പ്രവാസി മലയാളികൾ മരിച്ചാൽ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ വേണ്ടത് എംബാം ചെലവ് അടക്കം രണ്ടു ലക്ഷം രൂപ; മൂന്നു പ്രവാസികളുടെ മൃതദേഹങ്ങൾ സൗജന്യമായി സർക്കാർ നാട്ടിൽ എത്തിച്ചപ്പോൾ ചെലവ് വന്നത് പതിനൊന്നേകാൽ ലക്ഷം രൂപയും; ഒരു മൃതദേഹം നാട്ടിൽ എത്തിക്കാൻ ഇരട്ടിയിലധികം തുക വരുന്നത് എങ്ങനെയെന്നു ചോദിച്ച് പ്രവാസികൾ; കെ.സി.ജോസഫിന്റെ ചോദ്യത്തിനു മുഖ്യമന്ത്രി നൽകിയ മറുപടിയിലെ കണക്ക് കേട്ട് കണ്ണ് തള്ളി, സൗജന്യസഹായം നൽകി വരുന്ന പ്രവാസി സംഘടനകൾ
എം മനോജ് കുമാർ
തിരുവനന്തപുരം: ഇടത് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചപ്പോൾ തന്നെ വിവാദങ്ങളിൽ മുങ്ങിയതാണ് പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്ന പദ്ധതി. പ്രഖ്യാപനം വന്നപ്പോൾ തന്നെ തുരുതുരെ ഫോൺ വിളികളായിരുന്നു. ഗൾഫിൽ മരിച്ചവരുടെ ബന്ധുക്കളുടെ കോളുകൾ തുടർച്ചയായി നോർക്കയിലേക്കും സർക്കാരിലേക്കും ഒഴുകി വന്നു. അപ്പോഴുള്ള മറുപടി പ്രവാസി മലയാളികളെ നിരാശപ്പെടുത്തി. ബജറ്റ് പ്രഖ്യാപനം വന്നതേയുള്ളൂ. 2019-20 ലേക്കുള്ള ബജറ്റ് പ്രഖ്യാപനമാണ് നടത്തിയത്. അതിനാൽ അതിനു സമയം എടുക്കും. പദ്ധതി വരുന്നത് അടുത്ത ഏപ്രിലിൽ മുതൽ എന്നാണ് സർക്കാർ അറിയിച്ചത്. ഏപ്രിൽ വരെ എയർപോർട്ടിൽ എത്തുന്ന മൃതദേഹം സൗജന്യമായി നോർക്ക ആംബുലൻസിൽ വീട്ടിൽ എത്തിക്കും. അതുപോലെ സൗജന്യമായി മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയായ 'കാരുണ്യം' തുടരും എന്ന അറിയിപ്പാണ് സർക്കാരും നോർക്കയും നൽകിയത്. ഈ നിയമസഭാ സമ്മേളനത്തിൽ കെ.സി.ജോസഫ് ചോദ്യം ഉതിർത്തതോടെയാണ് പ്രവാസി മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടു വിവാദത്തിനു തുടക്കം കുറിക്കുന്നത്.
വിദേശത്ത് മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിൽ എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായി എത്രപേരുടെ മൃതദേഹം നാട്ടിൽ എത്തിച്ചു? അതിനു എത്ര തുക ചെലവായി? ഇതാണ് കെ.സി.ജോസഫ് സഭയിൽ ചോദിച്ചത്. ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നു. മൂന്നു മൃതദേഹങ്ങൾ സൗജന്യമായി നാട്ടിൽ എത്തിച്ചു എന്നാണ് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയത്. മൂന്നു മൃതദേഹങ്ങൾ സൗജന്യമായി നാട്ടിൽ എത്തിച്ചതിന് പതിനൊന്നേകാൽ ലക്ഷം രൂപ ചിലവഴിച്ചു എന്നാണ് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയത്. മറുപടി വന്നതോടെ അത് കേരളത്തിലും ഗൾഫിലും വിവാദത്തിനു തുടക്കം കുറിച്ചു. മൂന്നു മൃതദേഹങ്ങൾ എത്തിക്കാൻ പതിനൊന്നേകാൽ ലക്ഷം എന്നാണ് പറഞ്ഞത്. ഈ പതിനൊന്നേകാൽ ലക്ഷമാണ് വിവാദമായി തുടരുന്നത്. ഒരു മൃതദേഹം ദുബായിൽ നിന്ന് നാട്ടിൽ എത്തിക്കാൻ പരമാവധി രണ്ടു ലക്ഷം രൂപയാണ് ചെലവ് വരുന്നത്. അങ്ങിനെയാണെങ്കിൽ മൂന്നു മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ ആറു ലക്ഷം രൂപ മതി. പക്ഷെ മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പതിനൊന്നേകാൽ ലക്ഷം രൂപയാണ്. അതായത് സാധാരണ വരുന്നതിലും ഇരട്ടി തുക. ഇതോടെയാണ് പ്രവാസി മലയാളികൾ എതിർപ്പുമായി രംഗത്തിറങ്ങിയത്.
എങ്ങിനെയാണ് ഈ തുക ഇത്രയും വർദ്ധിച്ചത് എന്നാണ് പ്രവാസികൾ ഇടത് സർക്കാരിനോട് ഉതിർക്കുന്ന ചോദ്യം. ഗൾഫിൽ മരിച്ച പലരുടെയും മൃതദേഹങ്ങൾ സൗജന്യമായി നാട്ടിൽ എത്തിക്കുന്ന പ്രവാസി സംഘടനകൾക്ക് ഇതിന്റെ കണക്കുകൾ അറിയാം. അതുകൊണ്ട് തന്നെ തങ്ങൾ അറിയാത്ത ഈ കണക്ക് എങ്ങിനെ വന്നുവെന്നാണ് അവർ ചോദ്യം ഉതിർക്കുന്നത്. മൃതദേഹം കൊണ്ട് വരുന്ന പദ്ധതിയിൽ തന്നെ കള്ളക്കണക്കുകൾ കയറിക്കൂടിയതാണ് പ്രവാസി സംഘടനകൾ ചോദ്യം ചെയ്യുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ്. അത് സുതാര്യതയിൽ തന്നെ നടപ്പിലാക്കണം. മൃതദേഹം കൊണ്ട് വരുന്നതിന്റെ മറവിൽ വരെ വെട്ടിപ്പുകൾ എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ പ്രയാസമുണ്ട് എന്നാണ് ദുബായിലുള്ള പ്രവാസി സംഘടനാ പ്രതിനിധികൾ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. മൃതദേഹം എബാം ചെയ്യുന്നതിനുള്ള തുകയുടെ ബിൽ വരെ പ്രവാസി സംഘടനാ പ്രതിനിധികൾ അയച്ചു നൽകുകയും ചെയ്തു.
സുതാര്യമായാണോ ഇടത് ഭരണം മുന്നോട്ടു നീങ്ങുന്നത് എന്ന ചോദ്യം വന്നാൽ അല്ലാ എന്ന് തന്നെയാണ് മറുപടി വരുന്നത്. ഭരണപരമായുള്ള കാര്യങ്ങളിലുള്ള സുതാര്യതയില്ലായ്മ തന്നെയാണ് പലപ്പോഴും ഇടത് ഭരണത്തിന്റെ മുഖമുദ്രയാകുന്നത്. ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ വായ്പാ കുടിശിക അടയ്ക്കാൻ സർക്കാർ ഖജനാവിൽ നിന്നും ഫണ്ട് നൽകിയത് മുതൽ ഏറ്റവും ഒടുവിൽ എം.എം.മണിയുടെ ഇന്നോവയ്ക്ക് മാറ്റിയിട്ട ടയറുകളുടെ എണ്ണം വരെയുള്ള പ്രശ്നങ്ങളിൽ പ്രതിഫലിക്കുന്നതും ഈ സുതാര്യതയില്ലായ്മ തന്നെ. മന്ത്രി മണിയുടെ ഇന്നോവ കാറിനു രണ്ടു വർഷത്തിന്നിടെ മാറ്റിയിട്ടത് 34 ടയറുകളാണ്. മന്ത്രി രാജുവിന്റെ കാറിനു മാറ്റിയിട്ടത് 19 ടയറുകളും. മന്ത്രി മണി കഴിഞ്ഞ രണ്ട് കൊല്ലത്തിൽ 416 ദിവസവും കാറിൽ തന്നെയാണോ താമസിച്ചത് എന്നാണ് ഈ കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ചോദ്യം ഉയർന്നത്.
ഗൾഫ് നാടുകളിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ സർക്കാർ ചെലവിൽ നാട്ടിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചപ്പോൾ പദ്ധതിക്ക് ഒപ്പം എത്തുന്നതും വിവാദങ്ങൾ തന്നെയാണ്. ഓരോ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിനും ആവശ്യമായതിലും ഇരട്ടി തുകയാണ് രേഖപ്പെടുത്തപ്പെടുന്നത്. തങ്ങൾ അതിപ്രധാനമായി കരുതുന്ന ഒരു കാര്യത്തിന് പിന്നിലും അഴിമതി മണക്കുന്നത് പ്രവാസികൾ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് തന്നെയാണ് സുപ്രധാന പദ്ധതി നടപ്പാക്കപ്പെട്ടപ്പോൾ അതിനു പിന്നിൽ പുകയുന്ന അഴിമതി അവർ ചൂണ്ടിക്കാട്ടുന്നത്.
പ്രവാസ ജീവിതത്തിന്നിടയിൽ മരണമടയുന്നവരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിൽ എത്തിക്കുന്ന പദ്ധതി ആദ്യം പ്രഖ്യാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ലോക കേരള സഭയുടെ പശ്ചിമേഷ്യൻ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. 2019ലെ ബജറ്റ് സമ്മേളനത്തിൽ ധനമന്ത്രി തോമസ് ഐസക്ക് ഈ പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു. പദ്ധതിക്ക് വ്യക്തമായ നിയമവും ചട്ടവും ആയിട്ടില്ലെന്നാണ് ധനമന്ത്രി പ്രഖ്യാപനം നടത്തിയത്. നടപടിക്രമങ്ങൾ അതിവേഗം പൂർത്തീകരിച്ച് പദ്ധതി നടപ്പിലാക്കും എന്നാണ് പ്രഖ്യാപനം വന്നത്. പ്രഖ്യാപനം വന്നപ്പോൾ തന്നെ നോർക്കയെ ചുറ്റിപ്പറ്റി വിവാദവും വന്നു.
നോർക്കയ്ക്ക് ഈ കാര്യത്തിനെക്കുറിച്ച് പിടിയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പ്രവാസികൾ ചോദ്യം ഉയർത്തിയപ്പോൾ നോർക്കയ്ക്ക് ഉത്തരം മുട്ടി. ഇങ്ങിനെ ഒരു പദ്ധതിയോ അത് എന്ന് പ്രയോഗ തലത്തിൽ വരും എന്നതിനെക്കുറിച്ച് നോർക്കയ്ക്ക് വിവരങ്ങൾ ലഭ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ ഗൾഫ് നാടുകളിലെ മലയാള മാധ്യമങ്ങൾ നോർക്ക സെല്ലിലേക്ക് വിളിച്ച് ചോദ്യവും ഉത്തരവും വാർത്തയാക്കിയിരുന്നു. നോർക്ക പറഞ്ഞത് എയർപോർട്ടിൽ മൃതദേഹം എത്തിച്ചാൽ അത് നോർക്ക് ആംബുലൻസിൽ സൗജന്യമായി നാട്ടിൽ എത്തിക്കും എന്നാണ്. ഇതാണ് മാധ്യമങ്ങൾ വാർത്തയാക്കിയത്.
ഇതോടെ സർക്കാരും നോർക്കയും ഒരുമിച്ച രംഗത്ത് വന്നു. പദ്ധതി ഏപ്രിലിൽ നടപ്പിലാകും എന്നാണ് പറഞ്ഞത്. ഇപ്പോൾ ഈ നിയമസഭാ സമ്മേളനത്തിലാണ് പ്രവാസി മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടു കെ.സി.ജോസഫ് നിയമസഭയിൽ ചോദ്യം ഉതിർത്തത്. ഇതിന്റെ കണക്കുകൾ മുഖ്യമന്ത്രി പുറത്ത് വിട്ടപ്പോഴാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന പദ്ധതിയിലും അഴിമതി നടക്കുന്നുവെന്നു വ്യക്തമായത്. പ്രവാസി സംഘടനകൾ ഈ കാര്യത്തിൽ വ്യക്തതതോടെ കണക്കുകൾ നിരത്തിയപ്പോഴാണ് പ്രവാസി മൃതദേഹങ്ങളുടെ കാര്യത്തിലും മണിയാശാൻ പെട്ടത് പോലെ മുഖ്യമന്ത്രിയും പെട്ടുപോയത്.
Stories you may Like
- പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ
- ഫലസ്തീനികളുടെ വൃക്ക, കരൾ, ഹൃദയം തുടങ്ങിയ അവയവങ്ങൾ ഇസ്രയേൽ മോഷ്ടിക്കുന്നു!
- ഒഡിഷ ട്രെയിൻ ദുരന്തം: മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂൾ കെട്ടിടം പൊളിക്കും
- ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ച മൃതദേഹങ്ങൾ തിരിച്ചറിയുക വലിയ വെല്ലുവിളി
- ഓച്ചിറക്കാരൻ ശങ്കരപ്പിള്ളയ്ക്ക് പ്രധാനമന്ത്രിയുടെ ജന്മദിനാശാംസകൾ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്