അഭിമാനകരം... മാനനീയ...വൽസൻ തില്ലങ്കേരി നേതൃത്വം കൊടുക്കുന്ന പ്രഗതി കോളേജിലെ 54 സ്വയംസേവകർക്ക് പൊലീസ് സെലക്ഷൻ കിട്ടി! പൊലീസിൽ ആർ എസ് എസിന്റെ സ്ലീപ്പർ സെല്ലുണ്ടെന്ന് കണ്ടെത്തിയത് കൈരളി ടിവിയും! പോരാത്തതിന് തോക്കുമായി നിൽക്കുന്ന പ്രതീഷ് വിശ്വനാഥനും! കാണാതായ തോക്കുകളും ഉണ്ടകളും ആർ എസ് എസിന്റെ കൈയിൽ എത്തിയിരിക്കുമോ എന്ന് എസ് ഡി പി ഐയ്ക്ക് സംശയം; പച്ചവെളിച്ചത്തെ ചൂണ്ടി പരിവാറുകാർ; സിഎജി റിപ്പോർട്ടിലെ പൊലീസിന്റെ ആയുധ നഷ്ടം ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തലസ്ഥാനത്തെ ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്നു കാണാതായ തോക്കുകളും വെടിയുണ്ടകളും എവിടെയെന്നതിന് ഉദ്യോഗസ്ഥർക്കു കൃത്യമായ മറുപടിയുണ്ടായില്ലെന്നു സിഎജി റിപ്പോർട്ട് പുറത്തു വരുമ്പോൾ ചർച്ചകളും മുറുകുന്നു. സ്റ്റോക്ക് രജിസ്റ്ററും രേഖകളും ശരിയായല്ല സൂക്ഷിച്ചിരിക്കുന്നത്. ഇവ കൃത്യമായി പരിശോധിക്കുന്നില്ല. സ്റ്റോക്ക് രജിസ്റ്ററിൽ മേലെഴുത്തുകൾ, വെള്ള നിറത്തിലുള്ള തിരുത്തൽ മഷിയുടെ ഉപയോഗം, എൻട്രികളുടെ വെട്ടിക്കളയൽ എന്നിവയുണ്ട്. ചിലതെല്ലാം നാലും അഞ്ചും തവണ വെട്ടിത്തിരുത്തിയിട്ടുണ്ട്. ഗൗരവത്തോടെയുള്ള ആരോപണമാണ് ഉയരുന്നത്. ഇതിനിടെ ഈ കാണാതായ ആയുധങ്ങൾ എവിടെ എത്തിയെന്ന ചർച്ചയും സജീവമാണ്. മവോയിസവും തീവ്ര ഇസ്ലാമിക തീവ്രവാദികളും ഇത് കൈയടക്കാനുള്ള സാധ്യതയുമായി പരിവാറുകാർ ചർച്ച നടത്തുന്നു. എന്നാൽ ഇതെല്ലാം ആർഎസ്എസ് കൊണ്ടു പോയെന്ന് മറുവിഭാഗവും സോഷ്യൽ മീഡിയയിൽ ആരോപിക്കുന്നു.
അഭിമാനകരം... മാനനീയ...വൽസൻ തില്ലങ്കേരി നേതൃത്വം കൊടുക്കുന്ന പ്രഗതി കോളേജിലെ 54 സ്വയംസേവകർക്ക് പൊലീസ് സെലക്ഷൻ കിട്ടി..എന്നൊരു പോസ്റ്റാണ് പ്രധാനമായും ചർച്ചയാക്കുന്നത്. കേരള പൊലീസിൽ ആർ.എസ്.എസിന്റെ 'സ്ലീപ്പർ'സെല്ലുണ്ടെന്ന് സിപിഎം മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നുവെന്നാണ് ഇവർ പറയുന്നത്. ഒപ്പം തോക്കുമായി പരിവാറിനോട് ചേർന്ന് നിൽക്കുന്ന പ്രതീഷ് വിശ്വനാഥൻ നിൽക്കുന്ന ചിത്രവുമുണ്ട്. ഒരു തോക്ക് ചൂണ്ടി ഉന്നംപിടിക്കുന്ന പ്രതീഷ് വിശ്വനാഥ്. അതായത് പൊലീസിൽ കയറി കൂടിയ സ്വയം സേവകരായ കൈരളി ടിവി ആരോപിക്കുന്ന് പോലുള്ള ആർഎസ്എസ് സ്ലീപ്പർ സെല്ലുകൾ തോക്കുകൾ എടുത്ത് പ്രതീഷിന് നൽകിയെന്ന അർത്ഥം വരുന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്. എസ് ഡി പി ഐക്കാരാണ് ഈ ആരോപണത്തിന് പിന്നിൽ. മാവോയിസ്റ്റുകൾക്കും ഐസിസുകാരിലേക്കുമെല്ലാം പരിവാറുകാർ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴാണ് ഇത്.
എന്നാൽ വിഷയത്തിൽ പ്രതീക്ഷ് വിശ്വനാഥനും ഫെയ്‌സ് ബുക്കിൽ പ്രതികരണം നടത്തിയിട്ടുണ്ട്. കേരള പൊലീസിന്റെ 25 റൈഫിളും, 12061 വെടിയുണ്ടകളും കാണാനില്ല.... ജിഹാദികളുടെ വിഹാര കേന്ദ്രമായി സംസ്ഥാനം മാറുന്നതിനിടയിലാണ് ഇത്രയും ഗുരുതരമായ സുരക്ഷാ വീഴ്‌ച്ച. മറിച്ചു കൊടുത്തതാണോ അതോ അവർ അടിച്ചുകൊണ്ട് പോയതാണോ എന്നത് മാത്രമാണ് ചോദ്യം. പൊലീസിലെ 'പച്ചവെളിച്ച' ത്തിന് ഇതിൽ എന്തെൻകിലും പൻകുണ്ടോ എന്ന് അന്വേഷിക്കണം. കേരളത്തിന്റെ ആഭ്യന്തരമന്ത്രി എത്രയും ദുർബലനും പരാജയനുമാണ് എന്നതാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്. നാണമുണ്ടെൻകിൽ രാജി വെച്ച് പുറത്തു പോകണം.-ഇതാണ് പ്രതീഷിന്റെ ആവശ്യം. പൊലീസിലെ പച്ചവെളിച്ചം ഗ്രൂപ്പിനെ പ്രതീഷ് കുറ്റപ്പെടുത്തുമ്പോൾ എസ് ഡി പി ഐക്കാർ തോക്ക് മോഷണത്തിന് കുറ്റപ്പെടുത്തുന്നത് തത്വമസിക്കാരെയാണ്. കൈരളി ടിവിയിലെ വാർത്തയാണ് ഇതിന് ആധാരമായി ചർച്ചയാക്കുന്നതും. സംസ്ഥാന പൊലീസിനുള്ളിൽ ആർഎസ്എസ് അനുഭാവികളുടെ 'സ്ലീപ്പർ' സെൽ പ്രവർത്തിക്കുന്നതായി കൈരളി പീപ്പിൾ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. രഹസ്യ പ്രവർത്തനം അവസാനിപ്പിച്ച് പരസ്യ പ്രവർത്തനം ആരംഭിക്കാനാണ് ഇപ്പോൾ നീക്കമെന്നും ഭരണ പാർട്ടിയുടെ അനുകൂല ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
പീപ്പിൾ ചാനൽ തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ എസ്. ജീവൻ കുമാറിന്റെ റിപ്പോർട്ടാണ് ചർച്ചയാക്കുന്നത്. പൊലീസിനുള്ളിൽ സംഘപരിവാർ അനുഭാവികളുടെ പ്രവർത്തനം ശക്തമാക്കുന്നു.നിശബ്ദ പ്രവർത്തനം അവസാനിപ്പിച്ച് പരസ്യപ്രവർത്തനം ആരംഭിക്കാൻ തീരുമാനം .ചരിത്ര പ്രധാന്യം ഉള്ള സ്ഥലങ്ങളിൽ വെച്ച് എല്ലാ മാസവും പ്രവർത്തക സമിതി യോഗം ചേരും. യോഗ ചെയ്യുന്നതിനായിട്ടാണ് യോഗം ചേരുന്നത് എന്ന് പറയുന്നുണ്ടെങ്കിലും പ്രവർത്തനം ശക്തമാക്കുന്നതിനാണ് തീരുമാനം. ഇതിനായി സംഘപരിവാർ അനുഭാവികളെ ഉൾപെടുത്തി തത്ത്വമസി എന്ന വാട്ട്സ് അപ്പ് ഗ്രൂപ്പും രൂപീകരിച്ചു. കഴിഞ്ഞ കുറെ നാളുകളായി ഇവരുടെ പ്രവർത്തനം പൊലീസിനുള്ളിൽ രഹസ്യമായി നടക്കുന്നുണ്ടെങ്കിലും അതിന് ഏകീകൃത സ്വഭാവം ഉണ്ടായിരുന്നില്ല. ഇത് മറികടക്കുന്നതിനും പൊലീസിലെ കമ്മ്യൂണിസ്റ്റ് ,കോൺഗ്രസ് അനുഭാവികൾക്ക് ബദലായി വളർന്ന് വരുന്നതിനുമാണ് സംഘപരിവാർ അനുകൂലികളായ ഒരു പറ്റം പൊലീസുകാർ പരസ്യ പ്രവർത്തനം നടത്താനും തീരുമാനം എടുത്തത്-എന്നായിരുന്നു ആ വാർത്ത. വിഴിഞ്ഞത്ത് ടൂറിസം പൊലീസിൽ പ്രവർത്തിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് സംഘടനയുടെ പ്രസിഡന്റ്.തിരുവനന്തപുരം സിറ്റി കൺട്രോൺ റൂമിൽ പ്രവർത്തിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനെ സെക്രട്ടറിയായും , പൊലീസ് ആസ്ഥാനത്തെ ബോംബ് സ്വാകാഡിൽ പ്രവർത്തിക്കുന്ന ഒരാളെ ട്രഷററായും തിരഞ്ഞെടുത്തിട്ടുണ്ടെന്നും കൈരളി വാർത്തയിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവരാകാം തോക്ക് മോഷ്ടിച്ചതെന്ന് പറഞ്ഞു വയ്ക്കുകയാണ് എസ് ഡി പി ഐ ഗ്രൂപ്പുകൾ.
പൊലീസിന്റെ കൈയിൽ നിന്ന് ആയുധങ്ങൾ നഷ്ടപ്പെട്ടുവെന്നത് ഗൗരവത്തോടെ കാണണമെന്ന ചർച്ച സജീവമാണ്. 9 എംഎം ഡ്രിൽ വെടിയുണ്ടകളിൽ കാണാതായതിനു പകരമായി 250 കൃത്രിമ വെടിയുണ്ടകൾ വന്നതിനു വിശദീകരണമില്ലെന്ന് സി എ ജി പറയുന്നു. തൃശൂർ പൊലീസ് അക്കാദമിയിൽ ലോങ് റേഞ്ച് ഫയറിങ് നടത്താൻ നൽകിയ 7.62 എംഎം വെടിയുണ്ടകളിൽ 200 എണ്ണത്തിന്റെ കുറവുള്ളതായി 2015 ൽ ആംഡ് പൊലീസ് ബറ്റാലിയനിലെ ബി കമ്പനി ഓഫിസർ കമാൻഡിങ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആയുധങ്ങൾ തിരുവനന്തപുരത്തെ പൊലീസ് ചീഫ് സ്റ്റോറിൽ നിന്നു വിതരണം ചെയ്തതിനാൽ സീൽ ചെയ്ത പെട്ടിയിലുണ്ടായിരുന്ന വിവരങ്ങളാണു സ്റ്റോക്കിൽ രേഖപ്പെടുത്തിയതെന്ന് അധികൃതർ ന്യായീകരിച്ചു.
ചീഫ് സ്റ്റോർ ഉദ്യോഗസ്ഥർ 2016 ൽ ഇതു നിഷേധിച്ചു. വിശദമായി പരിശോധിക്കാൻ ഡിജിപി ഉത്തരവിട്ടു. പെട്ടിയിൽ കൃത്രിമം കാണിച്ചതിന്റെ സൂചനകളാണു ലഭിച്ചത്. 2016 നവംബറിലെ കണക്കനുസരിച്ച് ഇത്തരം വെടിയുണ്ടകളിൽ 7433 എണ്ണത്തിന്റെ കുറവുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു.പൊലീസ് നവീകരണത്തിനുള്ള കേന്ദ്ര ഫണ്ടിൽ നിന്നാണ് ഇവ വാങ്ങുന്നത്. അതിനാൽ അക്കൗണ്ടന്റ് ജനറലിന് ഇതു സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിനു ശേഷം 2019 ഫെബ്രുവരിയിൽ പേരൂർക്കട എസ്എപി കമൻഡാന്റിന് എജി തുടർച്ചയായി 6 റിപ്പോർട്ടുകൾ നൽകി. ഒടുവിൽ, കമൻഡാന്റ് കഴിഞ്ഞ ഏപ്രിലിൽ പേരൂർക്കട സ്റ്റേഷനിൽ തോക്കും വെടിയുണ്ടയും കാണാനില്ലെന്ന പരാതി നൽകി. 1996 2018 കാലത്തു സൂക്ഷിപ്പു ചുമതലയുണ്ടായിരുന്ന 11 പൊലീസുകാരെ പ്രതിയാക്കി കേസെടുത്തെങ്കിലും അനക്കമുണ്ടായില്ല. ഓഗസ്റ്റിൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. തിരുവനന്തപുരം റേഞ്ച് എസ്‌പിക്കായിരുന്നു ചുമതല. അവിടെയും അന്വേഷണമുണ്ടായില്ല. എജിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ, അന്വേഷണം ഊർജിതമാക്കാൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി എസ്‌പിക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.
കേന്ദ്രവും സംസ്ഥാനവും 60:40 അനുപാതത്തിൽ പണം ചെലവഴിക്കുന്ന പൊലീസ് നവീകരണ പദ്ധതി പ്രകാരം വിഐപി സുരക്ഷയ്ക്കായി കാറുകൾ വാങ്ങാനാവില്ല. ജീപ്പുകളും ട്രക്കുകളും വാനുകളും ബൈക്കുകളും വാങ്ങാം. എന്നാൽ ആഡംബര കാറുകൾ വാങ്ങാനാണു ഡിജിപി തീരുമാനിച്ചത്. ഏറ്റവും അനുകൂലമായ വിലയ്ക്കു സുതാര്യമായി വാങ്ങണമെന്ന കേന്ദ്ര വിജിലൻസ് കമ്മിഷന്റെ മാർഗനിർദ്ദേശങ്ങളും ലംഘിച്ചു. പൊലീസിന്റെ കാലപ്പഴക്കം വന്ന അനലോഗ് സംപ്രേഷണ സംവിധാനങ്ങൾ മാറ്റി ഡിജിറ്റൽ സംവിധാനങ്ങൾ സ്വീകരിക്കണം. ഇല്ലെങ്കിൽ നക്‌സൽ, മാവോയിറ്റ് ഭീഷണി നേരിടാനാകില്ല. വിദഗ്ധ ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഫൊറൻസിക് ലാബിൽ 9265 കേസുകൾ കെട്ടിക്കിടക്കുന്നു. ഇ ബീറ്റ് പദ്ധതിപ്രകാരം പൊലീസിന് ഉപകരണങ്ങൾ വാങ്ങാൻ വിൽപനക്കാരന് 188 കോടി രൂപ 9 മാസം മുൻപു നൽകി.
മൊബൈൽ ഡിജിറ്റൽ ഇൻവെസ്റ്റിഗേഷൻ അസിസ്റ്റൻസ് പ്ലാറ്റ്‌ഫോം ലക്ഷ്യപ്രാപ്തിക്കായി 40 വാഹനങ്ങളിൽ 40 ഐപാഡുകൾ ഘടിപ്പിക്കുന്ന പദ്ധതി പാളി. ഉന്നത ഉദ്യോഗസ്ഥർക്ക് ഐപാഡുകൾ വിതരണം ചെയ്തതു നഷ്ടമുണ്ടാക്കിയെന്നും സി എ ജി കണ്ടെത്തുന്നു. എന്നാൽ ആയുധങ്ങളുടെ നഷ്ടമാണ് ഗൗരവത്തോടെയുള്ള ചർച്ചയ്ക്ക് സോഷ്യൽ മീഡിയയിൽ കളമൊരുങ്ങുന്നത്.
പൊലീസിന്റെ പക്കലുണ്ടായിരുന്ന 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്നതുൾപ്പെടെയുള്ള ഗുരുതര വെളിപ്പെടുത്തലുകളാണ് സിഎജി റിപ്പോർട്ടിലുണ്ട്. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രമക്കേടുകൾ നടത്തിയെന്നതടക്കമുള്ള ആരോപണങ്ങൾ അക്കമിട്ടുനിരത്തുന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും ബിജെപി.യും രംഗത്തെത്തിയതോടെ റിപ്പോർട്ട് വൻ രാഷ്ട്രീയവിവാദമായി മാറി. സാമ്പത്തികനഷ്ടമുണ്ടാക്കുന്നതും സേനയുടെ അച്ചടക്കം ഇല്ലാതാക്കുന്നതും ദേശസുരക്ഷയെ ബാധിക്കുന്നതുമായ ഗുരുതരവീഴ്ചകളാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. കാണാതായവയിൽ 250 തിരകളുടെ കുറവ് കണ്ടുപിടിക്കാതിരിക്കാൻ ഡമ്മി വെടിയുണ്ടകളിട്ടുവെച്ചു. ഇതിന്റെ ചിത്രംസഹിതമാണ് സി.എ.ജി. റിപ്പോർട്ട്.
സെൽഫ് ലോഡിങ് റൈഫിളുകൾക്കായുള്ള 7.62 എം.എം. എം.80 വെടിയുണ്ടകൾ നേരത്തെതന്നെ കുറവുണ്ടായിരുന്നു. ഈ വിവരം മൂടിവെക്കാനുള്ള ശ്രമവും പൊലീസ് നടത്തിയതായി കണ്ടെത്തി. പൊലീസിന്റെ പക്കലുള്ള എല്ലാ ആയുധങ്ങൾക്കും കൃത്യമായ വിവരം സൂക്ഷിക്കുന്നുണ്ടെന്നതിന് ഒരു ഉറപ്പുമില്ലെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്. സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയന്റെ പക്കലുണ്ടായിരുന്ന 5.56 എം.എം. ഇൻസാസ് വിഭാഗത്തിൽപ്പെട്ട റൈഫിളുകളാണ് കാണാതായത്. 12,311 വെടിയുണ്ടകൾ ഇല്ല. 9 എം.എം. ഡ്രിൽ വിഭാഗത്തിൽപ്പെട്ടവ. ഇതിൽ 12,061 എണ്ണം പ്രവർത്തനക്ഷമം.
ഈ തോക്കുകളും വെടിയുണ്ടകളും എവിടേക്കുപോയെന്ന് അറിയില്ല. എസ്.എ.പി.യിൽനിന്ന് എ.ആർ. ക്യാമ്പിലേക്കു നൽകിയെന്നാണ് അവർ പറയുന്നത്. എന്നാൽ, എ.ആർ. ക്യാമ്പിൽ അത് ലഭിച്ചതായി രേഖയില്ല. തോക്കും വെടിയുണ്ടകളും കാണാതായതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെന്നാണ് 2019 ഏപ്രിലിൽ എസ്.എ.പി. കമാൻഡന്റ് വിശദീകരിച്ചത്. ആറുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നായിരുന്നു അറിയിച്ചത്. ഇതുവരെ അങ്ങനെയൊന്ന് പൂർത്തിയാക്കിയതായി സി.എ.ജി.ക്ക് അറിവില്ല. പൊലീസിന്റെ ഭാഗത്തുനിന്ന് ഇത്ര ഗുരുതരമായ വീഴ്ച മുമ്പൊരിക്കലും സി.എ.ജി. കണ്ടെത്തിയിട്ടില്ലെന്നും ഓഡിറ്റർ ജനറൽ എസ് സുനിൽ രാജ് പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍