തമിഴ് വോട്ടർമാർക്ക് സാരിയും പണവും മിക്സിയുമൊക്കെ നൽകി വോട്ട് വാങ്ങാൻ വാരിയെറിഞ്ഞ കോടികൾ തിരികെപിടിക്കാൻ ശ്രമം; കേരളത്തിൽ ചിക്കനും പച്ചക്കറിക്കും അവശ്യസാധനങ്ങൾക്കും തീവിലയെത്താൻ കാരണം തമിഴ്നാട് രാഷ്ട്രീയക്കാരോ?
ഇടുക്കി: ചിക്കൻകഴിക്കാനും അവിയൽകൂട്ടാനും സാമ്പാർ വയ്ക്കാനും രാഷ്ട്രീയക്കാരന് കാശ് കൊടുക്കണോ? വേണ്ടെന്നാണ് വയ്പെങ്കിലും ഇതും സത്യമായി വന്നിരിക്കുന്നു. കേരളത്തിൽ അവശ്യസാധനങ്ങളുടെ വൻവിലക്കയറ്റമാണ്. മാംസവിഭവങ്ങളും പച്ചക്കറികളും കേരളത്തിലേക്കെത്തിക്കാൻ തമിഴ്നാട്ടിൽ പടി നൽകണം. പത്തും നൂറുമല്ല, ലക്ഷങ്ങൾ തന്നെ എണ്ണി നിൽകിയാലേ സുഗമമായ ചരക്കുനീക്കം സാധ്യമാകൂ. തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ വോട്ടർമാർക്ക് പണമായും പാരിതോഷികങ്ങളായും വാരിയെറിഞ്ഞ കോടിക്കണക്കിന് രൂപ തിരിച്ചു പിടിക്കാനാണ് വൻകിട ഏജന്റുമാർ മുഖേന പ്രമുഖ രാഷ്ട്രീയപാർട്ടികൾ പടി വാങ്ങുന്നത്. തമിഴ്നാട്ടിൽ വ്യാപകമായി കോഴിഫാമുകളിൽ തുടങ്ങിയ പിരിവിന്റെ മറപിടിച്ചാണ് പച്ചക്കറി മേഖലയിലേയ്ക്കും മറ്റും പിരിവ് വ്യാപിച്ചത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പ്രത്യേക കാരണമൊന്നുമില്ലാതെ ചിക്കൻവില വൻതോതിൽ ഉയർന്നിരുന്നു. പിന്നാലെയാണ് പച്ചക്കറികളുടേയും വിലയിൽ വർധനവുണ്ടായത്. ഇറച്ചിക്കോഴി വ്യാപാരത്തിൽ ഭീമമായ നഷ്ടം വരുന്ന യാതൊരു സാഹചര്യവും തമിഴ്നാട്ടിലുണ്ടായില്ല. എന്നാൽ കേരളത്തിലേക്കെത്തിയ കോഴികളിൽ കിലോഗ്രാമിന് 40-50 രൂപ വരെയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. തമിഴ്നാട് ഖജനാവോ സർക്കാർ സംവിധാനങ്ങളോ ദുരുപയോഗം ചെയ്യാതെ തെരഞ്ഞെടുപ്പിൽ ചെലവഴിച്ച അനാവശ്യ ശതകോടികൾ തിരിച്ചു പിടിക്കുകയെന്നത് എളുപ്പമല്ല. കോർപ്പറേറ്റുകളും വമ്പൻ പണക്കാരും പാർട്ടികൾക്ക് തെരഞ്ഞെടുപ്പിന് മുമ്പേ പണം നൽകിക്കഴിഞ്ഞു. ഇത്തവണ പക്ഷേ, തെരഞ്ഞെടുപ്പിലെ പാരിതോഷിക വിതരണം വൻ സാമ്പത്തികബാധ്യതയാണ് പ്രധാന പാർട്ടികൾക്കുണ്ടാക്കിയത്.
സർക്കാർ സംവിധാനത്തിൽ തെരഞ്ഞെടുപ്പിന് നാളുകൾക്ക് മുമ്പേ, നിരവധി സമ്മാനങ്ങൾ വോട്ടർമാർക്ക് ലഭിച്ചു. ഇതിൽ കാര്യങ്ങളൊതുങ്ങില്ലെന്നും ഭരണക്കാരും, തങ്ങളുടെ കൈപ്പിടിയിലേക്ക് നിയന്ത്രണങ്ങളെത്തിക്കാൻ പ്രധാന പ്രതിപക്ഷവും ശ്രമിച്ചതോടെ വോട്ടർമാർക്ക് സമ്മാനങ്ങളുടെ ചാകരയാണ് കിട്ടിയത്. ലാപ്ടോപ്പ്, മിക്സി, ഗ്രൈൻഡർ തുടങ്ങിയ സ്ഥിരം സർക്കാർ സമ്മാനങ്ങൾക്കൊപ്പം പ്രതിപക്ഷവും ഇതൊക്കെ വിതരണം ചെയ്തു. പണമൊഴുക്കും പാരിതോഷിക വിതരണവും അതിരുവിട്ടപ്പോൾ രണ്ടു തവണ ഏതാനും നിയമസഭാ മണ്ഡലങ്ങളിലെ പോളിങ് മാറ്റിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനും നിർബന്ധിതമായി. നഗരങ്ങളിൽ 1000 മുതൽ 4000 വരെയും ഉൾപ്രദേശങ്ങളിൽ 100 മുതൽ 500 വരെയും രൂപയാണ് വിവിധ കക്ഷികൾ വോട്ടർമാർക്ക് നൽകിയത്.
സാരിയുൾപ്പെടെയുള്ളയുള്ള വസ്ത്രങ്ങൾ, ഹെൽമറ്റ്, ഇരുചക്രവാഹന ടയറുകൾ, നിശ്ചിത തുകയ്ക്ക് പെട്രോൾ അടിക്കാനുള്ള ടോക്കൺ മുതലായവയും വോട്ടർമാർക്ക് വിതരണം ചെയ്തിരുന്നു. ഇതിനുപുറമേ, മിക്കയിടത്തും വിഭവസമൃദ്ധമായ ഭക്ഷണവും. പാർട്ടികളുടെ ടോക്കൺ ലഭിക്കുന്നവർക്ക് അത് തെരഞ്ഞെടുപ്പ് സമയത്ത് പണമാക്കി മാറ്റാനും സൗകര്യമുണ്ടായിരുന്നു. ഇക്കുറി കേരളത്തിന്റെ അതിർത്തി മേഖലകളായ മൂന്നാർ, മറയൂർ, പീരുമേട് തുടങ്ങിയ മണ്ഡലങ്ങളിൽ ഇത്തരം പാരിതോഷികം വിതരണം ഉണ്ടായിരുന്നു. ഇവരിൽനിന്ന് കമ്പിളി വസ്ത്രങ്ങൾ കൈപ്പറ്റിയ പൊലിസുകാർ അത് തിരികെ നൽകി ശിക്ഷാനടപടിയിൽനിന്നും രക്ഷപെട്ട സംഭവവുമുണ്ടായി. തെരഞ്ഞെടുപ്പിൽ ഇങ്ങനെ വാരിയറിഞ്ഞ പണം പിടിക്കാനാണ് തമിഴ്നാട് രാഷ്ട്രീയക്കാർ കേരളത്തിലേക്കുള്ള ചരക്കുകടത്തുകാരെ സമ്മർദത്തിലാക്കി കൊള്ള നടത്തുന്നത്.
കിലോഗ്രാമിന് 160 രൂപ വരെ വിലയെത്തിയ ചിക്കന്റെ വില വർധനവിന് കാരണം ഇറച്ചിക്കോഴി വളർത്തലിൽ മുൻപന്തിയിലുള്ള സംസ്ഥാനമായ ആന്ധ്രയിലെ കൊടുംവേനലാണെന്നാണ് കേരളത്തിലെ ഒരു വിഭാഗം വ്യാപാരികളുടെയും കേരളത്തിൽ കോഴിയെ എത്തിക്കുന്നവരുടെയും പ്രചാരണം. സീസണിൽ ശരാശരി 650 ടൺ കോഴിയാണ് പ്രതിദിനം കേരളത്തിന് ആവശ്യമുള്ളത്. ഇതിൽ 150 ടണ്ണോളമാണ് കേരളത്തിന്റെ വിഹിതം. ശേഷിക്കുന്ന ഇറച്ചിക്കോഴി തമിഴ്നാട്ടിൽ, കേരളത്തിന്റെ അതിർത്തി ജില്ലകളിൽനിന്നുതന്നെ എത്തുന്നുണ്ടെന്നതാണ് വാസ്തവം. കേരളത്തിലെത്തിക്കുന്നതിനേക്കാൾ ചെലവ് കുറച്ച് ആന്ധ്രയിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിൽ എത്തിക്കാൻ കഴിയുന്നുണ്ട്.
കേരളത്തിൽ വില വർധിച്ചതിനാൽ ചിക്കൻ ഉപഭോഗം വലിയ ഇടിവാണ് നേരിടുന്നത്. എന്നാൽ വിലക്കയറ്റത്തിന്റെ യഥാർത്ഥ കാരണം മൂടിവയ്ക്കാനാണ് ഇപ്പോഴത്തെ ശ്രമം. ആന്ധ്രയിൽ വേനൽ കടുത്ത് കോഴികൾ ചത്തൊടുങ്ങി എന്ന പ്രചാരണം പോലെയാണ് തമിഴ്നാട്ടിലെ പച്ചക്കറിയുടെ കാര്യത്തിലുമുള്ളത്. കാലവർഷക്കെടുതി, പെട്രോൾ വില വർധന തുടങ്ങിയവയാണ് കാരണങ്ങളായി നിരത്തുന്നത്. പത്ത് രൂപയുടെ തക്കാളി 60-80 രൂപയ്ക്കാണു വിപണിയിൽ കിട്ടുന്നത്. മധുര ജില്ലയിൽ പരക്കെ വില 12-15 രൂപ മാത്രം. പയറിനങ്ങൾ 20 രൂപയ്ക്കാണ് കർഷകരിൽനിന്നു തമിഴ്നാട്ടിൽ ശേഖരിക്കുന്നത്. കേരളത്തിലത് 50 മുതൽ 80 വരെ രൂപ കൊടുത്താലേ കിട്ടൂ. ആന്ധ്ര, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽനിന്നെത്തുന്ന അവശ്യസാധനങ്ങളുടെ വില കേരള വിപണിയിൽ കുത്തനെ കൂടിയതിനു പിന്നിലും തമിഴ് രാഷ്ട്രീയ കക്ഷികളുടെ സമ്മർദം ഉണ്ടെന്നാണ് റിപ്പോർട്ട്.
കമ്പം മുതൽ മധുര വരെയുള്ള സ്ഥലങ്ങളിൽ ഇത്തരം ധനസമാഹരണത്തിന് ഏജന്റുമാരുടെ സംഘമുണ്ട്. ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, ഡിണ്ഡിഗൽ തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാരകേന്ദ്രങ്ങളിൽ വമ്പന്മാരെ കണ്ട്, അവർ നിശ്ചയിക്കുന്ന തുക രാഷ്ട്രീയ പാർട്ടികൾക്കു നൽകാനും കേരളത്തിലേക്ക് കൊണ്ടുവരുന്ന സാധനങ്ങളുടെ ഏകദേശ വിൽപന വില അവിടെ തീരുമാനിക്കാനുമാണ് ഉന്നത നിർദ്ദേശം. ചിക്കൻ-പച്ചക്കറി എന്നിവയുടെ ഇപ്പോഴത്തെ വില വർധനവ് അയൽനാട്ടിലെ ഉൽപാദന കേന്ദ്രത്തിൽ സ്വാഭാവികമായി ഉണ്ടായതല്ലെന്നു കേരള സർക്കാർ കണ്ടെത്തിയിട്ടുണ്ട്. തീവെട്ടിക്കൊള്ള തടയാൻ നടപടി ഉണ്ടായില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പുകൾക്കുള്ള പണംകൂടി കേരളത്തിൽനിന്നു കണ്ടെത്താൻ മലയാളികൾ നിന്നുകൊടുക്കേണ്ടിവരും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍