എവിടെയും എപ്പോഴും ഏതുനേരത്തും വരാൻ റെഡി; എവിടെ ജോലിക്ക് വന്നാലും അവിടം ക്ലീനാക്കിയേ മടങ്ങൂ; 1306 അടി ഉയരത്തിലുള്ള വെട്ടുമലയിൽ നിന്ന് മൂന്ന് കോടിയുടെ കഞ്ചാവ് ചെടികൾ തീയിട്ട് നശിപ്പിച്ച് മടങ്ങിയെത്തിയത് ഭവാനി പുഴ നീന്തിക്കടന്ന്; ആദിവാസി ബാലികയെ കൂട്ടമാനഭംഗം ചെയ്ത കേസിലെ പ്രതികളെ അകത്താക്കിയത് വെറും 12 മണിക്കൂറിൽ; കഞ്ചാവ്-മദ്യ-പെൺവാണിഭ മാഫിയകളെ വിറപ്പിച്ച് അട്ടപ്പാടിയെ ക്ലീനാക്കിയ സ്മാർട്ട് എഎസ്പി സുജിത് ദാസിന്റെ സ്ഥലം മാറ്റത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയോ?
മറുനാടൻ മലയാളി ബ്യൂറോ
അട്ടപ്പാടി: കഞ്ചാവ്-മദ്യ-ചന്ദന-പെൺവാണിഭ മാഫിയകളെ കിടുകിടാ വിറപ്പിച്ച യുവ ഐപിഎസ് ഓഫീസർ സുജിത് ദാസിന് അപ്രതീക്ഷിത സ്ഥലംമാറ്റം. അഗളി എഎസ്പി സ്ഥാനത്ത് നിന്നാണ് സുജിത് ദാസിനെ മാറ്റിയത്. പുതിയ പോസ്റ്റിങ് തലസ്്ഥാനത്ത് നെടുമങ്ങാട് എഎസ്പി.യായി. 'ഞാൻ ഒരുസ്ഥലത്ത് ജോലിക്ക് വന്നാൽ അവിടം ക്ലീനാക്കിയേ മടങ്ങാറുള്ളു...നാടിന് വേണ്ടി ചെയ്യാവുന്നതെല്ലാം എത്രയും വേഗം, നീതി വൈകാതെ ചെയ്യുക..അതാണ് എന്റെ നയം', സുജിത് ദാസ് തന്റെ കൂട്ടുകാരോട് സ്ഥിരം പറയാറുള്ള വാചകം.
അട്ടപ്പാടിയിൽ സത്യസന്ധരായ ഉദ്യോഗസ്ഥർ വാഴില്ലെന്നാണ് ആദിവാസി സാമൂഹിക ക്ഷേമപ്രവർത്തകർ പറയുന്നത്. അഗളി സബ്ഡിവിഷനിൽ എഎസ്പി ആയി ജോയിൻ ചെയ്ത് ചുരുങ്ങിയ കാലം കൊണ്ട്, അതായതത്, 4 മാസവും 15 ദിവസവും കൊണ്ട് അട്ടപ്പാടിയുടെ ഹൃദയം കീഴടക്കി സുജിത് ദാസ്. അപ്രതീക്ഷിതമായ സ്ഥലം മാറ്റത്തിൽ വനം കഞ്ചാവ് -മദ്യ മാഫിയ സന്തോഷിക്കുമ്പോൾ, പാവപ്പെട്ട ആദിവാസികളും അവർക്ക് വേണ്ടി ജീവിതം അർപ്പിച്ച സാമൂഹിക പ്രവർത്തകരും കരച്ചിലിന്റെ വക്കിലാണ്. അട്ടപ്പാടിയിലെ ഉൾവനങ്ങളിലായി കഞ്ചാവ് മാഫിയ നട്ടുവളർത്തിയ കഞ്ചാവ് തോട്ടങ്ങൾ മൂന്ന് ഘട്ടങ്ങളിലായി 17 ഓളം ഏക്കർ സ്ഥലത്തെ കഞ്ചാവ് തോട്ടമാണ് സുജിത് ദാസിന്റെ നേതൃത്വത്തിൽ നശിപ്പിച്ചത്. നശിപ്പിച്ച കഞ്ചാവ് ചെടികൾ വിപണിയിൽ ഏകദേശം മൂന്നരക്കോടിയിലധികം വിലവരുന്നതാണ്. സുജിത് ദാസിന്റെ സ്ഥലംമാറ്റത്തിന് പിന്നിൽ കഞ്ചാവ്- മദ്യ- ചന്ദനമാഫിയകളുടെ സമ്മർദ്ദഫലമായുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് ആരോപണം.
ആദിവാസികളുടെ രക്ഷകൻ
അഗളി എഎസ്പി എന്ന നിലയിൽ ആദിവാസികളുടെ പൊതുപ്രശ്നങ്ങളിലെല്ലാം സുജിത് ദാസ് ഇടപെട്ടിരുന്നു. വിശപ്പ് തീർക്കാൻ അരി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരുസംഘം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തോടെയാണ് എഎസ്പിയായി സുജിത് ദാസിനെ അഗളിയിലേക്ക് നിയോഗിച്ചത്. നേരത്തെ ഇവിടെ ഡിവൈഎസ്പിക്കായിരുന്നു ചുമതല. 16 പേർ പിടിയിലായ മധുകൊലക്കേസിന്റെ അന്വേഷണച്ചുമതലയും സുജിത് ദാസിനായിരുന്നു.
അട്ടപ്പാടി ഊരുകളിലെ യുവാക്കളുടെ കായിക വളർച്ചയ്ക്ക് വേണ്ടി 38 ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിലൂടെയാണ് സുജിത് ദാസ് അട്ടപ്പാടിയിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഈ ടൂർണമെന്റിൽ നിന്ന് തിരഞ്ഞെടുത്ത ഇരുപതോളം യുവപ്രതിഭകളെ പരിശീലിപ്പിക്കുകയും മികച്ച താരങ്ങളെ വാർത്തെടുക്കുകയും ചെയ്തു. അട്ടപ്പാടിയിലെ മുഴുവൻ ഊരുകളിലും സന്ദർശിക്കാൻ സമയം കണ്ടെത്തുന്ന ഈ ഉദ്യോഗസ്ഥൻ നാട്ടുകാർക്ക് ദൈവത്തെ പോലെയായിരുന്നു.
ഊരുകളിലെ ആവശ്യങ്ങൾ മനസ്സിലാക്കി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നിർദ്ദേശങ്ങൾ നൽകാനും സുജിത് ദാസ് ശ്രദ്ധിച്ചിരുന്നു. സ്വർണ ഗദ്ദ, ഇടവാണി, മേലെ ഭൂതിയാർ, താഴെ ഭൂതിയാർ, മൂലകൊമ്പ്, ഉമ്മത്താംപടി, മേലെ ചൂട്ടറ, താഴെ ചൂട്ടറ എന്നീ ഊരുകളെയെല്ലാം ഒന്നിച്ച് കൂട്ടി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് പൊതു അദാലത്ത് നടത്തി. ഈ ഊരുകളുടെ പരാതികൾ അതിവേഗത്തിൽ തീർപ്പാക്കാൻ പൊതു അദാലത്തുകൊണ്ട് കഴിഞ്ഞു.
കഞ്ചാവ് മാഫിയയുടെ പേടിസ്വപ്നം
എവിടെയും, എപ്പോഴും, ഏതുസമയത്തും എത്താൻ സുജിത് ദാസ് റെഡി. അത് ആദിവാസികളുടെ പ്രശ്നത്തിലായാലും കഞ്ചാവ് -മദ്യ -പെൺവാണിഭ-ചന്ദന മാഫിയയ്ക്ക് കടിഞ്ഞാണിടാനായാലും സുജിത് മുൻപന്തിയിലുണ്ടാവും. യുവ പൊലീസുകാരെ ഉൾപ്പെടുത്തി ക്രൈം ഡിറ്റക്ഷൻസ് ക്വാഡ് രൂപീകരിക്കുകയായിരുന്നു ആദ്യനടപടി. കുറ്റകൃത്യങ്ങൾ തടയാനും പ്രതികളെ പെട്ടെന്ന് പിടികൂടാനും, പ്രമാദമായ പീഡനക്കേസിലെ പ്രതികളെ പിടികൂടാനും ഓപ്പറേഷനുകൾ.
കഴിഞ്ഞ മാസം, അട്ടപ്പാടി വനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് രണ്ടു കോടിയോളം രൂപയുടെ കഞ്ചാവു ചെടികളാണ് നശിപ്പിച്ചത്. ആനവായ് വനമേഖലയിലെ മേലെ തുടുക്കി ഊരിലെ ആദിവാസികളുടെ കൃഷിയിടത്തിനു സമീപം കാടിനകത്ത് 25 സെന്റ് സ്ഥലത്താണു വിളവെടുപ്പിനു പാകമായ 1200 കഞ്ചാവു ചെടികൾ കണ്ടെത്തിയത്. വെട്ടുമല എന്നറിയപ്പെടുന്ന ഇവിടെ 50 തടങ്ങളിൽ 25 മുതൽ 30 വരെ ചെടികൾ നട്ടുവളർത്തിയ നിലയിലായിരുന്നു. ആറു മാസം വളർച്ചയെത്തിയ ചെടികൾക്ക് എട്ടടി വരെ ഉയരമുണ്ടായിരുന്നു.
സുജിത് ദാസും എഎസ്പിയുടെ സ്ക്വാഡും തണ്ടർബോൾട്ടുമാണു കഞ്ചാവു കണ്ടെത്തി നശിപ്പിച്ചത്. ആറിനു പുലർച്ചെ മൂന്നരയോടെ ഇടവാണി മല വഴി വനത്തിൽ പ്രവേശിച്ച സംഘം ഓടക്കടവ്, ദുഡുമുട്ടി, പട്ടിപ്പനചോല, ചിന്നക്കടവ്, എല്ലകണ്ടിമല, ഗലസി വഴി ദുർഘടമായ വനപാതയിലൂടെ 12 കിലോമീറ്റർ കാൽനടയായെത്തിയാണു തോട്ടം കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 1306 അടി ഉയരത്തിലാണു വെട്ടുമല. ചെടികൾ വെട്ടി തീയിട്ടു നശിപ്പിച്ചു താഴെ തൊടുക്കി വഴി ഭവാനിപ്പുഴ നീന്തികടന്നാണു സംഘം തിരിച്ചെത്തിയത്. നേരത്തെ മാവോയിസ്റ്റുകൾ അഗ്നിക്കിരയാക്കിയ താഴെ തൊടുക്കി ഫോറസ്റ്റ് ക്യാംപ് ഷെഡിന്റെ പരിധിയിലാണു വെട്ടുമല. ഒരു മാസത്തിനിടെ അഗളി എഎസ്പിയും സംഘവും അട്ടപ്പാടി വനത്തിലെ കുള്ളാട്, സത്യകല്ല് എന്നിവിടങ്ങളിൽ നിന്നും 6000 കഞ്ചാവ് ചെടികൾ നശിപ്പിച്ചിരുന്നു. മാവോയിസ്റ്റ് റെയ്ഡിന്റെ ഭാഗമായുള്ള പട്രോളിങ്ങിനിടയിലാണു പൊലീസ് കഞ്ചാവ് തോട്ടങ്ങൾ നശിപ്പിച്ചത്.
പീഡനക്കേസിലെ പ്രതികളെ അകത്താക്കിയത് 12 മണിക്കൂറിൽ
പീഡനകേസിലെ 11 പ്രതികളെ 12 മണിക്കൂർ കൊണ്ടാണ് സുജിത് ദാസും സംഘവും പിടികൂടിയത്. അട്ടപ്പാടിയിൽ 12 കാരി ആദിവാസി പെൺകുട്ടി കൂട്ടലൈംഗിക ചൂഷണത്തിന് വിധേയയായ സംഭവത്തിനു പിന്നിൽ സെക്സ് റാക്കറ്റിന്റെ കൈകൾ ഉണ്ടോയെന്ന സംശയം ഉയർന്നിരുന്നു. ഇരയാക്കപ്പെട്ട പെൺകുട്ടിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയ ഇന്ദുമതിയെന്ന 18-കാരിയോടൊപ്പം മറ്റ് രണ്ട് പെൺകുട്ടികളും ഒപ്പം ഉണ്ടായിരുന്നു. കേസന്വേഷണത്തിന്റെ ചുമതലയേറ്റ സുജിത് ദാസ് പരാതി കിട്ടി രണ്ടുദിവസത്തിനുള്ളിൽ കാണാതായ കുട്ടിയെ കണ്ടെത്തി.12 പ്രതികളെയും 12 മണിക്കൂറിനുള്ളിൽ പിടികൂടി. ആറ് കേസുകളാണ് ഈ സംഭവത്തിൽ ചുമത്തിയത്.
സെക്സ് റാക്കറ്റിന് കടിഞ്ഞാണിടാനുള്ള തീവ്രയത്നത്തിനിടയാണ് സുജിത് ദാസിനെ തേടി സ്ഥലംമാറ്റം എത്തിയത്. മദ്യലോബിക്കും പേടിസ്വപ്നമായിരുന്നു ഈ യുവ ഐപിഎസ് ഓഫീസർ. അട്ടപ്പാടിയിൽ 36 കേസുകളിലായി 391 ലിറ്റർ മദ്യം പിടികൂടിയിട്ടുണ്ട്. 44 പ്രതികളെയും 24 വാഹനങ്ങളും പിടികൂടാനും സാധിച്ചിട്ടുണ്ട്. 30 കിലോ ചന്ദനവും 13.500 കിലോ കഞ്ചാവും പിടികൂടി വലിയൊരു ശുദ്ധീകരണത്തിലായിരുന്നു സുജിത് ദാസ്. ഏറ്റവുമൊടുവിൽ മാവോയിസ്റ്റുകളുടെ പിന്നാലെയായിരുന്നു ഓട്ടം.
സ്ഥലം മാറ്റം രാഷ്ട്രീയ നീക്കമോ?
സുജിത് ദാസിന്റെ സ്ഥലംമാറ്റം രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് ആദിവാസി സാമൂഹിക ക്ഷേമ പ്രവർത്തകർ ആരോപിക്കുന്നത്. ആദിവാസികൾക്ക് നീതി കിട്ടാൻ ഇത്തരം ഉദ്യോഗസ്ഥർ ആവശ്യമാണെന്ന് ട്രൈബൽ സോഷ്യൽ വർക്കറായ ശിവാനി പറഞ്ഞു. നാലുമാസം കൊണ്ട് ആട്ടപ്പാടിയെ ശുദ്ധീകരിച്ച ഈ ഉദ്യോഗസ്ഥനെ മാറ്റിയത് രാഷ്ട്രീയ നീക്കമാണെന്നും അവർ ആരോപിച്ചു. കുറച്ചുനാൾ കൂടി എഎസ്പി സുജിത് ദാസ് ഇവിടെയുണ്ടായിരുന്നെങ്കിൽ, അട്ടപ്പാടി രക്ഷപ്പെട്ടേനെയെന്ന് ആദിവാസി ആക്ഷൻ കൗൺസിൽ നേതാവ് മുരുകേഷ് പറഞ്ഞു.
സുജിത് ദാസിനെ മടക്കിക്കൊണ്ടുവരണമെന്നാണ് ഇവരെല്ലാംെ ഏകസ്വരത്തിൽ ആവശ്യപ്പെടുന്നത്. എഎസ്പിയായി സുജിത് ദാസ് ചുമതലയേറ്റ്ത് മുതൽ കഞ്ചാവ് വേട്ടയ്ക്കും മറ്റും മുൻയെടുക്കുന്നതിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഈർഷ്യ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. തങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ മറ്റൊരാൾ ചെയ്യുമ്പോഴുള്ള ഈർഷ്യ. ഏതായാലും അട്ടപ്പാടിയെ ലഹരിമുക്തമാക്കാനും, പെൺവാണിഭത്തിൽ നിന്ന് രക്ഷിക്കാനും തുറന്ന പോരാട്ടം നയിച്ച നിർഭയനായ ഉദ്യോഗസ്ഥനെ പടികടത്തുന്നതിൽ മാഫിയകൾ തൽക്കാലംവിജയിച്ചിരിക്കുകയാണ്.
Stories you may Like
- സിദ്ദീഖിന്റെ മൃതദേഹം ഉപേക്ഷിക്കാൻ അട്ടപ്പാടി തിരഞ്ഞെടുത്തത് ഷിബിലി
- അശോക് ദാസ് കൊല്ലപ്പെട്ടത് 'സ്വപ്ന ദേശത്ത്'; വാളകത്ത് കൂടുതൽ അറസ്റ്റുണ്ടാകും
- കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ കാർ ചെറുതുരുത്തിയിൽ കണ്ടെത്തി
- ജോലിയിൽ തുടരാൻ കെ വിദ്യ വ്യാജരേഖയുമായി കഴിഞ്ഞമാസവും കരിന്തളം കോളജിലെത്തി
- അട്ടപ്പാടി സർക്കാർ കോളേജിൽ കെ. വിദ്യ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്ന് പൊലീസ്
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്