ഷഡ്ഢിക്കുള്ളിലേക്കു കാന്താരി പ്രയോഗം; ചോര ചെവിയിൽനിന്നൊഴുകും വരെ തല ഭിത്തിയിലിടിച്ചു; ഹുക്കിൽ കെട്ടിത്തൂക്കി ഇരുമ്പുകമ്പിക്കടി; ജീവച്ഛവമാക്കും വിധത്തിൽ തല്ലിച്ചതച്ച് ചണ്ടിക്കാക്കി: കുട്ടംപുഴ ആനവേട്ടക്കേസിൽ പിടിയിലായ സുകു അനുഭവിച്ചതു കൊടിയ പീഡനങ്ങൾ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം : ആനവേട്ട കേസിൽ അറസ്റ്റിലാവുന്ന എല്ലാവരെയും നന്നായി പെരുമാറണമെന്ന് മുൻ വനംമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നതായി വെളിപ്പെടുത്തൽ. തന്നെ ഓരോ മർദ്ദനമുറകൾക്ക് വിധേയമാക്കുമ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നാണ് കുട്ടംപുഴ ആനവേട്ട കേസിൽ അറസ്റ്റിലായ കുട്ടംപുഴ സ്വദേശി സുകുവിന്റെ വെളിപ്പെടുത്തൽ.
ഇന്നു രാവിലെ കേസുമായി ബന്ധപ്പെട്ട് കറുപ്പംപടി കോടതിയിൽ ഹാജരാവാനെത്തിയപ്പോഴാണ് വനംവകുപ്പധികൃതരുടെ കസ്റ്റഡിയിലായിരുന്ന ദിവസങ്ങളിൽ താൻ നേരിട്ട കൊടിയ മർദ്ദനത്തെയും പീഡനങ്ങളയും കുറിച്ച് സുകു മറുനാടനോട് വെളിപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് താൻ നേരിട്ട കൊടിയ പീഡനത്തെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും സുകുവിന്റെ വെളിപ്പെടുത്തൽ ചുവടെ.
2015 മേയിലാണ് വനപാലകസംഘം കുട്ടംപുഴയിലെ വ്യാപാരസ്ഥാപനത്തിൽ അന്വേഷിച്ചെത്തുന്നത്. കേസിലെ ഒന്നാം പ്രതി വാസുവിന് തോക്ക് വിറ്റതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ജീവനക്കാർ തിരയുന്നതെന്ന് മനസ്സിലാക്കി, താമസിയാതെ വീട്ടിൽ നിന്നും മുങ്ങി. പിന്നെ ഹൈറേഞ്ചിലെ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീട്ടിലുമായി മൂന്നുമാസത്തോളം ഒളിവിൽ കഴിഞ്ഞു. പിന്നീട് മുരിക്കാശ്ശേരിയിലെ കോൺഗ്രസ്സ് നേതാവ് കെ ജെ സെബാസ്റ്റ്യൻ കേസിൽ നിന്നും രക്ഷിക്കാമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് കോടനാട് ഡി എഫ് ഒ ക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറായത്. സെബാസ്റ്റ്യൻ തന്നെയാണ് എന്നെ ഡി എഫ് ഒ ഓഫീസിലെത്തിച്ചത്. ഈ വകയിൽ നേതാവ് 30,000 രൂപ വാങ്ങി.
രാവിലെ എട്ടുമണിയോടെ ഓഫീസിലെത്തിയ ഡി എഫ് ഒ, മൊഴി രേഖപ്പെടുത്തിയ ശേഷം എന്നെ വിട്ടയയ്ക്കാമെന്ന് സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്ന എന്റെ ബന്ധുക്കൾക്കും ഉറപ്പുനൽകി. ഇതേത്തുടർന്ന് ഇവർ തിരിച്ചുപോന്നു. പിന്നീട് ഡി എഫ് ഒ അടക്കമുള്ളവരുടെ രീതിമാറി. ഒളിപ്പിച്ചുവച്ചിട്ടുള്ള തോക്ക് എടുത്തുനൽകാൻ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥസംഘം ചീത്തവിളി തുടങ്ങി. ഉച്ചയോടെ ജീപ്പിൽ കുട്ടംപുഴ മണികണ്ടംചാലിലെത്തിച്ചു. ഇവിടെ പുരയിടത്തിന്റെ അതിർത്തിയിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥസംഘം ഒരു നാടൻതോക്ക് എടുത്തു. എനിക്കങ്ങനെയൊരു തോക്കിനെപ്പറ്റി അറിവുണ്ടായിരുന്നില്ല. തോക്ക് ഞാൻ ഒളിപ്പിച്ചതാണെന്നാണ് ഉദ്യോഗസ്ഥസംഘം പരിസരവാസികളെ ബോധിപ്പിച്ചു. പ്രദേശവാസിയായ യുവാവിനെ സാക്ഷിപട്ടികയിൽ ചേർത്ത് തോക്ക് കണ്ടെടുത്തത് ഉദ്യോഗസ്ഥസംഘം രേഖയിലാക്കി.
വീണ്ടും എന്നെ കോടനാട്ടേക്കു കൊണ്ടുപോയ ഉദ്യോഗസ്ഥർ ഇവിടെ എത്തിച്ച ശേഷം തോക്ക് സംബന്ധിച്ച് ചോദ്യം ചെയ്യൽ തുടർന്നു. തോക്ക് സ്വന്തമായി ഒളിപ്പിച്ചതാണെന്ന് സമ്മതിക്കാതെ വിടില്ലെന്ന് ഉദ്യോഗസ്ഥസംഘം വ്യക്തമാക്കിയതോടൈ നിവൃത്തികെട്ട് കുറ്റം സമ്മതിച്ചു. ഇത്രയുമായപ്പോഴേക്കും സമയം രാത്രി എട്ടുമണിയോടടുത്തിരുന്നു.തുടർന്ന് രാത്രി പത്തുമണിയോടെ ഇവിടെ നിന്നും ജീപ്പിൽ തുണ്ടത്തിൽ റെയ്ഞ്ചോഫീസിലേക്ക് കൊണ്ടുവന്നു. സെല്ലിലാക്കി.ഒരു മെഴുകുതിരി മാത്രമായിരുന്നു സെല്ലിലെ വെട്ടം. ഇതിനകത്തായി പേനയും പേപ്പറുമായി ഒരാൾ ഇരിക്കുന്നത് കാണാമായിരുന്നു. ചുറ്റും ആറേഴു പേരുണ്ടെന്നത് അവ്യക്തമായി കാണാമായിരുന്നു
ഇവരിലൊരാൾ നിലത്ത് കാൽനീട്ടി ഇരിക്കാൻ ആവശ്യപ്പെട്ടു.പീന്നീട് ഇരുവശത്തുനിന്നും കാൽവെള്ളയിൽ ചൂരൽകൊണ്ട് ഇവർ മാറിമാറി അടിക്കാൻ തുടങ്ങി. എന്തിനാണ് അടിക്കുന്നതെന്നു ചോദിച്ചപ്പോൾ ചൂരൽ പ്രയോഗം നിർത്തി. പിന്നീട് റൂൾത്തടി കൊണ്ടുവന്ന് കാലിന്റെ മുട്ടിനു താഴ്ഭാഗത്തു വച്ച് അപ്പുറത്തും ഇപ്പുറത്തും ഓരോരുത്തർ കയറിനിന്ന് ഉരുട്ടാൻ തുടങ്ങി. പ്രാണൻപോകുന്ന വേദനതോന്നി. ഞാൻ വാവിട്ടു കരഞ്ഞുപോയി. അരമണിക്കൂറോളം ഇത്തരത്തിൽ പീഡനം തുടർന്നു. ഇത് നിർത്തിയ ഉടൻ പിന്നിൽ നിന്നും ഒരാൾ തുണി ഉപയോഗിച്ച് കണ്ണുമൂടിക്കെട്ടി. പിന്നെ ചുറ്റും നിന്ന് തുരുതുരാ ഇടിയും തൊഴിയും തുടർന്നു. ഇതിനിടയിൽ തന്നെ ഷഡ്ഡിക്ക് ഉള്ളിലേക്ക് കാന്താരിമുളക് അരച്ചിടുകയും ചെയ്തു. വേദനയും പുകച്ചിലും കൊണ്ട് അലറിവിളിച്ചപ്പോൾ മർദ്ദനത്തിന്റെ ശക്തി കൂടി.
ഇതിനിടയിൽ തല ഭിത്തിയിൽ ചേർത്തുവച്ച് പലവട്ടം ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ചെവിയിൽനിന്നും ചോര ഒഴുകിത്തുടങ്ങി. ഈ സ്ഥിതിയിൽ തന്നെ തുണിപിരിച്ചുണ്ടാക്കിയ കുരുക്ക് ഇരുകൈകളിലുമായി കുരുക്കി സെല്ലിലെ ഹുക്കിൽ കെട്ടിത്തൂക്കി. പിന്നീട് ചുറ്റുംനിന്ന് ദേഹത്ത് തലങ്ങുംവിലങ്ങും അടിക്കാൻ തുടങ്ങി.മിനിട്ടുകൾക്കുള്ളിൽ ബോധം നഷ്ടമായി. ബോധംവരുമ്പോൾ നേരം പുലർന്നിരുന്നു. മുളംകമ്പുകളും തുണി ചുറ്റിയ ഇരുമ്പു കമ്പികളും കൊണ്ടാണ് അടിച്ചതെന്ന് പിന്നീട് മനസ്സിലായി. ചെവിയിൽ നിന്നും രക്തം വന്നിരുന്നതിനാൽ ചികത്സക്കായി കോതമംഗലം, കോട്ടയം എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ എത്തിച്ച് ചികത്സ നൽകി. പിന്നീട് കോടതിയിൽ ഹാജരാക്കി.റിമാന്റിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയപ്പോഴും കുട്ടുമ്പുഴ ഫോറസ്റ്റ് റെയിഞ്ചോഫീസിലെത്തിച്ച് ഇടിച്ച് ഇഞ്ചപ്പരുവമാക്കി.റിമാന്റിൽ നിന്നും ജാമ്യത്തിലിറങ്ങി മൂന്നുമാസത്തോളം വിവിധ ആശുപത്രികളിൽ ചികത്സ നടത്തിയ ശേഷമാണ് നിവർന്നു നടക്കാനായത്.
ചുമയ്ക്കുമ്പോഴും മറ്റും ചങ്കുനുറുങ്ങുന്ന വേദന അനുഭവപ്പെടുന്നതിനാൽ ഇപ്പോഴും ആശുപത്രികൾ കയറി ഇറങ്ങുകയാണെന്ന് വെളിപ്പെടുത്തിയ സുകു താനിനി അധികനാൾ ജിവിക്കുമെന്ന് തോന്നുന്നില്ലെന്നും പരിതപിച്ചു. കുറ്റം ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കാൻ തയ്യാറാണ്.അത് നേരാംവണ്ണം തെളിയിക്കാൻ ആധുനീക സംവിധാനങ്ങൾ ഏറെയാണ്.എന്നാൽ ഈ ആനവേട്ട കേസിൽ അന്വേഷകസംഘം ഇല്ലാത്ത കുറ്റങ്ങൾകൂടി പ്രതികളുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു. കേസിൽ പുനരന്വേഷണം നടന്നാൽ ഇക്കാര്യം പകൽപോലെ വ്യക്തമാവും; സുകു വ്യക്തമാക്കി.
കേസിലെ തിരുവനന്തപുരം സ്വദേശി പ്രതി അജി ബ്രൈറ്റിന്റെ ദുരവസ്ഥയെക്കുറിച്ച് മാദ്ധ്യമങ്ങൾ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ വനംമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിലാണ് സുകുവിന്റെ വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍