ഭൂതത്താൻകെട്ടിലെ അനധികൃത ബണ്ട് പൊളിക്കാനെത്തിയ വാഹനത്തിന് മുന്നിൽ കയറിനിന്ന് തടഞ്ഞത് സിപിഎമ്മിന്റെ ജനപ്രതിനിധികളടക്കമുള്ള നേതാക്കൾ; എംഎൽഎ എത്തി ചർച്ച നടത്തിയ ശേഷം മണ്ണ് മാറ്റാൻ അനുവദിക്കാമെന്ന നിർദ്ദേശവും കളക്ടർക്ക് സ്വീകാര്യമായില്ല; നടപടി നിർത്തിവെക്കാൻ ഉന്നതങ്ങളിൽ നിന്നും ഉടൻ നിർദ്ദേശമെത്തുമെന്ന് നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചതിന് തൊട്ടുപിന്നാലെ ബണ്ട് പൊളിച്ചുകളഞ്ഞത് കളക്ടറുടെ കർശന നിർദ്ദേശം ലഭിച്ചതോടെ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ പുന്നേക്കാട് വെള്ളംകെട്ടിച്ചാലിൽ നീർച്ചാർ പ്രദേശത്തിന് കുറുകെ നിർമ്മിച്ച കൂറ്റൻ ബണ്ട് പൊളിച്ചുനീക്കി. സി പി എം ജനപ്രതിനിധികളും നേതാക്കളും നാട്ടുകാരെകൂട്ടി നടത്തിയ പ്രതിഷേധവും ചെറുത്തുനിൽപ്പും അവഗണിച്ചാണ് വൻ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ പെരിയാർവാലി അധികൃതർ ബണ്ട് പൊളിച്ചുനീക്കിയത്. 10 അടിയോളം വീതിയിൽ 60 അടിയോളം നീളത്തിലാണ് ബണ്ട് നിർമ്മിച്ചിരുന്നത്. ബണ്ടിന് ഇരുവശങ്ങളിലും കോതമംഗലം ഫോറസ്റ്റ് റെയിഞ്ചിന് കീഴിലെ വനപ്രദേശമാണ്.
ചുരുക്കം താമസക്കാരൊഴിച്ചാൽ പിന്നെ ഈ ബണ്ടിന്റെ പ്രയോജനം ലഭിക്കുക അക്കരെയുള്ള ഭൂഉടമകൾക്കാണ്. വൈദീകനടക്കം ഏതാനും പേർക്ക് ഇവിടെ കൃഷി ഭൂമിയുണ്ട്. ഇവിടേയ്ക്ക് വാഹനങ്ങളെത്തിയാൽ സ്ഥലത്തിന് മൂല്യം വർദ്ധിക്കുമെന്ന തിരിച്ചറിവിൽ കൃഷിഭൂമിയുള്ളവർ ബന്ധപ്പെട്ട വകുപ്പധികൃതരുടെ മൗനസമ്മതത്തോടെ പ്രദേശവാസികളെകൂട്ടി ബണ്ട് നിർമ്മാണം പൂർത്തിയാക്കുകയായിരുന്നെന്നാണ് അറിയുന്നത്. അടുത്തിടെ ജനവാസനേഖലയോട് അടുത്ത് സ്ഥിതിചെയ്യുന്ന വെള്ളംകെട്ടിച്ചാൽ ഭാഗത്ത് ആനയിറങ്ങിയിരുന്നു.നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ആനക്കൂട്ടത്തെ തുരത്തുന്നതറിഞ്ഞ് ആഴ്ചകൾക്ക് മുമ്പ് പ്രദേശിക ചാനൽ പ്രവർത്തകരടക്കമുള്ള ഒരു സംഘം മാധ്യമ പ്രവർത്തകരും എത്തിയിരുന്നു.
വനമേഖലയിലൂടെ ഓടിമറയുന്ന ആനക്കൂട്ടത്തിന്റെ ദൃശ്യമെടുക്കാൻ പായുന്നതിനിടെയാണ് ചാനൽ പ്രവർത്തകർ ബണ്ട് നിർമ്മാണം ശ്രദ്ധിയിക്കുന്നത്.തൊട്ടടുത്ത ദിവസം പ്രാദേശിക ചാനലിൽ ഈ ബണ്ട് നിർമ്മാണം സംബന്ധിച്ച് റിപ്പോർട്ടും വന്നിരുന്നു. തുടർന്ന് പത്രങ്ങളുടെ പ്രാദേശിക പേജിലും വാർത്ത ഇടം പിടിച്ചു.പെരിയാർവാലി ജലസേചന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുള്ള ഭൂതത്താൻകെട്ട് അണക്കെ
ട്ടിന്റെ നിർച്ചാൽ പ്രദേശമായതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ട ജലസേചന വകുപ്പ് അധികതരുടെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥയുണ്ടായെന്നാണ് ഈ ഘട്ടത്തിൽ പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്.
സംഭവം മാധ്യമശ്രദ്ധയാകർഷിച്ചതോടെ പെരിയാർവാലി അധികൃതർ ബണ്ട് നിർമ്മിച്ചവർക്കെതിരെ നിയമനടപകൾ ആരംഭിച്ചിരുന്നു.ബണ്ട് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കൃഷി ഭൂമികളുടെ ഉടമസ്ഥർക്ക് നോട്ടീസ് നൽകിയതായി പെരിയാർവാലി അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതിനിടെ മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കളക്ടർ ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോതമംഗലം തഹസീൽദാരെ ചുമതപ്പെടുത്തുകയായിരുന്നു.നിർമ്മാണം അനധികതമാണെന്ന് ്അന്വേഷണത്തിൽ വ്യക്തമായതായി തഹസീൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകി.പിന്നാലെ ബണ്ട് പൊളിച്ചുനീക്കാൻ കളക്ടർ പെരിയാർവാലി അധികൃതർക്ക് നിർദ്ദേശം നൽകുകയായിരുന്നു.
ഇതുപ്രകാരം ഇന്നലെ പൊളിച്ചുനീക്കൽ ആരംഭിച്ചിരുന്നു. പ്രദേശത്തെ സി പി എം ജനപ്രതിനിധികളും നാട്ടുകാരിൽ ചിലരും എതിർപ്പുമായി എത്തിയതോടെ നേരിയ സംഘർഷം ഉണ്ടായെങ്കിലും മണ്ണ് നീക്കുന്ന ജോലി തുടരുകയായിരുന്നു. ഉച്ചകഴിഞ്ഞ് കളക്ടർ എസ് സുഹാസ് സ്ഥിതിഗതികൾ വിലയിരുത്താൻ നേരിട്ടെത്തി. ഈയവസരത്തിൽ ഒപ്പമുണ്ടായിരുന്ന കോതമംഗലം ഡി എഫ് ഒ യെ പ്രതിഷേധക്കാർ തടയാൻ ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ കേസ്സെടുക്കാൻ പൊലീസിനോടും ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കം വേഗത്തിലാക്കാൻ പെരിയാർവാലി അധികതരോടും നിർദ്ദേശിച്ചാണ് കളക്ടർ മടങ്ങിയത്.
ഇന്ന് രാവിലെ മണ്ണ് നീക്കാൻ ജെ സി ബി യുമായി പെരിയാർവാലി അധികൃതർ എത്തിയതോടെ സംഘർഷാവസ്ഥ സംജാതവുകയായിരുന്നു. സ്ഥലത്തെത്തിയ കോതമംഗലം തഹസീൽദാർ റെയിച്ചൽ കെ വറുഗീസ് വിവരം കളക്ടറുടെ ശ്രദ്ധിയിൽപ്പെടുത്തി. പൊലീസിന്റെ സഹായത്തോടെ മണ്ണുമാറ്റൽ പൂർത്തിയാക്കാനായിരുന്നു കളക്ടറുടെ നിർദ്ദേശം. വിവരം തഹസീൽദാർ കോതമംഗലം സി ഐ യെ അറിയിച്ചതോടെ പൊലീസ് ആക്ഷൻ തുടങ്ങി. വാഹനത്തിന് മുന്നിൽക്കയറി നിന്നിരുന്ന സി പി എം ജനപ്രതിനിധികളായ സാബു വറുഗീസ്,ബിജു പി നായർ കീരംപാറ പഞ്ചായത്ത് അംഗം സിനി യാക്കോബ്ബ്, സി പി എം നേതാവ് ഇ പി രഘു തുടങ്ങിയവരെയും പ്രദേശവാസികളായ സ്ത്രീകളടക്കമുള്ളവരെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
വിവരമറിഞ്ഞ് കളക്ടർ താൽക്കാലികമായി മണ്ണ് മാറ്റൽ ജോലി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടടുത്തായിരുന്നു കളക്ടറുടെ ഇടപെടൽ. അരമണിക്കൂർ പിന്നിട്ടതോടെ മണ്ണ്മാറ്റൽ പുനരാരംഭിക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഈ ഘട്ടത്തിൽ പ്രതിഷേധക്കാർ വീണ്ടും ഇരച്ചെത്തിയെങ്കിലും പൊലീസ് ശക്തമായ പ്രതിരോധം തീർത്തതിനാൽ ഇവർക്ക് മുന്നോട്ടുപോകാനായില്ല. വൈകിട്ട് 3.30 തോടെ മണ്ണ് നീക്കൽ പൂർത്തിയായി.3 അടി വഴി മാത്രമാണ് നിലവിൽ ഈ ഭാഗത്തുള്ളത്.കോതമംഗലം സി ഐ യൂനസ്, പിറവം സി ഐ ലൈജുമോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം മണ്ണുമാറ്റം പൂർത്തിയാകുന്നതുവരെ സംഭവസ്ഥലത്തുണ്ടായിരുന്നു.
എം എൽ എ സ്ഥലത്തെത്തിയ ശേഷം വിഷയം ചർച്ച ചെയ്യാമെന്നും തീരുമാനത്തോട് സഹകരിക്കാമെന്നും മറ്റും സി പി എം നേതാവ് സാബു വർഗീസ് മൊബൈലിൽ കളക്ടറെ അറിച്ചെങ്കിലും അദ്ദേഹം ഇത് അംഗീകരിക്കാൻ തയ്യാറായില്ല. സംസ്ഥാന ചീഫ് സെക്രട്ടറി വിഷയത്തിൽ കളക്ടർക്ക് മെയിൽ അയച്ചെന്നും ഉടൻ മണ്ണ് മാറ്റം നിർത്താൻ ഉന്നതങ്ങളിൽ നിന്നും നിർദ്ദേശമെത്തുമെന്നും സി പി എം നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചതിന് പിന്നാലെയാണ് മണ്ണ് മാറ്റൽ പുനരാരംഭിക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
Stories you may Like
- ഉദ്ഘാടനം ചെയ്തത് ഒരു മാസം മുൻപ്; റോഡിന്റെ പാർശ്വഭിത്തി തകർന്നു അപകടാവസ്ഥയിൽ
- കനത്ത മഴയിൽ തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി
- കായലിൽ വീണ കാറിൽ നിന്നും മൂന്നു യാവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു
- തലസ്ഥാനത്ത് പെയ്തത് റിക്കോർഡ് മഴ; പേമാരി തുടർന്നാൽ പ്രതിസന്ധി കൂടും
- നായർ, തിയ്യ, ഈഴവ സമുദായങ്ങൾക്ക് വടക്ക് പടിഞ്ഞാറൻ ഇന്ത്യാക്കാരുമായി ജനിതക സാമ്യം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍