ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിൽ പ്രതിഷേധവുമായി കന്നഡ താരസംഘടനകളും; ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടി മേഘ്നാ രാജ് ഉൾപ്പെടെ കൂടുതൽ നടിമാരും സിനിമാ പ്രവർത്തകരും രംഗത്ത്; ദിലീപിനെ സംഘടനയിൽ തിരികെയെത്തിക്കാൻ മാസങ്ങൾക്ക് മുമ്പേതന്നെ എഎംഎംഎ തീരുമാനിച്ചതായ വിവരങ്ങളും പുറത്ത്; ഇരയ്ക്കൊപ്പം എന്ന് ലാൽ ആവർത്തിക്കുമ്പോഴും ബലാത്സംഗ കേസ് പ്രതിയെ പിന്തുണയ്ക്കാൻ കൃത്യമായ തിരക്കഥ തയ്യാറാക്കിയെന്ന് സംഘടനാ റിപ്പോർട്ടിൽ വ്യക്തം
മറുനാടൻ മലയാളി ബ്യൂറോ
ബംഗളൂരു: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ താരസംഘടനയായ എഎംഎംഎ തിരിച്ചെടുത്ത നടപടിയിൽ പ്രതിഷേധം മറ്റ് സംസ്ഥാനങ്ങളിലെ സിനിമാ മേഖലയിലും വ്യാപകമാകുന്നു. എഎംഎംഎയുടെ നടപടി തെറ്റായെന്ന് വ്യക്തമാക്കി സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കന്നഡ സിനിമാ താരങ്ങളുടെ സംഘടനകൾ കത്തയച്ചു.
അമ്പതുപേർ ഒപ്പിട്ട കത്താണ് കന്നഡ സിനിമാ പ്രവർത്തകരുടെ സംഘടനകളായ കെഎഫ്ഐയും എഫ്ഐആറും ചേർന്ന് അയച്ചിട്ടുള്ളത്. നടി മേഘ്നാരാജ് ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകരാണ് പ്രതിഷേധവുമായി കത്തയച്ചത്.ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ മലയാള സിനിമാ ലോകത്തെ നടന്മാരും സിനിമാ പ്രവർത്തകരുമായ നൂറുപേർ ഒപ്പിട്ട കത്ത് ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കന്നഡ താരങ്ങളും സമാനമായ പ്രതിഷേധവുമായി എത്തിയിട്ടുള്ളത്. ഇതോടെ താരസംഘടനയുടെ നടപടി വലിയ വിമർശനമാണ് നേരിടുന്നത്.
കേസ് നിലനിൽക്കെ ദിലീപിനെ തിരിച്ചെടുക്കാൻ പാടില്ലായിരുന്നെന്ന് ഇടവേള ബാബുവിന് അയച്ച കത്തിൽ കന്നഡ താരങ്ങൾ വ്യക്തമാക്കുന്നത്. 50ഓളം താരങ്ങളാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിക്ക് കേരളത്തിൽ അവസരങ്ങൾ നിഷേധിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ദിലീപ് ഇത്തരത്തിൽ പലരുടേയും അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന വിമർശനവും ആക്രമിക്കപ്പെട്ട നടിയും മറ്റു നടിമാരുമെല്ലാം ഉന്നയിക്കുകയും ചെയ്തു. അങ്ങനെ സംഭവിച്ച സമയത്ത് കന്നഡയിൽ അവസരങ്ങൾ കിട്ടിയതോടെ നടി അവിടെ തിളങ്ങുകയും ചെയ്തു. കന്നഡ സിനിമാ ലോകത്ത് പ്രശസ്തയായ നടിയെ ആക്രമിച്ച കേസിൽ വിചാരണ നേരിടുന്ന ദിലീപിനെ ഇവിടെ താരസംഘടന തിരിച്ചെടുത്തത് അവിടെയും വലിയ ചർച്ചയാണ്. ഈ സാഹചര്യത്തിലാണ് നടിക്കൊപ്പം എന്ന നിലപാട് ഉറപ്പിച്ച് കന്നഡ താരസംഘടനകൾ രംഗത്തെത്തിയിട്ടുള്ളത്.
അതേസമയം, അതിനിടെ ദിലീപിനെ പുറത്താക്കിയ നടപടി ഒരുവർഷം മുമ്പുതന്നെ താരസംഘടന മരവിപ്പിച്ചിരുന്നതായ വിവരവും പുറത്തുവന്നു. സംഘടനാ റിപ്പോർട്ടിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതായാണ് സൂചനകൾ. താരത്തെ പുറത്താക്കിയ നടപടി ചട്ടങ്ങൾ പാലിച്ച് അല്ലായിരുന്നു എന്നും അതിനാലാണ് പുറത്താക്കിയ നടപടി റദ്ദാക്കിയതെന്നുമായിരുന്നു ഇതേപ്പറ്റി താരസംഘടന നൽകിയ വിശദീകരണം. എന്നാൽ അങ്ങനെയല്ലായിരുന്നു എന്നും ഇപ്പോൾ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മാസങ്ങൾക്ക് മുമ്പേതന്നെ ആലോചിച്ചുറപ്പിച്ച അജണ്ടയായിരുന്നുവെന്നും ഉള്ള വിവരമാണ് പുറത്തുവരുന്നത്.
നടപടി പുനപരിശോധിക്കാൻ നേരത്തെ തന്നെ ജനറൽ ബോഡി യോഗത്തെ ചുമതലപ്പെടുത്തിയിരുന്നു. തുടർ നടപടികൾ ജനറൽ ബോഡി യോഗത്തിന് വിട്ടതാകട്ടെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗവുമാണ്. അതിനാൽ ഇതെല്ലാം ആലോചിച്ചുറപ്പിച്ച കരുനീക്കം തന്നെയായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് സംഘടനാ റിപ്പോർട്ട്്. ഇത്തരത്തിൽ മുൻകൂട്ടി തയ്യാറാക്കിയ അജണ്ടതന്നെയാണ് അമ്മയുടെ നേതൃസ്ഥാനത്ത് നിന്ന് നടിയെ അനുകൂലിക്കുന്നവരെ മാറ്റുകയും ദിലീപിനെ പിന്തുണയ്ക്കുന്നവരെ എത്തിക്കുകയും ചെയ്തതിലൂടെ നടപ്പാക്കിയതെന്നും ഇതോടെ വ്യക്തമാകുന്നു. അവൾക്കൊപ്പമാണെന്നും ഇരയ്ക്കൊപ്പംതന്നെയാണ് പിന്തുണയെന്നുമെല്ലാം പ്രസിഡന്റ് പദവി ഏറ്റെടുത്ത മോഹൻലാൽ കഴിഞ്ഞദിവസം വ്യക്തമാക്കിയെങ്കിലും നടി ഊർമ്മിള ഉണ്ണിയെക്കൊണ്ട് വിഷയം ഉന്നയിപ്പിച്ചതും പിന്നീട് ദിലീപിനെ തിരിച്ചെടുക്കാൻ സാഹചര്യം സൃഷ്ടിച്ചതുമെല്ലാം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ തിരക്കഥ തന്നെയെന്ന് ഇതോടെ ഉറപ്പാകുന്നു.
ഏതായാലും വിഷയത്തിൽ ദിവസം ചെല്ലുന്തോറും പ്രതിഷേധം വ്യാപകമാകുകയാണ്. വിഷയം ചർച്ചചെയ്യാൻ എക്സിക്യുട്ടീവ് യോഗം വിളിക്കുമെന്നാണ് ഇടവേള ബാബു വ്യക്തമാക്കിയതെങ്കിലും ഇതെല്ലാം പ്രതിഷേധത്തിന്റെ തീവ്രത കുറയ്ക്കാൻ നടത്തുന്ന നീക്കം മാത്രമാണെന്ന സൂചനകളാണ് ലഭിക്കുന്നത്. അതിനാൽ തന്നെ കൂടുതൽ പേർ താരസംഘടനയുടെ നിലപാടിനെതിരെ രംഗത്തുവരികയും ചെയ്തു. ഇന്ന് 14 നടിമാരും താരസംഘടനയ്ക്ക് എതിരെ വന്നിരുന്നു. എന്തുകൊണ്ട് ഞങ്ങൾ അംഗത്വം എടുക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് നടിയ്ക്കൊപ്പമാണെന്ന പ്രഖ്യാപനം നടത്തിയത്. ഇന്നലെ എഎംഎംഎയുടെ നിലപാടുകളെ തള്ളി സിനിമാ മേഖലയിലെ നൂറ് പ്രമുഖർ രംഗത്തുവന്നതും സമാന രീതിയിലാണ്. അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച സഹപ്രവർത്തയ്ക്കുള്ള പിന്തുണ ഒരിക്കൽക്കൂടി തങ്ങൾ പരസ്യമായി പ്രഖ്യാപിക്കുകയാണെന്നു ചൂണ്ടിക്കാട്ടി സിനിമയിൽ അഭിനയരംഗത്തും ചിത്രീകരണ മേഖലയിലുമുൾപ്പെടെ പ്രവർത്തിക്കുന്ന നൂറുപേർ ഒപ്പിട്ട കത്താണ് ഒരുമിച്ച് പുറത്തുവിട്ടത്.
കാമറയ്ക്കു മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന 100 പേർ ഒപ്പിട്ട കത്ത് നടീനടന്മാരും സംവിധായകരും എഴുത്തുകാരും അടങ്ങുന്ന സംഘാംഗങ്ങൾ തന്നെയാണ് പുറത്തുവിട്ടത്. സ്ത്രീവിരുദ്ധത അലങ്കാരമായി കാണുന്ന സംഘടനയാണ് എഎംഎംഎയെന്നും കത്തിൽ കുറ്റപ്പെടുത്തിയിരുന്നു. നടന്മാരായ വിനായകൻ, അലൻസിയർ, സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അൻവർ റഷീദ്, ദിലീഷ് പോത്തൻ, അമൽ നീരദ്, സമീർ താഹിർ, കമൽ, ഷൈജു ഖാലിദ്, വേണു, ഡോ. ബിജു, സുദേവൻ തുടങ്ങിയവർ ഉൾപ്പെടെ ഒപ്പിട്ട പ്രസ്താവനയിൽ താരസംഘടനയെ നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കന്നഡ സംഘടനകളായ കന്നഡ ഫിലിം ഇൻഡസ്ട്രി, ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്സ് ആൻഡ് ഈക്വാലിറ്റി എന്നിവയുടെ അംഗങ്ങൾ ഒപ്പിട്ട കത്ത് ഇടവേള ബാബുവിന് അയച്ചത്.
കത്ത് ചുവടെ:
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍