ജാമ്യമുള്ള വകുപ്പിലാണ് കേസെങ്കിലും സഖാക്കൾ പറഞ്ഞാൽ അർദ്ധരാത്രിയിലും കതക് ചവിട്ടി തുറന്ന് ആരേയും അറസ്റ്റ് ചെയ്യുന്ന പിണറായി പൊലീസ്! മുഖ്യമന്ത്രിയെ ശിഖണ്ഡിയായി ചിത്രീകരിച്ച പോസ്റ്റർ എഫ് ബിയിൽ ഷെയർ ചെയ്ത യുവമോർച്ചാ നേതാവിനെ കസ്റ്റഡിയിൽ എടുത്തതു ഭീകരനെ പോലെ; അപകീർത്തിക്കേസിൽ അർദ്ധരാത്രി എന്തിനു അറസ്റ്റെന്ന ചോദ്യത്തിന് ഉത്തരമില്ല; അധികാരത്തിന്റെ ഗർവ്വിലെ പോത്തൻകോട്ടെ രാഷ്ട്രീയ പ്രതികാരം തിരിഞ്ഞു കുത്തുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: യുവമോർച്ചാ കഴക്കൂട്ടം ജനറൽ സെക്രട്ടറി വി.ജയദേവന്റെ അറസ്റ്റിനു പിന്നിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വിരോധമെന്ന ആരോപണം ശക്തം. നിയമപരമായി കേസെടുക്കാൻ കഴിയാത്ത വിഷയത്തിലാണ് ജയദേവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനെ സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തി എന്നാരോപിച്ചാണ് തിങ്കൾ അർദ്ധരാത്രി ജയദേവിനെ പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ ശിഖണ്ഡിയായി ചിത്രീകരിക്കുന്ന ഒരു പോസ്റ്റർ ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തതിന്റെ പേരിലാണ് അറസ്റ്റ്. തനിക്ക് വന്ന പോസ്റ്റ് ഷെയർ ചെയ്യുക മാത്രമാണ് ജയദേവ് ചെയ്തത്. അർദ്ധരാത്രി രണ്ടു മണിക്ക് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ജയദേവിനെ അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയതിന്റെ പേരിൽ ഐപിസി 294 ബി, 153, 500,കേരളാ പൊലീസ് ആക്ട് 124 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ളതല്ല ഈ കേസ്. മുഖ്യമന്ത്രിയെ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റാണ് എന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് കേസ് ചാർജ് ചെയ്തതെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. അപകീർത്തികരമായ പോസ്റ്റിൽ കേസെടുക്കാൻ പൊലീസിന് നിയമപരമായി കഴിയില്ല. കോടതിയുടെ ഇടപെടൽ ഇതിന് ആവശ്യമാണ്. ഇതൊന്നും കണക്കിലെടുക്കാതെയാണ് അറസ്റ്റ്. അത് വാദം എന്ന നിലയിൽ പരിഗണിക്കാവുന്നതാണെന്നും ഈ വാദം കോടതിയിൽ പ്രതിഭാഗത്തിന്റ ഭാഗത്തു നിന്ന് വരേണ്ടതാണെന്നും അത് പ്രതിഭാഗം കോടതിയിൽ ഉന്നയിക്കട്ടെയെന്നുമാണ് പോത്തൻകോട് പൊലീസ് മറുനാടനോട് പ്രതികരിച്ചത്.
ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ജയദേവനെ അറസ്റ്റ് ചെയ്തത്. മുട്ടുകേട്ട് അർധരാത്രി വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ കണ്ടത് പോത്തൻകോട് പൊലീസിനെ. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയതിന്റെ പേരിൽ കേസ് ഉണ്ടെന്നും ജയദേവിനെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നുമാണ് പൊലീസ് വീട്ടുകാരോട് പറഞ്ഞത്. നടുങ്ങിപ്പോയ വീട്ടുകാരെ സാക്ഷിനിർത്തി അറസ്റ്റ് എന്ന പേരിൽ ജയദേവിനെ പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. സിപിഎം നേതൃത്വത്തിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളാണ് ജയദേവിനെതിരെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി എന്ന പേരിൽ പരാതി നൽകിയത്. ഈ പരാതിയുടെ പേരിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് പോലും ചാർജ് ചെയ്യാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജയദേവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസുകളിൽ അകപ്പെട്ട മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പുറത്ത് വിലസി നടക്കുമ്പോഴാണ് ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് എന്ന പരാതിയുടെ പേരിൽ പൊലീസ് അർദ്ധരാത്രി ജയദേവിനെ എടുത്ത് അകത്തിട്ടത്. അറസ്റ്റ് ചെയ്ത് ആറ്റിങ്ങൽ കോടതിൽ ഹാജരാക്കിയെങ്കിലും കോടതി ജയദേവന് ജാമ്യം അനുവദിച്ചു. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ എന്നോണം ജയദേവന്റെ ഫോൺ പൊലീസിന്റെ കസ്റ്റഡിയിലാണ് ഇപ്പോഴും. കേട്ടുകേൾവിയില്ലാത്ത കാര്യമെന്നാണ് യുവമോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനുരാജ് ജയദേവന്റെ അറസ്റ്റിനെക്കുറിച്ച് മറുനാടനോട് പ്രതികരിച്ചത്. പൊലീസിന്റെ നടപടികൾ നാണിപ്പിക്കുന്നതാണ്. ഇടത് സർക്കാർ വന്നശേഷം ഇതാണ് അവസ്ഥ. എന്തിന്റെ പേരിലാണ് അർദ്ധരാത്രി അതിക്രമിച്ച് കയറി ജയദേവിനെ അറസ്റ്റ് ചെയ്തത് എന്ന കാര്യത്തിൽ പൊലീസിന് ഇപ്പോഴും ഉത്തരമില്ല. കേരളത്തിൽ നിലവിലെ അവസ്ഥ ഇങ്ങിനെയാണ്-അനുരാജ് പറയുന്നു.
ഏറെക്കാലമായി സിപിഎമ്മിന്റെ നോട്ടപ്പുള്ളിയാണ് ജയദേവ്. തികച്ചും കമ്യൂണിസ്റ്റ് പാരമ്പര്യത്തിൽ അടിയുറച്ച് ജീവിക്കുന്ന കുടുംബമാണ് ജയദേവന്റെത്. കുടുംബത്തിൽ നിന്ന് കമ്യൂണിസ്റ്റ് വഴികളിൽ നിന്നും വ്യതിചലിച്ച് നടന്നത് ജയദേവ് മാത്രം. കമ്മ്യൂണിസ്റ്റ് വഴികളിൽ നിന്നും അകന്നുമാറിയ ജയദേവ് തേടിയ ആലയം സിപിഎമ്മിന്റെ വർഗ ശത്രുക്കളായ ആർഎസ്എസ് പാളയത്തിൽ. ഇത് ജയദേവിനോടുള്ള വിദ്വേഷം വർധിപ്പിക്കുകയായിരുന്നു. . ഇതിനിടയിലാണ് ജയദേവ് പടിപടിയായി സംഘപരിവാർ പ്രസ്ഥാനത്തിൽ കൂടി വളരുന്നത്. നിലവിൽ യുവമോർച്ച കഴക്കൂട്ടം മണ്ഡലം ജനറൽ സെക്രട്ടറിയാണ് ജയദേവ്. ഇതും സിപിഎമിനെ അരിശം പിടിപ്പിച്ചിരുന്നു . അപ്പോഴാണ് ജയദേവ് ഷെയർ ചെയ്ത ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് സിപിഎമ്മിന് കയ്യിൽ കിട്ടുന്നത്.
ഇതോടെ വളരെ ആസൂത്രിതമായ സിപിഎം നീക്കങ്ങൾ നടത്തുകയായിരുന്നു. ഒരു പരാതി ഉണ്ട് എന്നൊന്നും ജയദേവ് കൂടി അറിഞ്ഞില്ല. പൊലീസ് ഈ കാര്യം അറിയിക്കുകയും ചെയ്തില്ല. ഇതെല്ലാം തന്നെ സിപിഎമ്മും പൊലീസും തമ്മിലുള്ള ആസൂത്രിതമായ നീക്കമാണ് ജയദേവന്റെ കൈകളിൽ വിലങ്ങ് വീഴ്ത്തിയത് എന്ന് വ്യക്തമാകുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള ഒരു കേസ് പോലും ചാർജ് ചെയ്യാതെയുള്ള അറസ്റ്റിന്റെ പേരിൽ വൻ ജനരോഷമാണ് ഇപ്പോൾ ശ്രീകാര്യത്ത് നിന്നും ഉയരുന്നത്. ഒന്ന് ഫോൺ ചെയ്ത് പറഞ്ഞാൽ സ്റ്റേഷനിൽ ഹാജരാകുന്ന ഒരു യുവ നേതാവിനെയാണ് ഒരു ക്രിമിനലിനെ പോലെ അർദ്ധ രാത്രി അറസ്റ്റ് ചെയ്തത്. ജയദേവന്റെ അറസ്റ്റിൽ പാർട്ടി ഭേദമന്യേ എതിർപ്പ് ശക്തമാണ്. ഇങ്ങിനെ അർദ്ധ രാത്രി വീട്ടിൽ കയറി അറസ്റ്റ് ചെയ്യാനുള്ള വകുപ്പ് ഏതാണെന്നു ചോദിച്ചാൽ അറസ്റ്റ് ചെയ്ത പോത്തൻകോട് പൊലീസും കൈമലർത്തും. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് അല്ലാതിരുന്നിട്ടും എന്തിനു അർദ്ധ രാത്രിയിൽ ഉള്ള അറസ്റ്റ് എന്ന ചോദ്യത്തിന് പൊലീസിന് മറുപടിയില്ല.
സിപിഎം അധികാരത്തിൽ വന്നത് മുതൽ സിപിഎമ്മിന്റെ രാഷ്ട്രീയ വിരോധം തീർക്കാനുള്ള ഒരു ഏജൻസി മാത്രമായി കേരളാ പൊലീസ് അധഃപതിച്ചെന്ന ആരോപണങ്ങൾക്ക് അടിവരയിടുകയാണ് ജയദേവന്റെ അറസ്റ്റുമെന്ന് ബിജെപി ആരോപിക്കുന്നു. ഇത്തരം സിപിഎം നീക്കങ്ങൾക്ക് അരുനിൽക്കാത്തതിന്റെ പേരിലാണ് വളരെ മിടുക്കൻ എന്ന് കുറഞ്ഞ കാലയളവിൽ തെളിയിച്ച തിരുവനന്തപുരം പൊലീസ് കമ്മീഷണർ പി.പ്രകാശിനെ സ്ഥലം മാറ്റിയത്. പ്രകാശിനെ സ്ഥലം മാറ്റിയ അന്ന് തന്നെയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജയദേവന്റെ വീട്ടിൽ പൊലീസ് അതിക്രമിച്ച് കയറിയതെന്നും ബിജെപി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍