അജയ്യുടെ ആത്മഹത്യ തകർത്തു കളഞ്ഞത് 'അവരുടെ രാവുകൾ' റിലീസ് ആയാൽ ഉടൻ വിവാഹം നടക്കുമെന്ന വിനീതയുടെ സ്വപ്നം; സീരിയലുകളിൽ അഭിനയിച്ചു പേരെടുത്ത നിർമ്മാതാവായ അജയ്യുടെ ആത്മഹത്യയുടെ രഹസ്യം അറിയാതെ വീട്ടുകാർ: വിനീതയുടെ ആത്മഹത്യ തകർത്തു കളഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്നം
കൊല്ലം: സിനിമാ നിർമ്മാതാവ് അജയ് കൃഷ്ണൻ(29) ആത്മഹത്യ ചെയ്തത് എന്തിനാണ്? ഈ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോൾ തന്നെയാണ് കുടുംബത്തെയും നാട്ടുകാരെയും ഞെട്ടിച്ച് അജയ് ഇല്ലാത്ത നാട്ടിൽ ജീവിച്ചിരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ കാമുകി വിനീത നായരും(27) ആത്മഹത്യ ചെയ്തത്. സിനിമാക്കഥയെയും വെല്ലുന്ന വിധത്തിലായിരുന്നു ഈ സംഭവം. ഇതോടെ പ്രണയത്തകർച്ചയാണോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണ് ആത്മഹത്യയെന്ന കാരണം കണ്ടെത്താൻ കഴിയാതെ തളർന്നിരിക്കയാണ് രണ്ട് കുടുംബങ്ങൾ. സിനിമയെ തുടർന്നുണ്ടായ ബാധ്യതകളെ തുടർന്നാണ് അജയ് ആത്മഹത്യ ചെയ്തെന്ന വിധത്തിലാണ് വാർത്തകൾ പുറത്തുവന്നതെങ്കിലും അങ്ങനെയായിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. അജയിന് സാമ്പത്തിക ബാധ്യതകൾ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് സുഹൃത്തുക്കളും കുടുംബക്കാരും പറയുന്നത്. വിനീതയുടെ ആത്മഹത്യയോടു കൂടി സംഭവം കൂടുതൽ സങ്കീർണ്ണമായി അവശേഷിക്കുകയും ചെയ്തു.
സീരിയലുകളുടെ നിർമ്മാതാവായിരുന്ന അജയുടെ സിനിമാ സംരംഭവമായിരുന്നു അവരുടെ രാവുകൾ. സിനിമ റിലീസായാൽ ഉടനെ വിനീതയെ വിവാഹം ചെയ്യാനായിരുന്നും അജയ് ഉദ്ദേശിച്ചത്. എന്നാൽ, തന്റെ സിനിമ റിലീസാകും മുമ്പെ കൊല്ലം തിരുമുല്ലവാരത്തെ വീട്ടിൽ ജീവനൊടുക്കി. ഇക്കഴിഞ്ഞ ഏപ്രിൽ 24 ന് തിരുമുല്ലവാരത്തെ വീടായ തെക്കേടത്ത് അമ്പാടിയിൽ തൂങ്ങിമരിച്ചു. സംഭവം കഴിഞ്ഞ നാല് ദിവസങ്ങൾ പിന്നിട്ടപ്പോൾ കാമുകിയും ഫാഷൻ ഡിസൈനറുമായ വിനീത നായരും ആത്മഹത്യ ചെയ്തു. വിനീതയുടെ ഡയറിപരിശോധിച്ചപ്പോഴാണ് അജയ് കുമാറുമായി ബന്ധപ്പെട്ട ആത്മഹത്യയാണെന്ന് ബോധ്യമായത്.
''അജയ് ഇല്ലാത്ത ലോകത്ത് ഇനി ഞാനും ജീവിക്കുന്നില്ല. ഇങ്ങനെ ചെയ്തതിൽ ഉറ്റവരും ഉടയവരും എനിക്ക് മാപ്പ് തരണം. സിനിമ റിലീസായശേഷം വിവാഹം കഴിക്കാനിരിക്കുകയായിരുന്നു ഞങ്ങൾ. ഇനി ആ സ്വപ്നങ്ങളില്ലാതെ ജീവിക്കാനാവില്ല...' എന്നായിരുന്നു ഡയറിക്കുറിപ്പ്. ചുറുചുറുക്കുള്ള വിനീതയുടെ ആത്മഹത്യ അവരുടെ സുഹൃത്തുക്കളിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സ്വന്തം ജീവിതത്തിൽ ഒരുപാട് സ്വപ്നമുണ്ടായിരുന്നു അവൾക്ക് പഠിക്കാനും വരയ്ക്കാനും മിടുക്കിയായിരുന്നു.
ആഗ്രഹിച്ചതുപോലെ ബാംഗ്ളൂരിൽ പോയി ഫാഷൻ ഡിസൈനിങ് പഠിച്ച് തിരികെ നാട്ടിൽ വന്നപ്പോഴും വിനീത വളരെ ആഹ്ലാദവതിയായിരുന്നു. കാൻവാസുകളിൽ നിറമുള്ള സ്വപ്നങ്ങളാണ് അവൾ വരച്ചു ചേർത്തിരുന്നത്. കഥയിലും കവിതയിലുമൊക്കെ പുത്തൻ പ്രതീക്ഷകളും പ്രണയവും നിറഞ്ഞു നിന്നിരുന്നു. വരയ്ക്കാൻ അത്ര മിടുക്കിയായിരുന്നു .അതുതന്നെയാണ് ഭാവിയിൽ ഒരു ഫാഷൻ ഡിസൈനറാകാം എന്ന തീരുമാനത്തിൽ അവളെ എത്തിച്ചത്. വീട്ടുകാരും ആ മോഹത്തിന് കൂട്ടുനിന്നു. അങ്ങനെ ബംഗളൂരുവിൽ ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയി. പഠിക്കുന്ന കാലത്താണ് വിനീത അവിടെ വച്ച് അജയ് കൃഷ്ണനെ പരിചയപ്പെടുന്നത്.
പിന്നീട് ജീവിതസ്വപ്നങ്ങൾ അവർ ഒരുമിച്ച് കണ്ടു. അജയ്ക്ക് എപ്പോഴും സിനിമയും അഭിനയവുമൊക്കെ ഹരമായിരുന്നു. അവളോട് സംസാരിച്ചിരുന്നത് ആ സ്വപ്നങ്ങളെക്കുറിച്ചായിരുന്നു. അജയ് നിർമ്മിക്കുന്ന സിനിമ റിലീസായശേഷം വിവാഹം കഴിക്കാം എന്ന് അവർ തീരുമാനിക്കുകയും ചെയ്തു. കോഴ്സ് പൂർത്തിയാക്കിയ വിനീത കുറച്ച് കാലമായി നാട്ടിൽ തന്നെയായിരുന്നു. ഇതിനിടെ എം.ബി.എ കോഴ്സിന് ചേരാനുള്ള ഒരുക്കം തുടങ്ങുകയും ചെയ്തു. പെട്ടൊന്നൊരു ദിവസം സ്വപ്നങ്ങൾക്ക് കൂട്ടായി ജീവിതത്തിന്റെ കൈപിടിച്ച് വരാമെന്ന് വാക്ക് കൊടുത്തയാൾ ജീവനുപേക്ഷിച്ച് കടന്നുകളഞ്ഞതോടെ അവൾക്ക് പിടിച്ചു നിൽക്കാനായില്ല. അതാണ് അവളെയും തകർത്തത്. അജയ്കൃഷ്ണന്റെ മരണം വിനീതയ്ക്ക് വെറുമൊരു വാർത്തയായിരുന്നില്ല. ആ സത്യത്തോട് പൊരുത്തപ്പെടാൻ സ്വന്തം ജീവനില്ലാതാക്കുകയല്ലാതെ മറ്റൊരുവഴിയും അവൾ കണ്ടില്ല. ഏകാന്തതയെ കൂട്ട് പിടിച്ചിരുന്ന ഒരു ദിവസം സ്വന്തം കിടപ്പുമുറിയിലെ സീലിങ് ഫാനിൽ ഷാൾ കൊണ്ട് മരണക്കുരുക്കൊരുക്കി. അച്ഛൻ ജനാർദ്ദനൻ നായർ നേരത്തെ മരിച്ചതിനാൽ അമ്മ സാവിത്രി അമ്മയോടൊപ്പമായിരുന്നു താമസം. സഹോദരി ലക്ഷ്മി കുടുംബത്തോടൊപ്പം വിദേശത്താണ്.
സിനിമാ നിർമ്മാണത്തിലേക്ക് കടന്ന അജയ് അടുത്തകാലത്ത് നിരാശനായിരുന്നു എന്നാണ് വിനിതയുടെ ഡയറിക്കുറിപ്പിൽ പറയുന്നത്. തനിക്ക് വേണ്ടി കാത്തിരുന്ന് ജീവിതം കളയരുതെന്നും അജയ് പറയുമായിരുന്നവെന്നും വിനീതയുടെ കുറിപ്പിൽ പറയുന്നു. സിനിമാ നിർമ്മാണത്തിൽ നഷ്ടം ഉണ്ടായെന്ന് വിനീതയെ അറിയിച്ച അജയ്, താൻ മരിച്ചാൽ വേറെ വിവാഹം കഴിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു. അവരുടെ രാവുകളുടെ ഷൂട്ടിങ് പൂർത്തിയാക്കി ഡബ്ബിംഗും എഡിറ്റിംഗും നടന്നുവരുന്നതിനിടെയാണ് അജയ് ജീവനൊടുക്കിയത്.
അജയ്യും വിനീതയും തമ്മിലുള്ള ബന്ധം ഇരുവീട്ടുകാരും അറിഞ്ഞിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ഉണ്ണിമുകുന്ദൻ, ആസിഫ് അലി, ഹണിറോസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് 'അവരുടെ രാവുകൾ'. മെമ്മറീസ്, സീൻ ഒന്ന് നമ്മുടെ വീട് എന്നീ സിനിമകളിലും കുങ്കുമപ്പൂവ് അടക്കം നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് അജയ്.
സിനിമ നിർമ്മാണത്തിനുശേഷമുള്ള സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് അജയ് ആത്മഹത്യ ചെയ്തതെന്ന് പ്രചരിച്ചിരുന്നതെങ്കിലും ആത്മഹത്യ ചെയ്യാൻ തക്ക യാതൊരുവിധ സാമ്പത്തിക ബുദ്ധിമുട്ടുകളും ഇല്ലായിരുന്നുവെന്നാണ് അജയ്യുടെ പിതാവ് രാധാകൃഷ്ണപിള്ള ഫ്ളാഷിനോട് പറഞ്ഞത്. സിനിമയുടെ നിർമ്മാണത്തിന് ആവശ്യമായ പണം അജയ് പല സുഹൃത്തുക്കളിൽ നിന്നായി സമാഹരിച്ചിരുന്നു എന്നാണ് അജയ്യുടെ സുഹൃത്തുക്കളും പറയുന്നത്.
എന്നാൽ സമാഹരിച്ച പണത്തിന്റെ പകുതി പണം പോലും ചിത്രത്തിന്റെ ഇതുവരെയുള്ള നിർമ്മാണത്തിനായി ചെലവഴിച്ചിട്ടില്ലെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവരും പറയുന്നത്. പിന്നെ അജയ് എന്തിനു ആത്മഹത്യ ചെയ്തു എന്ന് തങ്ങൾക്ക് മനസിലാവുന്നില്ല. വിനീതയെ കാണാൻ അജയ് പല തവണ അഞ്ചലിൽ പോയിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പറയുന്നുണ്ട്. അജയ്യുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാൻ കൂടുതൽ അന്വേഷണം നടത്താൻ പൊലീസ് തയ്യാറാവണമെന്നും അതിനുള്ള നിയമ നടപടികൾ ഉടൻ ആരംഭിക്കുന്നാണ് അജയ് യുടെ സുഹൃത്തുക്കൾ പറയുന്നത്.
സിനിമാക്കഥപോലെ ദുരൂഹമായി തുടരുന്ന രണ്ട മരണങ്ങളുടെ ചുരുളഴിക്കാൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
കടപ്പാട്: കേരളകൗമുദി ഫ്ലാഷ്
Stories you may Like
- തമിഴ്നാടിന് വേണ്ടി പന്തെറിയാൻ അജയ് കൃഷ്ണ; പെരുമ്പാവൂരുകാരന്റേത് കഠിനാധ്വാന വിജയം
- അജയ് രാജ് ഇന്നലെ തൂങ്ങി മരിച്ചു എന്ന് ചാറ്റ് ചെയ്തപ്പോൾ പൊട്ടിച്ചിരി
- വയനാട്ടിൽ ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു
- ജീവനൊടുക്കുന്നതിന്റെ അഞ്ച് മിനുറ്റ് മുമ്പ് പോലും അജയ് രാജിന് ഭീഷണി സന്ദേശമെത്തി
- അജയ് ബാംഗ ലോക ബാങ്കിന്റെ പ്രസിഡന്റായി
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍