പ്രാഥമിക വിജിലൻസ് ക്ലിയറൻസിനുള്ള അപേക്ഷ പോലും നൽകിയില്ല; ഭരണം നിഷ്ക്രിയമെന്ന് തോന്നിക്കുന്ന സാഹചര്യം ഉണ്ടാക്കിയതിൽ പിണറായി ക്ഷുഭിതൻ; ആഭ്യന്തര സെക്രട്ടറി സ്ഥാനം ഒഴിയാൻ അനുവദിക്കണമെന്ന് നളിനി നെറ്റോ; മംഗളം പറഞ്ഞത് ശരിയില്ലെന്ന് എഴുതിയ മനോരമയ്ക്ക് ചമ്മലും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ട സേവനത്തിനു മെഡൽ ലഭിക്കാനുള്ള അവസരം സംസ്ഥാന പൊലീസിലെ മികച്ച ഉദ്യോഗസ്ഥർക്ക് നഷ്ടമാകാൻ കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലം തന്നെ. ഇതിന് വേണ്ടിയുള്ള ഒരു നടപടിക്രമവും സംസ്ഥാന സർക്കാർ പൂർത്തിയാക്കിയിരുന്നില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം ചേരുന്നതിന് വേണ്ടി അടിസ്ഥാന നടപടികളൊന്നും നടന്നിരുന്നില്ലെന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പൊലീസ് ഉദ്യോഗസ്ഥരെ ശുപാർശ ചെയ്യുന്നതിന് മുമ്പ് വിജിലൻസ് പരിശോധനയും മറ്റ് കാര്യങ്ങളും പൂർത്തിയാക്കണം. എന്നാൽ ഇതൊന്നും നടന്നില്ല. അവസാന നിമിഷം ചില ഉദ്യോഗസ്ഥരുടെ പേര് ഓൺലൈൻ അപ്ലോഡ് ചെയ്യുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് കേരളത്തിന് ഇത്തവണ പൊലീസ് മെഡൽ നഷ്ടമാകുന്നത്.
അതിനിടെ ഈ വിഷയം പുതിയ തർക്കങ്ങൾക്കും കാരണമാവുകയാണ്. എല്ലാത്തിനും കാരണം ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയാണെന്ന തരത്തിൽ ചിലർ പ്രചരണം നടത്തുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ നളിനി നെറ്റോ ഇതോടെ കടുത്ത നിലപാടിലേക്കും എത്തുകയാണ്. ആഭ്യന്തര സെക്രട്ടറിയുടെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് നളിനി നെറ്റോ ആവശ്യപ്പെടുമെന്നാണ് സൂചന. നേരത്തെ ഐ എ എസ്-ഐപിഎസ് തർക്കത്തിലും നളിനി നെറ്റോയാണ് മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചതെന്നും കാര്യങ്ങൾ ജേക്കബ് തോമസിന് അനുകൂലമാക്കിയതെന്നും മുതിർന്ന ഐ എ എസുകാർ ആരോപണം ഉന്നയിച്ചിരുന്നു. എല്ലാ കുറ്റവും തന്റെ മേൽ ചാരാനുള്ള ശ്രമം അനുവദിക്കില്ലെന്നാണ് നളിനി നെറ്റോയുടെ നിലപാട്. വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലിന്റെ ഫയൽ നീക്കം തുടങ്ങേണ്ടത് ചീഫ് സെക്രട്ടറിയുടെ അടുത്തു നിന്നാണ്. അതുണ്ടായില്ലെന്നാണ് വ്യക്തമാകുന്നത്.
എന്നാൽ ഈ വിവാദത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനാണ്. സർക്കാരിന്റെ പ്രതിച്ഛായക്ക് ഈ വിവാദവും കാരണമായെന്ന അഭിപ്രായം മുഖ്യമന്ത്രിക്കുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന തരത്തിലെ ഔദ്യോഗിക വിശദീകരണം ആഭ്യന്തര വകുപ്പ് ഇറക്കിയതെന്നാണ് സൂചന. ഏതായാലും ആഭ്യന്തര വകുപ്പ് ഒഴിയാനുള്ള നളിനി നെറ്റോയുടെ നിർദ്ദേശം മുഖ്യമന്ത്രി അംഗീകരിക്കില്ലെന്നും സൂചനയുണ്ട്. അതിനിടെ ഈ വിഷയം മാദ്ധ്യമങ്ങൾ തമ്മിലുള്ള തർക്കത്തിനും വഴി വയ്ക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പേ പൊലീസ് മെഡൽ കേരളത്തിൽ ആർക്കും കിട്ടില്ലെന്നും പട്ടിക കൈമാറിയില്ലെന്നും മംഗളത്തിനായി നാരായണൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്ത ശരിയില്ലെന്ന തരത്തിൽ മനോരമയും പ്രചരിപ്പിച്ചു. ഇപ്പോൾ മെഡൽ ആർക്കും കിട്ടിയില്ല. ഇതോടെ ഫെയ്സ് ബുക്കിലൂടെ പ്രതികരണവുമായി നാരായണനുമെത്തി. കിട്ടാത്ത മുന്തിരി പുളിക്കും.ഈ വാർത്ത ഒൻപത് ദിവസം മുൻപ് മീഗളം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വാർത്ത തെറ്റാണെന്നു വരുത്തി തീർക്കനായിരുന്നു ഒരു മാദ്ധ്യമ്മ സുഹൃത്തിന്റെ നീക്കം. അദേഹത്തിനു വേണ്ടി ഈ വാർത്ത വീണ്ടും സമർപ്പിക്കുന്നുവെന്ന് ഫെയ്സ് ബുക്കിൽ കുറിച്ചു. ഈ ഒളിയമ്പ് മനോരമയ്ക്ക് നേരെയാണെന്നാണ് സൂചന.
അതിനിടെ കേരളത്തിൽ വീഴ്ചയുണ്ടായെന്ന വ്യക്തമായ സൂചന മറുനാടൻ മലയാളിക്ക് ലഭിച്ചു. ഡിസംബർ 11നായിരുന്നു പട്ടിക നൽകേണ്ടിയിരുന്നത്. എന്നാൽ ഡിസംബർ 30നാണ് കേരളം നൽകിയത്. വേണ്ട യോഗമൊന്നും ചേരാതെയായിരുന്നു ഇത്. പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയ്ക്കൊപ്പം ആനുവൽ കോൺഫിഡൻഷ്യൽ റിപ്പോർട്ടും നൽകണം. എന്നാൽ ഇത് കേരളം ചെയ്തില്ല. ഈ റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുമ്പ് വിജിലൻസിന്റെ റിപ്പോർട്ടും മറ്റും അനിവാര്യതയാണ്. ഇതൊന്നും തയ്യാറാക്കുകയോ തേടുകയോ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാകും കേരളത്തിന് മെഡൽ ലഭിക്കാത്തതെന്നാണ് സൂചന. അതിനിടെ ഇതിന് മുമ്പും കേരളത്തിന് പൊലീസ് മെഡൽ കിട്ടാത്ത വർഷങ്ങളുണ്ടായിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മറുനാടനോട് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും ഇത്തവണയും പൊലീസ് മെഡൽ കിട്ടില്ല. അങ്ങനെ എല്ലാവർക്കും കൊടുക്കുന്നതല്ല മെഡലെന്നും ഇദ്ദേഹം മറുനാടനോട് പ്രതികരിച്ചു.
എന്നാൽ ഉന്നതഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കമാണ് ഈ സാഹചര്യം ഉണ്ടാക്കിയതെന്ന വിലയിരുത്തലും സജീവമാണ്. സംസ്ഥാന സർക്കാരിന്റെ പ്രശ്നമാണ് ഇതിന് കാരണമെന്ന വിലയിരുത്തൽ പ്രതിപക്ഷത്തിനുമുണ്ട്. കേന്ദ്രത്തിന് അയച്ചുകൊടുക്കേണ്ട മെഡൽ പട്ടിക തയാറാക്കുന്നതിനായി ഒന്ന് ഒരുമിച്ചിരിക്കാനുള്ള മനസുപോലും ഇല്ലാത്ത വിധത്തിലുള്ള പടലപ്പിണക്കമാണ് കേരളത്തിന്റെ എക്സിക്യൂട്ടീവ് മേധാവികൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. അതോടൊപ്പം വൈകി തയാറാക്കിയ മെഡൽ പട്ടിക കേന്ദ്രത്തിനു സമർപ്പിക്കുന്നതിൽ സംസ്ഥാന ആഭ്യന്തര വകുപ്പിനും ഗുരുതര വീഴ്ചയുണ്ടായെന്നതും വസ്തുതയാണ്. ഇതൊക്കെ ആഭ്യന്തര സെക്രട്ടറിയുടെ പ്രശ്നമാക്കി മാറ്റാനാണ് ഐ എ എസ് ഉദ്യോഗസ്ഥർക്കിടയിൽ ഒരു വിഭാഗം ശ്രമിക്കുന്നത്.
വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും ഐഎഎസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ചേരിപ്പോരും സ്ഥിതി ഗതികൾ രൂക്ഷമാക്കുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അധ്യക്ഷനായ ഉന്നതതല സമിതിയാണ് സംസ്ഥാന പൊലീസിലെ വിശിഷ്ട സേവനത്തിന് അർഹരായവരുടെ പട്ടിക തയാറാക്കേണ്ടിയിരുന്നത്. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ, വിജിലൻസ് മേധാവി ജേക്കബ് തോമസ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. ഈ യോഗം ഇത്തവണ ചേർന്നതേ ഇല്ലെന്നതാണ് വസ്തുത. ജേക്കബ് തോമസിനൊപ്പം ഒരുമിച്ചിരിക്കാനുള്ള മടികൊണ്ട് ചീഫ് സെക്രട്ടറി വിജയാനന്ദന് യോഗം നീട്ടിക്കൊണ്ടുപോയതോടെ മെഡൽ പട്ടിക സമയത്തു തയാറാക്കാനായില്ലെന്ന വിലയിരുത്തലാണ് സജീവമാകുന്നത്.
കേരളം പട്ടിക സമർപ്പിക്കാത്തതിനെത്തുടർന്നു കേന്ദ്രം ഇക്കാര്യം രേഖാമൂലം അറിയിക്കുകയും തീയതി നീട്ടി നൽകുകയും ചെയ്തു. ഇതിനു ശേഷമാണ് ഉന്നതതല സമിതി യോഗം ചേരണമെന്ന് ചീഫ് സെക്രട്ടറി വിജയനാനന്ദിന് കർശന നിർദ്ദേശം സർക്കാർ നല്കുന്നത്. തുടർന്നു ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർ യോഗം ചേർന്നു പട്ടിക തയാറാക്കി. സമിതി അംഗമായ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അസൗകര്യം ചൂണ്ടിക്കാട്ടി പങ്കെടുക്കാൻ തയാറായില്ലെന്നും പറയുന്നു. എന്നാൽ ഈ പട്ടിക തയ്യാറാക്കുന്നതിന് മുമ്പ് തന്നെ വിജിലൻസിന്റെ ക്ലിയറൻസ് വാങ്ങണം. അത് ഇത്തവണ ഉണ്ടായില്ലെന്നാണ് മറുനാടൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇതുകൊണ്ടാണ് വൈകി എത്തിയ പട്ടിക പോലും കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞത്.
പട്ടിക ഒരു മാസം മുമ്പെങ്കിലും കേന്ദ്രസർക്കാരിന് അയച്ചു കൊടുത്താൽ മാത്രമേ വിശദ പരിശോധന നടത്തിയ കേന്ദ്രത്തിന് അന്തിമ പട്ടിക തയാറാക്കാൻ കഴിയുകയുള്ളൂ. എന്നാൽ, സംസ്ഥാനം ഓൺലൈനായി പട്ടിക അയച്ചതു ഡിസംബറിനു ശേഷമാണെന്നാണു കണ്ടെത്തൽ. ഇതിനാൽ കേരളം സമർപ്പിച്ച പട്ടിക കേന്ദ്രം തള്ളുകയായിരുന്നു. രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിക്കേണ്ട മികച്ച പൊലീസ്, ഫയർഫോഴ്സ്, ജയിൽ ഉദ്യോഗസ്ഥരുടെ അവസരമാണ് ആഭ്യന്തര വകുപ്പിലെ കെടുകാര്യസ്ഥത മൂലം നഷ്ടമായത്. അതിനിടെ മുതിർന്ന എസ് പി റാങ്കിലെ ഉദ്യോഗസ്ഥൻ ഇതു സംബന്ധിച്ച് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. ഇത് വിജിലൻസിന്റെ പരിശോധനയ്ക്ക് എത്തുമെന്നാണ് സൂചന.
റിപ്പബ്ലിക് ദിനത്തിൽ മെഡലിന് അർഹരായവരുടെ പട്ടിക ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയപ്പോൾ കേരളത്തിൽനിന്ന് ഒറ്റ പൊലീസ് ഉദ്യോഗസ്ഥർപോലും ഇടംപിടിച്ചിട്ടില്ല. മെഡലിന് അർഹരായ 777 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. കേരളത്തിന്റെ പേരേ പട്ടികയിൽ ഇല്ല. ധീരതയ്ക്കുള്ള മെഡലിന് 100 ഉം രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലിന് 80ഉം സ്തുത്യർഹ സേവനത്തിന് 597 ഉം പൊലീസ് ഉദ്യോഗസ്ഥരാണ് അർഹരായത്. അതേസമയം ഒഡീഷയിലെ മലയാളി ഡിഐജി എസ്. ഷൈനി മെഡലിന് അർഹയായി. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലെത്തിനിൽക്കുന്ന ഉത്തർപ്രദേശിലേക്കാണ് ഏറ്റവും കൂടുതൽ മെഡലുകൾ പോയിരിക്കുന്നത്. വിശിഷ്ട സേവനത്തിന് ഏഴും രാഷ്ട്രപതിയുടെ മെഡലിന് അഞ്ചും സ്തുത്യർഹസേവനത്തിന് 72 ഉം അടക്കം 84 മെഡലുകളാണ് ഉത്തർപ്രദേശിനു ലഭിച്ചത്. ഇതോടെയാണ് കേരളത്തിൽ വിവാദങ്ങൾ തുടങ്ങിയത്. ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ വിവിധ ചേരികളിലായി. പരസ്പരം പഴിചാരലും തുടങ്ങി. ഇതിനിടെ എല്ലാം കേന്ദ്രത്തിന്റെ കുഴപ്പമാണെന്ന് ആഭ്യന്തര സെക്രട്ടറിക്ക് വിശദീകരിക്കേണ്ടിയും വന്നു. പ്രതിപക്ഷത്തിന് സർക്കാരിനെ വിമർശിക്കാൻ വടി കൊടുക്കാതിരിക്കാൻ വേണ്ടി മാത്രമായിരുന്നു ഇത്.
മെഡൽ നേടിയവരിൽ കേരളത്തിൽ നിന്നുള്ള പൊലീസുകാരെ കേന്ദ്രം മനപ്പൂർവ്വം തഴഞ്ഞുവെന്നാണ് കേരളം വാദിക്കുന്നത്. കേന്ദ്രം രാഷ്ട്രീയ വൈരം തീർക്കുകയാണെന്നതടക്കമുള്ള വാദവും സംസ്ഥാനം ഉയർത്തുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്