നോട്ട് പിൻവലിക്കലിന്റെ യഥാർത്ഥ ഉദ്ദേശ്യം രാഷ്ട്രീയ പാർട്ടികളുടെ കീശ വീർപ്പിക്കലായിരുന്നോ? കണക്കു പോലും ഇല്ലാതെ കള്ളപ്പണം വാങ്ങാൻ പാർട്ടികളെ അനുവദിച്ച് കേന്ദ്രം; ശതകോടികളുടെ കള്ളപ്പണം പാർട്ടി ഫണ്ടുകളിലേക്ക് ഒഴുകുന്നു; സഹകരണ ബാങ്കുകളിൽ നേതാക്കളുടെ നിക്ഷേപവും പാർട്ടിക്ക് നൽകി വെളുപ്പിക്കാൻ നീക്കം സജീവം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കള്ളപ്പണത്തിനെതിരായ കുരുശു യുദ്ധമെന്ന നിലയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് പിൻവലിക്കൽ നടപടി പ്രഖ്യാപിച്ചത്. എന്നാൽ, നടപ്പാക്കുന്നതിലെ വീഴ്ച്ച മൂലം നിരന്തരം വിമർശനങ്ങൾ കേട്ടതു കൊണ്ട് ഈ അവകാശവാദം ഉന്നയിക്കാൻ പ്രധാനമന്ത്രിക്ക് പോലും ഇപ്പോൾ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ കാഷ്ലെസ് എന്നും ഡിജിറ്റൽ ഇടപാടിലേക്ക് മാറണമെന്നും പറഞ്ഞ് രംഗം ശാന്തമാക്കാൻ ശ്രമിക്കുകയാണ് പ്രധാനമന്ത്രി മോദി. രാജ്യത്തെ സാധാരണ ജനങ്ങൾ കടുത്ത ബുദ്ധിമുട്ടു അനുഭവിക്കുമ്പോൾ തന്നെ കള്ളപ്പണം കൈവശം വെക്കുന്നവർക്ക് യാതൊന്നും സംഭവിച്ചിട്ടുമില്ല. സഹകരണ ബാങ്കുകളെ അടക്കം കള്ളപ്പണത്തിന്റെ പേരിൽ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സർക്കാർ എന്നാൽ, സ്വന്തം കാര്യം വരുമ്പോൾ സ്വാർത്ഥരാകുന്ന അവസ്ഥയാണ് കാണാനാവുന്നത്.
സംഭാവനയായി ലഭിച്ച പണം രാഷ്ട്രീയ പാർട്ടികൾക്ക് നികുതി ഇല്ലാതെ മാറ്റി വാങ്ങാനുള്ള അവസരമാണ് കേന്ദ്രസർക്കാർ ഒരുക്കിയത്. രാജ്യത്തെ തെരഞ്ഞെടുപ്പുകളിൽ മുഖ്യപങ്ക് വഹിക്കുന്നത് തന്നെ കള്ളപ്പണമാണെന്ന് വ്യക്തമായിട്ടും കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗ്ഗമാക്കി മാറ്റുകയാണ് ഈ അവസരം. തിരഞ്ഞെടുപ്പുകളിൽ മുഖ്യപങ്ക് വഹിക്കുന്നത് കള്ളപ്പണമാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടുകളെ പാടെതള്ളിയാണ് പാർട്ടികൾക്ക് തങ്ങളുടെ കൈവശമുള്ള പണം മാറ്റി വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ സഹകരരണ ബാങ്കുകളിൽ നിന്നടക്കം കള്ളപ്പണം രാഷ്ട്രീയ പാർട്ടികൾക്ക് നൽകി വെളുപ്പിക്കാനുള്ള ശ്രമങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടങ്ങിയിട്ടുണ്ട്.
രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകൾക്ക് നികുതിയില്ലെന്ന നിയമത്തിന്റെ മറവിലാണ് അസാധുനോട്ടുകൾ മാറ്റിവാങ്ങുന്നതിനുള്ള പാർട്ടികൾക്ക് അനുവദിച്ചിരിക്കുന്നത്. കള്ളപ്പണക്കാർക്ക് യഥേഷ്ടം അവസരം ഒരുക്കുന്നതാണ് ഈ നടപടി. വ്യക്തിഗത അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്ന പണത്തിന്റെ കണക്കുകൾ ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടുകൾക്ക് ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ പറയുന്നു.
അതേസമയം ആവശ്യമെങ്കിൽ ബന്ധപ്പെട്ട നേതാക്കളെ വിളിച്ചു വരുത്തി സംഭാവന നൽകിയവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർക്ക് അനുവാദമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ എത്ര വലിയ തുക സംഭാവനയായി ലഭിച്ചാലും അതെല്ലാം 20,000ത്തിന് താഴെയുള്ള ചെറുസംഭാവനകളാക്കി കാണിക്കുന്നതാണ് രാഷ്ട്രീയ പാർട്ടികളുടെ പതിവ്. 20,000 രൂപ വരെയുള്ള സംഭാവനകളുടെ കണക്കുകൾ സൂക്ഷിക്കേണ്ടതില്ല എന്നതിനാലാണ് പാർട്ടികൾ ഇത്തരമൊരു തന്ത്രം പ്രയോഗിക്കുന്നത്.
അതേസമയം കേന്ദ്ര തീരുമാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ഏതെങ്കിലും തരത്തിൽ പ്രവർത്തനം നടത്തുകയോ ചെയ്യാത്ത രാഷ്ട്രീയ കക്ഷികൾക്ക് നികുതി ഇളവ് അനുവദിക്കരുതെന്ന് കേന്ദ്രസർക്കാരിനോട് തിരഞ്ഞെടുപ്പു കമ്മിഷൻ ആവശ്യപ്പെടും. രാജ്യത്ത് 1900 രാഷ്ട്രീയ കക്ഷികൾ തിരഞ്ഞെടുപ്പു കമ്മിഷനിൽ രജിസ്റ്റർ ചെയ്തതിൽ 400 എണ്ണം മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2005 മുതൽ 2015 വരെ പത്തു വർഷത്തിനിടയിൽ 400 കക്ഷികളേ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ളൂ.
ഗൗരവപൂർവം രാഷ്ട്രീയ പ്രവർത്തനം നടത്താത്ത കക്ഷികളുടെ റജിസ്ട്രേഷൻ റദ്ദാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ആലോചിച്ചുവരികയായിരുന്നു. അപ്പോഴാണ് രാഷ്ട്രീയ കക്ഷികൾക്ക് സംഭാവനയായി ലഭിക്കുന്ന അസാധുവായ നോട്ടുകൾക്ക് ആദായനികുതി ചുമത്തേണ്ടെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചത്. വെറും കടലാസ് സംഘടനകളായി പ്രവർത്തിക്കുന്ന രാഷ്ട്രീയ കക്ഷികൾ വഴി കള്ളപ്പണം വെളുപ്പിക്കാൻ വൻതോതിൽ നീക്കം നടക്കുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. 1961ലെ ആദായ നികുതി നിയമം 13 എ പ്രകാരമാണ് രാഷ്ട്രീയ കക്ഷികൾക്ക് നികുതി ഇളവ് ലഭിക്കുന്നത്.
കേന്ദ്ര നിയമ മന്ത്രാലയത്തിന് തിരഞ്ഞെടുപ്പു കമ്മിഷൻ നേരത്തേ അയച്ച ഒരു കത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും പാർലമെന്റിലോ നിയമസഭകളിലോ സീറ്റു ലഭിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കക്ഷികൾക്കു മാത്രം നികുതി ഇളവ് അനുവദിക്കുന്ന വിധത്തിൽ നിയമ ഭേദഗതി പാസ്സാക്കണം എന്ന് താൽപ്പര്യപ്പെട്ടിരുന്നു. എന്നാൽ മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ ഇക്കാര്യം പരിഗണിച്ചില്ല.
നവംബർ എട്ടിന് നോട്ടുകൾ അസാധുവാക്കിയതോടെ രാജ്യത്തെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൈവശമുള്ള ആയിരകണക്കിന് കോടി രൂപയാണ് അസാധുവാക്കപ്പെട്ടത്. നവംബർ എട്ടിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ കൊൽക്കത്തയിലെ ബിജെപി ജില്ലാഘടകം വൻതോതിൽ പണം ബാങ്കിൽ നിക്ഷേപിച്ച് നോട്ട് അസാധുവാക്കലിനെ കുറിച്ച് നേരത്തെ വിവരം ലഭിച്ചിട്ടാണെന്ന് ആരോപണമുയർന്നിരുന്നു. ഈ ആരോപണങ്ങളെ ശരിവെക്കുന്ന വിധത്തിൽ കൂടിയാണ് ബിജെപിയുടെ ഇപ്പോഴത്തെ നീക്കവും.
അതേസമയം സംഭവം വിവാദമായതോടെ രാഷ്ട്രീയപ്പാർട്ടി ഫണ്ടുകൾക്ക് ആദായനികുതിവകുപ്പ് പ്രത്യേക ഇളവൊന്നും നൽകിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഏതുനിലയ്ക്കും അവ സൂക്ഷ്മമായി പരിശോധിക്കാൻ ആദായനികുതിവകുപ്പ് നിയമത്തിൽ വകുപ്പുകളുമുണ്ട്. 1961ലെ ആദായനികുതിനിയമത്തിലെ 13 എ വകുപ്പനുസരിച്ച് നിലവിലുള്ള ഇളവ് രാഷ്ട്രീയപ്പാർട്ടികൾക്ക് ലഭിക്കും. റവന്യൂ സെക്രട്ടറി ഹസ്മുഖ് അദിയ കഴിഞ്ഞദിവസം ഈ വകുപ്പിന്റെ കാര്യം ആവർത്തിച്ചിരുന്നു. വാടക, മറ്റുമാർഗങ്ങളിൽനിന്നുള്ള വരുമാനം, വ്യക്തികൾ സ്വന്തംനിലയ്ക്ക് നൽകുന്ന സംഭാവനകൾ തുടങ്ങിയവയ്ക്ക് ഈ വകുപ്പനുസരിച്ച് നികുതിയിളവ് ലഭിക്കും.
1951ലെ ജനപ്രാതിനിധ്യനിയമവും പാർട്ടികൾക്ക് ഇക്കാര്യത്തിൽ സംരക്ഷണം നൽകുന്നുണ്ട്. 20,000 രൂപയിൽ കുറഞ്ഞ സംഭാവന നൽകുന്നവരുടെ പേരുവിവരങ്ങൾ രാഷ്ട്രീയപ്പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകേണ്ടതില്ല. രജിസ്റ്റർചെയ്ത രാഷ്ട്രീയപ്പാർട്ടികൾക്കാണ് ഈ ഇളവുകൾ ബാധകമെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര പ്രത്യക്ഷനികുതിബോർഡാണ് പരിശോധനയ്ക്കുള്ള അധികാരം ആദായനികുതിവകുപ്പിനുണ്ടെന്ന് വ്യക്തമാക്കി പത്രക്കുറിപ്പിറക്കിയത്.
അതേസമയം രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് ലഭിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാൾ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികളുടെ ബാങ്ക് നിക്ഷേപങ്ങൾക്ക് വരുമാന നികുതി ഏർപ്പെടുത്തില്ലെന്നു കേന്ദ്രസർക്കാർ അറിയിച്ചതിനു പിന്നാലെയാണ് പാർട്ടികളുടെ ഫണ്ടിനെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷനെ നിയമിക്കണമെന്ന് കേജരിവാൾ ആവശ്യപ്പെട്ടത്. കേന്ദ്ര റവന്യു സെക്രട്ടറി ഹസ്മുഖ് അദ്ഹിയയാണ് പഴയ 500, 1000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്ന രാഷ്ട്രീയ പാർട്ടികളെ വരുമാന നികുതിയിൽനിന്ന് ഒഴിവാക്കിയതായി അറിയിച്ചത്.
രാഷ്ട്രീയ പാർട്ടികളെ വരുമാന നികുതിയിൽ നിന്ന് ഒഴിവാക്കിയ നടപടി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം വന്നതാണെന്നും കേജരിവാൾ ആരോപിച്ചു. 2.5 ലക്ഷം വരെ നിക്ഷേപിക്കുന്ന സാധാരണക്കാരൻ അന്വേഷണത്തെ നേരിടേണ്ടി വരുന്നു. എന്നാൽ, രാഷ്ട്രീയ കക്ഷികൾ 2500 കോടി വരെ നിക്ഷേപിച്ചാൽ പോലും അന്വേഷണത്തെ ഭയക്കേണ്ടതില്ലാത്ത അവസ്ഥയാണ്. ഇതു തെറ്റാണ്. രാഷ്ട്രീയ കക്ഷികളുടെ ഫണ്ടിംഗിനെ കുറിച്ച് അന്വേഷിക്കാൻ സ്വതന്ത്ര സമിതിയെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2004നും 2015നും ഇടയിൽ സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പുകൾക്കുവേണ്ടി രാഷ്ട്രീയ പാർട്ടികൾ നടത്തിയ ഫണ്ടു സമാഹരണത്തിൽ 63 ശതമാനവും ലഭിച്ചത് പണമായിട്ടാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. 71 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി 2107.80 കോടി രൂപയാണ് വിവിധ പാർട്ടികൾ സമാഹരിച്ചതെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റെഫോംസ് എന്ന സംഘടന നടത്തിയ പഠനം പറയുന്നു. ഇതിൽ 1244.86 കോടി രൂപ മാത്രമാണ് ചെക് വഴിയായി ലഭിച്ചത്.
മൂന്നു ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ പണമായി ലഭിച്ചത് 44 ശതമാനം മാത്രമായിരുന്നു. പാർട്ടികൾ തെരഞ്ഞെടുപ്പു കമീഷന് നൽകിയ കണക്കുകൾ അടിസ്ഥാനമാക്കിയാണ് പഠനം. 2016ലെ തെരഞ്ഞെടുപ്പു കണക്കുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം ഫണ്ട് സമാഹരിച്ചത് സമാജ്വാദി പാർട്ടിയാണ്118 കോടി. 2014ൽ മാത്രം ലോക്സഭയിലേക്ക് മത്സരിച്ച ആം ആദ്മി പാർട്ടിയാണ് രണ്ടാം സ്ഥാനത്ത്51.83 കോടി. കണക്കുകളിൽ ഈ പാർട്ടികളാണ് ഫണ്ട് പിരിവിൽ മുമ്പിലെങ്കിലും ബിജെപിയും കോൺഗ്രസും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല, തെരഞ്ഞെടുപ്പ് വേളയിലാണ് കള്ളപ്പണം രാഷ്ട്രീയ പാർട്ടികൾ ഒഴുക്കുന്നതും. യുപി തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കള്ളപ്പണം വെളുപ്പിച്ച് ഒഴുക്കാനുള്ള വഴികളാണ് രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിളവെന്നാണ് വ്യക്തമാകുന്നതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്