പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നത് ഐസിസുമായി ചേർന്ന്; നക്സൽ-മാവോയിസ്റ്റ് സംഘടനകളുമായി അടുപ്പം; എല്ലാ അന്താരാഷ്ട്ര ഭീകര സംഘടനകളേയും പോലെ തീവ്ര സലഫിധാര പിന്തുടരുന്നു; നിരോധിക്കാൻ എൻഐഎ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ കടുത്ത പരാമർശങ്ങൾ; ലക്ഷങ്ങളെ അണിനിരത്തി ഇറങ്ങിയത് നിരോധനം ഉറപ്പായപ്പോൾ
എംപി റാഫി
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് എൻ.ഐ.എ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സംഘടനയെ നിരോധിക്കാനുറച്ച് കേന്ദ്ര സർക്കാർ. ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റു(ഐ.എസ്)മായും രാജ്യത്തിനകത്തെ നക്സൽ, മവോയിസ്റ്റ് സംഘങ്ങളുമായും ചേർന്ന് പി.എഫ്.ഐ പ്രവർത്തിക്കുന്നതായാണ് എൻ.ഐ.എ കണ്ടെത്തൽ. രാജ്യസുരക്ഷയ്ക്ക് ഏറെ ഭീഷണിയായ 'ജിഹാദി' ആശയങ്ങളിൽ ഊന്നിയുള്ള പ്രവർത്തനമാണ് പോപ്പുലർഫ്രണ്ടിന്റേതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടികൾ കേന്ദ്രം ഊർജിതമാക്കിയിരിക്കുന്നത്.
ആറ് മാസത്തിനകം പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള തെളിവുകൾ പ്രത്യേക ട്രിബ്യൂണലിനു മുന്നിൽ കേന്ദ്രം സമർപ്പിക്കുമെന്നാണ് സൂചന. എന്നാൽ നിരോധനം മുന്നിൽകണ്ട് പ്രതിസന്ധി മറികടക്കാനുള്ള തിരക്കിട്ട നീക്കവും പോപ്പുലർ ഫ്രണ്ട് നേതൃത്വം തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന അഭിഭാഷകരെ ഇറക്കി സുപ്രീംകോടതിയിലും ട്രിബ്യൂണലിലും സമീപിക്കാനാണ് പി.എഫ്.ഐ നേതൃത്വത്തിന്റെ തീരുമാനം. നിരോധനത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും പോപ്പുലർഫ്രണ്ട് എന്നത് ഒരു ആശയമാണെന്നും നിരോധിച്ചാലും ഇല്ലാതാക്കാൻ പറ്റില്ലെന്നും സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരം മറുനാടൻ മലയാളിയോടു പറഞ്ഞു.
നിലവിൽ എൻ.ഐ.എ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കരുതലോടെയാണ് പോപ്പുലർ ഫ്രണ്ട് നേതൃത്വം കരുക്കൾ നീക്കുന്നത്. കഴിഞ്ഞ ആഴ്ച കോഴിക്കോട് ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലും ഈ വിഷയം സജീവ ചർച്ചയായി. ഉന്നത അഭിഭാഷകരെ ഇറക്കി നിയമ പോരാട്ടം നടത്തുകയെന്നതാണ് തീരുമാനം. നിലവിലുള്ള പേര് മാറ്റി പുതിയൊരു സംഘടന രൂപീകരിക്കാനും ആലോചനയുണ്ട്. പോപ്പുലർ ഫ്രണ്ടിന് കീഴിൽ വിദ്യാർത്ഥികൾക്കായി കാമ്പസ് ഫ്രണ്ട്, സ്ത്രീകൾക്കായി നാഷണൽ വിമൺസ് ഫ്രണ്ട്, ദളിത്-പിന്നോക്ക വിഭാഗങ്ങളെ അണിനിരത്തിയുള്ള രാഷ്ട്രീയ പാർട്ടി എസ്.ഡി.പി.ഐ എന്നിവയും ദേശീയാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്.
എൻ.ഐ.എ കേന്ദ്ര സർക്കാറിന് കൈമാറിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പോപ്പുലർഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരം മറുനാടൻ മലയാളിയോട് പ്രതികരിച്ചതിങ്ങനെ: ' ആശയപരമായി ഒന്നിനെ ഇവിടെ നിരോധിക്കാൻ ആർക്കാണ് കഴിയുക. സംഘടനയെ നിരോധിക്കുകയാണെങ്കിലും ആശയത്തെ മനസിൽ നിന്ന് നിരോധിക്കാൻ പറ്റില്ലല്ലോ..ഒരു സംഘടനയുടെ നിരോധനം ഞങ്ങൾ നിയമപരമായി നേരിടും. ആർ.എസ്.എസിനെതിരെയുള്ള ആശയത്തെ ഞങ്ങൾ മരിക്കോളും കൊണ്ട് നടക്കുകയും ചെയ്യും. പോപ്പുലർഫ്രണ്ട് ഒരു സംഘടന എന്നതിലുപരി ഒരു ആശയമാണ്, ആ ആശയത്തെ ഞങ്ങൾ കൊണ്ട് നടക്കും. അത് ആർക്കും അറുത്ത് മാറ്റാൻ കഴിയില്ല. ആർഎസ്എസ് ഇന്ത്യയുടെ ശത്രുവാണെന്നത് ഒരു വസ്തുതയാണ്. അതിനെതിരെ ഞങ്ങൾ ഇവിടെ നിലകൊള്ളും.
ഈ മൂവർണകൊടി അവസാനം കഫൻപുടയായി മരിക്കേണ്ടി വന്നാലും ഇതു തന്നെയാണ് ഞങ്ങളുടെ നിലപാട്. ഒരു സംഘടനയുടെ പേര് എന്നത് തിരിച്ചറിയാനുള്ള സംവിധാനം മാത്രമാണ്, അത് ഖുർആൻ തന്നെ പറയുന്നുണ്ട് 'നിങ്ങൾ പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണ് ഗോത്രങ്ങളും വർഗങ്ങളുമാക്കിയത്'യെന്ന്. അത്തരത്തിൽ ഒരു പേര് ഇല്ലാതിരിക്കുമ്പോൾ ആ ആശയത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകുമെന്നേയുള്ളൂ.. എന്നാൽ ഈ ആശയം ഇവിടെ നിലനിൽക്കും. നിയമപരമായി ഞങ്ങൾ ഏതറ്റം വരെയും പോകും. ഈ കാലയളവിൽ ഞങ്ങളെ പലരും ഇല്ലാതാക്കാൻ നോക്കിയിട്ടുണ്ട്. അതിനെയെല്ലാം ഞങ്ങൾ നിയമപരമായി തന്നെയാണ് നേരിട്ടിട്ടുള്ളത്. രാജ്യത്തിന്റെ ഭരണഘടനാ പരമായ അവകാശങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭിക്കേണ്ടതുണ്ട്. അതിനായി നിയമ വ്യവസ്ഥക്ക് ഉള്ളിൽ നിന്നുകൊണ്ട് പോരാടും.'- നസറുദ്ദീൻ എളമരം പറയുന്നു.
എൻ.ഐ.എ റിപ്പോർട്ട് പോപ്പുലർ ഫ്രണ്ടിനെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് മറികടക്കാനുള്ള സജീവ നീക്കങ്ങൾ നടക്കുന്നതോടൊപ്പം, അണികളിൽ സന്ദേശമെത്തിക്കാനുമാണ് തീരുമാനം. ഇതിന്റെ ഭാഗമായി 'ഞങ്ങൾക്കും പറയാനുണ്ട്' എന്ന പ്രമേയമുയർത്തി പോപ്പുലർഫ്രണ്ട് ഇന്ന് തിരുവനന്തപുരത്ത് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചിച്ചു. കാശ്മീർ പോരാട്ടം മുതൽ, പോരാട്ടം സംഘടനയുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ വരെ എൻ.ഐ.എ റിപ്പോർട്ടിൽ പരാമർശമുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ പത്തിലധികം പോപ്പുലർഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകർ ഐ.എസിലേക്ക് പോയതായുള്ള റിപ്പോർട്ടും ഐ.എസ് ബന്ധത്തിന്റെ പേരിലുള്ള അറസ്റ്റും പി.എഫ്.ഐയെ പ്രതിരോധത്തിലാക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിഘടനവാദവും വിദ്വേഷവും വളർത്താൻ പി.എഫ്.ഐ ആസൂത്രിത നീക്കം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കാലങ്ങളായി നടക്കുന്ന കാശ്മീർ പോരാട്ടങ്ങൾക്ക് ശക്തി പകരാൻ എൻ.ഡി.എഫും പോപ്പുലർ ഫ്രണ്ടും രഹസ്യ പിന്തുണ നൽകിയിരുന്നതായും കണ്ടെത്തലുണ്ട്. കാശ്മീരിൽ സൈന്യവുമായി ഏറ്റു മുട്ടി കൊല്ലപ്പെട്ട മലയാളികളുടെ കാര്യവും സൂചിപ്പിക്കുന്നു. മാവോയിസ്റ്റ്, നക്സൽ ഗ്രൂപ്പുമായുള്ള പോപ്പുലർഫ്രണ്ടിന്റെ കൂട്ടും ഏറെ ഗൗരവത്തോടെയാണ് ദേശീയ അന്വേഷണ ഏജൻസി കാണുന്നത്. ഏറെ വിദൂരമല്ലാത്ത കാലത്ത്, ഇന്ത്യ കീഴടക്കുമെന്നാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രഖ്യാപനം. 5 മുതൽ 25 വർഷത്തിനുള്ളിൽ കീഴടക്കി ഖിലാഫത്ത് സ്ഥാപിക്കേണ്ട രാജ്യങ്ങളുടെ ലിസ്റ്റ് തന്നെ ഐ.എസ് പുറത്ത് വിട്ടിരുന്നു. എന്നാൽ ഇതിനു സമാനമായ വാദം മാവോയിസ്റ്റ് ഗ്രൂപ്പുകൾക്കും ഉണ്ടെന്ന് എൻ.ഐ.എ, ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. 2030ഓടെ രാജ്യത്തെ പ്രധാന ശക്തിയാകുമെന്നും രാജ്യം കീഴടക്കുമെന്നുമാണ് ഇവരുടെ വാദം.
ആഗോള തലത്തിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളെല്ലാം പിൻതുടരുന്ന തീവ്ര സലഫി ധാരയാണ് പോപ്പുലർഫ്രണ്ടും പിൻതുടർന്ന് വരുന്നത്. ഇവരുടെ തർബിയത്ത് ക്ലാസുകളിലെല്ലാം സലഫി ധാരയെ മാത്രമാണ് പഠിപ്പിക്കുന്നത്. ഐ.എസ് അടക്കുമുള്ള തീവ്ര സംഘങ്ങൾക്ക് ആശയവും വളവും നൽകിയ സലഫി പണ്ഡിതന്മാരെ മാത്രമാണ് ഇവർ ക്ലാസുകളിൽ പരിചയപ്പെടുത്തുന്നത്. ആശയ തീവ്രതയും ഇതിന്മേലുള്ള സംഘടിതമായ നീക്കവും രാജ്യത്തിന് ഭീഷണിയാണെന്നാണ് റിപ്പോർട്ട് അടിവരയിടുന്നത്. കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനങ്ങളും നടത്തിയ ക്രൈമുകളും കേസുകളും എൻ.ഐ.എ റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്. 15അംഗ നിർവാഹക സമിതിയുടെ നേതൃത്വത്തിലാണ് കേരളത്തിലെ പ്രവർത്തനം. തീവ്രവാദ വേരുകളുടെ കോപ്പുകൂട്ടൽ ഇടം കേരളമാണെന്നും അതിന് വളക്കൂറുണ്ടാക്കുന്നത് പോപ്പുലർഫ്രണ്ട് വഴിയാണെന്നുമാണ് നിരീക്ഷണം.
മാറാട് കലാപത്തിൽ എൻ.ഡി.എഫ് പങ്ക് അന്നത്തെ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന അൽ ഉമ്മ എന്ന ഭീകര സംഘടനയുമായും എൻ.ഡി.എഫ് പ്രവർത്തകർക്ക് ബന്ധമുണ്ടായിരുന്നു. അൽ ഉമ്മയുടെ നേതൃത്വത്തിൽ നടത്തിയ കോയമ്പത്തൂർ സ്ഫോടന കേസിൽ കോഴിക്കോട് സ്വദേശിയും എൻ.ഡി.എഫ് പ്രവർത്തകനുമായ സുബൈർ അറസ്റ്റിലായിരുന്നു. ഐ.എസ് ബന്ധത്തിന്റെ പേരിൽ കനകമലയിൽ നിന്ന് അറസ്റ്റ് ചെയ്തവരിൽ രണ്ട് പേർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍