'മറിയംപൂവ് വിടർന്നാൽ സുഖപ്രസവമായിരിക്കും'! കേരളത്തിലെ വീടുകളിൽ നടക്കുന്ന പ്രസവം വർധിക്കുന്നുവെന്ന റിപ്പോർട്ടിനൊപ്പം പുറത്ത് വരുന്നത് വ്യാജ സിദ്ധന്മാരുടെ വമ്പൻ തട്ടിപ്പ്; സുഖപ്രസവം ലഭിക്കുമെന്ന് പറഞ്ഞ് ചെടിയുടെ നീര് മുതൽ വിദേശത്ത് നിന്നും എത്തിക്കുന്ന 'മറിയം പൂവ്' വരെ രംഗത്ത്; വീട്ടിലെ കിടക്കമുറി ലേബർ റൂമാക്കുന്ന തട്ടിപ്പിന് ഇരയാകുന്നവരിൽ വിദ്യാസമ്പന്നരും; സമയത്തിന് മുൻപുള്ള പ്രസവ വേദനയും രക്തസ്രാവവും ശ്രദ്ധിക്കപ്പെട്ടതോടെ പ്രസവത്തട്ടിപ്പ് പുറത്ത്
മറുനാടൻ ഡെസ്ക്
മലപ്പുറം: കേരളത്തിൽ അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രികളുടെ എണ്ണം പെരുകി വരുന്ന സാഹചര്യത്തിലും വീടുകളിൽ നടക്കുന്ന പ്രസവത്തിന്റെ എണ്ണം വർധിച്ചു വരുന്നുവെന്ന വാർത്തയാണ് ഇപ്പോൾ നമ്മളെ ഏവരേയും ഞെട്ടിക്കുന്നത്. വിദ്യാസമ്പന്നരായ ആളുകളടക്കം യൂട്യൂബിൽ നോക്കി പ്രസവിക്കാൻ ശ്രമിക്കുന്നുവെന്ന വാർത്തകളും അത്തരം ശ്രമങ്ങൾക്കിടെ നടന്ന മരണം അടക്കുമുള്ള സംഭവങ്ങളും നമുക്ക് മുൻപിൽ പാഠമായി നിൽക്കവേയാണ് ഈ പ്രവണത കേരളത്തിൽ വർധിച്ച് വരുന്നത്. എന്നാൽ സംഗതി യൂട്യൂബിനേക്കാൾ ഞെട്ടിക്കുന്ന ഒന്നാണ്.
വ്യാജ സിദ്ധന്മാരുടെ വിളയാട്ടമാണ് ഈ മേഖലയിൽ നടക്കുന്നത്. ചെടിയുടെ നീരു മുതൽ മറിയം പൂവ് വരെ രംഗത്ത് തകൃതിയായി പണം വാരുകയാണ്. മറിയം പൂവ് ഉപയോഗിച്ചാൽ സുഖപ്രസവം സാധ്യമെന്ന് ആശംസിച്ചാണ് വ്യാജ സിദ്ധന്മാർ തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞ ഒരു വർഷം മാത്രം കേരളത്തിലെ വീടുകളിൽ 740 പ്രസവം നടന്നിട്ടുണ്ടെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഈ മേഖലയിലെ തട്ടിപ്പ് കഥകളും വാർത്തയാകുന്നത്.
വ്യാജ സിദ്ധന്മാർ നടത്തുന്ന വമ്പൻ തട്ടിപ്പിൽ വിദേശത്ത് നിന്നും കൊണ്ടു വരുന്ന മറിയം പൂവാണ് ഏറ്റവും ശ്രദ്ധാ കേന്ദ്രമായിരിക്കുന്നത്. ആരോഗ്യവകുപ്പിന് മറിയംപൂവിനെ പറ്റി വിവരം ലഭിച്ചതിന് പിന്നാലെ തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. പ്രകൃതി ചികിത്സകർ എന്ന പേരിലും സിദ്ധന്മാർ എന്ന പേരിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളെ പറ്റിക്കുന്നു. വീടുകളിൽ പ്രസവ സൗകര്യമൊരുക്കുന്നത് കച്ചവടമാക്കി മാറ്റിയവരാണ് മറ്റൊരു കൂട്ടർ.
ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൃത്യമായ തെളിവോ പരാതിയോ ഇല്ലാത്തതിനാൽ നടപടിയെടുക്കാൻ കഴിയാത്ത അവസ്ഥയിലാണിവർ. ശാസ്ത്രീയമായ പ്രസവ ശുശ്രൂഷയും പരിചരണവും വീട്ടിൽ ലഭ്യമാക്കുന്ന കേസുകൾ വളരെ കുറവാണ്. ജനസംഖ്യയും പ്രസവനിരക്കും കൂടുതലുള്ളതിനാൽ സ്വാഭാവികമായും മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം വീട്ടുപ്രസവം നടന്നിട്ടുള്ളത്-215. തൊട്ടുപിന്നിൽ വയനാടും (152) കണ്ണൂരും (75). കോട്ടയം (5), തൃശ്ശൂർ(9) ജില്ലകളിലാണ് ഏറ്റവും കുറവ്.
വളാഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സിദ്ധനെക്കുറിച്ച് വിവരമുണ്ട്. ആരും പരാതി നൽകാത്തതിനാൽ ഒന്നും ചെയ്യാനാവുന്നില്ല. ഇയാളുടെ ചികിത്സകൊണ്ട് ആരോഗ്യപ്രശ്നമുണ്ടായ ചില സ്ത്രീകൾ ഡോക്ടർമാരെ സമീപിച്ചിട്ടുണ്ട്. ഗർഭിണികൾക്ക് സാധാരണ സമയത്തിന് മുൻപ് തന്നെ പ്രസവ വേദനയും രക്തസ്രാവവും ഉണ്ടായ കേസുകൾ കൂടിയപ്പോഴാണ് ജില്ലാ ആരോഗ്യ അധികൃതർ ഇക്കാര്യം ശ്രദ്ധിച്ചത്. അങ്ങനെയാണ് പ്രസവം എളുപ്പമാവാനുള്ള മരുന്നെന്ന് പറഞ്ഞ് ചില വ്യാജന്മാർ നൽകിയ മരുന്നുകൾ കഴിച്ചവിവരം സ്ത്രീകൾ പറയുന്നത്.
ഇത്തരം ചില ഗുളികകൾ സംഘടിപ്പിച്ച് പരിശോധനയ്ക്കയച്ചെന്നും എന്നാൽ ആവശ്യമായ അളവില്ലാത്തതിനാൽ ഫലം ലഭ്യമായില്ലെന്നും ഡോ. സക്കീന പറഞ്ഞു. ഒരിലയിൽ പ്രത്യേക ചെടിയുടെ നീര് പുരട്ടിയശേഷം കലക്കിക്കുടിക്കാൻ പറയുന്ന സംഭവമുണ്ട്. ഇതിനെല്ലാം വലിയ തുകയാണ് ഈടാക്കുന്നത്. സ്ത്രീകൾ ഇക്കാര്യം പുറത്തുപറയുന്നുമില്ല.
സുഖ പ്രസവത്തിന് മറിയം പൂവെന്ന് വ്യാജ സിദ്ധർ
ഗർഭിണികളായ സ്ത്രീകളുടെ യോഗത്തിൽ വച്ച് ആർക്കൊക്കെ മറിയം പൂവനെ പറ്റി അറിയാം എന്ന് ചോദിച്ചപ്പോൾ കേട്ടവരിൽ മിക്കവരും കൈപൊക്കി. എന്നാൽ ഇത് ഉപയോഗിക്കുന്നുണ്ടെന്ന വിവരം തുറന്ന് പറയാൻ ആരും ധൈര്യം കാട്ടിയില്ല. വ്യത്യസ്ഥമായ മതത്തിൽപപെട്ടവരും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരും മറിയം പൂവ് ഉപയോഗിക്കുന്നുണ്ട് എന്നത് ബോധ്യപ്പെട്ടു എന്ന് ഡോ. കെ സക്കീന പറയുന്ന വാക്കുകൾ ഏവരേയും അത്ഭുതപ്പെടുത്തും.
ഉണങ്ങിയ വള്ളിക്കൂടുപോലെ തോന്നിക്കുന്ന ഒന്നിൽ കൊച്ചു കൊച്ചു പൂക്കളുള്ളതാണ് മറിയം പൂവ് എന്ന് പറയുന്നത്. പാത്രത്തിൽ വെള്ളംനിറച്ച് മറിയംപൂവ് അതിലിട്ട് ഗർഭിണിയുടെ കട്ടിലിന് ചുവട്ടിൽ വെക്കും. വേദന തുടങ്ങിയാൽ കുടിക്കാൻ കൊടുക്കും. പൂവ് വിടർന്നാൽ സുഖപ്രസവമായിരിക്കുമെന്നാണ് തട്ടിപ്പുകാർ പറഞ്ഞുകൊടുക്കുന്നത്. എന്തെങ്കിലും സങ്കീർണത കാരണം സിസേറിയൻ വേണമെന്ന് ഡോക്ടർമാർ പറഞ്ഞാൽ സ്ത്രീകൾ ആദ്യം പൂ വിടർന്നോ എന്ന് നോക്കും.
വിടർന്നെങ്കിൽ ഡോക്ടർമാർ പറഞ്ഞത് കേൾക്കാതെ സ്ഥലംവിട്ട് മറ്റു ഡോക്ടർമാരെ സമീപിക്കാൻ ശ്രമിക്കും. ഇങ്ങനെ പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്. പാലക്കാടും കോഴിക്കോടുമടക്കുമള്ള ജില്ലകളിൽ മറിയംപൂവ് തട്ടിപ്പ് തകൃതിയാണ്. ആശുപത്രികളിൽ നടത്തുന്ന സിസേറിയൻ വമ്പൻ തട്ടിപ്പാണെന്നും അതിന് പിന്നാലെ പോകരുതെന്നും ഓർമ്മിപ്പിച്ചാണ് വ്യാജ സിദ്ധന്മാർ മറിയംപൂവ് തട്ടിപ്പ് തകൃതിയാക്കിയിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങൾ വഴിയാണ് മറിയംപൂവിന്റെ മാഹാത്മ്യത്തെക്കുറിച്ച് പ്രചാരണം നടത്തുന്നത്. അതേസമയം, ഇതെല്ലാം തട്ടിപ്പാണെന്നും ഇതിൽ വീഴരുതെന്നും ചില മതപുരോഹിതന്മാർ തന്നെ സാമൂഹിക മാധ്യമങ്ങൾ വഴി മുന്നറിയിപ്പും നൽകുന്നുണ്ട്.
കഴിഞ്ഞ വർഷം മാത്രം 18 തികയാത്ത 20,000 ഗർഭിണികളെന്നും കണക്ക്
ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ 18 തികയാത്ത പ്രായത്തിലുള്ള 20,000 ഗർഭിണികൾ ഉണ്ടെന്ന കണക്കാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ബാലവിവാഹങ്ങളുടെ എണ്ണമാകട്ടെ 7000 ൽ താഴെ മാത്രവും. ഗർഭിണികളുടെ ശരാശരി പ്രായം 16 നും 18 നും ഇടയിലാണെന്നും ഇവരിൽ ഭൂരിഭാഗവും വിവാഹിതരുമാണെന്ന് സർക്കാർ രേഖകൾ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്ത് ബാലവിവാഹം ഇപ്പോഴും ശക്തമാണെന്ന സൂചനയാണ് ഇത് കാണിക്കുന്നതെന്ന് ദേശീയ ആരോഗ്യമിഷൻ പ്രവർത്തകർ പറയുന്നു. ഇവയിൽ ഗർഭഛിദ്രം നടത്തുന്നവർ വളരെ കുറവുമാണ്. മിക്കവരും ഇതിന് കൂട്ടാക്കാതെ പ്രസവം ഏറ്റവും ദുഷ്ക്കരമായ അവസ്ഥയിലേക്ക് നീങ്ങാൻ താൽപ്പര്യപ്പെടുന്നവരാണെന്നാണ് ഇവർ പറയുന്നത്.
അതേസമയം 2008 നും 2018 നും ഇടയിൽ ജില്ലാ സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പ്രകാരം 6,965 ബാലവിവാഹം മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലൈംഗികാരോഗ്യത്തെക്കുറിച്ച് കുട്ടികൾക്ക് പഠനം നൽകണം എന്നാണ് അന്താരാഷ്ട്ര ജനസംഖ്യാ പഠനകേന്ദ്രം ഇക്കാര്യത്തിൽ ചൂണ്ടിക്കാട്ടുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍