പ്ലസ് ടു വാദം മാറ്റാൻ ബലിയാടിനെ വേണം! എങ്കിൽ പിന്നെ നല്ലത് ഡിപിഐ തന്നെ; പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റണമെന്ന ആവശ്യവുമായി വിദ്യാഭ്യാസമന്ത്രി; ഒന്നും സംഭവിച്ചിട്ടില്ലല്ലോ എന്ന മട്ടിൽ മുഖ്യമന്ത്രിയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഹയർസെക്കന്ററീ സ്കൂളുകളിൽ കുട്ടികളെ നിറയ്ക്കാൻ നടത്തിയ നീക്കമാണ് എസ്എസ്എൽസി ഫലത്തിൽ പ്രതിഫലിച്ചതെന്ന വാദം ശക്തമായതോടെ ബലിയാടുകളെ കണ്ടെത്താൻ രാഷ്ട്രീയ നേതൃത്വം തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. എല്ലാം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ മേൽ ചാരി വിവാദങ്ങൾക്ക് പുതിയ തലം നൽകാനാണ് നീക്കം. പത്താം ക്ലാസ് ഫലത്തിൽ പിഴവൊന്നും വന്നില്ലെന്നും സാധാരണ സംഭവിക്കുന്നതൊക്കെയേ ഉണ്ടായുള്ളൂ എന്നുമായിരുന്നു വിവാദത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മറുപടി. എന്നാൽ ഇപ്പോൾ നടക്കുന്ന ചർച്ചകൾ തെറ്റ് സംഭവിച്ചത് എവിടെ എന്നാണ്. വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് തന്നെയാണ് ഇതിന് നേതൃത്വം നൽകിയത്. സോഫ്റ്റ് വെയർ പിഴവെന്ന ആദ്യ പരമാർശം നാഷണൽ ഇൻഫർമാറ്റിക് സെന്റർ തന്നെ പൊളിച്ചു. ഇതോടെ മാർക്ക് ദാനവും ഹയസെക്കന്ററീ സ്കൂൾ മാനേജ്മെന്റുമായുള്ള ഒത്തുകളിയിലെ പിന്നാമ്പുറം മറുനാടൻ മലയാളി ഉയർത്തിക്കാട്ടി. ഇതോടെ മറ്റ് മാദ്ധ്യമങ്ങളും പ്രശ്നം ഏറ്റെടുത്തു. പല പത്രങ്ങളുടേയും പ്രധാന വാർത്തയായി. ഇതോടെയാണ് പരീക്ഷയിൽ പിഴവുണ്ടെന്ന ചർച്ചകൾ സജീവമാക്കിയത്.
പിഴവുകളുടെ പേരിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറെ പുറത്താക്കാനാണ് നീക്കം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് വിദ്യാഭ്യാസ മന്ത്രി തന്നെ ഈ നിർദ്ദേശം മുന്നോട്ട് വയ്ക്കും. മുസ്ലിംലീഗിന്റെ വിദ്യാഭ്യാസ സംഘനയായ എംഎസ്എഫ് പറയുന്നത് എല്ലാത്തിനും കാരണം പൊതു വിദ്യാഭ്യാസ ഡയറക്ടർ ഗോപാലകൃഷ്ണ ഭട്ട് എന്നാണ്. അദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ ചുവട് പിടിച്ചാണ് ഡിപിഐയ്ക്ക് എതിരായ നീക്കം. ഭരണപക്ഷത്തെ മിക്ക സംഘടനകൾക്കും പത്താം ക്ലാസ് ഫല പ്രഖ്യാപനത്തിലെ വിവാദങ്ങളിൽ അതൃപ്തിയുണ്ട്. അതുകൊണ്ട് ഡിപിഐയെ മാറ്റണമെന്നാണ് ആവശ്യം. എന്നാൽ തിടുക്കത്തിലെ മാറ്റം വിവാദം കൂട്ടുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ തന്നെയാകും ഈ വിവാദത്തേയും മുഖ്യമന്ത്രി കാണുന്നത്. ഈ സാഹചര്യത്തിൽ ഡിപിഐയെ കുറ്റപ്പെടുത്തുന്ന രീതിയിൽ പ്രസ്താവനകളുമായി വിദ്യാഭ്യാസ മന്ത്രിയെ അനുകൂലിക്കുന്നവർ എത്തും.
മുസ്ലിംലീഗിലെ റബ്ബ് വിരുദ്ധ ചേരി വിദ്യാഭ്യാസ മന്ത്രിക്കെതിരെ രംഗത്ത് വന്നതോടെയാണ് എംഎസ്എഫിനെ ഇറക്കി ചർച്ചകൾ വഴിതിരിക്കാൻ അബ്ദു റബ്ബ് നേരിട്ട് ചരട് വലികൾ നടത്തിയത്. ഇത് മനസ്സിലാക്കിയതോടെ സോഫ്റ്റ് വെയറിനെ പഴിക്കേണ്ടെന്നും മൂല്യനിർണയ ക്യാമ്പിലാണ് എസ്എസ്എൽസി പരീക്ഷാ ഫലത്തിലെ പിഴവ് സംഭവിച്ചതെന്നും ഡിപിഐ ഗോപാലകൃഷ്ണ ഭട്ടും വ്യക്തമാക്കി. ഇത് സംബന്ധിച്ച വിശദ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ചർച്ചകൾ പോകുമ്പോൾ ഹയർ സെക്കന്ററിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ആക്ഷേപങ്ങളും കുറയും. യഥാർത്ഥത്തിൽ പ്ലസ് ടൂ സീറ്റുകളുടെ എണ്ണത്തിന് പത്താം ക്ലാസിൽ കുട്ടികളെ ജയിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങളുണ്ടായി. ഇതുണ്ടാക്കിയ ആശയക്കുഴപ്പമാണ് മൂല്യനിർണ്ണയ ക്യാമ്പിൽ പ്രതിഫലിച്ചതെന്നാണ് അദ്ധ്യാപക സംഘടനകൾ നൽകുന്ന സൂചന.
സോഫ്റ്റ്വെയറിൽ വലിയ പ്രശ്നങ്ങൾ ഉള്ളതായി തോന്നിയില്ലെന്ന് ഡിപിഐയും വ്യക്തമാക്കുന്നു. ഡാറ്റ എൻട്രിയിൽ വന്ന തെറ്റാണ് പരീക്ഷാ ഫലത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണം. സാങ്കേതിക പ്രശ്നമാണോ എന്നു പരിശോധിക്കുകയും ചെയ്യുമെന്ന് ഡിപിഐ വ്യക്തമാക്കി. പിഴവുകൾക്കു കാരണം സോഫ്റ്റ്വെയർ തകരാറാണ് എന്നായിരുന്നു വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് അറിയിച്ചത്. ഇത് തന്നെയാണ് വിദ്യാഭ്യാസ വകുപ്പിൽ രണ്ടഭിപ്രായം ഉണ്ടെന്നതിന് തെളിവ്. വ്യാപക തെറ്റുകൾ കണ്ടത്തെിയ സാഹചര്യത്തിൽ എസ്എസ്എൽസി പരീക്ഷാഫലം ഔദ്യോഗിക സൈറ്റുകളിൽനിന്ന് നീക്കിയിരുന്നു. തെറ്റ് തിരുത്തി പുതിയ ഫലം പ്രസിദ്ധീകരിക്കുന്നതോടെ വിവാദങ്ങളും തീരും. പക്ഷേ അടുത്ത വർഷമെങ്കിലും ഇത്തരം പിഴവുകൾ ഉണ്ടാകരുതെന്നാണ് അഭിപ്രായമുയരുന്നത്. എന്നാൽ പ്ലസ് ടൂ കച്ചവടത്തിന്റെ കാലത്ത് ഇതൊക്കെ ഇനി സ്വാഭാവികമാണെന്നാണ് വാദമുയരുന്നത്.
സംസ്ഥാനത്ത് +1 സീറ്റുകളുടെ എണ്ണം ഒന്നുപോലും കൂട്ടിയില്ലെങ്കിലും നാലുവർഷം കഴിയുമ്പോൾ സീറ്റുകളുടെ എണ്ണം പത്താംക്ലൂസ് പാസാകുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാവും. പൊതുവിദ്യാഭ്യാസ ഡയറക്ടർ തയ്യാറാക്കിയ കണക്കനുസരിച്ച് 2019ൽ 3,57,322 കുട്ടികളാണ് പത്താംതരം പരീക്ഷയെഴുതുക. ഈ വർഷം സർക്കാർ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് +1ന് 3,61,130 സീറ്റുകളാണുണ്ടാവുക. എഴുതിയ കുട്ടികളെല്ലാം പാസാവുകയും അവരെല്ലാം +1 പ്രവേശനം തേടുകയും ചെയ്താലും സീറ്റ് ബാക്കികിടക്കുമെന്നർഥം. ഇതിനു പുറമേയാണ് വൊക്കേഷണൽ ഹയർ സെക്കൻഡറി, പോളിടെക്നിക്, ഐ.ടി.ഐ. തുടങ്ങിയ കോഴ്സുകൾ. കണക്കില്ലാതെ +1 സീറ്റ് അനുവദിക്കുന്നതിന് പിന്നിൽ മാനേജ്മെന്റുകളുടെ കച്ചവടതാത്പര്യമാണെന്ന വിമർശം മുമ്പുതന്നെ ഉയർന്നിരുന്നു. ഈ കച്ചവട താൽപ്പര്യം സംരക്ഷിക്കാൻ പത്താംക്ലാസിൽ കൂടുതൽ കുട്ടികളെ ജയിപ്പിക്കണം.
+1ന് ആകെയുള്ള സീറ്റിൽ പകുതിയിലേറെയും സയൻസ് ഗ്രൂപ്പിലാണ്. പത്താംതരം കഷ്ടിച്ച് കടന്നുകൂടിയ കുട്ടികളും ഇതോടെ സയൻസ് ഗ്രൂപ്പ് സ്വീകരിക്കാൻ നിർബന്ധിതരാവുന്നു. 1,86,032 സീറ്റുകൾ സയൻസ് ബാച്ചിൽ ഉണ്ടാവുമെന്നാണ് ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ കണക്ക്. അതേസമയം, കൊമേഴ്സിൽ 1,05,210 സീറ്റും ഹ്യൂമാനിറ്റീസിൽ 69,888 സീറ്റും മാത്രമാണുള്ളത്. രക്ഷിതാക്കളും സ്കൂൾ മാനേജ്മെന്റുകളും സയൻസ് ഗ്രൂപ്പിന്റെ പിന്നാലെ പായുമ്പോൾ വെട്ടിലാവുന്നത് കുട്ടികളാണ്. പാഠഭാഗങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത കുട്ടികൾ അദ്ധ്യാപകരെയും ബുദ്ധിമുട്ടിലാക്കുന്നു. സയൻസിനും മാക്സിനും കുട്ടികളെ ചേർക്കുമ്പോൾ കൂടുതൽ ഡൊണേഷൻ വാങ്ങാം. മാനേജ്മെന്റുകൾക്ക് അതാണ് താൽപ്പര്യം. അങ്ങനെ കേരളാ മോഡലെന്ന കൈയടി കിട്ടിയ വിദ്യാഭ്യാസ മാതൃകയെ തകർക്കുകയാണ് എല്ലാവരും ചേർന്ന്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മാർക്കദാനവും പത്താംക്ലാസ് റിസൾട്ട് വിവാദങ്ങളും.
അതിനിടെ റബ്ബിനെ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന അഭിപ്രായം മുസ്ലിംലീഗിൽ സജീവമാണ്. എന്നാൽ നേതൃത്വം ഇതിന് തയ്യാറാകില്ല. മന്ത്രിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നത് പാർട്ടിക്ക് തിരിച്ചടിയാകും. റബ്ബ് വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്ന് മാറിയാൽ പകരം അബ്ദുസമദ് സമദാനി മന്ത്രിയാകുമെന്നും ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അതിനിടെ വിദ്യാഭ്യാസ മന്ത്രിക്കും വകുപ്പിനുമെതിരെ വിമർശനമുയർത്തി ലീഗിലെ കെ.എൻ.എ ഖാദർ രംഗത്തെത്തിയതും ശ്രദ്ധേയമാണ്. ഇതിനിടെയാണ് എസ്.എസ്.എൽ.സി വിവാദത്തിൽ വിദ്യാഭ്യാസമന്ത്രിയെ തിരുത്തി രംഗത്തു വന്ന പൊതു വിദ്യാഭ്യാസ ഡയറക്ടർ ഗോപാലകൃഷ്ണ ഭട്ടിനെ മാറ്റണമെന്ന് മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടന എം.എസ്.എഫ് ആവശ്യപ്പെട്ടത്. ഡി.പി.ഐക്കെതിരെ മുമ്പും പരാതികളുണ്ടായിരുന്നതായും ഫലപ്രഖ്യാപനത്തിൽ പിഴവു സംഭവിച്ച സംഭവത്തിൽ ഡി.പി.ഐയെ മാറ്റണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. പാർട്ടിയിൽ റബ്ബിനും പിന്തുണയുണ്ടെന്ന് വരുത്താനാണ് ഇത്.
Stories you may Like
- സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം; പ്രളയമെത്തുമോ എന്ന ആശങ്ക ശക്തം
- 'അക്ഷരം കൂട്ടിവായിക്കാനറിയാത്തവർക്ക് പോലും എ പ്ലസ്': പൊതുവിദ്യാഭ്യാസ ഡയറക്ടർ
- പ്രിൻസിപ്പൽ നിയമനത്തിൽ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ല
- സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്! അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു
- ഷാനവാസിനെ ഡിപിഐ സ്ഥാനത്ത് നിന്നും മാറ്റിയേക്കും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്