നിങ്ങളുടെ മുന്നിൽ വരുന്ന ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന് അധികാരത്തിൽ ഏറിയപ്പോൾ ഉദ്യോഗസ്ഥരെ ഓർമ്മപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി ഇത് കാണുന്നുണ്ടോ? ധനമന്ത്രാലയം പണം നൽകാതെ തപാലുകൾ മുടങ്ങി സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നത് ഇത്തരത്തിൽ ആയിരക്കണക്കിന് ജീവിതങ്ങൾ; ക്രിസ്മസിന് ശേഷം ചികിത്സാ-സാമ്പത്തിക സഹായങ്ങളുടെ ഉൾപ്പെടെ സഹായങ്ങളുടെ അറിയിപ്പുകളും മുടങ്ങി; പണം കിട്ടാതായതോടെ ഒരു അറിയിപ്പും പുറത്തുപോകാതെ ഒരുമാസം പിന്നിട്ട് ഭരണസിരാകേന്ദ്രം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: നിങ്ങളുടെ മുന്നിൽ എത്തുന്ന ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഓർമിപ്പിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അധികാരമേറ്റതിന് പിന്നാലെ ആദ്യമായി സെക്രട്ടേറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്തത്. അതിനാൽ കൃത്യസമയത്ത് ജോലിക്ക് എത്തണമെന്നും ഓരോ ഫയലുകളിലും അപേക്ഷകളിലും പരമാവധി വേഗത്തിൽ തീർപ്പുകൽപിക്കണമെന്നും അദ്ദേഹം സംസ്ഥാനത്തെ ജീവനക്കാരെ ഓർമിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സെക്രട്ടേറിയറ്റിൽ പഞ്ചിങ് ഉൾപ്പെടെ കർക്കശമാക്കി ജീവനക്കാർ പരമാവധി സമയം ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കി.
എന്നാൽ എന്തുകാര്യമെന്നാണ് ഇപ്പോൾ സെക്രട്ടേറിയറ്റ് ജീവനക്കാർ ചോദിക്കുന്നത്. ഇത്തരത്തിൽ പാവപ്പെട്ടവരുടെ ചികിത്സാസഹായത്തിന് അനുമതി നൽകിയതുൾപ്പെടെ ആയിരക്കണക്കിന് തപാലുകൾ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുകയാണ്. ധനമന്ത്രി തോമസ് ഐസകിന്റെ മന്ത്രാലയത്തിൽ നിന്ന് പണം നൽകാത്തതിനെ തുടർന്നാണ് ഒരു മാസത്തിലേറെയായി ഭരണസിരാകേന്ദ്രത്തിൽ നിന്ന് തപാലുകൾ അയക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടായിരിക്കുന്നത്. പാവപ്പെട്ട ജനങ്ങളുടെ ധനസഹായത്തെക്കുറിച്ചും ചികിൽസാപദ്ധതികളെക്കുറിച്ചും ഉള്ള അറിയിപ്പുകൾ ഉൾപ്പെടെ ഇത്തരത്തിൽ ഓരോ ഓഫീസുകളിലേക്കും ജനങ്ങൾക്കും എത്തിക്കേണ്ട അറിയിപ്പുകളാണ് മുടങ്ങിയത്.
ക്രിസ്മസിനു ശേഷം ജനങ്ങൾക്കും അതോടൊപ്പം വിവിധ ഡയറക്ടറേറ്റുകളിലേക്കും അയക്കേണ്ട അറിയിപ്പുകൾ ഒന്നും അയച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. തപാലുകളിൽ ഉത്തരവ് ലഭിച്ചാലെ പലർക്കും സഹായം വാങ്ങാനാകൂ. അത് കിട്ടാത്തതിനാൽ പണം ലഭിക്കാതെ വിഷമിക്കുകയാണ് നിരവധി രോഗികളും മറ്റും. സമാന സ്ഥിതിയാണ് പല വകുപ്പുകളുടെ ഡയറക്ടറേറ്റുകളിലേക്കും മറ്റും പോകേണ്ട അറിയിപ്പുകളും. അവ ലഭിക്കാതെ ഓരോ വിഷയങ്ങളിൽ അന്തിമ തീർപ്പുകൽപിക്കാൻ ആവാത്ത സ്ഥിതിയാണ്. നിയമന-പ്രൊമോഷൻ വിഷയങ്ങളിലെ അറിയിപ്പുകളും ഉത്തരവുകളും ഉൾപ്പെടെ സെക്രട്ടേറിയറ്റിൽ കുന്നുകൂടുന്നുവെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
മന്ത്രിമാരുടെ ഓഫിസുകളിലെ ഫയലുകളെ സംബന്ധിച്ച വിവരം, ധനസഹായ- ചികിൽസാപദ്ധതികൾ, വിവരാവകാശം തുടങ്ങി സർക്കാരിൽനിന്നുള്ള എല്ലാവിധ അറിയിപ്പുകളും ജനങ്ങളിലേക്കും വിവിധ ഡയറക്ടറേറ്റുകളിലേക്കും ജില്ലാ ഭരണകൂടങ്ങളിലേക്കും കൈമാറുന്നത് പൊതുഭരണ വകുപ്പിലെ തപാൽ വിഭാഗത്തിൽനിന്നാണ്. ധനവകുപ്പ് പണം കൈമാറാത്തതിനെത്തുടർന്ന് ഡിസംബർ 25ന് ശേഷം ഒരു തപാൽപോലും സെക്രട്ടേറിയറ്റിൽനിന്ന് പോയിട്ടില്ല. പണം ഇല്ലെന്നാണ് ധനവകുപ്പ് പറയുന്നത്. ഇതുമൂലം വിവിധ വകുപ്പുകളുടെ സ്റ്റോർ റൂമിൽ തപാലുകൾ കെട്ടിക്കിടക്കുകയാണ്. ഇനി ഒരുമിച്ച് പണമടയ്ക്കാൻ സർക്കാർ തീരുമാനിച്ചാലും തപാൽ നീക്കം സുഗമമാകാൻ മാസങ്ങൾ വേണ്ടിവരും. കെട്ടിക്കിടക്കുന്ന ഉരുപ്പടികൾ ഒന്നിച്ച് സ്റ്റാംപ് ചെയ്തു നീക്കാൻ തപാൽ വകുപ്പ് തയാറാകില്ല. ഈ സാഹചര്യത്തിൽ പ്രതിസന്ധി രൂക്ഷമാകും.
നടപടിക്രമങ്ങൾ ഇങ്ങനെ
ധനം, നിയമം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളുടേതൊഴികെ എല്ലാ വകുപ്പുകളുടേയും തപാലുകൾ കൈകാര്യം ചെയ്യുന്നത് പൊതുഭരണവകുപ്പിൽനിന്നാണ്. ഒരു ദിവസം നൂറുകണക്കിനു തപാൽ കൈകാര്യം ചെയ്യേണ്ടതിനാൽ ഭാരം നോക്കി സ്റ്റാംപ് പതിപ്പിക്കാൻ 'ഫ്രാങ്കിങ് മെഷിൻ' ഉപയോഗിക്കുന്നുണ്ട്. പൊതുഭരണ വകുപ്പ് അക്കൗണ്ട്സ് (എ)യിൽ നിന്നാണ് തപാൽ വിഭാഗത്തിലേക്ക് പണം അനുവദിക്കുന്നത്. (എ)യിൽനിന്ന് അക്കൗണ്ട്സ് (കെ)യിലേക്ക് പണം കൈമാറും.
ഫണ്ട് അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് തപാൽ വിഭാഗം ട്രഷറിക്ക് കൈമാറും. ട്രഷറിയിൽനിന്ന് ഫണ്ട് ആർബിഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) അക്കൗണ്ടിലേക്ക് മാറ്റും. ആർബിഐ അത് പോസ്റ്റ് ഓഫിസിലേക്ക് മാറ്റും. നടപടിക്രമങ്ങൾ പൂർത്തിയാക്കുമ്പോൾ പോസ്റ്റ് ഓഫിസിൽനിന്ന് തപാൽ വിഭാഗത്തിലേക്ക് സന്ദേശമെത്തും. ആ സന്ദേശം പോസ്റ്റ് ഓഫിസിലെത്തിച്ച് പരിശോധിച്ച് മെഷിൻ നമ്പർ അടിസ്ഥാനമാക്കി നെറ്റുവഴി പണം കൈമാറും. മുൻപ് പണം കൈമാറുന്നതിന് 48 മണിക്കൂർ വേണമായിരുന്നു. ഇപ്പോൾ 24 മണിക്കൂറിനകം പണം കൈമാറാം.
പൊതുഭരണ വകുപ്പിൽ നാല് യന്ത്രങ്ങളാണുള്ളത്. മറ്റു വകുപ്പുകളിൽ ഓരോ യന്ത്രം വീതം. ഓരോ വകുപ്പും യന്ത്രങ്ങളിൽ വ്യത്യസ്ഥ തുകയാണ് ആവശ്യപ്പെടാറുള്ളത്. പൊതുഭരണവകുപ്പിന് 12,500 മുതൽ 15,000 രൂപവരെ ഒരു ദിവസം സ്റ്റാംപ് പതിപ്പിക്കാൻ ചെലവാകുന്നുണ്ട്. ഈ തുക ഓരോ വകുപ്പിലും വ്യത്യാസപ്പെടാം. ഫ്രാങ്കിങ് മെഷിനീലേക്ക് തപാലുകൾ വച്ചാൽ അതിന്റെ ഭാരത്തിനനുസരിച്ച് സ്റ്റാംപ് പതിച്ച് പുറത്തെത്തും.
തപാൽ വിഭാഗം മുൻകൂട്ടി പണം ആവശ്യപ്പെട്ടിരുന്നെങ്കിലും പണമില്ലെന്ന മറുപടിയാണ് ധനകാര്യവിഭാഗത്തിൽനിന്ന് ലഭിച്ചത്. സ്റ്റാംപ് വാങ്ങാൻ പണമില്ലാത്തതിനാൽ ഡിസംബർ 25 മുതലുള്ള തപാൽ വിതരണം മുടങ്ങുന്ന്ത അങ്ങനെയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍