നഴ്സിങ് സൂപ്രണ്ടിനെക്കൊണ്ട് വാഷ്ബേസിനും ശുചിമുറിയും വൃത്തിയാക്കിയ ആരോഗ്യവകുപ്പ് ഡയറക്ടർ സരിതയ്ക്കെതിരെ ആരോഗ്യവകുപ്പിൽ പ്രതിഷേധ ജ്വാല; സംഭവത്തിൽ ആരോഗ്യവൃത്തങ്ങളിലും ഞെട്ടൽ; ആരോഗ്യവകുപ്പ് ഡയറക്ടർ മാപ്പ് പറയണമെന്ന് നഴ്സസ് അസോസിയേഷൻ; ഇന്നു സംസ്ഥാന വ്യാപകമായി പ്രതിഷേധ യോഗങ്ങൾക്ക് നഴ്സസ് അസോസിയേഷന്റെ ആഹ്വാനം; പ്രതികരിക്കാതെ ആരോഗ്യവകുപ്പ് ഡയറക്ടർ
എം മനോജ് കുമാർ
തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടിനെക്കൊണ്ട് ആരോഗ്യവകുപ്പ് ഡയറക്ടർ വാഷ്ബേസിനും ശുചിമുറിയും വൃത്തിയാക്കിയ സംഭവം വൻ പൊട്ടിത്തെറിയിലേക്ക്. ഡോ. ആർ.എൽ.സരിതയുടെ അമിതാധികാര പ്രവണയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇന്നു കേരളാ ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി പ്രതിഷേധ യോഗങ്ങൾക്ക് ആഹ്വാനം നൽകിയിട്ടുണ്ട്. എല്ലാ സർക്കാർ ആശുപത്രികൾക്ക് മുന്നിലും പ്രതിഷേധം നടത്താനാണ് നഴ്സസ് അസോസിയേഷൻ ആഹ്വാനം ചെയ്തിരിക്കുന്നത്. സരിതയുടെ നടപടി ആരോഗ്യവൃത്തങ്ങളിലും ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്. രാജവാഴ്ച കാലത്ത് പോലും ഉണ്ടാകാത്ത നടപടിയാണ് സരിത കൈക്കൊണ്ടത് എന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്കെതിരെ ഉയരുന്ന ആരോപണം.
തിരുവായ്ക്ക് എതിർവാ ഇല്ലാത്ത കാലത്ത് പോലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാ എന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ ഈ സംഭവത്തെക്കുറിച്ച് മറുനാടനോട് പ്രതികരിക്കുമ്പോൾ ചരിത്രപരമായ അടരുകൾ കൂടി ഈ പ്രതികരണത്തെ ബാലപ്പെടുത്തുന്നുണ്ട്. രാജവാഴ്ച കാലത്ത് നിർമ്മിച്ച വിവിധ കെട്ടിടങ്ങളിലാണ് ഫോർട്ട് ആശുപത്രി കുടികൊള്ളുന്നത്. പുതിയ ബ്ലോക്ക് വന്നെങ്കിലും പല കെട്ടിടങ്ങളും രണ്ടു സെഞ്ച്വറികൾ പഴക്കമുള്ളതാണ്. വാഷ്ബെയ്സിൻ നഴ്സിങ് സൂപ്രണ്ടിനെക്കൊണ്ട് ആരോഗ്യവകുപ്പ് ഡയറക്ടർ കഴുകിക്കുമ്പോഴും ശുചിമുറി നിർബന്ധപൂർവം കഴുകിക്കുമ്പോഴും ആരോഗ്യവകുപ്പ് ഡയരക്ടർക്ക് ബോധ്യമുണ്ട്. ക്ലീനിങ് സ്റ്റാഫ് പോയിട്ടും നഴ്സിങ് സ്റ്റാഫ് പോലും ആവശ്യത്തിനു ഇല്ലാത്ത ആശുപത്രിയാണ് തിരുവനന്തപുരം ഫോർട്ട് ആശുപത്രി എന്ന്. കാരണം വിവിധ വിഭാഗങ്ങളിൽ സ്റ്റാഫുകൾ ഇല്ലാത്ത അവസ്ഥ ആശുപത്രി അധികൃതർ രേഖാമൂലം തന്നെ ഹെൽത്ത് ഡയറക്ടർ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അവർക്ക് അറിയാവുന്നതും ആണ് സ്റ്റാഫുകൾ ഇല്ലാ എന്ന കാര്യം.
പത്ത് ക്ലീനിങ് സ്റ്റാഫ് ഉണ്ടായിരുന്ന ഇടത്ത് നിലവിൽ അഞ്ചു പേർ മാത്രമേയുള്ളൂ. അവർക്കൊണ്ട് കഴിയാവുന്നത് പോലെ ഇവർ ക്ലീൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. പിന്നെ വലിയ വൃത്തിഹീനമായ അവസ്ഥയില്ല. രണ്ടാമത് നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടവുമാണ്. വൃത്തിയാക്കാവുന്നതിനു പരിധിയുണ്ട്.ചിലപ്പോൾ രണ്ടു ക്ലീനിങ് സ്റ്റാഫ് മാത്രമേയുണ്ടാകൂ. അവരെ മെറ്റെർണിറ്റി വിഭാഗത്തിൽ പോസ്റ്റ് ചെയ്യണം. ഡെന്റൽ സെക്ഷനിൽ പോസ്റ്റ് ചെയ്യണം. ലാബിൽ പോസ്റ്റ് ചെയ്യണം. ഓപ്പറേഷൻ തിയേറ്ററിൽ പോസ്റ്റ് ചെയ്യണം. രണ്ടു വാർഡുകൾ ഉണ്ട്. അവിടെ പോസ്റ്റ് ചെയ്യണം. വനിതാ വാർഡ് ഉണ്ട്. അവിടെയ്ക്ക് നിയോഗിക്കണം. സ്റ്റോറിൽ വിടണം. എങ്ങിനെ ഈ രണ്ടു പേരെക്കൊണ്ട് ജോലികൾ ചെയ്യിക്കും. റിപ്പോർട്ട് ചെയ്തിട്ട് ആറുമാസത്തിലേറെയായി. തലപ്പത്ത് ഇരിക്കുന്നത് ഇതേ ഹെൽത്ത് ഡയരക്ടർ ആണ്. സ്റ്റാഫ് നഴ്സ് ഉണ്ടോ? അതും ഇല്ല. രോഗികൾ ആണെങ്കിൽ വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം ഹെൽത്ത് ഡയരക്ടർ വന്നപ്പോൾ പറഞ്ഞു.
എന്നിട്ടും രാവിലെ തന്നെ വന്നു ജോലി തുടങ്ങിയ നഴ്സിങ് സുപ്രണ്ടിനെ വിളിച്ച് വരുത്തിയാണ് വാഷ്ബെയിസിനും ശുചിമുറിയും നിർബന്ധപൂർവം ക്ലീൻ ചെയ്യിപ്പിച്ചത്. ഹെൽത്ത് ഡയരക്ടർ സരിത ഏകാധിപത്യ പ്രവണത എപ്പോഴും പ്രകടിപ്പിക്കുന്ന സ്ത്രീയാണ് എന്ന് അവർക്കെതിരെ മുൻപേ തന്നെ പരാതിയുണ്ട്. ഈ പരാതി സാധൂകരിക്കുന്ന നടപടികളാണ് ഹെൽത്ത് ഡയരക്ടർ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴും സംഭവിച്ചത്. 'സംസ്ഥാനത്ത് ഉടനീളം പ്രതിഷേധത്തിനു ഞങ്ങൾ ആഹ്വാനം ചെയ്തിട്ടുണ്ട്. കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഉഷാദേവി മറുനാടനോട് പ്രതികരിച്ചു. ഈ സംഭവത്തിന്റെ പേരിൽ ആരോഗ്യവകുപ്പ് ഡയരക്ടർ മാപ്പ് പറയണം. ഡോക്ടർ സരിതയുടെ മാപ്പിൽ കുറയാത്തതൊന്നും ഞങ്ങൾക്ക് സ്വീകാര്യമല്ല. ഒരു ആരോഗ്യവകുപ്പ് ഡയറക്ടറും ഒരു കാലത്തും ചെയ്യാത്ത നടപടികൾ ആണ് ഇപ്പോഴത്തെ ഡയറക്ടർ ഡോക്ടർ സരിതയുടെ ഭാഗത്ത് നിന്നുണ്ടായത്. ആശുപത്രികൾ നന്നാക്കാൻ ശ്രമിക്കുന്നത് ഇങ്ങിനെയാണോ? ചെയ്യിപ്പിക്കേണ്ട ജോലികൾ അവർക്ക് പറയാം. ഇവിടുത്തെ ആളുകളെക്കൊണ്ട് അത് ചെയ്യിപ്പിക്കാം. പക്ഷെ കേട്ടുകേൾവി പോലും ഇല്ലാത്ത നടപടിയാണ്. വളരെ മോശം കാര്യം. ഒരു ആരോഗ്യവകുപ്പ് ഡയരക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ കഴിയാത്ത കാര്യം. അവർ മാപ്പ് പറയട്ടെ-ഉഷാദേവി പറയുന്നു.
ഇക്കുറി സരിതയ്ക്ക് ഇരയായത് നഴ്സിങ് സൂപ്രണ്ട് സുരജ കുമാരിയാണെന്ന് മാത്രം. 24 മണിക്കൂറും പ്രവർത്തിക്കുന്ന പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ആശുപത്രിയാണിത്. അമിതാധികാരം പ്രയോഗിക്കാൻ കഴിയുന്ന ഇടമല്ല. വിവിധ വിഭാഗങ്ങളിൽ സ്റ്റാഫുകൾ ഇല്ല. ജോലിയും കൂടുതൽ. ഉള്ളവർക്ക് ലീവ് എടുക്കാൻ കഴിയാത്ത അവസ്ഥയും. എങ്ങിനെയെങ്കിലും ആശുപത്രി ഓടിച്ച് പോകാനുള്ള പെടാപ്പാടിൽ പായുമ്പോഴാണ് ആരോഗ്യവകുപ്പ് ഡയരക്ടർ എത്തി ആളാകാൻ ശ്രമിക്കുന്നത്-ആശുപത്രി വൃത്തങ്ങൾ മരുനാടനോട് പ്രതികരിച്ചു. നഴ്സിങ് സൂപ്രണ്ടിനെക്കൊണ്ട് വാഷ്ബേസിനും ശുചിമുറിയും വൃത്തിയാക്കിയ ഈ ആരോഗ്യവകുപ്പ് ഡയറക്ടർ ശുചീകരണ തൊഴിലാളിയെക്കൊണ്ട് ഇഞ്ചക്ഷൻ നൽകാൻ നിർബന്ധിക്കുമോ? രോഗികൾക്ക് മരുന്ന് കൊടുക്കാൻ നിർബന്ധിക്കുമോ? ഓരോരുത്തർക്ക് ഓരോ ജോലി പറഞ്ഞിട്ടുണ്ട്. അതിൽ മാറ്റം വരുത്താൻ ഹെൽത്ത് ഡയറക്ടർക്ക് എന്തധികാരം-ആശുപത്രി വൃത്തങ്ങൾ ചോദിക്കുന്നു.
ശുചീകരണ തൊഴിലാളികൾ അവിടെ കാഴ്ചക്കാരായിരിക്കെ നഴ്സിങ് സൂപ്രണ്ടിനെക്കൊണ്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ വാഷ്ബേസിനും ശുചിമുറിയും വൃത്തിയാക്കിക്കുമ്പോൾ ജീവനക്കാരുടെ ആത്മബലം തന്നെയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ തകർക്കുന്നത്. ഇതുവരെ നിങ്ങളെ ഭരിച്ച ആളല്ലേ? ഞാനിവരെക്കൊണ്ട് എല്ലാം കഴുകിക്കാൻ പോവുകയാണ് നിങ്ങൾ കണ്ടോളൂ എന്ന ധ്വനി ആരോഗ്യവകുപ്പ് ഡയറക്ടർ സരിതയുടെ വാക്കുകളിലും പ്രവർത്തികളിലും മുഴച്ചു നിന്നിരുന്നു എന്നാണ് ഹെൽത്ത് ഡയരക്ടറുടെ പ്രവർത്തി കണ്ടുനിന്നവർ മറുനാടനോട് പറഞ്ഞത്. ഞങ്ങൾ ഇത്രയും കാലം ഈ ആശുപത്രിയോട് കാണിച്ച ആത്മാർത്ഥ എന്തിനു വേണ്ടിയാണ് എന്നാണ് ഇപ്പോൾ ഞങ്ങൾക്ക് തന്നെ തോന്നുന്നത്. ആശുപത്രി വൃത്തങ്ങൾ മറുനാടനോട് പറഞ്ഞു. ഹെൽത്ത് ഡയരക്ടർക്ക് കഴിയുമോ എല്ലാ ദിവസവും ഇവിടെ വന്നു കാര്യങ്ങൾ വന്നു ചെയ്യാൻ. ഇവിടെ ഞങ്ങളാണ് കാര്യങ്ങൾ ചെയ്യുന്നത്. അവരുടെ മേൽനോട്ടം കൊണ്ടൊന്നുമല്ല ചെയ്യുന്നത്. ഞങ്ങളുടെ ആത്മാർഥത കൊണ്ടാണ്. ഈ ആത്മാർത്ഥതയാണ് ഹെൽത്ത് ഡയറക്ടർ ചോദ്യം ചെയ്തത്-ആശുപത്രി വൃത്തങ്ങൾ പറയുന്നു.
ആശുപത്രിയിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ വേണ്ടി എത്തിയ ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചെയ്തികൾ ആശുപത്രിയിൽ നിലവിലുള്ള സംവിധാനങ്ങൾ തകർക്കാനേ കഴിഞ്ഞിട്ടുള്ളൂ. പകരം ഒന്നും സൃഷ്ടിക്കാൻ കഴിഞ്ഞതുമില്ല. ഒരുതരം പകപോക്കൽ ആണ് ഡയരക്ടർ നടത്തിയത്. അതുകൊണ്ട് തന്നെയാണ് സർക്കാർ നഴ്സസ് അസോസിയേഷൻ കടുത്ത പ്രതിഷേധം ഡയരക്ടറുടെ ചെയ്തികളിൽ പ്രദർശിപ്പിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറോടുള്ള പ്രതിഷേധം ഇന്നത്തെ പ്രതിഷേധംകൊണ്ട് അവസാനിപ്പിക്കാൻ സാധ്യതയില്ലാ എന്നാണ് ലഭിക്കുന്ന സൂചനകൾ. മാപ്പ് ആവശ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്