പൗരത്വ പ്രതിഷേധം പോക്കറ്റ് കീറും, ഇന്ത്യ ഹൈ റിസ്ക് പട്ടികയിൽ, ടൂറിസത്തിനു തിരിച്ചടി; ന്യു ഇയർ ആഘോഷങ്ങൾക്ക് ബുക്ക് ചെയ്തവർ പിന്മാറാൻ സാധ്യത;ഏറ്റവും കുഴപ്പം ഈജിപ്തിലും സിറിയയിലും; സുരക്ഷിതമായതു മതമില്ലാത്ത രാജ്യങ്ങൾ മാത്രം; ഇന്ത്യയിൽ എത്തുന്നത് 9 ലക്ഷം ബ്രിട്ടീഷുകാർ
കെ ആർ ഷൈജുമോൻ
കവൻട്രി: ലോകം പുതുവർഷത്തെ കാത്തിരിക്കുകയാണ്, ഇനി കൃത്യം ഒരാഴ്ച കൂടി മാത്രം. പുതുവർഷ പുലരി വിദേശ മണ്ണിൽ ആഘോഷിക്കുന്നവരുടെ എണ്ണം ഓരോ വർഷവും വർദ്ധിക്കുന്ന ട്രെൻഡ് ഇക്കുറിയും തുടരും. പക്ഷെ അതിന്റെ നേട്ടമെടുക്കാൻ ഇന്ത്യക്കും ടൂറിസം പ്രധാന വരുമാനമായ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കും കേരളത്തിനും കഴിഞ്ഞേക്കില്ല. കാരണം പുതുവർഷ സമയത്തു യാത്ര ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ നൽകേണ്ട രാജ്യങ്ങളുടെ പട്ടിക പുറത്തു വന്നപ്പോൾ ഇന്ത്യ ഹൈ റിസ്ക് ടേബിളിൽ ആണ് ഇടം പിടിച്ചിരിക്കുന്നത്. ലോകത്തെ യാത്രക്കാർക്കിടയിൽ ഇൻഷുറൻസ് സംരക്ഷണം അടക്കം ഒരുക്കുന്ന ഇന്റർനാഷണൽ എസ്ഓഎസ് ആണ് സുരക്ഷിത രാജ്യങ്ങളുടെയും അപകടം പിടിച്ച മേഖലയുടെയും പ്രത്യേക പട്ടിക പുറത്തു വിട്ടിരിക്കുന്നത്. ട്രാവൽ ഗ്രൂപ്പുകൾ വഴിയുള്ള ബുക്കിങ്ങിൽ അപകട മേഖലയിലേക്കുള്ള യാത്രക്ക് കൂടുതൽ ചിലവുണ്ടാകും എന്നതിനാൽ ഇത്തവണ പുതുവത്സര ആഘോഷത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിദേശ വിനോദ സഞ്ചാരികളുടെ കുറവ് ഉണ്ടാകുമെന്നു വ്യക്തം. കഴിഞ്ഞ ഒരാഴ്ചയിലേറെയായി നടക്കുന്ന പൗരത്വ ബിൽ സംബന്ധിച്ച പ്രതിഷേധം അക്രമാസക്തം ആയതോടെയാണ് ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖല അതീവ കുഴപ്പ ബാധിത പ്രദേശമായി മാറിയിരിക്കുന്നത്.
ഓരോ വർഷവും അമ്പതു മില്യൺ യാത്രകളാണ് ബ്രിട്ടനിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചാരികളെ എത്തിക്കുന്നത്. ഇതിൽ ആയിരക്കണക്കിന് പേർക്ക് വിവിധ രാജ്യങ്ങളിൽ കുഴപ്പം നേരിടുമ്പോൾ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് സഹായവുമായി എത്തേണ്ടി വരാറുണ്ട്. ഇത്തരം സാഹചര്യം പരമാവധി ഒഴിവാക്കുന്നതിന് വേണ്ടിയാണു യാത്രകൾക്ക് ജാഗ്രത നിർദ്ദേശം നൽകുന്നതും. ഇതോടെ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ചെലവ് ഉയരുകയും ട്രാവൽ പാക്കേജുകൾ താങ്ങാൻ കഴിയാതാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ സാധാരണക്കാരായ ആളുകൾ സുരക്ഷിതമായ സ്ഥലവും കുറഞ്ഞ ചിലവുള്ള പാക്കേജുകളും തിരഞ്ഞെടുക്കും. ഇതോടെ മുൻകൂർ ബുക്ക് ചെയ്ത ആളുകൾ പോലും പുതിയ സ്ഥലങ്ങൾ തേടി പോകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതാണ് മുൻകാല അനുഭവം വക്തമാക്കുന്നത്.
സർക്കാരിന് കാര്യമായ നിയന്ത്രണം ഇല്ലാത്ത മേഖലകളാണ് അതീവ ഗുരുതരമെന്ന പട്ടികയിൽ ഉൾപ്പെടുത്തുക. ഈജിപ്ത്, സിറിയ എന്നിവയൊക്കെ ഈ പട്ടികയിൽ ഉൾപ്പെടുന്ന രാജ്യങ്ങളാണ്. കഴിഞ്ഞ വർഷം നാലു ലക്ഷം ബ്രിട്ടീഷുകാർ സന്ദർശനം നടത്തിയ രാജ്യമാണ് ഈജിപ്ത്. തീവ്രവാദ ഭീക്ഷണിയാണ് ഈ മേഖലയെ അതീവ ഗുരുതര പട്ടികയിൽ എത്തിച്ചിരിക്കുന്നത്. സമാന സാഹചര്യം നിലനിക്കുന്ന സിറിയയും ഇതേ പട്ടികയിൽ തന്നെയാണ്. സിറിയയിൽ തീവ്രവാദം ആരംഭിച്ച ശേഷം 55000 കുട്ടികൾ ഉൾപ്പെടെ 477000 ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു. ഈ വർഷം മാർച്ച് വരെയുള്ള കണക്കിൽ 57 ലക്ഷം സിറിയക്കാർ രാജ്യം ഉപേക്ഷിച്ചു പോയിട്ടുണ്ട്. കൂടാതെ 61 ലക്ഷം പേർ രാജ്യത്തിനകത്തു തന്നെ വീടും താമസസ്ഥലവും നഷ്ടമായി അഭയാർത്ഥികളെ പോലെ കഴിയുകയാണ് എന്ന യുഎൻ കണ്ടെത്തലും കൂട്ടിച്ചേർത്താണ് യാത്ര വിലക്ക് പട്ടികയിൽ സിറിയ അതീവ കുഴപ്പ മേഖലയായി മാറിയിരിക്കുന്നത്.
മാലി, ലിബിയ, സോമാലിയ എന്നിവിടങ്ങളിലും അതീവ കുഴപ്പ മേഖലയായി മാറിയത് തീവ്രവാദവും ആഭ്യന്തര കുഴപ്പവും മൂലമാണ്. റഷ്യയുമായി സദാ ഉരസൽ നടക്കുന്ന ഉക്രൈനും സഞ്ചാരയോഗ്യം അല്ലെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ രാജ്യങ്ങൾക്കു പിന്നാലെയാണ് ഇന്ത്യയുടെ സ്ഥാനം. മെക്സിക്കോ, ടുണീഷ്യ, ടർക്കി എന്നീ രാജ്യങ്ങളും ഇന്ത്യക്കൊപ്പം ഹൈ റിസ്ക് മേഖലയായി മാറിയിരിക്കുകയാണ്. ആഭ്യന്തര കലഹങ്ങളാണ് ഈ രാജ്യത്തു നിന്നും സഞ്ചാരികളെ വിലക്കാൻ പ്രധാന കാരണമായി മാറുന്നതും.
ഇന്ത്യയിലേക്കുള്ള യാത്ര അതീവ കുഴപ്പ ബാധിത മേഖലയിലേക്കാണ് എന്ന് റിപ്പോർട്ടിൽ പ്രത്യേക പരാമർശം നടത്തിയിരിക്കുന്നതിനാൽ സ്വാഭാവികമായും കേരളത്തിലെക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടാകും. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിൽ എത്തിയ ബ്രിട്ടീഷ് സഞ്ചാരികളിൽ ഭൂരിഭാഗവും കുഴപ്പം കൂടാതെ തിരിച്ചു എത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിനിടെ ലണ്ടനിൽ നടക്കുന്ന വേൾഡ് ട്രാവൽ മാർട്ടിൽ ഉൾപ്പെടെ കേരള വിനോദ സഞ്ചാര വകുപ്പും കെടിഡിസിയും ഒക്കെ ലക്ഷങ്ങൾ ചെലവാക്കി നടത്തുന്ന പ്രചാരണത്തിന്റെ നേട്ടവും ഇതോടെ ഇല്ലാതാകുകയാണ് എന്നും സംശയിക്കേണ്ടി വരും . ടൂറിസം മന്ത്രി അടക്കമുള്ള ഉദ്യോഗസ്ഥ സംഘം ദിവസങ്ങൾ ചെലവിട്ടാണ് കേരളത്തെ പ്രോമോട് ചെയ്യാൻ എല്ലാ വർഷവും ലണ്ടനിൽ എത്തുന്നത്.
ഏറ്റവും ഒടുവിൽ പുറത്തു വന്ന കണക്കു പ്രകാരം ബ്രിട്ടനിൽ നിന്നും എത്തുന്നവരുടെ എണ്ണത്തിൽ വൻവർധനയാണുള്ളത്. പ്രതിവർഷം 30000 കോടിയിലേറെ രൂപ കേരളത്തിന് വരുമാനം നൽകുന്ന ടൂറിസം മേഖലയുടെ ചെറിയൊരു തളർച്ച പോലും ആയിരങ്ങളുടെ ഉപജീവന മാർഗ്ഗത്തെയാണ് തകരാറിലാക്കുക. മഹാപ്രളയം ഉണ്ടായതിനെ തുടർന്നു ടൂറിസം മേഖല കരകയറാൻ കുറഞ്ഞത് രണ്ടു വർഷം വേണ്ടി വരും എന്ന നിഗമനം നിലനിൽക്കെയാണ് കഴിഞ്ഞ ഡിസംബറിൽ സംസ്ഥാനത്തെ മുൾമുനയിൽ നിർത്തിയ ശബരിമല വിഷയം ബ്രിട്ടനും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ യാത്ര വിലക്ക് വരെ എത്തിക്കുന്ന ആഗോള വിഷയമായി വളർന്നത്.
അതേ സാഹചര്യം തന്നെയാണ് ഇത്തവണയും ഡിസംബറിൽ കേരളം നേരിടു ന്നത്. പൗരത്വ ബിൽ പ്രതിഷേധ സമരങ്ങൾ ഗുരുതര നിലയിൽ അക്രമാസക്തമായി മാറുന്നില്ലെങ്കിൽ പോലും സഞ്ചാരിയുടെ മനസ് മടുപ്പിക്കാൻ ആവശ്യമായതിലേറെ ആശങ്ക സമ്മാനിച്ചു കഴിഞ്ഞു. തുടർച്ചയായി രണ്ടു വർഷത്തെ പുതുവത്സര ആഘോഷ വേളയിൽ ഉണ്ടായിരിക്കുന്ന അസ്വസ്ഥത നിറഞ്ഞ അന്തരീക്ഷം ആഡംബര ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേ വില്ലകൾ, ടാക്സി സർവീസുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവയുടെ ഒക്കെ വരുമാന ചോർച്ചയ്ക്ക് കാരണമാകും. ഇത് ഒടുവിൽ സംസ്ഥാന ഖജനാവിന് ലഭിക്കുന്ന വരുമാന ചോർച്ചയ്ക്കും കാരണമാകും. നിലവിൽ ശമ്പളം നല്കാൻ പോലും പ്രയാസപ്പെടുന്ന സംസ്ഥാന ഖജാൻവിനു കൂടുതൽ പരുക്കുണ്ടായാൽ അത് തരണം ചെയ്യാൻ വർഷങ്ങളുടെ കാത്തിരിപ്പു വേണ്ടി വരും എന്നത് മറ്റൊരു വസ്തുത. കൂടുതൽ കടമെടുപ്പ് പോലും സാധികാത്ത നിലയിൽ കേരളം വലയുമ്പോൾ ഉള്ള വരുമാനം കൂടി ഇല്ലാതാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് സമ്പദ് മേഖലക്ക് കനത്ത തിരിച്ചടി ആണെന്നതിൽ ഒരു തർക്കവുമില്ല.
അതേസമയം മതത്തിനു വലിയ പ്രാധാന്യം നൽകാത്ത രാജ്യങ്ങളാണ് സഞ്ചാരികൾക്കു കുഴപ്പം കൂടാതെ സഞ്ചരിക്കാൻ കഴിയുന്ന ഇടങ്ങളായി വീണ്ടും ശ്രദ്ധ നേടുന്നത്. ഇവിടെ കലാപങ്ങളോ ആഭ്യന്തര പ്രക്ഷോഭങ്ങളോ ഇല്ല എന്നതും റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. എമെർജെൻസി സേവനങ്ങൾ ഏറ്റവും ഫലപ്രദമായി ലഭിക്കുന്നതും ഈ രാജ്യങ്ങളിൽ തന്നെ. ഏറ്റവും കുറ്റമറ്റ ഗതാഗത സംവിധാങ്ങളും ഈ രാജ്യങ്ങളുടെ നേട്ടമായി മാറുന്നു. തൊഴിലാളി യൂണിയൻ സമരം പോലെ സഞ്ചാരികളെ വലയ്ക്കുന്ന കുഴപ്പങ്ങളും ഈ രാജ്യങ്ങളിൽ അപൂർവങ്ങളിൽ അപൂർവമായി മാറുന്നതും റിപ്പോർട്ട് എടുത്തു കാട്ടുന്നു.സ്വിറ്റ്സർലന്റ്, സ്ലോവേനിയ, ഡെന്മാർക്ക്, നോർവെ, ഫിൻലാന്റ്, ഐസ്ലാന്റ് എന്നീ ആറു രാജ്യങ്ങൾ മാത്രമാണ് സമാധാനത്തോടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
Stories you may Like
- മലയാളി യുവത ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറുന്നു: മന്ത്രി പി.എ മുഹമ്മദ് റിയാസ്
- ടൂറിസം ദിനത്തിൽ അവാർഡ് തിളക്കവുമായി കേരളം
- വർക്കല ഫ്ളോട്ടിങ് ബ്രിഡ്ജ് അപകടം: ഡിടിപിസി വാദം തള്ളി ടൂറിസം ഡയറക്ടർ
- വിനോദസഞ്ചാര മേഖലയിൽ വേഗതയേറിയ മുന്നേറ്റമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
- ടൂറിസം വികസനത്തിനായി സംസ്ഥാനതല നിക്ഷേപക സംഗമം നടത്തും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്