എയ്ഡഡ് സ്കൂളുകൾ വാടകയ്ക്ക് എടുക്കാൻ സർക്കാർ തയ്യാറെങ്കിൽ വിട്ടു നൽകാൻ ഞങ്ങളും തയ്യാർ; സംഘടനയിലെ മാനേജർമാരുടെ 3000 സ്കൂളുകൾ വിട്ടു നൽകാമെന്ന് പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ; 'പള്ളിക്കൊപ്പം പള്ളിക്കൂടങ്ങൾ പണിതത് സമൂഹത്തിന് വേണ്ടി'യെന്ന് ഓർക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷനും; അദ്ധ്യാപക നിയമനത്തിലെ നിയന്ത്രണം ഏർപ്പെടുത്തുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ചു സർക്കാറും; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പിനെതിരെ സ്കൂൾ മാനേജ്മെന്റുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകൾ വേണ്ടിവന്നാൽ വാടകയ്ക്ക് എടുത്തു നടത്താൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആയുധമാക്കി കേരളാ പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ. നിയമപരമായ വ്യവസ്ഥകൾ പ്രകാരം പൊതുമരാമത്ത് വകുപ്പ് താരിഫ് അനുസരിച്ച് വാടക തരാൻ ഗവൺമെന്റ് തയ്യാറാണെങ്കിൽ സംഘടനയിലെ മൂവായിരത്തോളം സ്കൂളുകൾ വിട്ടുനൽകാൻ ഞങ്ങൾ തയ്യാറാണെന്ന് സംഘടന അറിയിച്ചു. സംഘടനാ നേതാക്കളെ വിരട്ടാൻവേണ്ടിയാണ് മുഖ്യമന്ത്രി പറഞ്ഞതെങ്കിൽ അത് തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു.
13,255 സംരക്ഷിത അദ്ധ്യാപകർ ബാങ്കിലുണ്ടെന്ന് ധനമന്ത്രി പറഞ്ഞത് തെറ്റായ കാര്യമാണെന്നും മാനേജ്മെന്റ് ആരോപിച്ചു. 2019-20 അധ്യയന വർഷത്ിൽ 3047 സംരക്ഷിത അദ്ധ്യാപകർ മാത്രമാണ് അദ്ധ്യാപക ബാങ്കിലുള്ളതെന്നും സർക്കാർ തന്നെ സമ്മതിച്ച കാര്യമാണെന്നും സംഘടന വാർത്താകുറിപ്പിൽ വ്യക്തമാക്കി. നിയമ വിരുദ്ധമായി ഏതെങ്കിലും മാനേജർമാൻ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നതായും അവർ വ്യക്തമാക്കി. സ്കൂളുകൾ ഏറ്റെടുക്കുന്നത് അടക്കം എയ്ഡഡ് മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതി് മുഖ്യമന്ത്രി അടിയന്തരമായി ചർച്ചക്ക് അവസരം ഒരുക്കണമെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു. ഭാവി പരിപാടികൾ ചർച്ച ചെയ്യനായി നാളെ തിരുവനന്തപുരത്ത് സംയക്ത യോഗം ചേരാനും സംഘഠനാ നേതൃത്വം തീരുമാനിച്ചു.
അതേസമയം സ്കൂളുകൾ വാടകയ്ക്ക് നൽകാൻ തയ്യാറുണ്ടോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടിയുമായി കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ.ജോസ് കരിവേലിക്കലും രംഗത്തുവന്നു. പൊതു സമൂഹത്തിന് വിദ്യാഭ്യാസം നൽകാനാണ് പള്ളിക്കൊപ്പം പള്ളിക്കൂടങ്ങൾ പണിതത്. ഒട്ടേറെ സാഹസം അനുഭവിച്ചുകൊണ്ടാണ് ഇവ നടത്തുന്നത്. ഒരു കാലഘട്ടത്തിലും കെ.സി.ബി.സിയോ സഭയോ സ്കൂളുകൾ വാടകയ്ക്ക് കൊടുത്തിട്ടില്ല. ഇത് കെ.സി.ബി.സിയെ ബാധിക്കുന്ന പ്രശ്നമല്ലെന്നും അതിനെ സഭ ഭയക്കുന്നില്ലെന്നും വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി പറയുന്നു. മറ്റാർക്കോ മുഖ്യമന്ത്രി നൽകിയ മറുപടിയായാണ് ഇതിനെ കാണുന്നത്.
അതേസമയം സ്കൂൾ നിയമനം സംബന്ധിച്ച് ബജറ്റിൽ ധനമന്ത്രി പറഞ്ഞത് സത്യവിരുദ്ധമായ കാര്യങ്ങളാണെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ കുറ്റപ്പെടുത്തി. ജനങ്ങളെ ധനമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണ്. സർക്കാർ അറിഞ്ഞുകൊണ്ടാണ് ഇപ്പോഴും നിയമനങ്ങൾ നടത്തുന്നത്. എ. ഇ .ഒ, ഡി.ഇ.ഒ, വിദ്യാഭ്യാസ ഡയറക്ടർ, ധനവകുപ്പ് എന്നിവർ അറിയാതെ സ്കൂളുകളിൽ നിയമനം നടക്കില്ല. അനധികൃത നിയമനം നടക്കുന്നതായി വിദ്യാഭ്യാസ മന്ത്രിക്ക് ഇല്ലാത്ത അഭിപ്രായം ധനമന്ത്രിക്ക് ഉണ്ടായത് എങ്ങനെയെന്നും ഫാ.ജോസ് കുരിവേലിക്കൽ ചോദിക്കുന്നു. ധന-വിദ്യാഭ്യാസ വകുപ്പുകൾ തമ്മിലുള്ള ധാരണക്കുറവാണ് പ്രശ്നം. കൂട്ട ഉത്തരവാദിത്തത്തിൽ പരസ്പരം കാര്യങ്ങൾ അറിയുമെന്നാണ് പ്രതീക്ഷിച്ചതെന്നും കെ.സി.ബി.സി. പറയുന്നു.
സംരക്ഷിത അദ്ധ്യാപകരുടെ എണ്ണം ബജറ്റ് രേഖയിൽ ധനമന്ത്രി തെറ്റായാണ് രേഖപ്പെടുത്തിയത്. 13000 സംരക്ഷിത അദ്ധ്യാപകരുണ്ടെന്നാണ് ബജറ്റിൽ ധനമന്ത്രി പറയുന്നത്. എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെ സമന്വയ വെബ്സൈറ്റിൽ പറയുന്നത് 3,484 സംരക്ഷിത അദ്ധ്യാപകർ എന്നാണ്. ഇത് തെറ്റിദ്ധരിപ്പിക്കാനായി ധനമന്ത്രി പറഞ്ഞതാണ്. 18,155 അദ്ധ്യാപക നിയമനങ്ങൾ കഴിഞ്ഞ വർഷം നടത്തിയെന്ന പ്രസ്താവനയും തെറ്റാണെന്ന് കെ.സി.ബി.സി. പറയുന്നു.
അതേസമയം എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സർക്കാർ അറിയിച്ചു. മാനേജ്മെന്റുകൾ സൃഷ്ടിച്ച തസ്തികകൾ പലതും വ്യാജമാണെന്നാണ് നിലപാട്. എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും തസ്തിക സൃഷ്ടിക്കുന്നതിൽ നിലവിലുള്ള രീതി മാറ്റുമെന്നും ബജറ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ മാനേജ്മെന്റുകൾ പ്രതിഷേധം ഉയർത്തിയെങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സർക്കാർ. അടുത്ത അധ്യയന വർഷം മുതൽ ഇത് കർശനമാക്കും.
12000ൽ അധികം അദ്ധ്യാപകർ സംരക്ഷിത അദ്ധ്യാപകരായി ശമ്പളത്തോടെ തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരു ഡിവിഷനിലെ അനുപാതത്തേക്കാൾ ഒരു കുട്ടി അധികമായി വന്നാൽ പുതിയ തസ്തിക സൃഷ്ടിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്നാണ് സർക്കാരിന്റെ കണക്ക്. ഈ സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യത്തിൽ ഇടത് മുന്നണിയിലെ മറ്റ് കക്ഷികൾക്കും സമാന നിലപാടാണുള്ളത്. എന്നാൽ സർക്കാർ തീരുമാനം തങ്ങളുടെ നിയമനാധികാരം കവരാനുള്ള നീക്കമാണെന്നാണ് മാനേജ്മെന്റുകളുടെ ആരോപണം. ഇപ്പോൾ തന്നെ പല സ്കൂളുകളിലും കുട്ടികൾ കൂടുതലുണ്ടായിട്ടും അധിക തസ്തിക അനുവദിക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ല. പുതിയ തീരുമാനം കൂടി നിലവിൽ വന്നാൽ നിയമനം സ്തംഭിക്കുമെന്നും മാനേജ്മെന്റുകൾ ആരോപിച്ചു.
എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനത്തിന് മുൻകൂർ സർക്കാർ അനുമതി വേണമെന്ന നിലപാട് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും രംഗത്തെത്തി. വിഷയത്തിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും പറഞ്ഞതാണ് സർക്കാർ നിലപാടെന്നും സി രവീന്ദ്രനാഥ് ആലപ്പുഴയിൽ പറഞ്ഞു. എയ്ഡഡ് സ്കൂളുകളിൽ അന്യായമായി സൃഷ്ടിച്ച അദ്ധ്യാപക തസ്തികകൾ റദ്ദാക്കുമെന്ന് ബജറ്റ് പ്രസംഗത്തിനിടെയാണ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. ഇതുവരെ നടത്തിയ നിയമനങ്ങൾ പുനപ്പരിശോധിക്കില്ല. എന്നാൽ ഇനിയുള്ള നിയമനങ്ങൾ സർക്കാർ അറിഞ്ഞു മാത്രമായിരിക്കും. എന്നാൽ എയ്ഡഡ് സ്കൂളുകളുടെ തട്ടിപ്പിന് പിന്തുണ നൽകുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. അദ്ധ്യാപക നിയമനം സർക്കാർ അറിഞ്ഞുമതിയെന്നത് അഴിമതിക്ക് വക വെക്കുമെന്നാണ് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ പക്ഷം.
എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾക്ക് അന്ത്യശാസനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് രംഗത്തുവന്നത്. സംസ്ഥാനത്ത് കച്ചവടം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്കൂൾ മാനേജുമെന്റുകളെ കർശനമായി നിയന്ത്രിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു. അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട ബജറ്റ് നിർദ്ദേശത്തിന്റെ പേരിൽ സ്കൂൾ മാനേജുമെന്റുകൾ സർക്കാരിനെ വിരട്ടാൻ വരരുത്. എയ്ഡഡ് സ്കൂളുകൾ നടത്താൻ പറ്റില്ലെന്ന ചില മാനേജ്മെന്റുകളുടെ ഭീഷണി വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയ്ഡഡ് സ്കൂളുകൾ വാടകക്ക് എടുത്ത് നടത്താൻ സർക്കാർ തയ്യാറാണ്. ശമ്പളം കൊടുക്കാൻ സർക്കാരിന് പറ്റുമെങ്കിൽ സ്കൂളുകൾ വാടകക്ക് എടുത്ത് പ്രവർത്തിപ്പിക്കാനും ബുദ്ധിമുട്ടില്ലെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
എയിഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമന നിയന്ത്രണത്തിനുള്ള ബജറ്റ് നിർദ്ദേശത്തിലനെതിരെ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ പ്രതിഷേധവുമായി വന്നതോടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എയ്ഡഡ് സ്കൂളുകൾ നടത്തികൊണ്ട് പോകാൻ പറ്റില്ല എന്നു ചില മാനേജ്മെന്റുകൾ പറയുന്നത് കേട്ടു. മാനേജ്മെന്റുകൾ മൊത്തത്തിൽ കൊള്ളരുതായ്മ കാണിക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ല. പുതിയ നിയമനങ്ങൾ സംബന്ധിച്ചു മാത്രമാണ് ബജറ്റ് നിർദ്ദേശം. അത് കച്ചവടം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരെ മാത്രം ഉദ്ദേശിച്ചാണെന്നും മുഖ്യമന്ത്രി ആലപ്പുഴയിൽ പറഞ്ഞു.
Stories you may Like
- ഭിന്നശേഷി നിയമനത്തിന് സർക്കാർ സമിതി രൂപീകരിക്കണം: സുപ്രീംകോടതി
- സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കുറഞ്ഞു
- വനിതാ ജീവനക്കാർക്ക് പരിരക്ഷ ഉറപ്പാക്കുന്നതിന് സംവിധാനം വേണം: വനിത കമ്മിഷൻ
- അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാർക്ക് പരിരക്ഷ ഉറപ്പാക്കണം
- കേരള സിലബസ് സ്കൂളുകളിൽ 3 വർഷത്തിനിടെ കുറഞ്ഞത് 1.21 ലക്ഷം കുട്ടികൾ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്