തിരികെ എത്തുന്ന പ്രവാസികളെ ക്വാറന്റീനിൽ പാർപ്പിക്കാൻ പണമില്ല; ഖജനാവ് കാലിയായിരിക്കുമ്പോഴും പബ്ലിസിറ്റി നേടാനായി തീവെട്ടി കൊള്ളയും; സർക്കാറിന്റെ നാലാം വാർഷികത്തിന് ആഘോഷം ഇല്ലെന്ന് പറയുമ്പോഴും നേട്ടങ്ങളുടെ പെരുമ്പറ കൊട്ടാൻ ലഘുലേഖ അടിക്കാൻ രണ്ടരകോടി രൂപ! സർക്കാർ ചെലവിൽ 75 ലക്ഷം നോട്ടീസടിച്ച് സിപിഎം പ്രവർത്തകർ വീടുകളിലെത്തിക്കും; ഡോക്യൂമെന്ററി നിർമ്മാണത്തിന്റെ പേരിലും പൊടിക്കുന്നത് രണ്ട് കോടിരൂപ; പിണറായിയുടെ ഖജനാവ് കൊള്ളക്കെതിരെ ആഞ്ഞടിച്ച് ഉമ്മൻ ചാണ്ടിയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡ് കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. ജോലിയും കൂലിയും ഇല്ലാതെ പ്രവാസികൾ നാട്ടിലേക്ക് തിരിച്ചു വരുമ്പോൾ അവർക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കാൻ പോലും സർക്കാർ പണം ചോദിക്കുന്ന അവസ്ഥയാണ് ഉള്ളത്. പാവങ്ങളിൽ നിന്നും പണം ഈടാക്കില്ലെന്ന് മുഖ്യമന്ത്രി പറുമ്പോഴും ഇന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയവരിൽ നിന്നടക്കം പണം ഈടാക്കായി സംഭവം ഉണ്ടായി. ഇക്കാര്യത്തിൽ എന്താണ് മാനദണ്ഡമെന്ന കാര്യം ഇനിയും വ്യക്തമാകാൻ ഇരിക്കയാണ് താനും. എന്നാൽ ഇത്തരം കാര്യങ്ങളെല്ലാം അവഗണിച്ച് തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഖജനാവ് ധൂർത്തുമായി മുന്നോട്ടു പോകുകയാണ് ഇടതു സർക്കാർ. പിണറായി സർക്കാറിന്റെ നാലാം വാർഷികത്തോട് ആഘോഷങ്ങൾ ഇല്ലെന്ന പറയുന്ന സർക്കാർ പബ്ലിസിറ്റിക്ക് വേണ്ടി കോടികളാണ് ഖജനാവിൽ നിന്നും ചെലവാക്കുന്നത്.
സർക്കാറിന്റെ മുഖം മിനിക്കാൻ എന്ന പേരിലാണ് കോടികൾ മുടക്കുന്നത്. ഡോക്യുമെന്ററികൾ നിർമ്മിക്കാനും കൂടാതെ സർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാന്ഡ വേണ്ടി നോട്ടീസ് അടിക്കാനുമാണ് കോടികൾ മുടക്കുന്നത്. രണ്ട് കോടിരൂപയ്ക്കുള്ള ഡോക്യൂമെന്ററികൾ നിർമ്മിക്കാനുള്ള അനുമതി നൽകികൊണ്ട് പബ്ലിക് റിലേഷൻസ് വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഈ ഡോക്യുമെന്ററികളുടെ കരാറും ബെവ്കോ ആപ്പ് സിപിഎം അനുഭാവികൾക്ക് നൽകിയത് പോലെ നൽകാനുള്ള നീക്കമാണ് നടക്കുന്നത്.
ഒരു കോടി രൂപ മുടക്കിയുള്ള നവകേരളം പ്രതിവാര ടെലിവിഷൻ പരിപാടിക്ക് പുറമേയാണ് കൂടുതൽ ഡോക്യുമെന്ററികൾ നിർമ്മാക്കുനും സർക്കാർ ശ്രമിക്കുന്നത്. രണ്ട് ലക്ഷം രൂപ വീതം മുടക്കി 25 ഡോക്യുമെന്ററികൾ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ലഖുവീഡിയോകൾ 25 ലക്ഷം രൂപ മുടക്കി ആർകൈസ് വിപുലപ്പെടുത്തൽ, സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങൾ ഹെലികോം ഉപയോഗിച്ച് ചിത്രീകരിക്കുന്നതിന് 25 ലക്ഷം രൂപ, വീഡിയോ ആർകൈസ് വിപുലപ്പെടുത്തുന്നതിന് പ്രതിമാസ ശമ്പളത്തിന് ഒരാളെ നിയമിക്കുന്നതിന് ഒരു വർഷത്തേക്ക് മൂന്ന് ലക്ഷം രൂപ. ഇതിനും പുറമേ കേരളത്തിന്റെ ദൃശ്യആഖ്യാന ചരിത്രം നിർമ്മിക്കുന്നതിന് ഫോട്ടോഗ്രാഫറായ ബി ജയചന്ദ്രന് 64 ലക്ഷം രൂപ ആദ്യഘട്ടമായി 32 ലക്ഷം രൂപ അനുവദിച്ചു.
ഇങ്ങനെ സ്വന്തക്കാർക്കും പാർട്ടി അനുയായികൾക്കും വേണ്ടിയാണ് സർക്കാർ ഖജനാവിലെ ലക്ഷ്യമിട്ടു നീങ്ങുന്നത്. കടുത്ത സാമ്പത്തിക ഞെരുക്കം മൂലം സർക്കാരിന്റെ നാലാം വാർഷികത്തിന് ആഘോഷം പോലുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നതിനിടയിലാണ് ഇമ്മാതിരി ധൂർത്തുകൾ നടത്തുന്നത്. സർക്കാരിന്റെ നേട്ടങ്ങൾ പറയുന്ന ഒരു ലഘുലേഖയടിക്കാൻ രണ്ടരകോടി രൂപയാണ് ഖജനാവിൽ നിന്ന് ചെലവാക്കുന്നത്. സിപിഎം നടത്തുന്ന ഗൃഹസന്ദർശനത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്നതിന് തയ്യാറാക്കിയതാണ്' സുഭിക്ഷം, ഭദ്രം, സുരക്ഷിതം' എന്ന പേരിൽ തയ്യാറാക്കിയ ലഘുലേഖ. ഇവയുടെ 75 ലക്ഷം കോപ്പികൾ സർക്കാർ ചെലവിൽ അടിച്ചാണ് സിപിഎമ്മിന്റെ ആശയപ്രചരണം നടത്തുന്നത്. പരസ്യമായി സർക്കാർ ഖജനാവ് കൊള്ളയടിക്കുകയാണ്.
ഇത് സംബന്ധിച്ച ഉത്തരവുകൾ വിവാദമായതോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തെത്തി. സിപിഎമ്മിന്റ ഭവന സന്ദർശനത്തിനുള്ള ലഘുലേഖ തയാറാക്കാനായി സർക്കാർ ഫണ്ട് ധൂർത്തടിക്കുന്നതായി ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. രണ്ടരക്കോടി രൂപ ചെലവിട്ടാണ് പബ്ലിക് റിലേഷൻ വകുപ്പ് സർക്കാരിന്റ നേട്ടങ്ങൾ വിശദീകരിക്കുന്ന 75 ലക്ഷം ലഘുലേഖകൾ അച്ചടിക്കുന്നത്. പ്രവാസികളുടെ ക്വാറന്റീൻ ചെലവ് പോലും വഹിക്കാൻ പണമില്ലെന്ന് പറയുമ്പോഴാണ് ഈ ധൂർത്ത്. സർക്കാരിന്റ നാലാം വാർഷികത്തിൽ ആഘോഷമില്ലെന്ന സർക്കാരിന്റ വാദം തെറ്റാണന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.
സർക്കാർ ക്വാറന്റീനിൽ കഴിയുന്ന പ്രവാസികൾ ഇനി മുതൽ അതിന്റെ ചെലവ് വഹിക്കണമെന്നു പറയുന്ന സർക്കാരിന് ഇത്തരം ധൂർത്തുകൾ ഒഴിവാക്കാനാവില്ലേയെന്നും ഉമ്മൻ ചാണ്ടി ചോദിക്കുന്നു. അഞ്ചുവർഷം കൊണ്ട് ചെയ്യേണ്ടവ നാലു വർഷംകൊണ്ട് ചെയ്തെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോൾ തന്നെ കാര്യം വ്യക്തമായി- ഇനി ഒന്നും ഈ സർക്കാരിൽ നിന്നു പ്രതീക്ഷിക്കേണ്ട. നാലുവർഷം കൈവരിച്ച നേട്ടങ്ങളുടെ പട്ടികയുമായി സിപിഎം സർക്കാർ ചെലവിൽ തെരഞ്ഞെടപ്പ് പ്രചാരണത്തിനു തുടക്കമിടുകയാണ്. പ്രകടനപത്രിയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പായില്ലെന്നു മാത്രമല്ല അവയ്ക്ക് കടകവിരുദ്ധമായ കാര്യങ്ങൾ നടപ്പാക്കുകയും ചെയ്തുവെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
ബജറ്റിൽ പ്രഖ്യാപിച്ച പല പ്രഖ്യാപനങ്ങളും നടപ്പിലാക്കാത്ത ഘട്ടത്തിലും ധനവകുപ്പ് 5.26 കോടി രൂപ ചെലവുള്ള മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ പരിപാടിക്ക് ഭരണാനുമതി നൽകിയിരുന്നു. ഈ മാസം 26നാണ് ഭരണാനുമതി നൽകിയത്. പാർട്ടി ചാനലിൽ ഷൂട്ടിങ് നടത്തുന്ന പരിപാടിക്ക് ഒരു എപ്പിസോഡിന് 2.32 ലക്ഷം രൂപയും നികുതിയും അടക്കം നല്ലൊരു തുക ചെലവാകുന്നുണ്ട്. ചെലുവു ചുരുക്കുമെന്ന് ഡോ. തോമസ് ഐസക്ക് അടക്കമുള്ളവർ പറയുമ്പോഴും അതിന് നേരെ മറിച്ചാണ് കാര്യങ്ങൾ സംഭവിക്കുന്നത് എന്നതാണ് വസ്തുത.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍