ഫാ സേവ്യർ ഖാൻ വട്ടായിയുടെ ആത്മീയ നേതൃത്വത്തിൽ പുതിയ സന്യാസ സഭ രൂപീകരിക്കാന്‍ അനുമതി; വൈദികരേയും കന്യാസ്ത്രീ മാരേയും പരിശീലനം നൽകി സൃഷ്ടിക്കാൻ സെഹിയോൻ മിനിസ്ട്രീക്ക് അധികാരം; വിവാദമായ കരിസ്മാറ്റിക പ്രസ്ഥാനത്തിന് വ്യവസ്ഥാപിത രൂപം നൽകിയതിൽ അതൃപ്തിയുമായി സഭയിലെ തന്നെ ഒരു വിഭാഗം
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ: സേവ്യർ ഖാൻ വട്ടായിലിന്റെയും ധ്യാനകേന്ദ്രം ഡയറക്ടർ ഫാ: ബിനോയി കരിമരുതുങ്കലിന്റെയും നേതൃത്വത്തിൽ പുതിയ സന്യാസസഭ രൂപീകരിക്കുമ്പോൾ കത്തോലിക്കാ സഭയിൽ പുതിയ ചർച്ചകൾ തുടങ്ങുന്നു. സഭയിലെ നവീകരണ പ്രസ്ഥാനം എന്ന നിലയിൽ ആരംഭിച്ചെങ്കിലും എക്കാലത്തും വിശ്വാസികളെയും ആത്മീയ നേതൃത്വത്തെയും രണ്ടു തട്ടിൽ നിർത്തി പോന്നിരുന്ന കരിസ്മാറ്റിക് പ്രസ്ഥാനത്തിന് പുതിയ സന്യാസ സഭ രൂപീകരിക്കാൻ അവസരം നൽകുന്നതാണ് വിവാദത്തിന് കാരണം.
ലോക സുവിശേഷവത്കരണം ലക്ഷ്യം വച്ചുകൊണ്ട് വചനപ്രഘോഷണം നടത്തുന്നതിനും പ്രായശ്ചിത്ത പരിഹാര ജീവിതം നയിക്കുന്നതിനുമായി പയസ് യൂണിയന് സ്ഥാപിക്കാനുള്ള അപേക്ഷ പാലക്കാട് രൂപത മെത്രാന് മാർ ജേക്കബ് മനത്തോടത്ത് അംഗീകരിക്കുകയായിരുന്നു. അപേക്ഷയെക്കുറിച്ച് ആവശ്യമായ അന്വേഷണങ്ങളും ആലോചനകളും പ്രാർത്ഥനകളും താൻ നടത്തിയെന്നും ദൈവാത്മാവാണ് ഇവരെ നയിക്കുന്നതെന്ന് വിവേചിച്ചറിഞ്ഞതിന്റെയും ഫലമായാണ് അംഗീകാരം നൽകിയതെന്ന് ബിഷപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കി. എന്നാൽ സഭയുടെ പഠനങ്ങളോട് പലപ്പോഴും ചേർന്നു നിൽക്കുന്നില്ല എന്ന ആരോപണം ഉള്ള ഒരു കരിസ്മാറ്റിക് പ്രസ്ഥാനത്തിന് ഇത്തരത്തിലൊരു അംഗീകാരം നൽകുന്നതിനെയാണ് സഭയിലെ ഒരു വിഭാഗം ചോദ്യം ചെയ്യുന്നത്.
പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്സി (പി.ഡി.എം.) എന്ന പേരിലാണു പുതിയ സന്യാസസഭ അറിയപ്പെടുക. ഇതോടെ ഏതെങ്കിലും ഒരു രൂപതയുടെയോ ഏതെങ്കിലും ഒരു സന്യാസി സമൂഹത്തിന്റെയോ അധികാരമില്ലാതെ ഫാ: ഖാന്റെയും കൂട്ടരുടെയും പ്രവർത്തനങ്ങൾ സ്വയം ഭരണാധികാരമുള്ള സ്വതന്ത്ര സഭയായി മാറും. സ്വയാശ്രയാധികാര ആശ്രമമായി അംഗീകാരം കിട്ടുംവരെ ഫാ. സേവ്യർ ഖാൻ വട്ടായിലും ഫാ. ബിനോയി കരിമരുതുങ്കലും രൂപതാ വൈദികരായി തുടരും. ഇരു വൈദികരുമായിരിക്കും സന്യാസസഭയുടെ സ്ഥാപകരെന്നു ബിഷപ് ജേക്കബ് മനത്തോടത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ പരിധിക്കു പുറത്തു സ്ഥലം കണ്ടെത്തി ഭവനം പണിയണമെന്നു ബിഷപ് നിർദ്ദേശിച്ചിട്ടുണ്ട്. ബിഷപ് ആവശ്യപ്പെടുന്നിടത്തോളം കാലം ഫാ: സേവ്യർ ഖാൻ വട്ടായിൽ സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായി തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വയാശ്രയാധികാര ആശ്രമമായി അംഗീകാരം കിട്ടുംവരെ ഫാ: സേവ്യർ ഖാൻ വട്ടായിലും ഫാ: ബിനോയി കരിമരുതുങ്കലും രൂപതാ വൈദികരായി തുടരും. ഇരു വൈദികരുമായിരിക്കും സന്യാസസഭയുടെ സ്ഥാപകരെന്നു ബിഷപ് ജേക്കബ് മനത്തോടത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ പരിധിക്കു പുറത്തു സ്ഥലം കണ്ടെത്തി ഭവനം പണിയണമെന്നു ബിഷപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ബിഷപ് ആവശ്യപ്പെടുന്നിടത്തോളം കാലം ഫാ: സേവ്യർ ഖാൻ വട്ടായിൽ സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായി തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പരിശുദ്ധാത്മാവ് സഭയ്ക്കു നൽകുന്ന പുതിയ വരങ്ങളാണ് പയസ് യൂണിയൻ പോലുള്ള സമർപ്പണ ജീവിതത്തിന്റെ നൂതനരൂപങ്ങൾ എന്ന് മാർ മനത്തേടത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. ആത്മാവ് സഭയ്ക്ക് നൽകുന്ന ദാനങ്ങളെന്ന നിലയിൽ അവയെ സംരക്ഷിച്ച് വളർത്തേണ്ടത് രൂപതാദ്ധ്യക്ഷന്റെ ചുമതലയാണ്. അവയുടെ അവതാരകരെ രൂപതാദ്ധ്യക്ഷന്മാർ സഹായിക്കുകയും ആവശ്യമായ നിയമാവലി വഴി അവരെ സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. പൗരസ്ത്യ കാനൻ നിയമമാണ് ഇപ്രകാരം അനുശാസിക്കുന്നത്. സേവ്യർ ഖാൻ വട്ടായിലച്ചനും, ബിനോയി കരിമരുതിങ്കിൽ അച്ചനും ലോക സുവിശേഷവത്കരണം ലക്ഷ്യം വച്ചുകൊണ്ട് സംഘാതമായി വചനപ്രഘോഷണം നടത്തുന്നതിനും പ്രായശ്ചിത്ത പരിഹാര ജീവിതം നയിക്കുന്നതിനുമായി ഒരു പയസ് യൂണിയന് സ്ഥാപിക്കാനുള്ള പ്രചോദനം വർഷങ്ങളായി ലഭിച്ചുകൊണ്ടിരുന്നു. അതിനുള്ള അനുവാദത്തിനായി അവർ പല പ്രാവശ്യം സമീപിക്കുകയും ചെയ്തിരുന്നു. ഇതേപ്പറ്റി അവശ്യമായ അന്വേഷണങ്ങളും ആലോചനകളും പ്രാർത്ഥനകളും നടത്തി. അതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മനത്തോടത്ത് വിശദീകരിക്കുന്നു.
കത്തോലിക്ക സഭയിൽ ഇത്തരം ധാരാളം സ്വതന്ത്ര സഭകൾ ഉണ്ടെങ്കിലും കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിൽ നിന്നും ആദ്യമായാണ് ഒരു സഭയ്ക്ക് രൂപം നൽകുന്നത്. സിഎംഐ, എംസിബിഎസ്, ജെസ്യൂട്ട്, കപ്പൂച്ചിൻ തുടങ്ങിയ ധാരാളം സഭകൾ സഭയ്ക്കകത്ത് തന്നെയുണ്ട്. വിശുദ്ധ ചാവറ സിഎംഐ സഭാംഗമായിരുന്നു. എന്നാൽ ഈ സഭകളൊക്കെ രൂപതയും ഇടവകയുമായി വിശ്വാസ സമൂഹം രൂപം കൊള്ളും മുൻപേ വിശ്വാസികളെ കണ്ടെത്തി ഒരുമിപ്പിച്ചിരുന്നതാണ്. കേരളത്തിനും ഇന്ത്യക്കും പുറത്തുള്ള വിശ്വാസികളെ എക്കാലവും ഒരുമിപ്പിച്ചിരുന്നത് ഇത്തരം സഭകൾ ആയിരുന്നു. പിന്നീട് അവയൊക്കെ രൂപതകളായി മാറുമ്പോൾ രൂപക നേതൃത്വത്തിലേക്ക് അധികാരം കൈമാറ്റപ്പെടുകയും മിഷനറി സഭകൾ പുതിയ മേച്ചിൽപുറങ്ങൾ തേടുകയുമാണ് പതിവ്.
എന്നാൽ കരിസ്മാറ്റിക് പ്രസ്ഥാനത്തിന് സഭ രൂപീകരിക്കാൻ അവസരം കൊടുക്കുമ്പോൾ ബദൽ സഭയായി വളരാനുള്ള അപകടമാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. മുൻപ് സഭയുടെ ആശിർവാദത്തോടെ പ്രവർത്തിച്ച നിരവധി കരിസ്മാറ്റിക് ധ്യാന ഗുരുക്കൾ സഭയുടെ ഔദ്യോഗിക പഠനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ഒടുവിൽ അവരെ സഭയിൽ നിന്നും പുറത്താക്കേണ്ടി വരികയും ചെയ്ത കാര്യങ്ങൾ ഇവർ ചൂണ്ടിക്കാട്ടുന്നു. ദേവസ്യ മുല്ലക്കര, ദോസ് അനത്താനം, സ്പിരിറ്റ് ഇൻ ജീസസ്, എംപറർ ഇമ്മാനുവേൽ തുടങ്ങിയ വിശ്വാസ സമൂഹങ്ങൾ എല്ലാം തന്നെ ഒരിക്കൽ കത്തോലിക്ക കരിസ്മാറ്റിക് നവീകരണത്തിന്റെ ഭാഗമായിരുന്നെന്നും അവരൊക്കെ പള്ളിക്കകത്ത് തലവേദയായതിനെ തുടർന്ന് പുറത്താക്കപ്പെട്ടതുമാണ് എന്നാണ് എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
വ്യവസ്ഥാപിതമായ സഭയിൽ നിന്നും വിശ്വാസികൾ അകന്നു തുടങ്ങിയപ്പോൾ പെന്തക്കോസ്താ സഭാ രീതിയിൽ പ്രാർത്ഥനകൾ നടത്തിയും ധ്യാനങ്ങൾ നടത്തിയും സഭയെ നവീകരിക്കാൻ തുടങ്ങിയതാണ് കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ. സീറോ മലബാർ സഭയിലാണ് കൂടുതൽ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളും രൂപീകരിക്കപ്പെട്ടതെങ്കിലും റീത്ത് വ്യത്യാസമില്ലാതെ നിരവധി പേർ ഇതിൽ പങ്കു ചേർന്നു. അക്രൈസ്തവരായ ധാരാളം പേരും കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ വക്താക്കളായി മാറി. പോട്ടയിലും മുരിങ്ങൂരിലുമായി ആരംഭിച്ച ഡിവൈൻ റിട്രീറ്റ് സെന്ററുമായിരുന്നു ഇതിന്റെ തുടക്കക്കാർ. ഇപ്പോൾ അട്ടപ്പാടിയിലെ സെഹിയോൻ മിനിസ്ട്രിയും ഇടുക്കി ആനക്കരയിലെ ഫാ: ഡൊമിനിക് വളവനാൽ നടത്തുന്ന വിഭാഗവുമാണ് ഏറ്റവും ശക്തം.
പൊട്ടു തൊടുന്നതും തിരുവാതിര കളിക്കുന്നതും ഒക്കെ വിശ്വാസ വിരുദ്ധമാണ് തുടങ്ങിയ തീവ്ര വാദങ്ങൾ പഠിപ്പിക്കുന്നവരുമാണ് ഇക്കൂട്ടർ. കഥകളി ചിത്രങ്ങൾ വീട്ടിൽ വച്ചാൽ അതു വിഗ്രഹാരാധനയാണ് എന്നു പറയുന്നവരുമുണ്ട്. അതുകൊണ്ട് തന്നെ സഭയിലെ വലിയൊരു വിഭാഗം ഈ തീവ്രവാദ വിഭാഗത്തിന് എതിരാണ്. ഏതെങ്കിലും ഒരു രൂപതയുടെയോ സന്യാസ സമൂഹത്തിന്റെയോ കീഴിൽ പ്രവർത്തിക്കേണ്ടതുകൊണ്ട് ഇവർക്ക് ഒട്ടേറെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സ്വതന്ത്ര സഭ ആകുന്നതോടെ ഇത്തരം കെട്ടുപാടുകൾ എല്ലാം അവസാനിക്കുകയും ഇവർ സ്വന്തം തീവ്രവാദ നിലപാടുകൾ കൂടുതൽ ശക്തമാക്കുകയും ചെയ്യും എന്നു വിശ്വസിക്കുന്നരും ഏറെയാണ്.
സഭയിലെ ഒട്ടേറെ മെത്രാന്മാർ കരിസ്മാറ്റിക് പ്രസ്ഥാനത്തെ സംശയത്തോടെയാണ് നോക്കി കാണുന്നത്. സഭക്ക് വലിയ തലവേദനയായി ഇക്കൂട്ടർ മാറുമെന്നു കരുതുന്നവരാണ് ഇവർ. അതുകൊണ്ട് തന്നെ ഇവർക്ക് സ്വതന്ത്ര സഭാധികാരം നൽകുന്നത് ഏറെ ആശങ്ക ഉയർത്തുന്നു എന്നു ചില മെത്രാന്മാരെ തന്നെ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലും ബ്രിട്ടനിലും ഒക്കെ സെഹിയോൻ മിനിസ്ട്രി ശക്തമാണ്. യുകെയിലെ സെക്കന്റ് സാറ്റർഡേ കൺവൻഷൻ എല്ലാ മാസവും പങ്കെടുക്കുന്നത് ആയിരത്തിൽ അധികം വിശ്വാസികളാണ്.
പയസ് യൂണിയന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനും അതിൽ അംഗങ്ങളാകാൻ ആഗ്രഹിക്കുന്ന അർത്ഥികളുടെ പരിശീലനകാര്യങ്ങളിൽ വേണ്ടവിധം ശ്രദ്ധിക്കുന്നതിനും സൗകര്യം ലഭിക്കുന്നതിനുവേണ്ടി വേണ്ടി ബിനോയി കരിമരുതിങ്കൽ അച്ചനെ സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. എന്തായാലും പുതിയ തീരുമാനം ഇപ്പോൾ തന്നെ പ്രശ്ന സങ്കീർണ്ണമായ സീറോ മലബാർ സഭയിൽ പുതിയ വിവാദങ്ങൾക്ക് കാരണമായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍