കരഞ്ഞു കലങ്ങിയ കണ്ണുമായി മകനുമൊത്ത് രാത്രി തന്നെ നളന്ദയിൽ എത്തിയ എംഎൽഎ; ഭർതൃമാതാവിനെ ആശ്വസിപ്പിച്ച് ഉറക്കമിളച്ചിരിക്കൽ; സാന്ത്വനിപ്പിക്കാൻ ഓടി എത്തിയവരിൽ മന്ത്രി സുധാകരനും; ചടങ്ങുകൾക്കായി മൃതദേഹമെടുത്തപ്പോൾ നിറ കണ്ണുകളോടെ പ്രതിഭാ ഹരിയുടെ വിതുമ്പൽ; പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തി മകൻ കനിവും; ഒളിച്ചോട്ടത്തിന് ആത്മഹത്യാ വഴി തേടിയ ഹരിക്ക് തകഴി നൽകിയത് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മരണത്തിന് അവകാശവാദം സ്വയം ഏറ്റെടുക്കുന്നു! ആരേയും പഴിക്കാതെ, ലഹരിയാണ് ജീവിതം തകർത്തതെന്ന് കുറ്റസമ്മതത്തോടെ ശൂന്യമായ യാത്രയും. യു പ്രതിഭ എംഎൽഎയുടെ ഭർത്താവും ചുങ്കത്തറ കെ.എസ്.ഇ.ബി ഓവർസിയറുമായ ആർ.കെ ഹരിയുടെ വിയോഗത്തിൽ കണ്ണീർവാർക്കുകയാണ് തകഴിയിലെ പാർട്ടി നേതൃത്വം.
തകഴിയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നിറസാന്നിധ്യം. സിപി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം. പുരോഗമന കലാസാഹിത്യസംഘം അമ്പലപ്പുഴയിലെ സജീവ സാന്നിധ്യം, പോഷക സംഘടനകളിലെ നിറസാന്നിധ്യം കെ.ആർ ഹരിയുടെ വിയോഗം തകഴയിലെ പാർട്ടി അണികൾക്ക് മാത്രമല്ല അദ്ദേഹത്ത അടുത്തറിയുന്ന ഏവർക്കും ഞെട്ടലാണുണ്ടാക്കിയത്. മലപ്പുറം ചുങ്കത്തറ കെ.എസ്.ഇ ബി സെക്ഷൻ ഓവർസിയറായിരുന്ന ഹരിയെ ഇന്നലെ ഉച്ചയോടെയാണ് പ്രിയ റോഡിലുള്ള വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസമായി ഹരിയെക്കുറിച്ച് യാതാരു വിവരവും ഇല്ലാത്തതോടെ അയൽവാസികളാണ് വാതിൽ തട്ടി നോക്കിയത്. പിന്നീട് തൂങ്ങി നിൽക്കുന്ന ഹരിയെ കണ്ട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത് ശേഷം രാത്രിയോടെ ജന്മനാടായ തകഴിയിലേക്കും മൃതദേഹം എത്തിച്ചു. ഹരിയുടെ സ്വവസതിയായ തകഴി നളന്തയിലേക്ക് വിവരമറിഞ്ഞ് രാത്രിയോടെ തന്നെ യു. പ്രതിഭാ എംഎൽഎയും മകനും എത്തിചേർന്നിരുന്നു. തകഴിയിലെ വീട്ടിൽ ഹരിയുടെ മാതാവും സഹോദരനും കുടുംബവുമാണ് താമസിച്ച് വന്നത്. പരേതനായ രാജപ്പ പണിക്കരുടെ രണ്ട് മക്കളിൽ രണ്ടാമനാണ് ഹരി, മൂത്ത സഹോദരൻ ഡോ.പ്രസാദ് ആലപ്പുഴയിലെ ഹാമിയോ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഒരുനാട് മുഴുവൻ യാത്രമൊഴിനൽകാൻ തകഴിയിലെ നളന്തയിലേക്ക് എത്തിചേർന്നിരുന്നു.
പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ, ഐഷാ പോറ്റി എംഎൽഎ, ആലപ്പുഴ സിപിഎം ജില്ലാകമ്മിറ്റി ഭാരവാഹികൾ, ആലപ്പുഴ നഗരസഭാ അംഗങ്ങൾ അടക്കം പാർട്ടിയുടെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പേരാണ് എത്തിച്ചേർന്നത്. രാത്രി മുഴുവൻ ഹരിയുടെ മാതാവിനെ ആശ്വസിപ്പിച്ചും പ്രതിഭയും ഒപ്പമുണ്ടായിരുന്നു. ഹരിയുടെ മൃതദേഹം ചിതയിലേക്ക് എടുക്ക നിമിഷം വികാരഭരിതമായ രംഗം തന്നെയായിരുന്നു തകഴിയിലെ വീട് സാക്ഷ്യം വഹിച്ചത്. നിറകണ്ണുകളോടെയാണ് പ്രതിഭ ഹരിയുടെ മൃതദേഹം നോക്കി നിന്നത്. മകൻ കനിവാണ് ഹൈന്ദവ ആചാരപ്രകരമുള്ള അന്ത്യകർമങ്ങൾ ചെയ്തതിന് ശേഷം ചിതയ്ക്ക് തീ കൊളുത്തിയത്. രാവിലെ 11ന് ആരംഭിച്ച സംസ്കാരചടങ്ങുകൾ 12ഓടാണ് അവസാനിച്ചത്.
പത്ത് വർഷമായി വേർപിരിഞ്ഞ് കഴിയുകയാണെങ്കിലും മകന്റെ കാര്യങ്ങളിൽ ഹരി ജാഗ്രത പുർത്തിയിരുന്നതായി അടുത്ത സുഹൃത്തുക്കൾ പറയുന്നു. കഴിഞ്ഞ വർഷം വിവാഹമോചനത്തിന് ഇരുവരും കോടതിയിൽ ഹർജി നൽകുകയും ഇവർ വേർപിരിയുന്ന നടപടികളിലും നിൽക്കുകയായിരുന്നു. കലാ രംഗത്തിൽ സജീവമായി നിന്നിരുന്ന ഹരി അടുത്ത കുറച്ച് കാലങ്ങളായി സിനിമാ രംഗത്തേക്ക് ചുവടുവയ്ക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. ഇത് പല സുഹൃത്തുക്കളോടും ഹരി വ്യക്തമാക്കുകയും ചെയ്തിരുന്നു. ദാമ്പത്യത്തിൽ അസ്വാരസ്വങ്ങൾ രൂക്ഷമായതോടെയാണ് ഉഭയകക്ഷി സമ്മതത്തോടെ പ്രതിഭയും ഹരിയും മാറി താമസിച്ചിരുന്നത്. മനുമൊപ്പം പ്രതിഭ കായംകുളത്താണ് കഴിഞ്ഞത്.
ജന്മദേശം തകഴിയാണെങ്കിലും കായംകുളം നഗരസഭായിലെ അംഗത്തമാകുന്നതോടെയാണ് യു. പ്രതിഭ തന്റെ രാഷ്ട്രീയ തട്ടകമായി കായംകുളത്തെ തിരഞ്ഞെടു്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ഡിസി.സി പ്രസിഡന്റ് കൂടിയായ എം.ലിജുവിനെ മൃഗീയമനായി തോൽപിച്ചാണ് പ്രതിഭ വിജയിച്ചു കയറിയത്. ചടങ്ങുകളിൽ കായംകുളം എംഎൽഎ യു പ്രതിഭയും പങ്കെടുത്തിരുന്നു. കണ്ണീർ പൊഴിച്ച് മാറി നിന്നാണ് പ്രതിഭ ഭർത്താവ് ഹരിയുടെ മൃതദേഹം വീക്ഷിച്ചത്. എങ്ങും മൗനം മാത്രമായിരുന്നു ഈ സമയം. മകൻ 12 വയസുകാരൻ കിനാവാണ് അച്ഛന്റെ അന്ത്യോപചാര കർമങ്ങൾ നടത്തിയത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നും ലഹരിയാണ് തന്റെ ജീവിതം തകർത്തതെന്നും ആത്മഹത്യ കുറിപ്പിൽ ഹരി വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ ആത്മഹത്യയെന്ന നിഗമനത്തിൽ പൊലീസും എത്തുകയായിരുന്നു. ്മദ്യപാനം കൂടുതലായിരുന്നെങ്കിലും എല്ലാവരുോടും സൗമ്യനായി പെരുമാറുന്ന ശീലമായിരുന്നു ഹരിക്ക്. പുരോഗമന കാലാ സാഹിത്യ രംഗത്തിന്റെ ചുമതലയിലും സിപിഎം തകഴി ലോക്കൽ കമ്മിറ്റി ഭാരവാഹി എന്ന രീതിയിലും പാർട്ടിയിലും സജീവ ഇടപെടലുകൾ നടത്തിയിരുന്നു. പത്ത് വർഷമായി അകന്നാണ് കഴിഞ്ഞിരുന്നതെങഅകിലും ഇത് ഇവരുടെ രാഷ്ട്രീയ ജീവിതത്തിൽ യാതൊരു തരത്തിലും ബാധിച്ചിരുന്നില്ലെന്നും അടുത്ത സുഹൃത്തുക്കൾ പറയുന്നുണ്ട്.എസ് എഫ് ഐയുടെ മുന്നണി പോരാളിയായിരുന്നു ഹരി. ഇതിനിടെയാണ് ഹരിയും പ്രതിഭയും പ്രണയത്തിലാകുന്നത്.
ഇത് വിവാഹത്തിലും എത്തി. തീർത്തും പാർട്ടിക്കല്യാണം. ഇതിനിടെ ഹരിക്ക് ജോലി കിട്ടി. ഇതോടെ പ്രതിഭാ ഹരി മാത്രമായി രാഷ്ട്രീയത്തിൽ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിളങ്ങുന്നതിനിടെ ദാമ്പത്യത്തിൽ പ്രശ്നങ്ങള്ൾക്ക് തുടക്കമാകുന്നത്. അപ്പോഴും ഇരുവരും മകന് വേണ്ടി ഒരുമിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ മന്ത്രി തല ഇടപെടൽ എല്ലാം കീഴ്മേൽ മറിച്ചു. ആലപ്പുഴയിലെ നേതാവും ഹരിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഒരുകാലത്ത് അമ്പലപ്പുഴ ഡിവൈഎഫ്ഐ ജോയിന്റ് ഏരിയാ സെക്രട്ടറിയായിരുന്നു ഹരി.
Stories you may Like
- ഹിമാചൽ പ്രദേശിൽ അട്ടിമറി ഭീതിയിൽ കോൺഗ്രസ് നേതൃത്വം
- പൊലീസ് വീഴ്ച മറയ്ക്കാൻ പ്രോട്ടോക്കോളിനെ തെറി പറയേണ്ട
- പ്രതിഭയെ തേടി മരണമെത്തിയത് ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ
- പനിയും ശ്വാസ തടസവും: മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടിൽ ആശുപത്രിയിൽ
- കൊലപാതകമാണ് പ്രതിഭയെങ്കിൽ അത് തനിക്കില്ലെന്ന് സുരേഷ് ഗോപി
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍