ഒരു വർഷം വെറും 12 രൂപ അടച്ചാൽ അപകടത്തിൽ മരിച്ചാൽ രണ്ട് ലക്ഷം; വികലാംഗനായാൽ ഒരു ലക്ഷവും; 330 രൂപ അടച്ചാൽ എങ്ങനെ മരിച്ചാലും രണ്ട് ലക്ഷം: പ്രധാനമന്ത്രിയുടെ ഈ പദ്ധതിയിൽ ചേരാൻ എന്തിനാണ് ഇനിയും നിങ്ങൾ വൈകുന്നത്?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഫേസ്ബുക്കിൽ ഇരുന്ന് വെറുതേ മറ്റുള്ളവരെ വിമർശിച്ച് സമയം കളയുന്ന നേരത്ത് ഒരു ഫോം ഫിൽ ചെയ്തു പാവപ്പെട്ട ഒരാളെ നിങ്ങൾക്ക് സഹായിച്ചു കൂടേ..? വെറും 12 രൂപ കൊടുത്താൽ പാവപ്പെട്ട ഒരു കുടുംബത്തെ സഹായിക്കുന്നതടക്കം പ്രധാനപ്പെട്ട രണ്ട് പദ്ധതികൾക്കാണ് ഈ മാസം 30ന് മുമ്പാണ് അപേക്ഷ നൽകേണ്ടത്.
കുറഞ്ഞവരുമാനക്കാരെ ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഇൻഷുറൻസ് സ്കീമുളുടെ അപേക്ഷാ തീയ്യതിയാണ് ഇനിയും മാറ്റേണ്ടത്. പദ്ധതിയിൽ ചേരാൻ ഇനി അവശേഷിക്കുന്ന് പത്ത് ദിവസം മാത്രമാണ് നവംബർ 30 വരെയാണ് തീയ്യതി. പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോചന, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന, എന്നിങ്ങനെ രണ്ട് പ്ലാനുകളാണ് ഈ സ്കീമുകളാണ് ഉള്ളത്. കുറഞ്ഞവരുമാനക്കാർക്ക് വേണ്ടിയുള്ളതാണ് പദ്ധതികളെങ്കിലും ഇന്ത്യൻ പൗരത്വവും ബാങ്ക് അക്കൗണ്ടുമുള്ള ആർക്കും ഈ രണ്ട് പദ്ധതികളിൽ അംഗമാകാം.
പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന
പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന പ്രകാരം ഈ പദ്ധതിയിൽ അംഗമായാൽ അപകടത്തിൽ മരിച്ചാൽ 2 ലക്ഷം രൂപയും, അംഗവൈകല്യം സംഭവിച്ചാൽ 1 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. വാർഷികപ്രീമിയം വെറും 12 രൂപ മാത്രമേയുള്ളൂ. 18 മുതൽ 70 വയസ് വരെ പ്രായവും, ബാങ്ക് അക്കൗണ്ടുമുള്ളവർക്ക് ഇതിൽ അംഗമാകാം. സ്വഭാവിക മരണം സംഭവിച്ചാൽ ഈ പോളിസി പ്രകാരം പണം ലഭിക്കില്ല. 70 വയസ് വരെ ഇൻഷുറൻസ് സംരക്ഷണം കിട്ടും.
പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന
പ്രധാനമന്ത്രി ജീവൻ ഭീമാ യോജന പ്രകാരം 2 ലക്ഷം രൂപയാണ് പോളിസിയുടമയുടെ മരണശേഷം അവകാശികൾക്ക് ലഭിക്കുക. ഏത് തരത്തിലുള്ള മരണത്തിനും പണം ലഭിക്കും. 330 രൂപയാണ് ഈ പോളിസിയുടെ വാർഷികപ്രീമിയം. 18 മുതൽ 50 വരെ വയസുള്ള, ബാങ്ക് അക്കൗണ്ടുള്ള ഏതൊരാൾക്കും ഇതിൽ അംഗമാകാം. 55 വയസ് വരെ മാത്രമേ പോളിസിയുടമയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുള്ളൂ.
ഒരാൾക്ക് തന്നെ ഈ രണ്ട് പദ്ധതികളിലും ചേരാവുന്നതാണ്. മറ്റ് സ്വകാര്യകമ്പനികളുടെ ഇൻഷുറൻസ് പോളിസികൾ ഉള്ളവർക്കും ഇതെടുക്കാം. ഒരിക്കൽ ചേർന്നുകഴിഞ്ഞാൽ പ്രീമിയം തുക ഏല്ലാവർഷവും ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി അടഞ്ഞുകൊള്ളും. പദ്ധതി തുടരാൻ താൽപര്യമില്ലെങ്കിൽ നിർത്തുകയും ചെയ്യാം. ഒരു വ്യക്തിക്ക് ഒരു തവണ മാത്രമേ ഈ പദ്ധതികളിൽ ചേരാൻ സാധിക്കുകയുള്ളൂ.
വെറും 312 രൂപയ്ക്ക് കിട്ടാവുന്ന നല്ലൊരു ഇൻഷുറൻസ് പ്ളാൻ ആണ് കേന്ദ്രസർക്കാൻ നടപ്പാക്കിയിരിക്കുന്നത്. എല്ലാവരും സ്വന്തം ബാങ്കുമായി ബന്ധപ്പെട്ട് പദ്ധതിയിൽ അംഗമാകാൻ ശ്രമിക്കുക. ഈ പദ്ധതികളിൽ അംഗമാകാനുള്ള അവസാനദിവസം ഈ മാസം 30 ആണെന്നത് മറക്കരുത്.
രാജ്യത്താകമാനമുള്ള സാധാരണ ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനായി കഴിഞ്ഞ വർഷമാരംഭിച്ച ജനധനപദ്ധതിയുടെ തുടർച്ചയായി ഇൻഷുറൻസ് സേവനങ്ങൾ എല്ലാവരിലും എത്തിക്കുന്നതിനുവേണ്ടി ആരംഭിച്ച പദ്ധതികളാണിവ. പരിരക്ഷച്ചെലവ് ഏറ്റവും കുറച്ചും ലളിതമായ നടപടി ക്രമങ്ങളിലൂടെയും സുരക്ഷാ ബീമാ പദ്ധതി അപകടങ്ങളിൽപ്പെടുന്നവർക്ക് പരിരക്ഷ നൽകുമ്പോൾ സാധാരണ ലൈഫ് ഇൻഷുറൻസ് പോളിസിയാണ് ജീവൻ ജ്യോതി ബീമാ യോജന.
നിലവിലുള്ള അപകട ഇൻഷുറൻസ് പോളിസികളെയും ലൈഫ് ഇൻഷുറൻസ് പോളിസികളെയും സമാന പരിരക്ഷയ്ക്കായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ പ്രീമിയം ചെലവ് മാത്രമേ വരുന്നുള്ളൂ എന്നതാണ് സർക്കാറിന്റെ പോളിയുടെ പ്രധാന പ്രത്യേകത. പ്രധാനമന്ത്രി ഇൻഷുറൻസ് പദ്ധതി'കളിൽ പങ്കെടുക്കുന്ന എല്ലാ സ്വകാര്യ - പൊതുമേഖലാ ബാങ്കുകളിലും സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ളവർക്ക് പോളിസി എടുക്കാം.
ആർക്കൊക്കെ ചേരാം, പ്രായപരിധി എത്ര?
18 വയസിനും 70 വയസിനും ഇടയിൽ പ്രായമുള്ളവർക്കു സുരക്ഷാ ബീമാ യോജനയിൽ ചേരാം. 50 വയസ്സുവരെ ലൈഫ് ഇൻഷുറൻസ് പോളിസിയിൽ ചേരാമെങ്കിലും പരിരക്ഷ ലഭിക്കാൻ 55 വയസു വരെ മാത്രമേ അർഹതയുണ്ടാവുകയുള്ളൂ. ഒരാൾക്ക് സുരക്ഷാ ബീമാ യോജനയിലും ജ്യോതി യോജനയിലും ഒരുമിച്ച് അംഗമാകാൻ നിരോധനമില്ല. ഒന്നിലധികം ബാങ്ക് ശാഖകളിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ളവർക്ക് ഏതെങ്കിലും ഒരു അക്കൗണ്ടിലൂടെ മാത്രമേ പോളിസിയിൽ ചേരാനാവൂ.
വിവിധ ഇൻഷുറൻസ് കമ്പനികളുമായി ബാങ്കുകൾ ഏർപ്പെട്ടിരിക്കുന്ന മാസ്റ്റർ പോളിസികളിലൂടെയാണ് ഇൻഷുറൻസ് പോളിസികൾ നടപ്പാക്കുന്നത്. ഇൻഷുറൻസ് നൽകുന്ന കമ്പനികൾ നൽകേണ്ടിവരുന്ന റീ ഇൻഷുറൻസ് ചെലവുകളിൽ 50% വരെ കേന്ദ്ര സർക്കാർ സൗജന്യം നൽകിയാണ് ജീവൻ ജ്യോതി ബീമാ യോജന ലഭ്യമാക്കുന്നത്.
നിലവിൽ മറ്റ് ഇൻഷുറൻസ് പരിരക്ഷകളൊന്നും വാങ്ങിയിട്ടില്ലാത്ത നിർമ്മാണ മേഖലയിലെ തൊഴിലാളികൾ, വീട്ടുജോലിക്കാർ തുടങ്ങിയവർക്കൊക്കെ പ്രധാനമന്ത്രി ഇൻഷുറൻസ് പരിരക്ഷ ഗുണം ചെയ്യും. നിലവിൽ മറ്റ് ഇൻഷുറൻസ് പോളിസികൾ എടുത്തിട്ടില്ലാത്ത സാഹചര്യത്തിൽ വീട്ടമ്മമാർക്കും 'പ്രധാനമന്ത്രി ഇൻഷുറൻസ്' പോളിസികൾ പ്രയോജനപ്പെടുത്താം. അതുകൊണ്ട് എത്രയും വേഗം ഈ പദ്ധതികൾ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍