ബിഷപ്പ് ഫ്രാങ്കോയെ 'എറിഞ്ഞുടച്ച്' മുതിർന്ന വൈദികന്റെ പ്രതിഷേധം; ജലന്ധർ അരമനയിലെ തീന്മേശയിൽ ചായ നൽകിയത് ഫ്രാങ്കോയുടെ ചിത്രം പതിപ്പിച്ച കപ്പിൽ; കപ്പുടയ്ക്കും മുൻപ് 'ഫ്രാങ്കോയുടെ ചിത്രമുള്ള കപ്പിൽ ചായ കുടിച്ചാൽ പൂർണ പാപമോചനം ഉറപ്പല്ലേ' എന്നും വൈദീകന്റെ പരിഹാസം; ചില്ലു കഷ്ണങ്ങൾ ഉച്ചവരെ നീക്കാൻ അനുവദിക്കാതെ വൈദികന്റെ രോഷം; ജലന്ധർ അരമനയിലെ ഊണുമുറിയിലുണ്ടായിരുന്ന സ്ഥാന ചിഹ്നങ്ങൾ അണിഞ്ഞ ഫ്രാങ്കോ ചിത്രവും നിമിഷങ്ങൾക്കകം 'അപ്രത്യക്ഷം'
മറുനാടൻ ഡെസ്ക്
കോട്ടയം: കന്യാസ്ത്രീയെ പീഡിച്ച കേസിൽ അന്വേഷണ സംഘം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന് എതിരെ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ജലന്ധർ അരമനയിലും വൈദിക പ്രതിഷേധം ശക്തം. ഏതാനും ദിവസം മുൻപ് ജലന്ധർ അരമനയിൽ നടന്ന പ്രഭാത ഭക്ഷണത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങളാണ് ബിഷപ്പിനെതിരെ സഭയ്ക്കുള്ളിലും പ്രതിഷേധം ശക്തമാണെന്ന കാര്യം ഉറപ്പിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച അരമനയിലെ പ്രഭാത ഭക്ഷണത്തിനിടെ വൈദികൻ ചായക്കപ്പ് എറിഞ്ഞുടച്ചത് സഭയ്ക്കകത്തും പുറത്തും ഒട്ടേറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
വൈദികർക്ക് ഭക്ഷണം വിളമ്പിയപ്പോൾ ചായ കൊണ്ടു വന്നത് ബിഷപ്പ് ഫ്രാങ്കോയുടെ ചിത്രം പതിപ്പിച്ച കപ്പായിരുന്നു. ഈ വേളയിൽ ഫ്രാങ്കോയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചതിനെ പറ്റിയായിരുന്നു വൈദികർക്കിടയിലെ ചർച്ച. കപ്പിൽ ഫ്രാങ്കോയുടെ ചിത്രം ശ്രദ്ധിക്കാതെ ചായകുടിച്ച മുതിർന്ന വൈദികനോട് 'അച്ചന് ഇന്ന് പൂർണ്ണ ദണ്ഡവിമോചനം ലഭിച്ചല്ലോ' എന്ന് യുവ വൈദികൻ പറഞ്ഞതിന് പിന്നാലെയാണ് ഫ്രാങ്കോയുടെ ചിത്രം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടത്. 'ഇന്ന് ഫ്രാങ്കോയെ ആദരിക്കുന്ന ദിനമല്ലേ...ഈ കപ്പിൽ ചായ കുടിച്ചാൽ പൂർണ്ണ പാപമോചനം ഉറപ്പല്ലേ' എന്നായിരുന്നു മറുപടി.
ഇതിന് പിന്നാലെ കപ്പ് തറയിലേക്ക് എറിഞ്ഞുടയ്ക്കുകയായിരുന്നു. ബിഷപ്പ് കുറ്റക്കാരനെന്ന് ഏകദേശം തെളിഞ്ഞിരിക്കുന്ന വേളയിൽ വൈദികർക്കിടയിലും അദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമാണെന്നതിന്റെ തെളിവാണ് സംഭവം. വൈദികൻ പ്രതിഷേധിച്ച സംഭവം സ്ഥലത്തുണ്ടായിരുന്ന വികാരി ജനറാൾ ഫാ.മാത്യു കൊക്കണ്ടം അപ്പോൾതന്നെ അഡ്മിനിസ്ട്രേറ്റർ ബിഷപ് ആഗ്നെലോ ഗ്രേഷ്യസിന്റെ ചെവിയിലെത്തിച്ചു.പൊട്ടിച്ചിതറിയ ചായക്കപ്പും ചായയും തുടച്ചുനീക്കാൻ ജോലിക്കാരൻ എത്തിയപ്പോൾ സെക്രട്ടറി ഫാ.തോമസ് പൂച്ചാലിൽ അത് തടഞ്ഞു. അഡ്മിനിസ്ട്രേറ്റർ വന്ന് കണ്ടിട്ട് വൃത്തിയാക്കിയാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.
ഇതോടെ ചിതറിയ ചില്ലുകളും ചായയും ഊണുമുറിയിൽ കിടന്നു. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് അഡ്മിനിസ്ട്രേറ്റർ സ്ഥലം സന്ദർശിച്ചത്. പിന്നീട് നാലു മണിയോടെയാണ് ജീവനക്കാരൻ ഊണുമുറി വൃത്തിയാക്കാൻ എത്തിയത്. അതിനിടെ, പ്രതിഷേധിച്ച വൈദികനെ വിളിച്ചുവരുത്തിയ അഡ്മിനിസ്ട്രേറ്റർ വഴക്കിട്ടു. മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹം അത് തള്ളിക്കളഞ്ഞു. തങ്ങളിൽ ആർക്കും ഫ്രാങ്കോയെ അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയ ശേഷം അദ്ദേഹം ഇറങ്ങിപ്പോയി.
ഫ്രാങ്കോ സ്ഥാനചിഹ്നങ്ങളെല്ലാം ധരിച്ചുള്ള ചിത്രവും ഇരിക്കുന്ന മറ്റൊരു ചിത്രവുമാണ് ചായക്കപ്പിൽ ആലേഖനം ചെയ്തിരുന്നത്. ഇതിനിടെ ഊണുമുറിയിൽ വച്ചിരുന്ന ഫ്രാങ്കോയുടെ ചിത്രം ആരോ എടുത്തുനീക്കുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം ഫ്രാങ്കോയുടെ വിശ്വസ്തൻ ചമഞ്ഞുനടക്കുന്ന ഒരു വൈദികൻ തന്നെയാണ് സ്ഥലത്തില്ലായിരുന്ന മറ്റു വൈദികരെയും വിളിച്ചറിയിച്ചത്.
ഇപ്പോഴും ബിഷപ് ഹൗസിൽ താമസിക്കുന്ന ഫ്രാങ്കോ മറ്റു വൈദികരുടെ കൂടെ ഭക്ഷണത്തിനൊന്നും എത്തില്ല. എല്ലാവരും കഴിച്ചിട്ടു പോയശേഷ ഒറ്റയ്ക്കു വന്നാണ് ഭക്ഷണം. ബിഷപ് ഹൗസിലെ ചെറിയ ചാപ്പലിൽ പ്രാർത്ഥനയിലാണ് താനെന്നാണ് അദ്ദേഹം മറ്റുള്ളവരോട് പറയുന്നത്. എന്നാൽ അത് അഡ്മിനിസ്ട്രേറ്ററെ കാണിക്കാനുള്ള നാടകമാണെന്നാണ് ഒരു വിഭാഗം വൈദികർ പറയുന്നത്.
ബിഷപ്പിന് നിയമക്കുരുക്ക് ഉറപ്പാക്കി കുറ്റപത്രം
മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം ഉൾപ്പെടെ അഞ്ച് വകുപ്പുകളാണ് ബിഷപിനെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്. കർദിനാൾ വൈക്കം ഡിവൈഎസ്പി .കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകൾ രേഖകൾ ഉൾപ്പെടെ അഞ്ച് വാല്യങ്ങളിലായി രണ്ടായിരം പേജ് അടങ്ങുന്നതാണ് കുറ്റപത്രം. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കേസിലെ ഏക പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിന് മേൽ ചുമത്തിയിട്ടുള്ളത്. അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനത്തിന് പുറമെ ഭീഷണിപ്പെടുത്തൽ അന്യായമായി തടഞ്ഞു വെക്കൽ തുടങ്ങിയ കുറ്റങ്ങളും ബിഷപ്പിനെതിരെയുണ്ട്.
ബിഷപ്പിനെ അറസ്റ്റ് ചെയ്ത് 9 മാസം പിന്നിടുമ്പോഴാണ് കുറ്റപത്രം നൽകിയത്. കുറ്റപത്രം സമർപ്പിച്ചതിൽ സന്തോഷമെന്ന് കന്യാസ്ത്രീകൾ പ്രതികരിച്ചു. പാതി നീതി ലഭ്യമായി. അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും അവർ പറഞ്ഞു. കേസിൽ ആകെ സാക്ഷികൾ 83 പേരാണ്. ഇതിൽ 27കന്യാസ്ത്രീകൾ, 11 വൈദീകർ, മൂന്നു മെത്രാന്മാർ, ഒരു കർദിനാൾ, ഒരു ഡോക്ടർ, ഏഴു മജിസ്ട്രേറ്റർ എന്നിവർ ഉൾപ്പെടുന്നു. ആയിരത്തിലേറെ പേജുകൾ വരുന്നതാണ് കുറ്റപത്രം. ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് നടന്ന് ഒരു വർഷമാകാറാകുമ്പോഴും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.
കന്യാസ്ത്രീക്ക് നീതി ഉറപ്പാക്കാൻ ലക്ഷ്യമിട്ട് രൂപീകരിച്ച സേവ് അവർ സിസ്റ്റേഴ്സ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ വീണ്ടും സമരം തുടങ്ങാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കുറ്റപത്രം നൽകിയിരിക്കുന്നത്. നേരത്തെ കേസിലെ പരാതിക്കാരിയും ഇവർക്കൊപ്പം നിൽക്കുകയും കേസിലെ സാക്ഷികളുമായ കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിനെതിരേ രംഗത്തു വന്നിരുന്നു. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് തങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുമെന്നു കന്യാസ്ത്രീകൾ പരാതി നൽകിയിരുന്നു.
ഇതു കാണിച്ച് പൊലീസിനും മുഖ്യമന്ത്രിക്കും പരാതികൾ നൽകിയിരുന്നു. ഡിജിപിയുടെ ഓഫിസിൽ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രം അവിടെ നിന്നുള്ള അനുമതി കിട്ടിയാൽ ഉടനെ കോടതിയിൽ സമർപ്പിക്കുമെന്നായിരുന്നു അന്വേഷ ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞിരുന്നത്. 2018 ജൂണിൽ ആയിരുന്നു കേസിന് ആസ്പദമായ പരാതി പൊലീസിന് നൽകുന്നത്. എന്നാൽ പരാതി നൽകി എൺപതു ദിവസങ്ങളോളം പിന്നിട്ടതിനു ശേഷം മാത്രമാണ് പ്രതിയായ ബിഷപ്പിനെ ചോദ്യം ചെയ്യാൻ തന്നെ പൊലീസിന് കഴിഞ്ഞത്.
കത്തോലിക്ക സഭയുടെ ചരിത്രത്തിലാദ്യമെന്നോണം കന്യാസ്ത്രീകൾ തെരുവിൽ ഇറങ്ങി സമരം ചെയ്ത സാഹചര്യത്തിലാണ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും പൊലീസ് തയ്യാറായത്. 14 ദിവസത്തോളം കന്യാസ്ത്രീകൾ സമരം ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ചോദ്യം ചെയ്യലിന് തയ്യാറായി ബിഷപ്പ് ഫ്രാങ്കോ ജലന്ധറിൽ നിന്നു കേരളത്തിൽ എത്തുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാഴ്ച്ചയോളം റിമാൻഡിൽ കഴിഞ്ഞശേഷം ജാമ്യം നേടി ബിഷപ്പ് പുറത്തിറങ്ങുകയും ചെയ്തു. ഫ്രാങ്കോ മുളക്കൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ജലന്ധറിലേക്ക് പോവുകയായിരുന്നു.
കേസിൽ പ്രതിയായതിനു പിന്നാലെ ജലന്ധർ രൂപത തലവൻ സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റിയിരുന്നു. എന്നാൽ ബിഷപ്പ് ഫ്രാങ്കോ കേസ് അട്ടിമറിക്കാൻ ശ്രമം നടത്തുകയാണെന്ന ആരോപണവും ഇതിനു പിന്നാലെ ഉയർന്നു. സാക്ഷികളായ കന്യാസ്ത്രീകൾ തന്നെയാണ് പ്രധാനമായും ഇത്തരമൊരു ആരോപണം ഉയർത്തിയത്. സാക്ഷികളായ മിഷണറീസ് ഓഫ് ജീസസ് സന്ന്യാസിനി സമൂഹത്തിലെയും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിലെയും കന്യാസ്ത്രീകൾ ജീവന് ഭീഷണി നേരിടുന്നത് ഉൾപ്പെടെയുള്ള വെല്ലുവിളികൾ അതിജീവിക്കേണ്ട സഹചര്യം അതിനു പിന്നാലെ ഉണ്ടാവുകയും ചെയ്തു.
കുറവിലങ്ങാട് മഠത്തിൽ താമസിക്കുന്ന, പരാതിക്കാരിയും സാക്ഷികളുമായി ആറു കന്യാസ്ത്രീകൾക്കുമെതിരേ പ്രതികാര ബുദ്ധിയോടെ സഭതലങ്ങളിൽ നിന്നും നീക്കങ്ങൾ നടക്കുന്നതിനെതിരേ മുഖ്യമന്ത്രിക്കും പൊലീസിനും പരാതികൾ നൽകിയിട്ടുണ്ട്. കന്യാസ്ത്രീകളെ പലയിടങ്ങളിലേക്ക് സ്ഥലംമാറ്റാനുള്ള തീരുമാനങ്ങൾ ഉണ്ടാവുകയും അതിനെതിരേ പ്രതിഷേധം കന്യാസ്ത്രീകളുടെ ഭാഗത്തു നിന്നുണ്ടാവുകയും ഒടുവിൽ രൂപത അധ്യക്ഷനായ ബിഷപ്പ് തന്നെ സ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കുകയും ചെയ്തിരുന്നു.
തങ്ങളുടെ ജീവിതത്തിനും ജീവനും സംരക്ഷണമാവശ്യപ്പെട്ട് ഭരണാധികാരികൾക്കും പൊലീസിനും മുന്നിൽ പരാതികൾ നൽകുമ്പോഴും കന്യാസ്ത്രീകൾ പ്രധാനമായും ആവശ്യപ്പെടുന്നത് കേസിന്റെ വിചാരണ ആരംഭിക്കാനും അതിനു മുന്നോടിയായി കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനുമായിരുന്നു.
Stories you may Like
- ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടത് പ്രകാരമോ?
- കേസിൽ വെറുതെ വിട്ടപ്പോൾ ലോകകപ്പ് ജയിച്ച പോലെ തോന്നി
- ജലന്ധർ രൂപതാ ബിഷപ്പ് സ്ഥാനം ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു
- ഇത് ഒരു വർഷത്തിനിടെ പടിയിറങ്ങിയ ബിഷപ്പുമാരുടെ കഥ
- വിമർശിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി; റബ്ബർ നയതന്ത്രം മറന്ന് കടന്നാക്രമണം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്