കഴക്കൂട്ടം മാസ്റ്റർ പ്ലാൻ വീണ്ടും പൊക്കിയെടുത്തത് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയതന്ത്രം; വെട്ടിൽ വീണപ്പോൾ ഉണർന്നെണീറ്റ സിപിഐ(എം) തിരിച്ചടിച്ചു; അടുത്ത ഊഴം ബിജെപിയുടേത്: കേന്ദ്ര ആഭ്യന്തര വകുപ്പ് റിപ്പോർട്ട് തേടി; സിപിഐ(എം) നേതാക്കളെ ഓടിച്ചിട്ടു പിടികൂടാൻ ആഭ്യന്തര വകുപ്പിന് നിർദ്ദേശം
തിരുവനന്തപുരം: രണ്ടുവർഷം മുമ്പ് മരവിപ്പിച്ച കഴക്കൂട്ടം മാസ്റ്റർ പ്ലാൻ പെട്ടെന്നൊരു യോഗത്തിൽ സർക്കാർ വീണ്ടും കുത്തിപ്പൊക്കിയതല്ലെന്നും കരുതിക്കൂട്ടി ഇറക്കിയ തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും തെളിയുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിൽ നടന്ന ചർച്ചയ്ക്കുശേഷം മന്ത്രിസഭയിൽ കഴക്കൂട്ടം മാസ്റ്റർ പ്ലാൻ നടപ്പാക്കൽ ഉത്തരവ് വീണ്ടും പുറപ്പെടുവിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രശ്നത്തിന്റെ പേരിൽ സിപിഐ -എമ്മും ബിജെപിയും തമ്മിലടിക്കുമെന്നും ഇരുകൂട്ടരുടേയും അക്രമകഥകൾ പറഞ്ഞ് വോട്ട് നേടാമെന്നുമായിരുന്നു സർക്കാരിന്റെ പദ്ധതി. എന്നാൽ സർക്കാരിന്റെ തന്ത്രത്തിൽ അടിതെറ്റി വീണ സിപിഐ- എം അടുത്ത നിമിഷത്തിൽ തിരിച്ചടിച്ച് ജനങ്ങളെ കൈയിലെടുത്തു. ഇത്തവണ അമളിപറ്റിയ ബിജെപി കേന്ദ്രസർക്കാരിനെ ഉപയോഗിച്ച് വിഷയം കത്തിക്കാനുള്ള തീരുമാനത്തിലാണ്.
രണ്ടുവർഷം മുമ്പ് ഇതേ മാസ്റ്റർ പ്ലാൻ സർക്കാർ പുറപ്പെടുവിച്ചപ്പോൾ, അതിനെ എതിർക്കാതെ കൂടുതൽ പഠനത്തിനെന്നു പറഞ്ഞ് നഗരസഭാ ഭരണസമിതി കാത്തിരുന്നു. ഈ അവസരം മുതലാക്കി ബിജെപി കഴക്കൂട്ടത്തെ ജനങ്ങളെ സംഘടിപ്പിച്ചു. ജനങ്ങളുടെ ഭൂമി നഷ്ടപ്പെടുമെന്നും യുഡിഎഫ്- എൽഡിഎഫ് കച്ചവടത്തിനെതിരേ ഒന്നിക്കണമെന്നും പ്രചരിപ്പിച്ച് ബിജെപി രംഗത്തെത്തി. റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരായ പ്രമുഖ സിപിഐ എം -ഡിവൈഎഫ്ഐ നേതാക്കൾ ഈ സമരത്തിൽ ബിജെപിയെ പിന്തുണച്ച് ഭൂസംരക്ഷണ സമിതിയുണ്ടാക്കി. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും നഗരസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് അഞ്ചോളം വാർഡുകളിൽ വോട്ട് ചോരുകയും ബിജെപി ഇവിടങ്ങളിൽ ശക്തമായ മുന്നേറ്റം ഉണ്ടാക്കുകയും ചെയ്തു. ഇതേ സമയം കഴക്കൂട്ടത്തിന്റെ സമഗ്രവികസനത്തിനുള്ള പദ്ധതിക്ക് ബിജെപിയും എൽഡിഎഫും എതിര് നിൽക്കുന്നുവെന്നു പ്രചരിപ്പിച്ച് സ്ഥലം എംഎൽഎ മുതലെടുക്കുകയും ചെയ്തു.
എന്നാൽ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈ തുറുപ്പ് ചീട്ട് വീണ്ടുമിറക്കി. ആദ്യദിവസം അദ്ദേഹത്തിന്റെ ബുദ്ധി ഫലിച്ചു. സിപിഐ -എമ്മും ബിജെപിയും യുദ്ധത്തിനായി തെരുവിലിറങ്ങി. ബിജെപിയുടെ നിരവധി പ്രവർത്തകർ ആശുപത്രിയിലാകുകയും ചെയ്തു. പക്ഷേ അടുത്തദിവസം രാവിലെ മുതൽ മുഖ്യമന്ത്രിയുടേയും സർക്കാരിന്റെയും തന്ത്രത്തിന് സിപിഐ -എം തിരിച്ചടി കൊടുത്തു. 'നഗരസഭ ഭരിക്കുന്നത് എൽഡിഎഫ് ആണെങ്കിൽ ഈ മാസ്റ്റർ പ്ലാൻ നടപ്പാക്കില്ല' എന്ന് മേയർ അഡ്വ.വി കെ പ്രശാന്തിനെക്കൊണ്ട് പറഞ്ഞ് കൈയടി നേടിയ സിപിഐ- എം മേയറെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പറഞ്ഞു വിട്ടു.
മേയറും കൗൺസിലർമാരും മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിൽ കുത്തിയിരുപ്പ് സത്യാഗ്രഹം ആരംഭിച്ചതോടെ സർക്കാർ വെട്ടിലായി. മുഖ്യമന്ത്രിക്ക് ഓഫീസിൽ കയറാൻപോലും കഴിയാത്ത സ്ഥിതിയായപ്പോൾ നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലിക്ക് 'കഴക്കൂട്ടം മാസ്റ്റർ പ്ലാൻ നടപ്പാക്കില്ല' എന്ന് മേയറുടെ കൈയിൽ രേഖാമൂലം എഴുതി ഒപ്പിട്ടു കൊടുക്കേണ്ടി വന്നു. കഴക്കൂട്ടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി വീണ്ടുമെത്തുന്ന സിപിഐ -എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റേതായിരുന്നു ഇതിനു പിന്നിൽ പ്രവർത്തിച്ച ബുദ്ധി.
മാസ്റ്റർ പ്ലാൻ നടപ്പാക്കില്ലെന്ന് തീരുമാനിച്ച നഗരസഭയ്ക്കും മേയർക്കുമെതിരേ സമരം ചെയ്യുന്ന ബിജെപി യുഡിഎഫിന് കൂട്ടുനിൽക്കുകയാണെന്ന് പ്രചരിപ്പിക്കാനും കഴിഞ്ഞതോടെ സിപിഐ- എം ഏറെ മുന്നിലുമെത്തി. വെളുക്കാൻ തേച്ചത് പാണ്ടാകുമെന്ന അവസ്ഥയിലായപ്പോൾ ബിജെപി സംസ്ഥാന നേതൃത്വം വീണ്ടും കേന്ദ്രത്തിന്റെ സഹായം തേടി. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും രാജീവ് പ്രതാപ് റൂഡിയും ചേർന്ന് കഴക്കൂട്ടം വിഷയത്തിലും കേരളത്തിലെ അക്രമത്തിലും സിപിഐ- എമ്മിനെതിരേ നടത്തിയ പത്രസമ്മേളനത്തോടെ ബിജെപി കളിയിലേക്ക് തിരിച്ചുവന്നു.
അടുത്ത ഘട്ടം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റേതായിരുന്നു. അടുത്തദിവസംതന്നെ അദ്ദേഹം സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോട് വിശദീകരണം ചോദിച്ചു. തൊട്ടടുത്ത മണിക്കൂറിൽ ഒമ്പത് സിപിഐ -എം പ്രവർത്തകർ അകത്തായി. അതോടെ കളിയിൽ മുന്നിലായിരുന്ന സിപിഐ- എം മൂന്നാംസ്ഥാനത്ത് പോയി. സിപിഐ എം അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്ന പ്രചരണവുമായി സെക്രട്ടറിയറ്റ് പടിക്കൽ ദേശീയ നേതാക്കളെ അണിനിരത്തിയ സമരംകൂടിയായപ്പോൾ മിണ്ടാൻ കഴിയാത്ത അവസ്ഥയിലായി സിപിഐ- എം.
കാട്ടായിക്കോണം സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ ആലപ്പുഴ സ്വദേശിയായ ബിജെപി പ്രവർത്തകൻ അമൽ കൃഷ്ണയുടെ നില അതീവ ഗുരുതരമാണെന്നും ജീവിക്കാൻ സാധ്യതയില്ലെന്നുമാണ് ബിജെപി ഇപ്പോൾ പ്രചരിപ്പിക്കുന്നത്. അമലിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്നും അമിത്ഷാ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ എത്തിയ ശേഷം മരണം പ്രഖ്യാപിക്കുമെന്നുമുള്ള പ്രചരണവും ശക്തമാണ്. എന്നാൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അമലിനെ ബുധനാഴ്ച ഉച്ചയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അമൽ അപകടനില തരണം ചെയ്യണമെന്ന് ബിജെപിക്കാരേക്കാൾ ആഗ്രഹിക്കുന്നത് സിപിഐ എമ്മുകാരാണ്. അല്ലെങ്കിൽ ഈ ഒരു കാരണത്താൽ ബിജെപി വോട്ട് പിടിക്കും.
അതേസമയം കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ സമ്മർദത്തിലാക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരെയാണ്. അക്രമത്തിന് നേതൃത്വം കൊടുത്തതിന്റെ പേരിൽ വി മുരളീധരൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കെതിരേ കേസെടുക്കാനായിരുന്നു ആദ്യ നീക്കം. എന്നാൽ സിപിഐ- എം പ്രവർത്തകരെ അറസ്റ്റ് ചെയ്യാനാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഇപ്പോൾ അവർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. തങ്ങളുടെ പ്രവർത്തകരുടെ വീടുകളിലെത്തി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടിച്ചുകൊണ്ടുപോകുകയാണെന്ന് സിപിഐ- എം ആരോപിക്കുന്നു. കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽനിന്നെത്തിയ ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്നും ആശുപത്രിയിലായവരിലധികവും കഴക്കൂട്ടം മണ്ഡലത്തിന് പുറത്തുള്ളവരാണെന്നും സിപിഐ -എം ആരോപിക്കുന്നു. അക്രമത്തിൽ പങ്കെടുത്ത ബിജെപി പ്രവർത്തകരെ പിടികൂടാതെ തങ്ങളുടെ പ്രവർത്തകരെ മാത്രം പിടികൂടിയത് കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍