ആതിരയേയും അഖിലയേയും ഇസ്ളാമിലേക്ക് മതംമാറ്റിയതിൽ പോപ്പുലർ ഫ്രണ്ടിന് നിർണായക പങ്ക്; രണ്ടിലും സത്യസരണിയുടെ റോൾ വ്യക്തമായിട്ടും നടപടിയെടുക്കാത്തത് പൊലീസിന് തിരിച്ചടിയായി; ഇസ്ളാംമതം സ്വീകരിച്ച പെൺകുട്ടിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി വ്യാപക ചർച്ചയാവുന്നു; പരിവർത്തന സംഘങ്ങളെപ്പറ്റിയുള്ള അന്വേഷണം ഐസിസ് റിക്രൂട്ട്മെന്റിനും തടയിടും
എംപി റാഫി
മലപ്പുറം: ഇസ്ലാം മതം സ്വീകരിച്ച പെൺകുട്ടിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ഇന്നലെ പുറത്തുവന്നതോടെ ഉത്തരവ് സംബന്ധിച്ച വാദപ്രവതിവാദങ്ങൾക്കും ചൂടുപിടിച്ചിരിക്കുകയാണ്. ഇസ്ലാം മതം സ്വീകരിച്ച കോട്ടയം വൈക്കം സ്വദേശി അഖില എന്ന ഹാദിയയുടെ പിതാവ് അശോകൻ നൽകിയ ഹർജിയിലായിരുന്നു കോടതി വിധി.
അഖിലയുടെ കേസുമായി ഏറെ സാമ്യങ്ങളുള്ള മറ്റൊരു കേസായിരുന്നു പാലക്കാട് ചെർപ്പുളശ്ശേരിയിലെ ആതിരയുടേതും. ആതിരയുടെ കേസിൽ മതപരിവർത്തനം നടത്തിയവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അഖില കേസ് അന്വേഷിച്ച പെരിന്തൽമണ്ണ ഡിവൈഎസ്പി കോടതിയിൽ നൽകിയ റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടും തമ്മിലുള്ള വൈരുദ്ധ്യമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനടക്കും തിരിച്ചടിയായ വിധി ഉണ്ടായിരിക്കുന്നത്.
പെൺകുട്ടി സ്വന്തം താൽപര്യ പ്രകാരം മതം മാറിയതാണെന്നായിരുന്നു കോടതിയിൽ സമർപ്പിച്ച കേസ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അഖിലയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരേയും സംരക്ഷണം നൽകിയവരേയും സംബന്ധിച്ച് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുമുണ്ട്. മഞ്ചേരി സത്യസരണിക്കും ആതിരയുടെ മതംമാറ്റലിനു പിന്നിൽ പ്രവർത്തിച്ച ചിലർക്കും അഖിലയുടെ കേസുമായും ബന്ധമുണ്ട്. എന്നാൽ അഖില പ്രേരണ കൂടാതെയാണ് മതം മാറിയതെന്ന റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പ്തല അന്വേഷണത്തിനും മതംമാറ്റ സംഘങ്ങളെ കുറിച്ച് ഡിജിപി അന്വേഷിക്കാനും കോടതി ഉത്തരവിട്ടിരിക്കുന്നത്.
അഖിലും കൊല്ലം സ്വദേശി ഷെഫിൻ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കിയ കോടതി പുറപ്പെടുവിച്ച വിധി വ്യാപക ചർച്ചകൾക്കും ഇടയാക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷം കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു മതംമാറ്റവും മതംമാറ്റി വിദേശത്തേക്ക് കടത്തുന്ന സംഭവങ്ങളും. എന്നാൽ അഖില ഹാദിയയുടെ കേസിൽ കോടതി ഉത്തരവ് വന്നതോടെ മതംമാറ്റ സംഭവങ്ങളും മതംമാറ്റ കേന്ദ്രങ്ങളും വീണ്ടും ചർച്ചയായി. സംസ്ഥാനത്തെ മതംമാറ്റ സംഘങ്ങളെ കുറിച്ചും കേന്ദ്രങ്ങളെകുറിച്ചും ഡിജിപി അന്വേഷിക്കാനും ഹൈക്കോടതി ഉത്തരവിൽ പറയുന്നുണ്ട്. അഖില ഹാദിയ കേസിന് സമാനമായ ആതിര കേസ് കഴിഞ്ഞ വർഷം മറുനാടൻ മലയാളിയായിരുന്നു പുറത്ത് വിട്ടത്. ഈ കേസിൽ പെൺകുട്ടി മതം മാറിയത് പ്രേരണപ്രകാരമായിരുന്നെന്നും ഇതനുസരിച്ച് പെൺകുട്ടിയുടെ താൽപര്യവും കണക്കിലെടുത്ത് കോടതി വീട്ടുകാർക്കൊപ്പം പോകാൻ അനുവദിക്കുകയായിരുന്നു.
ഈ രണ്ട് മതം മാറ്റ കേസുകൾക്കും സാമ്യങ്ങൾ ഏറെയാണ്. ഇരുവരെയും മതംമാറ്റുന്നതിനായി കൊണ്ടുവന്നത് മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സത്യസരണി എന്ന സ്ഥാപനത്തിലേക്കായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു മതം മാറ്റിയ ഇരുവർക്കും സംരക്ഷണം നൽകിയിരുന്നത്. മതം മാറ്റത്തിന് വിധേയമായ രണ്ടു പെൺകുട്ടികളുമായും പോപ്പുലർ ഫ്രണ്ട് വനിതാ വിഭാഗം ദേശീയ നേതാവ് എ.എസ് സൈനബ ടീച്ചർ അടക്കമുള്ളവർ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
നേരത്തേ ആതിരയുടെ കേസിൽ അറസ്റ്റിലായവരിൽ നാലു പേരും പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരാണ്. ഈ കേസിൽ സത്യ സരണി മാനേജറും അറസ്റ്റിലായിരുന്നു. ആതിരയുടെ മതംമാറ്റ കേസിൽ ഒന്നാം പ്രതിയായ പട്ടിക്കാട് സ്വദേശി നൗഫൽ കുരിക്കളെ ഇതുവരെ പിടികൂടിയിട്ടില്ല. വിദേശത്തുള്ള ഇയാൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എം.എം അക്ബർ നേതൃത്വം കൊടുക്കുന്ന നീച്ച് ഓഫ് ട്രൂത്ത് സംഘടനയുടെ സജീവ പ്രവർത്തകനായ നൗഫൽ വേറെയും മതപരിവർത്തന കേസുകളിൽ പ്രതിയാണ്.
മതം മാറി വിദേശത്തേക്കു പോയ പെരിന്തൽമണ്ണ സ്വദേശി അഖിൽ അബ്ദുള്ളയുടെ മതം മാറ്റത്തിനു പിന്നിലും നൗഫൽ പ്രവർത്തിച്ചിരുന്നതായി നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. 2016 ജൂൺ 15ന് ചെർപുളശേരി പൊലീസിൽ ആതിരയുടെ അഛൻ അപ്പുണ്ണി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണമാണ് മഞ്ചേരി സത്യ സരണിയിലും പോപ്പുലർഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരിലേക്കും എത്തിയത്.
ആതിര മതംമാറിയത് പ്രേരണയുടെ അടിസ്ഥാനത്തിലാണെന്ന് ചെർപുളശേരി പൊലീസ് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതനുസരിച്ചായിരുന്നു തുടർനടപടിയും നിർബന്ധിച്ച് മതപരിവർത്തനം നത്തിയതിന് കേസെടുക്കുകയും ചെയ്തത്. പെരിന്തൽമണ്ണയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ആതിര നൗഫലിനെ പരിചയപ്പെടുന്നത്. പിന്നീട് സത്യസരണിയിൽ എത്തിച്ച് മതപരിവർത്തനം നടത്തുകയായിരുന്നു.
പിതാവ് പരാതി നൽകിയതോടെ പെൺകുട്ടിയെ ഒളിവിൽ താമസിപ്പിച്ചിരുന്നത് എസ്.ഡി.പി.ഐ നേതാവ് സീന ഫർസാനയുടെ വീട്ടിലായിരുന്നു. തുടർന്ന് ആതിരയുടെ പിതാവ് ഹേർബിയസ് കോർപ്പസ് ഹരജി ഫയൽ ചെയ്തെങ്കിലും ആതിര വീട്ടുകാർക്കൊപ്പം പോയിരുന്നില്ല. വീണ്ടും കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. തുടർന്ന് ആതിര വീട്ടുകാർക്കൊപ്പം പോകുകയായിരുന്നു. ആതിരയെ ഒളിവിൽ പാർപ്പിച്ച സമയത്ത് വിവാഹം കഴിപ്പിക്കാനുള്ള നീക്കവും നടത്തിയിരുന്നു.
ചിലരെ കൊണ്ട് പെണ്ണ് കാണിക്കൽ വരെ നടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മാത്രമല്ല, ഇതിനിടെ തിരക്കിട്ട് ആതിരക്ക് പാസ്പോർട്ട് തരപ്പെടുത്തുകയും ചെയ്തു. വിവാഹം ശേഷം ആതിരയെ വിദേശത്തേക്ക് കയറ്റുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തിലായിരുന്നു ആതിര വീട്ടുകാർക്കൊപ്പം പോയത്. വീട്ടുകാരോടൊപ്പം പോയ ആതിരക്ക് പൊലീസിന്റെ സംരക്ഷണം നൽകാനും കോടതി ഉത്തരവിട്ടിരുന്നു.
തൃപ്പൂണിത്തറയിൽ ഹിന്ദുമതവിഭാഗത്തിനു കീഴിലുള്ള ഒരു സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയാണിപ്പോൾ 21 കാരി ആതിര. പൊലീസ് സംരക്ഷണം വേണ്ടെന്ന് കാണിച്ച് ഹൈക്കോടതിയിൽ പിതാവ് സമർപ്പിച്ച ഹരജി കണക്കിലെടുത്ത് പൊലീസിനെ പിൻവലിക്കാൻ രണ്ട് മാസം മുമ്പ് കോടതി ഉത്തരവിറക്കി. അതേസമയം ആതിരയുടെ പാസ്പോർട്ട് ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണെന്നും വിദേശ യാത്രകൾ സംബന്ധിച്ച കാര്യത്തിൽ നിരീക്ഷണങ്ങളുണ്ടാകുമെന്നും അന്വേഷ ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോടു പറഞ്ഞു. ആതിരയുടെ മതം മാറ്റ കേസിൽ ഉൾപ്പെട്ട സ്ഥാപനവും വ്യക്തികളും അഖിലയുടെ മതപരിവർത്തനത്തിനു പിന്നിലും പ്രവർത്തിച്ചു എന്നതാണ് രണ്ട് കേസുകളും തമ്മിലുള്ള സാമ്യം.
ഹോമിയോ ഡോക്ടറായ അഖില ഹാദിയ പഠന ശേഷം താമസിച്ചിരുന്നത് സൈനബ ടീച്ചറുടെ സംരക്ഷണത്തിലായിരുന്നു. കോട്ടക്കൽ പുത്തൂരിലെ ഇവരുടെ വീട്ടിലായിരുന്നു താമസം. പുത്തൂർ പള്ളി ഇമാം സൈനബയുടെ വീട്ടിൽ വെച്ച് 2016 ഡിസംബർ 19നായിരുന്നു നിക്കാഹ് ചെയ്തു കൊടുത്തത്. തുടർന്ന് രണ്ട് ദിവസം ഒരുമിച്ചു താമസിച്ചപ്പോഴേക്കും അഖിലയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതിൽ ഹാജരാകേണ്ടി വന്നു. പിന്നീട് കോടതിയുടെ നിർദ്ദേശ പ്രകാരം എറണാകുളം എസ്.എൻ.വി സദനത്തിൽ അഖിലയെ തടവിൽ പാർപ്പിക്കുകയായിരുന്നു.
അഖില ഹാദിയയുടെയും ഷെഫിൻ ജഹാന്റേയും വിവാഹം റദ്ദാക്കിയ കോടതി വിധിയോട് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളും വ്യാപകമായി ഉയർന്നിട്ടുണ്ട്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇഷ്ടമുള്ള ആളോടൊപ്പം ജീവിക്കാനും ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നുണ്ടെന്നും ഇതിനു വിരുദ്ധമാണ് ഇന്നലെയുണ്ടായ കോടതി വിധിയെന്നുമാണ് പ്രധാന വിമർശനം.
മതം മാറ്റത്തെയും മതം മാറിയുള്ള വിവാഹത്തേയും തീവ്രവാദവുമായി ബന്ധപ്പെടുത്തുന്നതിനെതിരേയും സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതികരണങ്ങൾ ഉയർന്നു. മതം മാറ്റ വിഷയത്തിൽ വിശദമായ പൊലീസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ ഈ കേസുകളിൽ വ്യക്തത വരുത്താനാൻ ആകുമെന്നാണ് വിലയിരുത്തൽ. അതേസമയം, വരൻ ഷെഹിൻ ജഹാനും കുടുംബവും ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍