മലയാളി പാസ്റ്റർ ഓടിച്ച കാറിൽ നിന്ന് വിശ്വാസിയായ യുവതി തെറിച്ചു വീണത് ഹൈവേ പൊലീസിന്റെ മുന്നിലേക്ക്; പണം കടം നൽകിയത് മടക്കി ചോദിച്ചപ്പോൾ കയ്യേറ്റ ശ്രമമെന്ന് ലിവർപൂളിലെ യുവതി; കാറിൽ നിന്ന് വീഴുന്നത് നേരിൽ കണ്ട പൊലീസ് പരാതി ഇല്ലാതെ തന്നെ അന്വേഷണം തുടങ്ങി; കുടുങ്ങുന്നത് ഒഴിവാക്കാൻ കരുനീക്കവുമായി പാസ്റ്ററും സിൽബന്തികളും
പ്രത്യേക ലേഖകൻ
ലണ്ടൻ : പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിൽ പാസ്റ്റർ ആയി അവരോധിതനായ റെജി വർഗീസിനെതിരെ ലിവർപൂൾ നിവാസിയായ മലയാളി യുവതിയുടെ പരാതി. കടംകൊടുത്ത പണം മടക്കിച്ചോദിച്ചതിനെ തുടർന്നുള്ള വഴക്കാണ് യുവതി കാറിൽ നിന്ന് തെറിച്ചുവീഴാൻ ഇടയാക്കിയ സംഭവമെന്നാണ് വിവരം. പെന്തക്കോസ്ത് വിശ്വാസ പ്രചാരണത്തിനൊപ്പം ബിസിനസ് രംഗത്തും സജീവമായ ഇയാൾ യുവതിയിൽ നിന്നും കടം വാങ്ങിയ 4000 ലേറെ പൗണ്ട് മടക്കി നൽകുന്നതുമായ ബന്ധപ്പെട്ട തർക്കമാണ് ഇത്തരമൊരു സംഭവത്തിൽ കലാശിച്ചത്. ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും യുവതി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സംഭവം മാഞ്ചസ്റ്റർ പൊലീസ് അന്വേഷിക്കുകയാണ് ഇപ്പോൾ.
റെജിയുടെ കറുത്ത ജാഗ്വർ എക്സ് എഫ് കാറിൽ ഇരുവരും തമ്മിൽ വാക്കേറ്റവും പിടിവലിയും കണ്ടതോടെ ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ ഉള്ള കശപിശയായിരിക്കും എന്ന് കരുതിയാണ് ഹൈവേ മൈന്റൻസ് വിഭാഗം ഉദ്യോഗസ്ഥർ പിന്തുടർന്നത്. എന്നാൽ റെജിയുമായി പണമിടപാട് സംബന്ധിച്ച മെസേജുകളും മറ്റും ഫോണിൽ ഉണ്ടായിരുന്നതിനാൽ ഫോൺ നശിപ്പിക്കാൻ വേണ്ടി യുവതിയിൽ നിന്നും ഫോൺ റോഡിലേക്കു വലിച്ചെറിഞ്ഞതിനെ തുടർന്ന് യുവതി കാർ നിർത്താൻ ആവശ്യപ്പെടുകയും സിഗ്നലിൽ കാർ സ്ലോ ചെയ്തപ്പോൾ തനിക്കു വേണ്ടി നിർത്തുകയാണെന്ന ധാരണയിൽ യുവതി ഡോർ തുറന്ന നിമിഷം തന്നെ റെജി കാർ മുന്നോട്ട് എടുക്കുകയായിരുന്നു എന്നുമാണ് ലഭ്യമായ വിവരം.
പിന്നീട് റെജി കാർ നിർത്താതെ ഓടിച്ചു പോയപ്പോൾ പിന്നാലെ ഉണ്ടായിരുന്ന ഹൈവേ മൈന്റൻസ് പൊലീസ് തന്നെയാണ് ആംബുലൻസ് വിളിച്ചു വരുത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ യുവതി തെറിച്ചു വീണപ്പോൾ സൈഡ് റോഡിൽ കാർ ഒതുക്കി നിർത്തിയ റെജി സംഭവ സ്ഥലത്തേക്ക് തിരികെ വന്നപ്പോൾ ഭർത്താവല്ലാത്തതിനാൽ അടുത്ത് വരുന്നത് പൊലീസ് വിലക്കുക ആയിരുന്നു.
തുടക്കത്തിൽ കൂടെ ഉണ്ടായിരുന്നത് ഭർത്താവ് അല്ലെന്നും പള്ളിയിലെ പാസ്റ്റർ ആണെന്നും പൊലീസിനെ അറിയിച്ച യുവതി റെജിയെ അറസ്റ്റ് ചെയ്യുന്നത് മാനസിക വ്യഥ സൃഷ്ട്ടിക്കും എന്നാണ് ആദ്യം മൊഴി നൽകിയത്. എന്നാൽ സംഭവത്തെ തുടർന്ന് തന്റെ കൂട്ടാളികൾക്കൊപ്പം ചേർന്ന് യുവതിയെ പള്ളിയിൽ നിന്നും പാസ്റ്റർ വിലക്കി. റെജിയുടെ തനിനിറം വക്തമായതോടെ സംഭവത്തിൽ തനിക്കു പരാതി ഉണ്ടെന്നും പാസ്റ്ററെ അറസറ്റ് ചെയ്യുന്നതിൽ വിരോധം ഇല്ലെന്നും പൊലീസിനെ അറിയിച്ചിരിക്കുകയാണ് യുവതി. എന്നാൽ വിശദമായ അന്വേഷണത്തെ തുടർന്ന് മറ്റു നിയമ നടപടികൾ ആരംഭിക്കാം എന്നാണ് പൊലീസ് ഇപ്പോൾ വക്തമാക്കുന്നത്.
അതിനിടെ റെജി പാസ്റ്റർക്കെതിരെ ആരോപണം ഉയർന്നതിനെ തുടർന്നു കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ മലയാളം ക്രിസ്ത്യൻ ചർച്ചിന്റെ എക്സിക്യൂട്ടീവ് അടിയന്തിര യോഗം ചേർന്ന് നടപടികൾ ആലോചിച്ചതായി റിപോർട്ടുകളുണ്ട് . ഏകദേശം 24 ലേറെ കുടുംബങ്ങൾ ഉള്ള പെന്തക്കോസ്ത് ചർച്ചിൽ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നത് റെജി വർഗീസ് ആണെന്ന് പള്ളിയിലെ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. തന്റെ ആജ്ഞാനുവർത്തികളായ ഏഴുപേരെ ചേർത്ത് രൂപീകരിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി പേരിനു വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുന്ന നിലയിൽ ആയതോടെ ലിവർപൂളിലെ യുവതിക്ക് പണം മടക്കി നൽകാമെന്ന ധാരണയാണ് എക്സിക്യൂട്ടീവ് കൈക്കൊണ്ടിരിക്കുന്നത്. ഇത് പക്ഷെ അംഗങ്ങളിൽ നിന്ന് എടുക്കാതെ റെജി വർഗീസ് തന്നെ നൽകേണ്ടി വരും. പക്ഷെ അതുണ്ടാകുമോ എന്ന കാര്യത്തിൽ യുവതിയും സംശയം പ്രകടിപ്പിക്കുന്നു.
എന്നാൽ കേസും നടപടികളുമായി മുന്നോട്ടു പോയാൽ യുവതിയുടെയും കുടുംബത്തിന്റെയും പെർമനന്റ് റെസിഡൻസി അപേക്ഷയേ എതിരായി ബാധിക്കും എന്ന സമ്മർദ്ദ തന്ത്രവും റെജിയുടെ അനുയായികൾ പുറത്തെടുക്കുന്നുണ്ട്. വഞ്ചിക്കപ്പെട്ട വിവരം പൊലീസ് കേസായാൽ പിആർ അപേക്ഷക്കു കൂടുതൽ സാധ്യതയാണ് യുകെയിൽ നിലനിൽക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ ആരുടെയെങ്കിലും ഭീഷണിയുടെ വിവരം ചേർത്താണ് പി ആർ അപേക്ഷക്കു കൂടുതൽ സാംഗത്യം നൽകുന്നത് എന്നത് റെജി വർഗീസിന് വേണ്ടി രംഗത്ത് എത്തിയവർക്ക് അറിവില്ലാത്തതു കൊണ്ടോ യുവതിയെ അതിവേഗം സമ്മർദ്ദത്തിലാക്കാം എന്നതുകൊണ്ടോ ആകാം എന്നും സംശയിക്കപ്പെടുന്നു. അതേസമയം, നിയമ നടപടികളുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് യുവതിയുടെ ഭർത്താവിന്റെയും തീരുമാനം എന്നാണ് ലിവർപൂളിൽ നിന്നും ലഭിക്കുന്ന വിവരം. അമേരിക്കയിൽ നിന്നുള്ള വെബ് പോർട്ടലുകളാണ് മാഞ്ചസ്റ്റർ സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്തത് .
മുൻപും യുവതിയെ പലതരത്തിൽ നിയമത്തിനു മുന്നിൽ കുടുക്കാൻ റെജി ശ്രമിച്ചതായും വിവരമുണ്ട്. ഏതാനും വർഷം മുൻപ് റെജിയുടെ ഭാര്യയ്ക്ക് അതിവേഗ ഡ്രൈവിങ്ങിനു പെനാൽറ്റി നോട്ടീസ് ലഭിച്ചപ്പോൾ അത് ലിവർപൂളിലെ യുവതിയുടെ തലയിൽ കെട്ടി വയ്ക്കാൻ ആയിരുന്നു റെജിയുടെ ശ്രമം. ക്യാമറയിൽ വാഹനം പതിഞ്ഞ സമയം കാർ ഓടിച്ചത് ലിവർപൂളിലെ യുവതിയാണെന്നാണ് റെജി ഡിവിഎൽഎയെ അറിയിച്ചത്. തുടർന്ന് ഡിവിഎൽഎ നോട്ടീസ് ലഭിച്ചപ്പോൾ പ്രൊവിഷണൽ ലൈസൻസ് പോലുമില്ലാത്ത തനിക്കു വാഹനം ഓടിച്ചു ഒരു പരിചയവും ഇല്ലെന്നു ഡിവിഎൽഎക്കു കത്തെഴുതിയതോടെ യുവതി രക്ഷപ്പെട്ടു. മറ്റൊരു അവസരത്തിൽ യുവതിയുടെ ഭർത്താവിന്റെ പേരിൽ പാസ്പോർ്ട്ട് കോപ്പികളും മറ്റും ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്തു സാമ്പത്തിക ക്രയവിക്രയം നടത്തിയ കാര്യവും ഇപ്പോൾ പുറത്തു വരുന്നുണ്ട്.
ഇപ്പോഴത്തെ സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ഉണ്ടാകുന്ന മുറക്ക് ഇത്തരം കാര്യങ്ങൾ കൂടി പൊലീസിൽ അറിയിക്കാൻ തയ്യാറെടുക്കുകയാണ് മാഞ്ചസ്റ്ററിൽ ഇയാളോട് എതിർപ്പുള്ള ഒരു വിഭാഗം. ഇയാളുടെ തന്നിഷ്ടവും ധാർഷ്ട്യവും സഹിക്കാതെ പള്ളി വിട്ടുപോയത് പത്തിലേറെ കുടുംബങ്ങൾ ആണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊള്ളരുതായ്മ ചൂണ്ടിക്കാണിക്കുമ്പോൾ അവരെ പള്ളിയിൽ നിന്നും വിലക്കുന്ന സമീപനമാണ് ഇയാൾ സ്വീകരിക്കുതെന്നും ആക്ഷേപമുണ്ട്.
ഇതേ തുടർന്ന് മഹനീയം, ബർണേജിലെ ടോം ചർച്ച . ഹിന്ദിക്കാരനായ സാമുവൽ നടത്തുന്ന പെന്തക്കോസ്ത് വിഭാഗം എന്നിവിടങ്ങളിലേക്ക് റെജിയുടെ പക്ഷത്തു നിന്നും ചേക്കേറുകയാണ് കൂടുതൽ കുടുംബങ്ങളും. ബൈബിൾ ആയുധമാക്കി തട്ടിപ്പും വഞ്ചനയും നടത്തി അധികകാലം ആർക്കും പിടിച്ചു നില്ക്കാൻ കഴിയില്ല എന്നാണ് ഇയാളുടെ തനിനിറം ബോധ്യപ്പെട്ടു ഗ്രൂപ്പ് വിട്ടവരുടെ നിലപാട്. അതിനിടെ യുകെയിൽ പലഭാഗത്തും ഇത്തരത്തിൽ ആളുകളെ വഞ്ചിക്കുന്ന പാസ്റ്റർമാർ അവതരിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. ചെറിയ ഗ്രൂപ്പുകളിൽ ആളെക്കൂട്ടി സാമ്പത്തിക നില മെച്ചപ്പെടുത്തി ആൾദൈവങ്ങൾ ആയി സ്വയം ചമയുന്ന പാസ്റ്റർമാർ നിസ്വാർത്ഥരായ ആളുകളുടെ വിശ്വാസത്തെ മുതലെടുക്കുകയാണ് . മാസംതോറും ശമ്പളത്തിൽ നിന്നും ദശാംശം എന്ന പേരിൽ നൂറു മുതൽ മുന്നൂറു പൗണ്ട് വരെ പാസ്റ്ററുടെ അക്കൗണ്ടിൽ ലഭിക്കുമ്പോൾ ഇതിലും മികച്ചൊരു ബിസിനസ് വേറെയില്ല എന്നതാണ് യാഥാർഥ്യവും.
(മാഞ്ചസ്റ്റർ സംഭവത്തിൽ യുവതി എടുത്ത ഫോട്ടോയും അവർ നിലത്തു വീണതിനെ തുടർന്നു സംഭവസ്ഥലത്ത് എത്തിയ മലയാളികൾ എടുത്ത ചിത്രങ്ങളും ലഭിച്ചിട്ടുണ്ടെകിലും യുവതിയുടെ അഭ്യർത്ഥനയെ തുടർന്ന് അവ പ്രസിദ്ധീകരിക്കുന്നില്ല)
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍