വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക് ഇരിപ്പിടം വേണം; നിയമം പാലിക്കുന്നുണ്ടോ എന്നറിയാൻ തൊഴിൽ വകുപ്പിന്റെ മിന്നൽ റെയ്ഡ്; പതിവ് പോലെ നാട്ടിലെ നിയമം കാറ്റിൽ പറത്തി പോത്തീസ്; നിയമലംഘനം പിടികൂടിയത് സാധാരണ ഉപഭോക്താവിന്റെ വേഷത്തിലെത്തിയ അഡീഷണൽ ലേബർ കമ്മീഷണർ; ഇരിപ്പിടം എവിടെ എന്ന് ചോദിച്ചപ്പോൾ സ്റ്റൂൾ എടുത്തത് അലമാരയ്ക്ക് അകത്ത് നിന്ന്; മൂന്ന് ദിവസത്തിനകം സൗകര്യം വേണമെന്ന് താക്കീത് നൽകി തൊഴിൽ വകുപ്പ്
ആർ പീയൂഷ്
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ വ്യാപാരസ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ പോത്തീസിൽ ക്രമക്കേട് കണ്ടെത്തി. തൊഴിലാളികൾക്ക് ഇരിക്കാൻ ഇരിപ്പിടം നൽകാതിരുന്നതാണ് പരിശോദനയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് അഡീ: ലേബർ കമ്മീഷണർ ബിച്ചു ബാലന്റെ നേതൃത്വത്തിൽ മിന്നൽ പരിശോദന നടത്തിയത്. സാധാരണ ഒരു ഉപഭോക്താവ് കയറി ചെല്ലുന്ന രീതിയിലാണ് അഡീ. കമ്മീഷ്ണർ പോത്തീസിൽ കയറി ചെന്നത്. അരമണിക്കൂറോളം സ്ഥാപനത്തിലെ വിവിധ ഫ്ളോറുകളിൽ കയറി ഇറങ്ങി. അവിടെയൊന്നും തൊഴിലാളികൾക്ക് ഇരിക്കാൻ ഇരിപ്പിടം ഉണ്ടായിരുന്നില്ല.
തുടർന്ന് സ്ഥാപനത്തിന്റെ മാനേജരെ വിളിച്ചു വരുത്തുകയും തൊഴിൽ വകുപ്പിന്റെ പരിശോധനയ്ക്കെത്തിയതാണെന്നും അറിയിച്ചു. തൊഴിലാളികൾക്ക് ഇരിക്കാൻ ഇരിപ്പിടമൊന്നുമില്ലാത്തതെന്ത് എന്ന് ചോദിച്ചപ്പോൾ സൈഡിലുള്ള ചെറിയ അലമാര തുറന്ന് സ്റ്റൂൾ എടുത്ത് കാണിച്ചു. അവർക്കുള്ള ഇരിപ്പിടം ഇതാണെന്ന് പറഞ്ഞു. ഇത് അലമാരയിൽ സൂക്ഷിച്ചു വയ്ക്കാനുള്ളതല്ല ഇരിക്കാൻ വേണ്ടിയാണ് നൽകേണ്ടത്. അതിനാൽ എത്രയും വേഗം എല്ലാ തൊഴിലാളികൾക്കും ഇരിപ്പിടം ഒരുക്കാനും നിർദ്ധേശിച്ചു. ഉച്ചയോട് കൂടി എല്ലാ സൗകര്യവും ഒരുക്കി നൽകും എന്ന് ഉറപ്പ് ലഭിച്ചതോടെയാണ് അഡീ.കമ്മീഷ്ണർ നടപടി എടുക്കാതിരുന്നത്.
പരിശോദന നടത്തിയ ശേഷം മുഴുവൻ തൊഴിലാളികൾക്കും ബോധവൽക്കരണ ക്ലാസ്സും നൽകിയാണ് അഡീ.കമ്മീഷ്ണർ ബിച്ചു ബാലൻ മടങ്ങിയത്. മടങ്ങുമ്പോൾ ഇനിയും ഇടയ്ക്കിടക്ക് വന്ന് പരിസോദന നടത്തുമെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തു. സംസ്ഥാനത്തെ ടെകസ്റ്റൈൽ ജ്യുവലറി ഷോപ്പുകളിൽ കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ ആക്ടിലെ പുതിയ ഭേദഗതി പ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിൽ തൊഴിലും നൈപുണ്യവും വകുപ്പ് മിന്നൽ പരിശോധന നടത്തുന്നതിന്റെ ഭാഗമായായിരുന്നു പരിശോദന. പുതിയ ഭേദഗതി പ്രകാരം ജീവനക്കാർക്ക് ഇരിക്കാനുള്ള സൗകര്യവും അവകാശവും നൽകിയിട്ടുണ്ടോ എന്നത് ഉറപ്പുവരുത്തുകയായിരുന്നു തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെ പ്രത്യേക നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയുടെ ലക്ഷ്യം.
സംസ്ഥാനത്തൊട്ടാകെ 239 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 124 സ്ഥാപനങ്ങൾ മതിയായ സൗകര്യം ഇതിനോടകം ഉറപ്പുവരുത്തിയിട്ടുള്ളതായും..115സ്ഥാപനങ്ങളിൽ ചട്ടലംഘനം ശ്രദ്ധയിൽ പെട്ടതായും ലേബർ കമ്മീഷണർ എ അലക്സാണ്ടർ അറിയിച്ചു. ചട്ടലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കും തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായ സൗകര്യങ്ങൾ ഒരുക്കാത്ത സ്ഥാപനങ്ങൾക്കും മൂന്നു ദിവസത്തിനകം മതിയായ സൗകര്യങ്ങൾ ഉറപ്പുവരുത്തി വിവരം ബന്ധപ്പെട്ട ഓഫീസിൽ അറിയിക്കുന്നതിന് നോട്ടീസ് നൽകി. സ്ഥാപന ഉടമകൾക്ക് ഇത് സംബന്ധിച്ച് കർശന നിർദ്ദേശം നൽകിയതായും കമ്മിഷണർ പറഞ്ഞു.
തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 13 കടകളിലാണ് പരിശോധന നടത്തിയത് ഇതിൽ 12 ഇടത്തും തൊഴിലാളികൾക്ക് ഇരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട. കൂടുതൽ സ്ത്രീ തൊഴിലാളികൾ ജോലിചെയ്യുന്ന ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെന്നും ചിലയിടങ്ങളിൽ തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി സൗകര്യങ്ങൾ ഇല്ലാത്ത കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ജില്ലയിൽ പരിശോധനയ്ക്ക് നേരിട്ട് നേതൃത്വം വഹിച്ച അഡീഷണൽ ലേബർ കമ്മിഷണർ ബിച്ചു ബാലൻ അറിയിച്ചു. ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലായിരുന്നു മിന്നൽ പരിശോധ അതാത് ജില്ലാ ലേബർ ഓഫീസർമാർക്കായിരുന്നു ജില്ലകളിലെ പരിശോധന ചുമതല. റീജിയണൽ ജോയന്റ് ലേബർ കമ്മിഷണർമാരുടെ കീഴിൽ മൂന്നു മേഖലകളിലായി നടത്തിയ പരിശോധന വരുംദിവസങ്ങളിലും തുടരും.
'ഇരിപ്പിടളുള്ള സ്ഥാപനങ്ങളിൽ ഇപ്പോഴും തൊഴിലാളികൾക്ക് ഇരിക്കാൻ മടിയാണ്. കാരണം സ്ഥാപന ഉടമ വഴക്ക് പറയുമോ എന്ന പേടിതന്നെയാണ്. അതിനാൽ എല്ലാ തൊഴിലാളികളോടും ഇരിപ്പിടം നൽകിയിരിക്കുന്നത് നിങ്ങൾക്ക് ഇരിക്കാനുള്ളതാണെന്നും അത് നിങ്ങളുടെ അവകാശമാണെന്നും പറഞ്ഞു മനസ്സിലാക്കി. ഇരിക്കുക എന്ന് പറഞ്ഞാൽ എപ്പോഴും ഇരിക്കുവാനല്ല, നിന്നു ജോലി ചെയ്യുന്നതിനിടയിൽ അൽപ്പനേരം ഇരിക്കുക എന്നതാണ്. അതിനെപറ്റി സ്ഥാപന ഉടമകൾക്കും തൊഴിലാളികൾക്കും മനസ്സിലാക്കി കൊടുക്കുന്നതിന്റെ ആദ്യത്തെ പടിയാണ് ഇന്നത്തെ റെയ്ഡ് 'എന്ന് അഡീ.ലേബർ കമ്മീഷ്ണർ ബിച്ചു ബാലൻ മറുനാടൻ മലയാളിയോട് പറഞ്ഞു. നിയമം നടപ്പിലായതിന് ശേഷം മിക്ക സ്ഥാപനങ്ങളിലും ഇരിക്കാനായി പേരിനെങ്കിലും ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട് എന്നു ബിച്ചു ബാലൻ പറഞ്ഞു.
തൊഴിലിടങ്ങളിൽ ഇരിപ്പിടം നൽകണം എന്ന് ഇതുവരെ നിയമം നിഷ്ക്കർഷിച്ചിട്ടില്ലായിരുന്നു. പതിനാലാമത്തെ നിയമ സഭാ സമ്മേളനത്തിലാണ് ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അമെന്റ് ചെയ്ത് ഇരിപിപടം ഒരു അവകാശമാക്കിയത്. അത് പോലെ തന്നെ രാത്രിയിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളെ രാത്രി ഒൻപത് മണിക്ക് ശേഷം പിറ്റേദിവസം രാവിലെ ആറുമണി വരെ അവരുടെ അനുവാദത്തോടു കൂടി ജോലി ചെയ്യിപ്പിക്കാം. സ്ത്രീകൾ ജോലി ചെയ്യുന്ന സമയത്ത് അഞ്ചു പേരടങ്ങുന്ന ഒരു ഗ്രൂപ്പ് ഉണ്ടാകണം. അവർക്കെതിരെ ഒരു അക്രമണങ്ങളും ഉണ്ടാകാതെ സുരക്ഷ ഒരുക്കാനാണ് അങ്ങനെയൊരു കാര്യം പറഞ്ഞിരിക്കുന്നത്. പിന്നെ ആഴ്ചയിൽ ഒരു അവധി. നേരത്തെ ഒരു സ്ഥാപനം അടച്ചിടണമെന്നായിരുന്നു നിയമം. ഇപ്പോൾ അത് വേണ്ട. വേതനത്തോടു കൂടി ഒരു അവധി റൊട്ടേഷൻ വ്യവസ്ഥയിൽ കൊടുത്താൽ മതി. എന്നാണ് നിയമം. അത്പോലെ തൊഴിലിടങ്ങളിൽ എന്ത് തരത്തിലുള്ള ബുദ്ധിമുട്ടുണ്ടെങ്കിലും തൊഴിൽ വകുപ്പിന്റെ ടോൾ ഫ്രീ നമ്പറായ 180042555214 ൽ വിളിച്ച് പരാതി പറയാം. ഉടനടി അതിന് പരിഹാരം കാണുകയും ചെയ്യുമെന്നും ബിച്ചു ബാലൻ പറഞ്ഞു.
Stories you may Like
- പോത്തീസിന്റെ അമരക്കാരൻ സടയാണ്ടി മൂപ്പനാർ ഇനി ഓർമ്മ
- മുസ്ലിം വിരുദ്ധമായ സിഎഎ ഇലക്ഷന് തൊട്ടുമുമ്പ് ഇന്ത്യ നടപ്പാക്കിയെന്ന വാർത്തയുമായി അൽജസീറ
- സ്വവർഗ വിവാഹം നിയമവിധേയമാക്കൽ; എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടി കേന്ദ്രം
- സംസ്ഥാന വ്യാപകമായി നാളെ യു.ഡി.എഫ് -എൽഡിഎഫ് പ്രതിഷേധം
- സിഎഎ: കേരളത്തിൽ അടക്കമുള്ളത് ആടിനെ പട്ടിയാക്കുന്ന ഭീതി വ്യാപാരം
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍