ന് അറിയാമെന്നും പറഞ്ഞ എംഎൽഎ, നിങ്ങളൊക്കെ എവിടെ പോയിരിക്കുകയായിരുന്നു എന്നും ചോദിച്ചു. സിഐ വർഗീസ് അലക്സാണ്ടർ, എസ്ഐ പി.സി. ചാക്കോ എന്നിവർക്കു നേരേയാണ് എംഎൽഎ പൊട്ടിത്തെറിച്ചത്. ഇത് ഏറെ ചർച്ചയായി.
ഇതോടെ പൊലീസിനെ ശകാരിച്ചത് പൊതുസമൂഹത്തിനു തെറ്റെന്ന് തോന്നുന്നുവെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പി.കെ. ശശി വിശദീകരിച്ചു. സിഐയേയും എസ്ഐയേയും രൂക്ഷമായി വിമർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിശദീകരണവുമായി എംഎൽഎ രംഗത്തെത്തിയത്. നെറികേടെന്ന അർഥത്തിലാണ് പോക്രിത്തരമെന്ന് പറഞ്ഞത്. വള്ളുവനാടൻ ഭാഷയിൽ പറഞ്ഞതാണ്. ജനപ്രതിനിധി എന്ന നിലയിൽ അപക്വമായ വാക്കുകൾ പറഞ്ഞതായി പൊതുസമൂഹത്തിനു തോന്നുന്നുവെങ്കിൽ തീർച്ചയായും ഖേദിക്കുന്നതായും പി.കെ. ശശി പറഞ്ഞു.
എഴുവന്തലയിലും പൊട്ടച്ചിറയിലും സിപിഎം-ബിജെപി സംഘട്ടനം നടന്ന സ്ഥലത്ത് ചെന്നപ്പോൾ വൈകാരികപരമായിട്ടാണ് പ്രതികരിച്ചത്. എന്നാൽ അക്രമ സംഭവങ്ങളെ അവഗണിച്ച് തന്റെ വാക്കുകളെ മാത്രം അടർത്തിമാറ്റി മോശക്കാരനാക്കി ചിത്രീകരിക്കാൻ ബോധപൂർവ്വം ശ്രമിക്കുകയായിരുന്നുവെന്നും ശശി കൂട്ടിച്ചേർത്തിരുന്നു
താക്കോൽ പിടിച്ചു വാങ്ങി കവളപ്പാറ ആശുപത്രിയിലെ യോഗം
ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ ഷൊർണൂർ കവളപ്പാറ ഐക്കോൺസ് ആശുപത്രിയിലെ കോൺഫറൻസ് മുറിയുടെ താക്കോൽ എംഎൽഎയുടെ നേതൃത്വത്തിൽ പിടിച്ചു വാങ്ങി സിഐടിയു യോഗം നടത്തിയത് വിവാദമായിരുന്നു. ആശുപത്രി മാനദണ്ഡങ്ങൾക്കു വിരുദ്ധമായ നടപടിയെ ഓഫിസ് ജീവനക്കാർ എതിർത്തെങ്കിലും സിഐടിയു ജില്ല പ്രസിഡന്റ് കൂടിയായ പി.കെ ശശി എംഎൽഎ താക്കോൽ വാങ്ങി യോഗം നടത്തിയത് വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ബുദ്ധി,സംസാര വൈകല്യങ്ങൾക്കും നാഢീവ്യൂഹ പ്രശ്നങ്ങൾക്കുമുള്ള ചികിത്സാ കേന്ദ്രമാണ് ഷൊർണൂർ കവളപ്പാറയിലെ ഐക്കോൺസ് ആശുപത്രി.
സിഐടിയു യൂണിയന്റെ യോഗം ചേരുന്നതിനു കോൺഫ്രൻസ് ഹാൾ അനുവദിക്കണമെന്നാവശ്യപ്പെട്ടു യൂണിയൻ രേഖാ മൂലം അപേക്ഷ നൽകിയിരുന്നു. എന്നാൽ രാജ്യാന്തര സെമിനാറുകൾക്കും ആശുപത്രിയുടെ പൊതു ആവശ്യങ്ങൾക്കും അനുവദിക്കുന്ന ഹാൾ യൂണിയൻ യോഗത്തിന് നൽകാനാകില്ലെന്ന് മറുപടി രേഖാ മൂലം തന്നെ കൊടുത്തിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതു നൽകരുതെന്ന് ആരോഗ്യ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശവുമുണ്ടായിരുന്നു. എന്നാൽ, വൈകിട്ട് അഞ്ചു മണിയോടെ പി.കെ ശശി എംഎൽഎയുടെ നേതൃത്വത്തിൽ എത്തിയവർ ഹാളിന്റെ താക്കോൽ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് 5.45 വരെ ഹാളിൽ യോഗം നടത്തി. അതേസമയം, ഐക്കോൺസ് ആശുപത്രിയിലെ കോൺഫറൻസ് ഹാളിൽ യൂണിയൻ യോഗം നടത്തിയിട്ടില്ലെന്ന് പി.കെ ശശി എംഎൽഎ. ആശുപത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് തൊഴിലാളികൾ ആവശ്യമുന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവിടേക്കു പോയതെന്നായിരുന്നു ശശിയുടെ വിശദീകരണം
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ലൈംഗിക ബന്ധത്തിന് രാത്രി വീട്ടിൽ വന്നാൽ വീട് പരിചിതമാകണമെന്നില്ല; രണ്ടു ടെക്നോക്രാറ്റുകൾക്കിടയിൽ ഉടലെടുത്ത അവിഹിതവും കാമാസക്തിയും വഞ്ചനയായി; നീനോ മാത്യുവിന് ആശ്വാസം; നിർണ്ണായകമായത് ജയിലിലെ നല്ല നടപ്പ്; ആറ്റിങ്ങൽ ഇരട്ടകൊലയിൽ ഇളവ് എത്തുമ്പോൾ
- 'ആദ്യം പിതാവ് ആ സ്ത്രീയെ ബലാത്സംഗം ചെയ്തു; പിന്നെ ഞാൻ, പിന്നെ എന്റെ കസിൻ; അതിനുശേഷം പിതാവ് അവരെ വെടിവെച്ച് കൊന്നു': ഒക്ടോബർ 7ന്റെ ആക്രമണത്തിനിടെ മാറിമാറി റേപ്പ് ചെയ്തുവെന്ന് അച്ഛന്റെയും മകന്റെയും കുറ്റ സമ്മതം; ഹമാസ് ക്രൂരതയിൽ ലോകം വീണ്ടും ഞെട്ടുമ്പോൾ!
- കാഞ്ഞങ്ങാട് ഭാര്യയും മക്കളും; കുടകിൽ പോയാൽ സമയം ചെലവഴിക്കാൻ പെൺസുഹൃത്തും; വിചിത്ര സ്വഭാവക്കാരന്റെ ചരിത്രം മനസ്സിലാക്കിയത് നിർണ്ണായകമായി; മറ്റൊരാളുടെ ഫോണിൽ നിന്നും കൂട്ടുകാരിയെ വിളിച്ചത് പൊലീസിന് അറിയില്ലെന്ന ധാരണയിൽ; ഇത് സലിമിനെ കുടുക്കിയ കഥ
- നാല് ബാങ്കിൽ നിന്നും ഭാര്യയെ കൊണ്ട് ലോൺ എടുപ്പിച്ച മദ്യപാനി; പുതിയ കാറെടുക്കാൻ ആര്യയുടെ വീടിന്റെ രസീത് ചോദിച്ചത് ഒരു പണിക്കും പോകാത്ത ആശിഷ്; അമ്മയോട് ഫോണിൽ പീഡനം പറഞ്ഞ ശേഷം തുങ്ങിമരണം; ആര്യകൃഷ്ണയുടെ ആത്മഹത്യയ്ക്ക് കാരണം ആശിഷിന്റെ അത്യാഗ്രഹം
- വാലിബന്റെ റെക്കോർഡ് തകർന്നു; ഇനി ടർബോ ഒന്നാമൻ: ആദ്യ ദിവസം മമ്മൂട്ടി ചിത്രം വാരിയത് 6.2 കോടി! ഈ വർഷം ആദ്യദിനം ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള ചിത്രം
- നടി മീര വാസുദേവ് വിവാഹിതയായി; വരൻ കുടുംബ വിളക്ക് സീരിയലിന്റെ ക്യാമറാമാൻ; കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾക്ക് പരസ്പരം അടുത്തറിയാമെന്ന് നടി
- വയോധികയുടെ മാല പൊട്ടിച്ച് കടന്നപ്പോൾ ഓർത്തില്ല സിസി ടിവിയും ഗൂഗിളും പാരയാകുമെന്ന്; ബൈക്കിലെത്തി വഴി ചോദിച്ച് കവർച്ച നടത്തിയ കേസിൽ പാലാരിവട്ടം പൊലീസിന് തുണയായി ഗൂഗിൾ; പ്രതിയെ പിടികൂടിയത് ഇങ്ങനെ
- ബിജെപി 272 സീറ്റിൽ കൂടുതൽ നേടില്ല; 2019 ലേക്കാൾ 50 സീറ്റ് കുറയും; യുപിയിൽ 50 ആയി സീറ്റ് കുറയാം; പ്രശാന്ത് കിഷോർ ബിജെപി കൂളായി ജയിക്കുമെന്ന് പ്രവചിക്കുമ്പോൾ വ്യത്യസ്ത വിശകലനവുമായി യോഗേന്ദ്ര യാദവ്
- തൊടുപുഴക്കാരുടെ സിങ്കം! ഇടുക്കിക്ക് പുറത്തും ഹോട്ടൽ സംരഭങ്ങളുള്ള വ്യവസായി; മോഹൻലാലിന്റെ ആദ്യ ശതകോടി ചിത്രമായ ഒടിയന്റെ സഹ നിർമ്മാതാവ്; കേരളാ ഹോട്ടൽ അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കിയിലെ പ്രധാനിയും; ബാർ കോഴയിലെ അനിമോന്റെ ശബ്ദരേഖയ്ക്ക് തലങ്ങളേറെ
- അവയവദാന ശേഷം മുഴുവൻ തുക ആവശ്യപ്പെട്ട യുവതിയെ ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; ഫോട്ടോ കാട്ടി ബ്ലാക് മെയിലും; പരാതി കൊടുത്തിട്ടും അനങ്ങാത്ത പനങ്ങാട് പൊലീസ്; പോസ്റ്റിട്ടതിന് ഇരയ്ക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാ ഭീഷണി; ആ ഏജന്റിന് പിന്നിൽ വൻശക്തികൾ
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്; ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് കുടുംബം പോറ്റുന്ന ആളുകളെ നമ്പരുത്; സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ വിനായകൻ
- ശക്തമായ മഴ; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് മുൻവർഷത്തേക്കാൾ കൂടുതൽ
- തുരങ്കത്തിനുള്ളിൽ പെരുച്ചാഴിയെപ്പോലെ കഴിയുന്ന നേതാവ്; ഹീബ്രു പഠിപ്പിച്ച് 18,000 ഫലസ്തീനികളെ ഇസ്രയേലിലേക്ക് അയച്ച് ചാരപ്പണി; ഈ ഫോട്ടോക്ക് താഴെ ചുവന്ന ഗുണനം ചിഹ്നം വീണാൽ അന്ന് യുദ്ധം തീരും; ഒരു ഭീകരന്റെ തലയ്ക്കുവേണ്ടി ഗസ്സയിൽ പൊലിഞ്ഞത് 36,000ത്തോളം ജീവൻ!
- ഒറ്റ സിനിമയിൽ അസിസ്റ്റന്റ് ആയതിന്റെ ബലത്തിൽ സംവിധാനം; 25ാം വയസ്സിൽ ഹിറ്റുണ്ടാക്കിയത് താര സിനിമകളെ കടത്തിവെട്ടി; മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യൻ പ്രശസ്തി; കൊച്ചിയെ ഹോളിവുഡാക്കിയ പ്രതിഭ; ദിലീപിനുശേഷം മറ്റൊരു ജനപ്രിയ നായകൻ! ബേസിൽ ജോസഫ് താരമാവുമ്പോൾ
- 'കാറിൽ ഡ്രൈവ് ചെയ്തു പോകവേ തലവേദനയും ബോധക്ഷയവും; അവൾ പലവട്ടം പറഞ്ഞു ടെൻഷൻ ഒന്നും ഇല്ല എന്ന്; പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു; അർധരാത്രി ഞാൻ ഉണർന്നു നോക്കിയപ്പോൾ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു'; മകളെ മരണത്തിലേക്ക് നയിച്ച ചികിത്സ പിഴവ് തുറന്നുപറഞ്ഞ് പിതാവ്
- നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ സമയമായി; രണ്ടു വള്ളത്തിൽ കാലുവച്ച് പ്രതികരിക്കാൻ ആർക്കും താൽപ്പര്യമില്ല; അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഒഴിയും; മമ്മൂട്ടിയും സംഘടനയെ ഏറ്റെടുക്കില്ല; ഇടവേള ബാബുവും ജനറൽ സെക്രട്ടറി പദം വിടും; താര സംഘടനയിൽ തലമുറ മാറ്റത്തിന് സാധ്യത
- അരമണിക്കൂർ ഓടുന്നതോ പതിനായിരം ചുവട് നടക്കുന്നതോ ശരീരഭാരം കുറക്കുന്നതിനും ആരോഗ്യത്തിനും മെച്ചപ്പെട്ടതെന്നുള്ള ശാസ്ത്ര പഠന ഫലം പുറത്ത്; ഗവേഷണത്തിൽ പങ്കെടുത്തത് 62 വയസ്സിന് മുകളിൽ പ്രായമുള്ള 15,000 സ്ത്രീകൾ
- 'ആദ്യം പിതാവ് ആ സ്ത്രീയെ ബലാത്സംഗം ചെയ്തു; പിന്നെ ഞാൻ, പിന്നെ എന്റെ കസിൻ; അതിനുശേഷം പിതാവ് അവരെ വെടിവെച്ച് കൊന്നു': ഒക്ടോബർ 7ന്റെ ആക്രമണത്തിനിടെ മാറിമാറി റേപ്പ് ചെയ്തുവെന്ന് അച്ഛന്റെയും മകന്റെയും കുറ്റ സമ്മതം; ഹമാസ് ക്രൂരതയിൽ ലോകം വീണ്ടും ഞെട്ടുമ്പോൾ!
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്