Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ ഉള്ളിൽ സ്ഥാനം പിടിച്ച വിശപ്പും, ക്ഷീണവും, ഇച്ഛാശക്തിയും ഒരുമിച്ച്, ഓരോ ദിവസവും, വിചിത്രമായ ഒരു ആത്മീയ പ്രഭാവലയം സൃഷ്ടിക്കുന്നു; പല കാരണങ്ങളാലും അതാണ് നജീബിന്റെ യാത്രയെന്ന് ഞാൻ കരുതുന്നു; ജീവിതവും സിനിമയും കഥാപാത്രവും നിങ്ങളും പരസ്പരം അലിഞ്ഞു ചേരുമ്പോൾ...; ഇന്ന് രണ്ട് കാരണങ്ങളാൽ രാജ്യം വിടുകയാണ്.. പൃഥ്വിരാജിന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒരു മനുഷ്യന്റെ നരകയാതനകൾ പൃഥ്വി ചർച്ചയാക്കുമ്പോൾ

എന്റെ ഉള്ളിൽ സ്ഥാനം പിടിച്ച വിശപ്പും, ക്ഷീണവും, ഇച്ഛാശക്തിയും ഒരുമിച്ച്, ഓരോ ദിവസവും, വിചിത്രമായ ഒരു ആത്മീയ പ്രഭാവലയം സൃഷ്ടിക്കുന്നു; പല കാരണങ്ങളാലും അതാണ് നജീബിന്റെ യാത്രയെന്ന് ഞാൻ കരുതുന്നു; ജീവിതവും സിനിമയും കഥാപാത്രവും നിങ്ങളും പരസ്പരം അലിഞ്ഞു ചേരുമ്പോൾ...; ഇന്ന് രണ്ട് കാരണങ്ങളാൽ രാജ്യം വിടുകയാണ്.. പൃഥ്വിരാജിന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒരു മനുഷ്യന്റെ നരകയാതനകൾ പൃഥ്വി ചർച്ചയാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സമീപകാലത്ത് റിലീസ് ചെയ്ത രണ്ട് പൃഥ്വിരാജ് ചിത്രങ്ങളാണ് അടുപ്പിച്ച് സൂപ്പർഹിറ്റായിരുന്നു. ഡ്രൈവിങ് ലൈസൻസും അയ്യപ്പനും കോശിയും. വിജയത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും തുടർച്ചയായി സിനിമകളിൽ അഭിനയിക്കാതെ ബ്രേക്ക് എടുത്ത് മാറി നിൽക്കുകയായിരുന്നു പൃഥ്വി. കരിയറിലെ ഏറ്റവും വലിയ സിനിമകളൊന്ന് എന്ന് വിലയിരുത്തപ്പെടുന്ന ആടുജീവിതത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലായിരുന്നു അദ്ദേഹം. ഇതിനിടെ പുതിയ പ്രഖ്യാപനം എത്തുകയാണ്. ഞാൻ രാജ്യം വിടുന്നുവെന്ന് പൃഥ്വി പ്രഖ്യാപിക്കുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയമില്ല. സിനിമയ്ക്കായുള്ള മാറി നിൽക്കൽ.

ശാരീരികമായും മാനസികമായും ഏറെ മുന്നൊരുക്കങ്ങൾ ആവശ്യമുള്ള സിനിമയാണ് ആടുജീവിതം. രണ്ട് വ്യത്യസ്ത ഗറ്റപ്പുകളിലാണ് പൃഥ്വി ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. കഥാപാത്രത്തിനായി ഇതിനോടകം 8 കിലോ ഭാരം കുറച്ച് കഴിഞ്ഞു. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിൽ അമലാ പോളാണ് നായിക. ഈ സിനിമയ്ക്ക് വേണ്ടിയാണ് നാടുവിടൽ. 'ഈ രണ്ട് കാരണങ്ങളാൽ രാജ്യം വിടുകയാണ്'; പൃഥ്വിരാജിന്റെ കുറിപ്പ് ചർച്ചയാക്കുകയാണ് സോഷ്യൽ മീഡിയ. കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിത്തീരാവുന്ന ആടുജീവിതത്തിനായുള്ള തയ്യാറെടുപ്പിലാണ് നടൻ പൃഥ്വിരാജ്. ചിത്രത്തിലെ നജീബിനായി കഠിനമായ മേക്കോവറാണ് പൃഥ്വി നടത്തിയിരിക്കുന്നത്.

തടി കുറച്ച് താടിയും മുടിയും നീട്ടി വളർത്തിയുള്ള പൃഥ്വിയുടെ ലുക്ക് ആരാധകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ നജീബാകാൻ നന്നേ മെലിഞ്ഞുള്ള പൃഥ്വിയുടെ ഗെറ്റപ്പ്. ഇപ്പോൾ നജീബാകാൻ തന്നെ പൂർണമായും സമർപ്പിക്കുകയാണെന്ന് വ്യക്തമാക്കിയാണ് പൃഥ്വിരാജ് കുറിപ്പിടുന്നത്. കഠിനമായ മെയ്ക്കോവറിന്റെ അവസാന ഘട്ടത്തിനായി താൻ രാജ്യത്ത് മാറി നിൽക്കുകയാണെന്ന് പൃഥ്വിരാജ് കുറിപ്പിൽ പറയുന്നു..തനിക്ക് വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കേണ്ടത് അത്യാവശ്യമാണെന്നും തന്റെ മെയ്ക്കോവറിന്റെ അവസാന ഘട്ടം, സിനിമ സ്‌ക്രീനുകളിൽ എത്തുമ്പോൾ മാത്രം കാണേണ്ട ഒന്നാണെന്നാണ് താൻ കരുതുന്നതെന്നും പൃഥ്വി വ്യക്തമാക്കുന്നു.

ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമായിരുന്നു. പൃഥ്വിരാജിന്റെ ഡെഡിക്കേഷനെ അഭിനന്ദിച്ച് ആരാധകർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയ്ക്ക് വേണ്ടി എടുക്കുന്ന തയ്യാറെടുപ്പുകളുടെ കുറിപ്പുമായി പൃഥ്വി എത്തുന്നത്. സിനിമയോട് പൃഥ്വിരാജ് കാണിക്കുന്ന ആത്മാർഥയും സമർപ്പണവുമാണ് പുതിയ കുറിപ്പും ചർച്ചയാകുന്നത്. കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ സജീവചർച്ചയാണ് ഈ വിഷയം. ആടുജീവിതം എന്ന ചിത്രത്തിനായി ശരീരഭാരം കുറച്ച താരത്തെ അമ്പരപ്പോടെയാണ് മലയാളി നോക്കിയത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് വിശദമായ ഒരു കുറിപ്പും പങ്കുവച്ച് വിദേശയാത്രക്ക് ഒരുങ്ങുകയാണ് താരം.

അർദ്ധരാത്രി ഉറക്കമുണർന്നു പോയ പൃഥ്വിരാജിന് വിശപ്പുകാരണം ഉറങ്ങാൻ പറ്റാത്തതും സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു. അക്കാര്യവും പൃഥ്വി തന്നെ ട്വീറ്റ് ചെയ്തു. ആടുജീവിതത്തിലെ കഥാപാത്രത്തിനു വേണ്ടി കഠിനമായ ഡയറ്റുകളും വ്യായാമങ്ങളും പിന്തുടർന്ന് ഇരിക്കുന്ന സമയത്തായിരുന്നു പൃഥ്വിയുടെ ഈ ട്വീറ്റ്. താരത്തിന്റെ ട്വീറ്റ് ആരാധകരും ഏറ്റെടുത്തു. താരത്തിന്റെ ആത്മാർപ്പണത്തെ അഭിനന്ദിച്ചുകൊണ്ടാണ് പലരും കമന്റ് ചെയ്തു. ഒപ്പം രസകരമായ ട്രോളുകളും. വിശന്നാൽ നന്നായി ഉറങ്ങാൻ പറ്റുമെന്നാണ് ഒരു രസികൻ പറയുന്നത്. ചിത്രം സിനിമയിൽ രഞ്ജിനിയും മോഹൻലാലും ഒന്നിച്ചുള്ള ഒരു ട്രോൾ ചിത്രവും കമന്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ഓരോ നാരങ്ങാ വെള്ളം കാച്ചിയാലോ എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. ഈചർച്ചകളെ പുതിയ തലത്തിലെത്തിക്കുയാണ് നാടുവിടൽ പോസ്റ്റും.

ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ 'ആടുജീവിതം' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമായി ഗൾഫ് രാജ്യങ്ങളിലെത്തുകയും പിന്നീട് മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യേണ്ടി വരികയും ചെയ്യുന്ന ഒരു മനുഷ്യന്റെ നരകയാതനകളുടെ നേർക്കാഴ്ചയാണ് 'ആടുജീവിതം'. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം എ.ആർ. റഹ്മാൻ നിർവഹിക്കുന്നു.

പൃഥ്വിരാജിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

കഴിഞ്ഞ കുറച്ച് മാസങ്ങൾ കഠിനമായിരുന്നു. ആടുജീവിതത്തിനായി പുറപ്പെടുമ്പോൾ, ഞാൻ എനിക്ക് മുന്നിൽ മനഃപൂർവം ഒരു ലക്ഷ്യം വച്ചിട്ടിലായിരുന്നു. എനിക്ക് കഴിയുന്നിടത്തോളം ഭാരം കുറയ്ക്കുക എന്നതായിരുന്നു ഉദ്ദേശം. ഒരുപക്ഷെ എനിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നുവെങ്കിൽ ഞാൻ ഇപ്പോൾ അതിനെ മറികടന്നിരിക്കാം.

അടുത്ത രണ്ടാഴ്ച ഞാൻ എന്നെത്തന്നെ സ്വയം ഉന്തിവിടുകയാണ്. ഇന്ന് രണ്ട് കാരണങ്ങളാൽ രാജ്യം വിടുകയാണ്. ഒന്ന്, ഷെഡ്യൂൾ ആരംഭിക്കുന്നതിനുമുമ്പ് ഞാൻ എനിക്ക് വേണ്ടി തന്നെ കുറച്ച് സമയം മാറ്റിവയ്ക്കേണ്ടത് അനിവാര്യമാണെന്ന് ഞാൻ കരുതുന്നു, രണ്ട്, എന്റെ പരിവർത്തനത്തിന്റെ അവസാന ഘട്ടം, സിനിമ സ്‌ക്രീനുകളിൽ എത്തുമ്പോൾ മാത്രം കാണേണ്ട ഒന്നാണെന്ന് ഞാൻ കരുതുന്നു.

അതെ, ഞാൻ ബ്ലെസി ചേട്ടന് വാഗ്ദാനം ചെയ്തതുപോലെ, അതിലും പ്രധാനമായി, ഞാൻ സ്വയം വാഗ്ദാനം ചെയ്തതുപോലെ, ഞാൻ എന്നെ പൂർണമായും നൽകുന്നു. അടുത്ത 15 ദിവസങ്ങളിലും, തുടർന്നുള്ള മുഴുവൻ ഷൂട്ട് ഷെഡ്യൂളിലൂടെയും, ഞാൻ നിരന്തരം എന്റെ പരിധി എന്തെന്ന് സ്വയം കണ്ടെത്തും. ശാരീരികമായും, മാനസികമായും, വൈകാരികമായും. ഓരോ ദിവസവും, ഓരോ നിമിഷവും, നജീബിന്റെ ജീവിതത്തിന്റെ വീക്ഷണകോണിൽ കൂടി നോക്കുമ്പോൾ എന്റെ എല്ലാ ശ്രമങ്ങളും ചെറുതും അനുചിതവുമാണെന്ന സത്യം ഉൾക്കൊണ്ട് ഞാൻ എന്നെത്തന്നെ പ്രചോദിപ്പിക്കും.

ഈ ഘട്ടത്തിൽ, എന്റെ ഉള്ളിൽ സ്ഥാനം പിടിച്ച വിശപ്പും, ക്ഷീണവും, ഇച്ഛാശക്തിയും ഒരുമിച്ച്, ഓരോ ദിവസവും, വിചിത്രമായ ഒരു ആത്മീയ പ്രഭാവലയം സൃഷ്ടിക്കുന്നു, പല കാരണങ്ങളാലും അതാണ് നജീബിന്റെ യാത്രയെന്നാണ് ഞാൻ കരുതുന്നു. മരുഭൂമി അവന് നേരെ തൊടുത്തുവിട്ട എല്ലാ വെല്ലുവിളികളും, അവന്റെ സ്ഥായിയായ വിശ്വാസത്തിനും, അവന്റെ ആഗ്രഹത്തിനും, പ്രപഞ്ചത്തിലുള്ള അവന്റെ വിശ്വാസത്തിനും മുന്നിൽ തകർന്നു തരിപ്പണമായി.. ആടുജീവിതം! ജീവിതവും സിനിമയും കഥാപാത്രവും നിങ്ങളും പരസ്പരം അലിഞ്ഞു ചേരുമ്പോൾ...പൃഥ്വിരാജ് കുറിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP