മറുനാടനും മാദ്ധ്യമത്തിനും എതിരെ ഒരു കോടി ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകും; ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനെ പുറത്താക്കും; പ്രസ് ക്ലബ്ബിൽ കയറിയാൽ കാല് തല്ലിയൊടിക്കുമെന്ന് മാദ്ധ്യമപ്രവർത്തകർക്കും ഭീഷണി; പ്രസ് ക്ലബ്ബിലെ ബാർ വിഷയം അവസാനിക്കുന്നില്ല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ അനധികൃത മദ്യകച്ചവടം നടക്കുന്നതായി ട്വീറ്റ് ചെയ്ത് ഏഷ്യാനെറ്റിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വിനു വി ജോണിനെ അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനം. ഇതിനുള്ള അച്ചടക്ക നടപടികൾ തുടങ്ങാൻ പ്രസ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം തീരുമാനിച്ചു. ഇതിനായി കമ്മീഷനേയും നിയോഗിച്ചു. പ്രസ് ക്ലബ്ബിലെ സങ്കേതത്തിൽ മദ്യപാനമുണ്ടെന്ന് വാർത്ത നൽകിയ മറുനാടൻ മലയാളിക്കും മാദ്ധ്യമം പത്രത്തിനുമെതിരെ മാനനഷ്ടകേസ് നൽകും. ഇതിനും വാർഷിക പൊതുയോഗത്തിൽ തീരുമാനമായി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് കൊടുക്കകുയെന്നാണ് സൂചന.
എന്നാൽ സങ്കേതത്തിലെ മദ്യപാനം ശരിവയ്ക്കുന്ന ചർച്ചകളാണ് വാർഷക പൊതു യോഗത്തിലും നടന്നത്. പൊലീസ് ക്ലബ്ബിലും ഡോക്ടർമാരുടെ സംഘടനാ ആസ്ഥാനമായ ഐഎംഎയിലും അംഗങ്ങൾ രഹസ്യമായി മദ്യപിക്കുന്നു. ഇതൊന്നും വാർത്തയാകുന്നില്ല. പാവം മാദ്ധ്യമ പ്രവർത്തരുടെ കള്ളുകളി മുട്ടിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു പ്രസ് ക്ലബ്ബ് ചർച്ചകളിൽ ഉയർന്നൊരു പ്രധാന വികാരം. പ്രസ് ക്ലബ്ബിലെ സങ്കേതത്തിന് ബാർ ലൈസൻസിനായി അപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. അത് വാർഷിക പൊതു യോഗം അംഗീകരിച്ചു. അതിനിടെ ഒരു തിരുത്തുമായി ഒരാൾ എഴുന്നേറ്റു. സങ്കേതത്തിൽ മദ്യപാനമില്ലെന്നും അത് വാർത്തയാക്കിയവർക്കെതിരെ മാനനഷ്ടകേസ് കൊടുക്കാനും തീരുമാനിക്കുമ്പോൾ ബാർ ലൈസൻസിന് ശ്രമിക്കുന്ന തീരുമാനം കൂടി വരുന്നത് തിരിച്ചടിയാകും. ഇവിടെ ബാർ ഉണ്ടെന്ന വ്യാഖ്യാനങ്ങൾക്ക് ഇട നൽകുമെന്നായിരുന്നു അഭിപ്രായം.
ഇതോടെ പ്രസ് ക്ലബ്ബ് പ്രസിഡന്റ് അജിത് കുമാർ പ്രശ്നത്തിൽ ഇടപെട്ടു. അതു വേണ്ടെന്ന് തീരുമാനിച്ചു. ഇതിനൊപ്പം പ്രസ് ക്ലബ്ബിലെ റിക്രിയേഷൻ സ്ഥലമായ സങ്കേതത്തിലെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിലും നടപടികളെടുക്കാൻ യോഗം തീരുമാനിച്ചിതായി മിനിട്സിൽ രേഖപ്പെടുത്തി. ഇത് ഫലത്തിൽ ബാർ ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കൽ തന്നെയാണെന്ന് അംഗങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. മറുനാടൻ മലയാളിക്ക് എതിരെ രൂക്ഷ ഭാഷയിലായിരുന്നു അംഗങ്ങളുടെ വിമർശനം. പ്രസ് ക്ലബ്ബിൽ മദ്യപാനം നിർത്തിക്കാൻ ഇവർ ആരാണെന്ന് വരെ ചോദ്യം ഉയർന്നു. എന്നാൽ മാദ്ധ്യമം പത്രത്തിനെതിരെ രൂക്ഷ പ്രതിഷേധങ്ങൾ ഉയർന്നതുമില്ല. മാദ്ധ്യമത്തിലെ അംഗങ്ങളിൽ പ്രമുഖർ വിവാദം ഭയന്ന് യോഗത്തിനെത്തിയതുമില്ല. മാദ്ധ്യമത്തിൽ വാർത്ത വന്നതിനാൽ പ്രസ് ക്ലബ്ബിൽ കയറിയാൽ കാൽ തല്ലിയൊടിക്കുമെന്ന ഭീഷണിയുണ്ടെന്ന് മാദ്ധ്യമത്തിലെ പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ മറുനാടനോട് പറഞ്ഞു.
രൂക്ഷമായ ഭാഷയിലായിരുന്നു വിനു വി ജോണിനെതിരെയുള്ള വിമർശനങ്ങൾ. പ്രസ് ക്ലബ്ബിനെതിരെ ട്വീറ്റ് ചെയ്തത് അച്ചടക്ക നടപടിയായി വ്യാഖ്യാനിക്കപ്പെട്ടു. ഇത്തരക്കാർ ഇനി അംഗങ്ങളായി വേണ്ടെന്നും നിലപാട് എടുത്തു. ന്യൂനപക്ഷം മാത്രമാണ് ഈ ചർച്ചകളുടെ ഭാഗമായത്. സങ്കേതത്തിലെ മദ്യക്കച്ചവടം ഇല്ലാതാക്കിയ വിനു വി ജോണിനെ പാഠം പഠിപ്പിക്കണമെന്നും വാദമുയർന്നു. ഇതോടെയാണ് അച്ചടക്ക നടപടികൾ പൂർത്തിയാക്കി വിനു വി ജോണിനെ പുറത്താക്കാൻ തീരുമാനിച്ചത്. ഹിന്ദുവിലെ വിനോദ്, മാതൃഭൂമിയിലെ സിജി കടയ്ക്കൽ, മംഗളത്തിലെ ഋഷി കെ മനോജ് എന്നിവരെ അച്ചടക്ക സമിതി അംഗങ്ങളായും നിയോഗിച്ചു. ഇവർ തെളിവെടുപ്പും മറ്റും നടത്തി വിനു വി ജോണിനെ പുറത്താക്കും. അതിനിടെ അച്ചടക്ക നടപടിയുമായി വിനു വി ജോൺ സഹകരിക്കില്ലെന്നും സൂചനയുണ്ട്. അതുകൊണ്ട് തന്നെ ഈ നടപടികൾ പ്രഹസനമാകും.
മംഗളം സിഇഒയായ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ അവസാന ദിവസമായിരുന്നു ഇന്നലെ. ഇതിന്റെ ഭാഗമായാണ് വാർഷിക പൊതു യോഗം കൂടിയത്. ഇന്ത്യൻ എക്സ്പ്രസിലെ പ്രദീപ് പിള്ളയുടെ നേതൃത്വത്തിലെ ഭരണ സമിതി ഇന്നലെ ചുമതലയേറ്റു. അതായത് ഈ തീരുമാനങ്ങൾ നടപ്പാക്കേണ്ട ബാധ്യത പുതിയ ഭരണ സമിതിക്കാണ്. ഇത് മനസ്സിലാക്കി അജിത് കുമാറും സംഘവും വിവാദ തീരുമാനങ്ങളായി വന്നതെല്ലാം അംഗീകരിക്കുകയായിരുന്നു. ദേശാഭിമാനിയിലെ കെ ആർ അജയനാണ് സെക്രട്ടറി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം മാനിച്ചാണ് ഋഷിരാജ് സിങ് സങ്കേതത്തിലെ മദ്യകച്ചവടം നിർത്തിച്ചത്. ഈ സാഹചര്യത്തിൽ അജയൻ എപ്രകാരം പ്രവർത്തിക്കുമെന്നതിൽ ഏറെ ശ്രദ്ധയോടെയാണ് അംഗങ്ങൾ പോലും വീക്ഷിക്കുന്നത്.
കാൽ നൂറ്റാണ്ടിലേറെയായി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മദ്യശാല എക്സൈസ് അധികൃതർ ഇടപെട്ട് പൂട്ടിച്ചതാണ് വിവാദത്തിന് കാരണം. എക്സൈസ് കമ്മീഷണർ ഋഷിരാജ്സിങ് മുൻകൈയെടുത്താണ് സങ്കേതം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബാർ പൂട്ടിച്ചത്. ലൈസൻസ് ഇല്ലാതെ ക്ളബ്ബുകളിൽ മദ്യ വിൽപനയോ മദ്യപാനമോ അനുവദിക്കില്ലെന്ന് എക്സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥർ പ്രസ്സ് ക്ലബ് ഭാരവാഹികളെ അറിയിച്ചിരുന്നു. സർക്കാരിലേക്കും ഈ വിവരം റിപ്പോർട്ട് ചെയ്തു. യു ഡി എഫ് സർക്കാരിന്റെ കാലത്തു ബാറുകൾ കൂട്ടത്തോടെ പൂട്ടിയപ്പോഴും സെക്രട്ടറിയേറ്റിന്റെ മൂക്കിനു താഴെ അനധികൃത ബാർ പ്രവർത്തിക്കുന്ന കാര്യം മറുനാടൻ പുറത്തുകൊണ്ടു വന്നിരുന്നു. തുടർന്നു കുറച്ചു നാൾ ബാർ അടച്ചെങ്കിലും പിന്നീട് തുറന്നു പ്രവർത്തിച്ചു വരികയായിരുന്നു. പ്രസ് ക്ലബ് കെട്ടിടത്തിന്റെ ഭൂഗർഭ അറയിൽ പ്രവർത്തിക്കുന്ന ബാർ രണ്ടു വർഷം മുൻപ് സ്റ്റാർ ഹോട്ടലുകളിലെ ബാറുകളോട് കിട പിടിക്കുന്ന രീതിയിൽ പുതുക്കി പണിതിരുന്നു. എൽ ഡി എഫ് സർക്കാർ വന്ന ശേഷം എക്സൈസ് കമ്മീഷണറായി ചാർജെടുത്ത ഋഷിരാജ്സിങ് പ്രസ്സ് ക്ലബ്ബിനു സമീപത്തെ രണ്ടു ക്ളബ്ബുകളിൽ പരിശോധന നടത്തിയിട്ടും പ്രസ്സ് ക്ലബ് ബാറിനെ വിട്ടു കളഞ്ഞതു വലിയ തോതിൽ വിമർശത്തിന് ഇടയാക്കി. ഇതേക്കുറിച്ചു ഏഷ്യാനെറ്റ് ചാനൽ അവതാരകൻ വിനു വി ജോൺ ട്വിറ്ററിൽ എഴുതിയതാണ് ബാർ അടച്ചു പൂട്ടലിലേക്ക് നയിച്ചത്.
ഷെയിം ഓൺ യു സിങ്കം , നിങ്ങൾ വിചാരിച്ചാലും പത്രക്കാരുടെ അനധികൃത മദ്യ വിൽപന നിർത്താൻ കഴിയില്ല എന്നായിരുന്നു വിനുവിന്റെ ട്വീറ്റ്. ഇതിനെ അനുകൂലിച്ചും എതിർത്തും മാദ്ധ്യമ പ്രവർത്തകർ രംഗത്തു വന്നു. ഈ സാഹചര്യത്തിലാണ് എക്സൈസ് കേസ് വരുമെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയത്. ബാർ ലൈസൻസ് ഇല്ലാതെയാണ് മദ്യപാനമെങ്കിൽ നിയമപരമായ നടപടി എടുക്കാം എന്നാണ് സർക്കാരിൽ നിന്നു നിർദ്ദേശം ലഭിച്ചത്. ബാറിന്റെ പ്രവർത്തിസമയം ഉച്ചക്ക് രണ്ടു മണിക്കൂറും രാത്രി മൂന്നു മണിക്കൂറുമായി അടുത്തയിടെ പരിമിതപ്പെടുത്തിയിരുന്നു. യാതൊരു സമയ ക്രമവും ബാധകമല്ലാതെ മുൻ കാലങ്ങളിൽ പാതിരാത്രി കഴിഞ്ഞും പ്രവർത്തിച്ചിരുന്ന സങ്കേതം തലസ്ഥാനത്തു നിരവധി പത്രപ്രവർത്തകരെ മുഴുക്കുടിയന്മാരും രോഗികളുമാക്കി മാറ്റി. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ജോലി ആയതിനാൽ ജോലി കഴിഞ്ഞു നേരെ ബാറിൽ എന്നതു ചിലർ ശീലമാക്കി. കുറഞ്ഞ ചെലവിൽ മദ്യപിക്കാം എന്നതു വരുമാനം കുറഞ്ഞ മാദ്ധ്യമ പ്രവർത്തകർ അനുഗ്രഹമായി കണ്ടു. പുതു തലമുറയിലെ ജേർണലിസ്റ്റുകൾ അവിടേക്ക് കൂടുതൽ ആകർഷിക്കപ്പെട്ടു. സർക്കാരുകൾ മാറി മാറി വന്നിട്ടും ആരും തൊടാൻ മടിക്കാതിരുന്ന സ്ഥാപനമാണ് അടച്ചു പൂട്ടാൻ നിർബന്ധിതമായത്. എന്നാൽ ഇതൊന്നും നടന്നിട്ടില്ലെന്ന നിലപാടിലാണ് പ്രസ് ക്ലബ്ബ്.
പ്രസ് ക്ലബ്ബിൽ മദ്യശാല പ്രവർത്തിക്കുന്നു എന്നും എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങിന്റെ നിർദ്ദേശപ്രകാരം അത് അടച്ചുപൂട്ടി എന്നുമുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചിരുന്നു. പ്രസ് ക്ലബ്ബ് സങ്കേതം എന്ന ഒരു മദ്യശാല പ്രവർത്തിക്കുന്നില്ല. റിക്രിയേഷൻ ഹാളിൽ പത്രക്കാർ ഉച്ചയ്ക്കും വൈകുന്നേരവും ഒത്തുകൂടാറുണ്ട്. ടേബിൾ ടെന്നീസ്, കാരംസ്, ചെസ് തുടങ്ങിയ ഇൻഡോർ കായിക വിനോദങ്ങളിൽ ഏർപ്പെടാറുണ്ട്. വിശ്രമ വേളകളിൽ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങൾ സജീവ ചർച്ചക്ക് വിധേയമാക്കുന്നവരുമുണ്ട്. സെക്രട്ടറിയേറ്റിലും അതിനു മുന്നിലും തിരക്കേറിയ മാദ്ധ്യമപ്രവർത്തനങ്ങൾ നടത്തി ക്ഷീണിക്കുന്നവർക്ക് ഒന്നിരിക്കാനുള്ള ഇടം പോലും ലഭ്യമല്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് അകലെയുള്ള സ്വന്തം സ്ഥാപനങ്ങളിലേക്ക് പോവുക പ്രയാസകരവുമാണെന്നും പറയുന്നു.
ഈ ന്യൂനത പരിഹരിക്കുന്നതിനാണ് 1964 ൽ പ്രസ് ക്ലബ്ബ് ആരംഭിച്ചതു മുതൽ വിശ്രമ സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രസ് ക്ലബ്ബിന്റെ റിക്രിയേഷൻ സെന്ററിൽ മദ്യം ശേഖരിച്ചു വെയ്ക്കുകയോ വിൽക്കുകയോ ചെയുന്നില്ല. അടുത്ത കാലത്തായി പ്രസ് ക്ലബ്ബിനേയും തലസ്ഥാനത്തെ മാദ്ധ്യമ പ്രവർത്തകരേയും അപമാനിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. അംഗത്വം ലഭിക്കാത്തവരും അച്ചടക്ക നടപടിക്ക് വിധേയമായവരും സ്വന്തം മുഖത്ത് തുപ്പുന്നതിൽ സുഖം കണ്ടെത്തുന്നവരുമാണ് ഇതിനു പിന്നിൽ. റിക്രിയേഷൻ ക്ലബ്ബ് അടച്ചുപൂട്ടണമെന്ന് എക്സൈസ് വകുപ്പിലെ ഒരുദ്യോഗസ്തനും നിർദ്ദേശിച്ചിട്ടില്ല. അംഗങ്ങൾ ആവശ്യപ്പെടുമ്പോൾ കായിക വിനോദങ്ങൾക്ക് ഇത് തുറന്നുകൊടുക്കറുമുണ്ട്. പ്രസ് ക്ലബ്ബിന് ഭൂഗർഭ അറയില്ല. സ്റ്റാർ ഹോട്ടലുകളിലെ ബാറുകളോട് കിടപിടിക്കുന്ന ഹാളുകളുമില്ലന്ന് ഭാരവാഹികൾ അറിയിച്ചു.
ഇതിന് പിന്നാലെയാണ് ജനറൽ ബോഡിയിൽ ബാർ ഉണ്ടെന്ന് സമ്മതിക്കുന്ന തരത്തിലെ ചർച്ചകൾ ഉയർന്നത്. എന്നാൽ പൊതു സമൂഹത്തിൽ ബാറില്ലെന്ന നിലപാട് ആവർത്തിക്കാൻ തന്നെയാണ് പുതിയ ഭരണസമിതിയുടേയും തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്