ആലുവയിൽ ഉസ്മാനെ തല്ലിച്ചതച്ച സംഭവത്തിൽ കൈപൊള്ളിയപ്പോൾ മാധ്യമപ്രവർത്തകരെ കണ്ടാൽ കലിയായി; വായിക്കുന്നതെല്ലാം എരിവും പുളിയും ചേർത്ത മസാലയായി; 'കനലൂതിപ്പെരുപ്പിച്ച് തീയാക്കി മാറ്റി'യവരോട് വിദ്വേഷമായി; പക ഏറിയപ്പോൾ മാധ്യമവേശ്യകൾ എന്ന് അധിക്ഷേപം; കോതമംഗലത്ത് പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ മാധ്യമപ്രവർത്തകരെ താറടിച്ച അഡ്മിന്റെ പോസ്റ്റ് വിവാദമാകുന്നു
പ്രകാശ് ചന്ദ്രശേഖർ
കാതമംഗലം: ആലുവയിൽ ഉസ്മാനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ തങ്ങൾ പ്രതിക്കൂട്ടിലായതോടെ മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ഏമാന്മാർ. കോതമംഗലത്ത് പൊലീസും മാധ്യമ പ്രവർത്തകരും അംഗങ്ങളായുള്ള പൊലീസ് -പ്രസ്
വാട്സാപ്പ് ഗ്രൂപ്പിലാണ് മാധ്യമപ്രവർത്തകരെ അവഹേളിക്കുന്ന പോസ്റ്റ് ഗ്രൂപ്പിന്റെ അഡ്മിനായ പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ഇട്ടത്. മാധ്യമ വേശ്യകൾ എന്ന പദപ്രയോഗത്തിൽ വലിയ തെറ്റൊന്നുമില്ലെന്നാണ് ഈ ഉദ്യോഗസ്ഥന്റെ കണ്ടുപിടുത്തം. ശ്രീജിത്തിന്റെ കസ്റ്റഡി മരണം, ആലുവക്കേസ് എന്നിവ പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം:
മാധ്യമ വേശ്യകൾ' എന്നു പലരും പറയുമ്പോഴും പലപ്പോഴും ആലോചിച്ചിട്ടുണ്ട്, എത്ര മോശം ഭാഷയാണ് ഇത്ര പബ്ലിക്കായി ആളുകൾ ഉപയോഗിക്കുന്നതെന്ന്. ഇപ്പോൾ ചില 'മാധ്യമ'ങ്ങളിൽ വന്ന വാർത്തകൾ വായിച്ചപ്പോൾ മനസ്സിലായി ആ പദപ്രയോഗത്തിൽ വലിയ തെറ്റൊന്നുമില്ല എന്നു. യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത വാർത്തകളെ മസാലകൾ ചേർത്ത മസ്അലകൾ പറയാൻ ഒരുളിപ്പും, തരിമ്പും ഇല്ലെന്നു ഈ വാർത്തകൾ വായിച്ചപ്പോൾ മനസ്സിലായി. മുന്നിലുള്ള ഭൂരിപക്ഷം പറയുന്നതാണ് ശരി എന്ന ആഗോള ചിന്താഗതിയുടെ പിന്നാലെ പോകുന്ക എന്നതല്ലാതെ ഇവിടെ എന്ത് സംഭവിച്ചു എന്നതിന്റെ നിജസ്ഥിതി ഒരാളും അറിയാൻ ശ്രമിച്ചിട്ടില്ലെന്നുള്ളതാണ് വാസ്തവം.
പലരും മൂടിവെക്കാൻ ശ്രമിക്കുന്ന യാഥാർഥ്യത്തെ മറച്ചുവെക്കാൻ മനപ്പൂർവം ശ്രമിക്കുകയാണ് എല്ലാ മാധ്യമങ്ങളും എന്നു ഈ റിപ്പോർട്ട് വായിച്ചാൽ മനസ്സിലാകും. കാരണം അവർക്കിന്നാവശ്യം ശ്രീജിത്ത് കേസ് പോലെ കനലൂതി പെരുപ്പിച്ചു തീയാക്കാൻ വേണ്ട ന്യൂസ് വാല്യൂവുള്ള കൊച്ചു കൊച്ചു സംഭവങ്ങളാണ്. ഇവിടെ ഇപ്പോൾ നടന്നിരിക്കുന്നതും അതുപോലൊരു ചെറിയ സംഭവം മാത്രമാണ്. ഒരാൾ പൊലീസുകാരനെ തല്ലി- സ്വാഭാവിക പ്രതികരണമെന്നോണം ആ പൊലീസുകാരനും തിരിച്ചു തല്ലി. രണ്ടു പേരുടെയും ഭാഗത്തു തെറ്റുള്ളതുകൊണ്ട് രണ്ടുപേർക്കെതിരെയും കേസെടുത്തു. Sreejith എന്ന യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും, നിയമസഭാ സമ്മേളനവും ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇതിത്ര ഭീകര സംഭവമാക്കി മാറ്റാൻ കഴിയില്ലായിരുന്നു.
എക്കാലത്തെയും പോലെ ഒരു ഏകപക്ഷീയ നിലപാടിൽ നിന്നുകൊണ്ട് എല്ലാ മാധ്യമങ്ങളും അവർക്കു തോന്നിയപോലെ മസാലകളും മസ്അലകളും എഴുതിത്ത്ത്ത്തേച്ചു പിടിപ്പിച്ചു.
പ്രതി പൊലീസിനെ കൈവച്ചതാണ് അടിതുടങ്ങാൻ കാരണമെന്ന് എല്ലാവരും അംഗീകരിച്ച ഒരു കാര്യം ഒരു മാധ്യമത്തിനും കിട്ടിയില്ല. അത് പൊലീസാണെന്ന് മനസ്സിലാകാതെയാണ് പ്രതികരിച്ചതെന്നും പൊലീസുകാർ മദ്യലഹരിയിലായിരുന്നുവെന്നും നോമ്പുതുറ വിഭവങ്ങൾ വാങ്ങി വന്ന പ്രതിയുടെ വണ്ടിയിൽ പൊലീസ് വണ്ടി ഇടിച്ചത് ചോദ്യം ചെയ്തു തുടങ്ങിയതാണ് ഈ പ്രശ്നം എന്നുമൊക്കെ എഴുതുമ്പോൾ പലരുടെയും മതവൃകാരം മുതലെടുക്കാമെന്നും ശ്രീജിത്ത് കേസുമായി ബന്ധപ്പെടുത്തിയാൽ വാർത്തക്ക് ഉദ്ദേശിക്കുന്നതിനേക്കാൾ കൂടുതൽ mileage കിട്ടുമെന്നും, അതിന്റെ പേരിൽ രണ്ടു പത്രമെങ്കിൽ രണ്ടെണ്ണം, കൂടുതൽ ചെലവാകുമെന്നൊക്കെയുള്ള കണക്കുകൂട്ടലുകൾക് വില നൽകേണ്ടി വരുന്നത് രണ്ടു വിഭാഗങ്ങൾക് മാത്രമാണ്. അവരാരൊക്കെയാണെന്നല്ലേ പറയാം.
നിങ്ങൾ ഇതിന്റെ മറുവശമറിയാൻ ശ്രമിച്ചിട്ടുണ്ടോ എന്നു നെഞ്ചിൽ കൈവച്ചു് ആലോചിച്ചുനോക്കണം. പൊലീസ് വണ്ടി ഉരസിയത് റോഡിനു കുറുകെ നിറുത്തി സംസാരിച്ചുകൊണ്ടിരുന്ന അനസ് എന്ന യുവാവിന്റെ for registration വണ്ടിയിലാണ് എന്നത് ഒന്നാമത്തെ കാര്യം. അക്കാര്യം പറഞ്ഞുപോയാൽ പിന്നെ ഈ ഉസ്മാൻ എവിടുന്നു വന്നു എന്ന ചോദ്യം വരുമെന്നതിനാൽ ആദ്യം അക്കാര്യമങ് വിഴുങ്ങി. അനസിന്റെ സ്ഥാനത്തു ഉസ്മാനെ തിരുകിക്കയറ്റി കഥയുടെ ആദ്യഭാഗം safe ആക്കി. റോഡിനു കുറുകെ മാർഗതടസമുണ്ടാക്കി കിടന്ന വണ്ടി ഹോൺ മുഴക്കിയിട്ടും മാറാതെവന്നപ്പോഴാണ് പൊലീസ് വണ്ടി മുന്നിലേക്കു കയറ്റി ഒതുക്കിയിടുന്നതിനിടയിൽ ബൈക്കിൽ ഉരസുന്നത്. വണ്ടിയൊതുക്കിയിട്ട് പുറത്തേക്കിറങ്ങിയ പൊലീസ് ഡ്രൈവർ മഫ്തിയിലായിരുന്നു എന്നതും അതു പൊലീസ് വാൻ ആയിരുന്നില്ല എന്നതും ശരി തന്നെ. എന്നാൽ ബൈക്കിലിരുന്ന അനസിനു ഈ പൊലീസ് ഡ്രൈവറെ നേരത്തെ അറിയാമായിരുന്നതിനാൽ സാരമില്ല സാറേ ടയർ ഒന്നുരസിയിട്ടേയുള്ളൂ.. കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞ അനസിനോട് ബൈക്ക് വഴിയിൽ നിന്നു മാറ്റിയിടാൻ നിര്ദേശിച്ഛ് തിരിച്ചു നടക്കുന്ന സമയത്താണ് ഉസ്മാന്റെ രംഗപ്രവേശനം.
വണ്ടിക്കിട്ട് തട്ടിയിട്ട് വർത്താനം പറയുന്നോടാ എന്ന് പറഞ്ഞുള്ള വരവും ചെകിടടച്ചുള്ള അടിയും ഒരുമിച്ചായിരുന്നു. അപ്പോൾ തന്നെ അവിടെയുണ്ടായിരുന്ന അനസ് അതു പൊലീസാണെന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. അതൊന്നും കേൾക്കാൻ കാതില്ലാതിരുന്ന ഉസ്മാന്റെ പ്രതികരണത്തിന് മുൻപിൽ പ്രതിരോധം തീർക്കുക എന്നതേ ആ പൊലീസുകാരന്റെ മുന്പിലുണ്ടായിരുന്നുളൂ. മൂന്നു ദിവസത്തെ ഉറക്കമൊഴിച്ചതും ഡ്യൂട്ടിയും എല്ലാം ബാക്കിനിൽക്കെ നാട്ടുകാരുടെ മുന്നിലിട്ട് ഒരു കാര്യവുമില്ലാത്തന്റെ അടിയും കൊണ്ട് നിന്ന ആ പൊലീസുകാരൻ ഒരു ദൈവ ദൂദനോളം ക്ഷമിച് അയാളെ തിരിച്ചു തല്ലാതിരിക്കാമായിരുന്നു. എന്ത് ചെയ്യാം. ആ ചെറുപ്പക്കാരൻ തല്ലിപ്പോയി. പൊലീസുകാർ അവനെയും കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കും പോയി. ഇവനൊക്കെ വല്ല കാര്യോമുണ്ടോ ഈ പൊലീസുകാരുടെ മെക്കിട്ട് കേറാൻ എന്നു അവിടെ കൂടിയിരുന്നവർ വരെ ഉസ്മാനെക്കുറിച്ഛ് സംസാരിച്ഛ് തീർന്ന ഒരു സംഭവം പിന്നീട് ചിലർ പുറത്തേയ്ക്കു വിട്ടത് മാത്രമേ നമ്മളറിഞ്ഞുള്ളൂ. ഹോസ്പിറ്റലിൽ കൊണ്ട്ചെന്നപ്പോൾ govt ഡോക്ടർ പരിശോധിച്ചിട്ട് പറഞ്ഞത്, കവിളെല്ലിലെ സോഫ്റ്റ് born നാണ് ചെറിയ പൊട്ടലുള്ളത്. അഡ്മിറ്റ് ചെയ്യേണ്ട ആവശ്യമില്ല, 3ദിവസത്തെ rest കൊണ്ട് മാറാവുന്നതേയുള്ളൂ ആ scrach എന്നാണ്. എന്നാൽ നാട്ടുകാരെന്ന പേരിൽ അവിടെയെത്തിയത് മണ്ണുമാഫിയ എന്ന ഓമനപ്പേരിൽ നമ്മൾ വിളിക്കുന്ന എന്തിനും പോന്ന ഒരു വിഭാഗമാണ്. അവരുടെ നിർബന്ധത്തിനു വഴങ്ങി പൊലീസ് ഉസ്മാനെ ലക്ഷ്മി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
അവിടെ നിന്നും അതേ പ്രതികരണം തന്നെ ലഭിച്ചപ്പോൾ വീണ്ടും പ്രശ്നമുണ്ടാക്കി രാജഗിരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പിന്നീട് വരുന്ന കഥകൾ വേറെയായിരുന്നു. ഹോസ്പിറ്റലിന്റെ പരസ്യവും പ്രതിപക്ഷത്തിന്റെ വിശപ്പും മാധ്യമങ്ങൾക്കുള്ള ചൊറിച്ചിലും മാറ്റുവാൻ പോന്ന ഒരായുധമാക്കി അവരതിനെ തന്ത്രപൂർവം മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപയ്ക്കെതിരെ തീർത്ത സന്നാഹങ്ങളേക്കാൾ ഭീകരത, കാലേകൂട്ടി തീരുമാനിച്ചു വെച്ച പോലെ ഹോസ്പിറ്റലുകാർ ഈ സംഭവത്തിന് നൽകി. ഓക്സിജൻ, ICU, സർജറി എല്ലാം പെട്ടെന്നായിരുന്നു. അവരെല്ലാവരും ഉദ്ദേശിച്ചതിനേക്കാൾ കൂടുതൽ mileage നിയമസഭാ സമ്മേളനം നടക്കുന്ന കാരണത്താൽ ഈ വിഷയത്തിൽ ലഭിച്ചു-ഒരു ലോട്ടറി അടിച്ച പ്രതീതി.
ഇതുവരെയുള്ള സംഭവത്തിൽ പരിശോധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പൊലീസുകാരുടെ ഭാഗത്തു തെറ്റുണ്ടോ? തീർച്ചയായും ഉണ്ട്. എത്ര വലിയ ജനക്കൂട്ടത്തിന്റെ മുന്നിലായാൽ പോലും തന്റെ മുഖത്തു അകാരണമായി അടിക്കുന്ന ഒരാളെ തിരികെ മർദ്ദിക്കൽ പൊലീസായിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് സമൂഹം അംഗീകരിക്കില്ല. രണ്ട്: പൊലീസാണെന്ന് അറിയാതെ തല്ലിപ്പോകുകയും പൊലീസാണെന്ന് തിരിച്ചറിഞ്ഞപ്പോൾ പിന്മാറിനിൽക്കുകയും ചെയ്തയാളാണോ ഈ ഉസ്മാൻ ? ആണെന്ന് അതു കണ്ടു നിന്നവരും അയാളുടെ മുൻകാല ചരിത്രവും പറയില്ല. അത് കണ്ട് നിന്നവരുടെ കൂട്ടത്തിലെ പോക്സോ കേസിലെ പ്രതിയോട് പോലും ചോദിച്ചാൽ സത്യം മനസ്സിലാകും. സമാനമായ കേസിലെ .......... എന്ന പൊലീസുകാരനെ തല്ലിയ കേസിലെ പ്രതിയാണ് ഉസ്മാൻ. ഇനി അതും പൊലീസാണെന്നറിയാതെ തല്ലിപ്പോയതാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ലേശം ബുദ്ധിമുട്ടുണ്ട്. ഉസ്മാനെക്കുറിച്ചുള്ള, പൊലീസിനെ തല്ലിയ രണ്ടു കേസുകൾ മാത്രമേ ഞാനിവിടെ പറഞ്ഞിട്ടുള്ളൂ. ഉസ്മാന്റെ മറ്റുള്ള കേസുകളെ ചികഞ്ഞന്വേഷിക്കാൻ ഞാൻ ആളല്ല. അതന്വേഷിക്കുന്നത് ഇപ്പോൾ NIA ആണ്. അപ്പോൾ തന്നെ അതിന്റെ ഗൗരവം എല്ലാവര്ക്കും മനസ്സിലാകും.
പറഞ്ഞുവന്നത് 'നോമ്പുതുറ വിഭവങ്ങളും വാങ്ങി റോഡിലൂടെ പോയ ഒരു പാവം ബൈക്ക് യാത്രികനെ വണ്ടിയിടിച്ചു തെറുപ്പിച്, അതും പോരാത്തതിന് ആ പാവപ്പെട്ടവനെ അവിടെയിട്ടുതല്ലിചതച്, കവിളെല്ലും നട്ടെല്ലും വാരിയെല്ലും വരെ തല്ലിയൊടിച്ച ക്രൂരരായ പൊലീസ്' എന്ന കഥയാണോ അതോ പൊലീസിനെ തല്ലി തല്ലു പഠിച്ച ക്രിമിനൽ സ്വഭാവമുള്ള യുവാവ് എന്ന യാഥാർത്യമാണോ ശരി എന്ന് ഇനിയെങ്കിലും നിങ്ങളോരോരുത്തരും അന്വഷിക്കണം. ഈ സത്യങ്ങൾ പലർക്കുമറിയാം പുറത്തുപറയാൻ പേടിയാണ്. കാരണം ഇക്കാര്യത്തിൽ ഇടപെട്ടിരിക്കുന്നത് നേരത്തെപറഞ്ഞ മണ്ണുമാഫിയ എന്ന വിഭാഗമാണ്. കൂടാതെ ശ്രീജിത്തെന്ന ഒരു യുവാവിന്റെ മരണം പോലും രാഷ്ട്രീയ ആയുധമാക്കി ഒരിലക്ഷനെ നേരിട്ടിട്ടുപോലും കരകാണാൻ കഴിയാത്ത കുറെ പാവങ്ങളും.
ഇനിയും നിങ്ങൾക്കോരോരുത്തർക്കും സമയമുണ്ട്, സത്യമന്വേഷിക്കാൻ, കള്ളങ്ങളുടെ നിജസ്ഥിതിയറിഞ്ഞു പ്രതികരിക്കാൻ, ശരിയും തെറ്റും മനസ്സിലാക്കാൻ. ആ സമയം ഒരുപാടൊന്നുമുണ്ടാകില്ലെന്നോർക്കുക. പത്രങ്ങൾക് ആഘോഷിക്കാൻ പുതിയൊരു വാർത്ത കിട്ടുന്നത് വരെ നിങ്ങൾക്ക് സമയമുണ്ട്. അത് കഴിഞ്ഞാൽ നിങ്ങളും ആ പുതിയ വാർത്തക്ക് പിന്നാലെ പോകും. അപ്പോഴേക്കും ഈ കഥയിലെ പാവപ്പെട്ടവന്റെ ജീവിതം NIA യുടെ തുലാസിലാടുന്നുണ്ടാകും. പാവപ്പെട്ട പൊലീസുകാർ ജീവിതകാലം മുഴുവൻ ഇതിന്റെ പേരിൽ നാട്ടുകാരുടെയടക്കം വെറുപ്പിനിരയായിട്ടുണ്ടാകും. ഇനിയും നിങ്ങൾക് സമയമുണ്ട് സത്യമന്വേഷിക്കാൻ. നിങ്ങളറിയുന്ന ആ സത്യം പുറത്തുപറയാൻ നിങ്ങൾക്ക് പേടിയാണെങ്കിൽ ആരോടും നിങ്ങൾ പറയേണ്ട. കുറഞ്ഞത് നിങ്ങളുടെ മനസ്സാക്ഷിയോടെങ്കിലും നിങ്ങൾ പറയണം. നിങ്ങൾ ഷെയർ ചെയ്ത അസത്യങ്ങൾകൊണ്ട് നിങ്ങൾ തകർക്കുവാൻ ശ്രമിച്ചത് ഈ വിഷയത്തിലെ 'ഇരു വിഭാഗ'ങ്ങളുടെയും കുടുംബവും സ്വപ്നവും ജീവിതവുമായിരുന്നു എന്നു അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്