നിലപാടുകളെടുക്കുന്ന നടിമാർക്ക് മാത്രമല്ല നടന്മാർക്കും അവസരങ്ങൾ നഷ്ടപ്പെടും; ഒരുപാട് സിനിമകളിൽ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ആളാണ് താനും; സിനിമയിലെ മാഫിയകൾക്കെതിരെ ആഞ്ഞടിച്ച് പൃഥ്വിരാജ്; ശരിവയ്ക്കുന്നത് വിനയൻ സാറിന്റെ സിനിമയിൽ അഭിനയിച്ചതിന് അവർക്ക് ഖേദം പോരായിരുന്നു മാപ്പു തന്നെ വേണമായിരുന്നുവെന്ന അമ്മയുടെ വെളിപ്പെടുത്തൽ; ഇടവേളയ്ക്ക് ശേഷം സിനിമയിലെ മാഫിയകളെ തുറന്ന് കാട്ടി പൃഥ്വിരാജ്; വാക്കുകൾ കണ്ടില്ലെന്ന് നടിക്കാൻ മോഹൻലാലും; അമ്മയിൽ വീണ്ടും അസ്വാരസ്യങ്ങളോ?
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: നിലപാടുകളെടുക്കുന്ന നടിമാർക്ക് മാത്രമല്ല നടന്മാർക്കും അവസരങ്ങൾ നഷ്ടപ്പെടുമെന്ന് നടൻ പൃഥ്വിരാജ്. നിലപാട് എടുത്തതിന്റെ പേരിൽ ഒരുപാട് സിനിമകളിൽ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ആളാണ് താനെന്നും പൃഥ്വിരാജ് പറയുന്നു. മാധ്യമം ആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. ശരിക്കൊപ്പം നിന്നതുകൊണ്ട് ഇപ്പോൾ സിനിമകൾ ലഭിക്കുന്നില്ലെന്ന് സിനിമയിൽ വളരെ സജീവമായിരുന്ന നടി പാർവതി പറഞ്ഞത് ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിനായിരുന്നു പൃഥ്വിരാജിന്റെ മറുപടി. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ലൂസിഫർ തിയ്യേറ്ററുകളിലേക്ക് എത്താനിരിക്കെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഈ പ്രസ്താവനയിലൂടെ അമ്മയെ പൃഥ്വിരാജ് അപമാനിച്ചുവെന്ന നിലപാട് ഉയരുന്നുണ്ട്. എന്നാൽ അമ്മയ്ക്കെതിരെ പൃഥ്വി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാലിന്റെ നിലപാട്.
വിനയൻ ചിത്രത്തിന്റെ പൂജാ ചടങ്ങിലെ പൃഥിരാജിന്റെ അമ്മ മലികാ സുകുമാരന്റെ പ്രസംഗം ഓർമ്മപ്പെടുത്തും വിധമാണ് മാധ്യമത്തിലെ മകന്റെ അഭിമുഖം. മലയാള സിനിമയിലെ കൊള്ളരുതായ്മകയ്ക്കെതിരെ മല്ലിക ആഞ്ഞടിച്ചിരുന്നു. ഞാൻ തിരിച്ചങ്ങ് ഓസ്ട്രേലിയയിലേക്ക് പൊയ്ക്കോട്ടെയെന്ന് എന്റെ മകൻ ചോദിച്ചപ്പോൾ ഒറ്റക്കാര്യമേ ഞാൻ ചോദിച്ചുള്ളു, നീ ഓറിയന്റേഷൻ കോഴ്സുവരെ മുടക്കി ഇവിടെ വന്ന് സിനിമയിൽ അഭിനിച്ചത് ഇവിടെ തുടർന്ന് നിൽക്കണമെന്ന ആഗ്രഹത്താലാണോ അതോ ചുമ്മാ ഒന്ന് നോക്കിയിട്ട് തിരിച്ച് പോകാനാണോ. ഞാൻ വന്നത് നിൽക്കാൻ തന്നെയാണെന്ന് അവൻ പറഞ്ഞു.
എന്നാൽ ഇവിടെ നിന്നാൽമതിയെന്ന് ഞാൻ പറഞ്ഞു.അത് അവന് ഒരുപാട് മാനസീക ധൈര്യവും ആത്മവിശ്വസാവും ഒക്കെ പകർന്നിരിക്കാമെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങിനെയിരിക്കെയാണ് അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ വിനയൻസാർ പൃഥ്വിരാജിനെ വീണ്ടും സിനിമിലേക്ക് കൊണ്ടുവരുന്നത്.ഇതിന് ശേഷം അവന് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. ഒരു വിഭാഗത്തിന്റെ ബഹിഷ്കരണ ആഹ്വാനത്തിൽ മനസ്സുമടുത്ത്് വിദേശവാസത്തിനൊരുങ്ങിയ മകൻ പൃഥ്വിരാജിനെ സിനിമയിൽ പിടിച്ചുനിർത്തിയതിൽ തന്റെ ഇടപെടൽ മാതാവ് മല്ലിക സുകുമാരൻ വിവവരിച്ചത് ഇങ്ങനെയാണ്. ഇതെല്ലാം ശരിയാണെന്ന് സമ്മതിക്കും വിധമാണ് പൃഥ്വിരാജിന്റെ പുതിയ അഭിമുഖവും.
സിനിമയിലെ വനിത കൂട്ടായ്മയ്ക്ക് പൂർണ്ണ പിന്തുണ നൽകും വിധമാണ് പൃഥ്വിരാജിന്റെ അഭിമുഖം. നിലപാടുള്ള നടിമാർക്ക് മാത്രമല്ല നടന്മാർക്കും അത്തരം അനുഭവങ്ങൾ ഉണ്ടാകും.ഒരു നിലപാട് എടുത്തതിന്റെ പേരിൽ ഒരുപാട് സിനിമകളിൽ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ഒരാളാണ് ഞാൻ. നടന്മാർക്ക് അത്തരം അനുഭവങ്ങൾ ഉണ്ടാകില്ലെന്ന് പറയാൻ പറ്റില്ല. എനിക്കും പണ്ട് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നിലപാടുകൾ പറഞ്ഞതിന്റെ പേരിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട് പൃഥ്വിരാജ് പറഞ്ഞു. ബാക്കിയുള്ളവർ നമ്മളെ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നതിൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. കൺട്രോൾ ചെയ്യാൻ പറ്റും. നമ്മൾ ഭയങ്കരമായൊരു പൊയ്മുഖം എപ്പോഴും നിലനിർത്താൻ തുനിഞ്ഞിറങ്ങിയാൽ കൺട്രോൾ ചെയ്യാൻ പറ്റും. സിനിമയിൽ വന്നകാലം മുതൽ ഞാൻ ഞാനല്ലാത്ത ഒരാളായി ആൾക്കാരോട് പെരുമാറിയിരുന്നെങ്കിൽ ചിലപ്പോൾ ഈ ആരോപണങ്ങളൊന്നും എന്നെക്കുറിച്ച് ഉണ്ടാകുമായിരുന്നില്ല.
ഞാൻ എന്റെ സംസാരശൈലി അല്ലാത്തൊരു സംസാരശൈലിയിൽ സംസാരിച്ചിരുന്നെങ്കിൽ എന്റെതല്ലാത്തൊരു സ്വഭാവത്തിൽ പെരുമാറിയിരുന്നെങ്കിൽ ചിലപ്പോൾ ഈ ആരോപണങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു.പക്ഷേ എനിക്ക് ആ പൊയ്മുഖം അണിയുക ബുദ്ധിമുട്ടാണ്.ഞാൻ തെരഞ്ഞെടുത്തതാണ്, ഞാൻ ഇങ്ങനെയൊക്കെയാണ്, എന്റെ ഒറിജിനൽ ആറ്റിറ്റിയൂഡ് പുറത്ത് കാണിച്ചാൽ ഇത്തരത്തിലുള്ള ആരോപണങ്ങളും ഒബ്സർവേഷൻസും എന്നെക്കുറിച്ച് ഉണ്ടാകുമെന്ന് തിരിച്ചറിയാൻ മാത്രമുള്ള വിവേചന ബുദ്ധിയുള്ള വ്യക്തിയാണ് ഞാൻ. അതറിഞ്ഞുകൊണ്ട് തന്നെയാണ് മുന്നോട്ട് പോയത്. പിന്നെ എനിക്ക് അറിയാമായിരുന്നു കുറച്ച് കാലം കഴിയുമ്പോൾ ഒന്നുകിൽ, ഇവൻ രക്ഷപ്പെടില്ല, ഇവൻ നന്നാവില്ല എന്ന് ആൾക്കാർ പറയും. അല്ലെങ്കിൽ ഞാനുമായിട്ട് അവർ യൂസ്ഡ് ആകുമായിരിക്കും. എനിക്ക് തോന്നി, ആൾക്കാർ യൂസ്ഡ് ആയി എന്ന്. പൃഥ്വിരാജ്, അയാൾ ഇങ്ങനെയാണ് സംസാരിക്കുന്നത്, ഇങ്ങനെയാണ് എന്ന് മനസിലാക്കി കഴിഞ്ഞുവെന്നും പൃഥ്വിരാജ് പറഞ്ഞു.
വിനയന്റെ പുതിയ ചിത്രത്തിന്റെ പൂജ വേളിയിലാണ് കുടുമ്പാംഗങ്ങളിൽ മാത്രമൊതുങ്ങിയിരുന്ന സംഭവങ്ങൾ മല്ലിക സിനമലോകവുമായി പങ്കുവച്ചത്. ഈ ചടങ്ങിൽ മമ്മൂട്ടിയും പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ അവസാന നിമിഷം പിന്മാറി. ഈ ചടങ്ങിലാണ് മലയാള സിനിമയിലെ ഒതുക്കൽ രാഷ്ട്രീയം മല്ലിക വിശദീകരിച്ചത്. സുകുമാരനിൽ തുടങ്ങിയ വനവാസ ജീവിതം അല്പസ്വൽപം പൃഥ്വിരാജിലേക്ക് പകരാൻ ശ്രമമുണ്ടായി. വിനയൻ സാറിന്റെ സിനിമയിൽ അഭിനയിച്ചതിന് മാപ്പ് പറണമെന്നായി. മാപ്പെന്ന വാക്കുതന്നെ വേണം ,ഖേദം എന്നത് പോരാന്നായി. അങ്ങിനെയിരിക്കെ ഒതുക്കിയിരുത്തലിന് ശേഷം അത്ഭുദ്വീപിലുടെ പൃഥ്വി വീണ്ടും സിനിമയിലെത്തി.
സംവിധായകൻ വിനയൻ സഹായിച്ചില്ലങ്കിൽ ഇന്ദ്രജിത്ത് ഇന്ന് തന്റെ സഹോദരൻ അമേരിക്കിൽ നടത്തിവരുന്ന സോഫ്റ്റ്വെയർ കമ്പനിയിലെ ജീവനക്കാരനും പൃഥ്വി ഓസ്ട്രേലിയയിൽ സെറ്റിലാവുകയും ചെയ്യുമായിരുന്നെന്നു-മല്ലിക വ്യക്തമാക്കിയിരുന്നു. ഈശ്വരൻ മനുഷ്യരെ രക്ഷിക്കാനേ അവസരം തന്നിട്ടുള്ളു. ശിക്ഷിക്കാൻ അവസരം തന്നിട്ടില്ല. അങ്ങിനെ ശിക്ഷിക്കാൻ ശ്രമിച്ചാൽ മറ്റൊരുരൂപത്തിൽ എവിടുന്നെങ്കിലുമൊക്കെ ആ ശിക്ഷ നമ്മൾ സ്വയം ഏറ്റുവാങ്ങേണ്ടിവരും. ഒരു കാര്യത്തിലും ചുമ്മാ പ്രതികരിക്കാൻ നിൽക്കരുതെന്ന് മക്കളോട് പറഞ്ഞിട്ടുണ്ട്. ആളാവാനുള്ള പ്രതികരണങ്ങൾ കൊണ്ട് കാര്യമില്ല. കാര്യ-കാരണങ്ങൾ മനസ്സിലാക്കി, പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണംമെന്ന് ഉപദേശിച്ചിട്ടുണ്ടെന്നും മല്ലിക പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് പൃഥ്വിയുടെ തുറന്നു പറച്ചിൽ.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായപ്പോൾ അമ്മയിൽ നിന്ന് ദിലീപിനെ പുറത്താക്കാൻ കാരണമായത് പൃഥ്വിയുടെ ഇടപെടലായിരുന്നു. ഇതിന് ശേഷം സിനിമാ ലോകത്തെ പലവിധ എതിർപ്പുകൾ പൃഥ്വിയ്ക്കെതിരെ ഉയർന്നു. അമ്മയുടെ തലപ്പത്ത് പൃഥ്വിയെത്തണമെന്ന് ഒരു വിഭാഗം ആഗ്രഹിച്ചിരുന്നു. എന്നാൽ അതൊന്നും നടന്നില്ല. അതിന് ശേഷം അമ്മയുമായി പൃഥ്വി സഹകരിച്ചതുമില്ല. പിന്നെയാണ് ലൂസിഫറുമായി സംവിധായകനായി മാറിയതും. അപ്പോഴും പൃഥ്വി നായകനായ സിനിമകൾ അണിയറയിൽ ഒരുങ്ങുകയാണ്.
സിനിമകൾ ചിലർ കൂവി തോൽപ്പിക്കുന്നതായും പൃഥ്വി രാജ് അമ്മയ്ക്ക് പരാതി നൽകിയിരുന്നു.ദിലീപിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലായിരുന്നു ഈ പരാതി. ഇതിലൊന്നും ഒരു നടപടിയും ആരും എടുത്തില്ല. എന്നാൽ വിവാദങ്ങൾ ഒഴിവാക്കാൻ പരമാവധി കരുതലോടെ പ്രതികരിക്കുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് തന്റെ മനസ്സെന്നും വിശദീകരിച്ചു. ഇതിന് ശേഷം നീണ്ട മൗനത്തിലായിരുന്നു പൃഥ്വി. വീണ്ടും പൃഥ്വി നിലപാട് വിശദീകരിക്കുമ്പോൾ അമ്മയിൽ അത് എന്ത് ചലനമുണ്ടാക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
Stories you may Like
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- കജോളിന്റെ നായകനായി പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്
- അഞ്ചു വ്യത്യസ്ത ഭാഷകളിൽ ഡബ്ബ് ചെയ്ത് പൃഥ്വിരാജ്
- സലാറിൽ പ്രഭാസിനൊപ്പം ഞെട്ടിച്ച് പൃഥ്വിരാജ്
- റിലീസിന് മുമ്പ് 40 കോടി കളക്റ്റ് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമാണ് ഗോൾഡ്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്