കേരളത്തിൽ 'ഏകഛത്രാധിപതി' പട്ടമുള്ള ഏക ആനയായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിക്കൊണ്ടുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ഗൂഢാലോചനയുടെ ഭാഗമെന്ന് ആനപ്രേമികൾ; നിസാര കാര്യങ്ങൾ ചുണ്ടി കാട്ടി പൂരങ്ങളിലെ രാജാവിനെ 'വെട്ടി'യെന്ന് കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ; ആനക്കമ്പക്കാരുടെ ആറാം തമ്പുരാനു വേണ്ടി പൂരങ്ങളുടെ നാട്ടിൽ നാളെ പ്രതിഷേധ സായാഹ്ന സംഗമം
കെ എം അക്ബർ
തൃശൂർ: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് വിലക്കേർപ്പെടുത്താനുള്ള വനംവകുപ്പിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് പൂര നഗരിയിൽ നാളെ പ്രതിഷേധ സായാഹ്ന സംഗമം. കേരള ഫെസ്റ്റിവെൽ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സംഗമത്തിന് വിവിധ ദേവസ്വങ്ങൾ, പൂരപ്രേമി, ആനപ്രേമി സംഘങ്ങൾ എന്നിവരുടെ പിന്തുണയുമുണ്ട്. ഗുരുവായൂരിൽ ഗൃഹപ്രവേശന ചടങ്ങിനെത്തിച്ച തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഇടഞ്ഞ് രണ്ട് പേരുടെ മരണത്തിനിടയാക്കിയതിനെ തുടർന്ന് താൽക്കാലിക വിലക്കേർപ്പെടുത്തിയതാണ് പ്രതിഷേധ സംഗമത്തിന് വഴിയൊരുക്കിയിട്ടുള്ളത്. കാഴ്ചക്കുറവ്, പ്രായാധിക്യം, അവശത തുടങ്ങിയ പരാതികളെ തുടർന്ന് വിദഗ്ദ സമിതിയെ ആനയുടെ പരിശോധനക്കായി നിയോഗിച്ചിരുന്നു.
കൊമ്പനെ തൃശൂർ ജില്ലയിൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രം എഴുന്നെള്ളിക്കാമെന്നും, ഇടക്കിടെ വെറ്ററിനറി സർജന്മാരുടെ പരിശോധന വേണമെന്നതടക്കമുള്ള ശുപാർശയോടെയായിരുന്നു വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയത്. എന്നാൽ, വിദഗ്ദ സമിതിയുടെ റിപ്പോർട്ട് തള്ളി, ഇനി എഴുന്നെള്ളിപ്പുകൾ അടക്കമുള്ള പരിപാടികളിൽ രാമചന്ദ്രനെ പങ്കെടുപ്പിക്കരുതെന്നായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. ഇക്കാര്യമറിയിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ കലക്ടർക്കും റിപ്പോർട്ട് നൽകി. എന്നാൽ, ആനയെ എഴുന്നെള്ളിക്കാതിരിക്കാനുള്ള വനംവകുപ്പിന്റെ ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് എലിഫെന്റ് ഓണേഴ്സ് ഫെഡറേഷനും തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഫാൻസുകാരും രംഗത്തെത്തുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് നാളെ വൈകീട്ട് തൃശൂർ നടുവിലാലിൽ പ്രതിഷേധ സായാഹ്ന സംഗമം പരിപാടി.
കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നാട്ടാന പ്രേമികൾക്കിടയിലെ സൂപ്പർസ്റ്റാറാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ആന പ്രേമികളുടെ ആവേശമാണെങ്കിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ജന്മം കൊണ്ട് ഇവിടത്തുകാരനല്ല. ബീഹാറിലെ ആനച്ചന്തയിൽ നിന്ന് വാങ്ങി കേരളത്തിലേക്ക് എത്തിക്കുമ്പോൾ പേര് മോട്ടിപ്രസാദ് എന്നായിരുന്നു. ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എ.എൻ. രാമചന്ദ്ര അയ്യരായിരുന്നു ആദ്യത്തെ ഉടമ. അദ്ദേഹത്തിൽ നിന്നും തൃശൂർക്കാരൻ വെങ്കിടാദ്രി സ്വാമി ആനയെ വാങ്ങി ഗണേശൻ എന്ന് പേരിട്ടു. 1984ൽ തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി നടക്കിരുത്തിയപ്പോൾ ഇട്ട പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. 1986ൽ അന്നത്തെ പാപ്പാൻ വാഹനമിടിച്ച് മരിച്ചതിനെതുടർന്ന് എത്തിയ പാപ്പാന്റെ മർദ്ദനത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. പിന്നീടിത് ഇടതുകണ്ണിലേക്കും വ്യാപിച്ചു.
സുപ്രസിദ്ധി എന്ന പോലെ തന്നെ ഉത്സവത്തിനിടെ ഇടയുന്നതിനും ആളുകളുടെ ജീവനടുക്കുന്നതിലും രാമചന്ദ്രൻ കുപ്രസിദ്ധനാണ്. കഴിഞ്ഞ മാസം ഗുരുവായൂർ കോട്ടപ്പടിയിൽ ഇടഞ്ഞോടിയ തെച്ചിക്കോട്ട് രാമചന്ദ്രന്റെ മുന്നിൽ നഷ്ടമായത് രണ്ടു ജീവനുകളാണ്. ആനയ്ക്ക് പുറകിൽ പടക്കംപൊട്ടിച്ചതാണ് ആന വിരണ്ടോടാൻ കാരണം. സമീപത്തു നിൽക്കുകയായിരുന്നയാളെ ആന ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ് പരിക്കേറ്റ മറ്റൊരാൾ ചികിൽസക്കിടെ മരിച്ചു. ഇതിന് മുൻപും ഇത്തരത്തിൽ ജീവനെടുക്കുന്ന സംഭവത്തിൽ രാമചന്ദ്രൻ കുപ്രസിദ്ധനാണ്. 13 പേരാണ് ഇതുവരെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഇരയായത്. ആനക്കമ്പക്കാരുടെ ആറാംതമ്പുരാനും നരസിംഹവും അങ്ങനെ എല്ലാമെല്ലാമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കേരളത്തിൽ 'ഏക ഛത്രാധിപതി' പട്ടമുള്ള ആനയാണ്. തൃശൂർ പൂരത്തിന്റെ ആവേശം പൂർത്തിയാകുന്നത് രാമചന്ദ്രൻ എത്തുമ്പോഴാണെന്ന് ആനപ്രേമികൾ അടക്കം പറയാറുണ്ട്. എന്നാൽ, ഈ പ്രായത്തിനും ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ പലകുറി വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആരാധകരും കമ്മിറ്റിക്കാരുടെ ആവശ്യങ്ങളും പരിഗണിച്ച് ആനയെ എഴുന്നള്ളിക്കാറാണ് പതിവ്. വലിയ തുകയ്ക്കാണ് രാമചന്ദ്രൻ ഉൽസവത്തിനെത്തുന്നത്.
ആന വന്നിറങ്ങുന്നത് മുതൽ ആരാധകരും നാട്ടുകാരും ഇവനൊപ്പം കൂടുന്നതും പതിവാണ്. ഇത്തരത്തിലുള്ള ഒട്ടേറെ വീഡിയോകൾ സോഷ്യൽ ലോകത്ത് വൈറലാണ്. 2011 മുതൽ തൃശൂർ പൂരത്തിന് തെക്കേ ഗോപുര വാതിൽ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്. വലതുകണ്ണിന് പൂർണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ചയില്ലാത്ത ഈ ആനയെ മൃഗഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധിക്കാതെ എഴുന്നള്ളത്തിന് ഉപയോഗിക്കരുതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ നേരത്തേ നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ വർഷം പൂരത്തിന് മുമ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിർദ്ദേശിച്ചത് അനുസരിച്ച് ആനയുടെ ആരോഗ്യനില പരിശോധിക്കാൻ മൂന്നംഗ മെഡിക്കൽ സംഘം എത്തിയെങ്കിലും പൂരസംഘാടകരുടേയും പൂരപ്രേമികളുടേയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇവർ തിരിച്ചുപോവുകയായിരുന്നു. ചെറിയ ശബ്ദം പോലും കേട്ടാൽ തെച്ചിക്കോട്ട് രാമചന്ദ്രൻ വിരളുന്ന അവസ്ഥയുണ്ടെന്നാണ് ഇപ്പോഴത്തെ നിഗമനം. ഇക്കാര്യത്തിൽ കൂടുതൽ പരിശോധന നടത്തണമെന്നാണ് വനം വകുപ്പിന്റെ നിർദ്ദേശം.
എന്നാൽ, ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആനപ്രേമികളുടെയും ഉടമസ്ഥരുടെയും വാദം. ആനയെ പരിശോധിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് പരിഗണിക്കാതെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നാണ് ആരോപണം. ഗുരുവായൂരിൽ നടന്ന സംഭവത്തിനുശേഷം നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോർട്ടിൽ ആനയെ എഴുന്നള്ളിപ്പുകളിൽ നിന്നും ഒഴിവാക്കണമെന്നു പറഞ്ഞിട്ടില്ലെന്നും ആഴ്ച്ചയിൽ ഇടവിട്ട് മൂന്നുദിവസം മാത്രം എഴുന്നള്ളിക്കുക, രണ്ട് മാസത്തിലൊരിക്കൽ വൈദ്യ പരിശോധന നടത്തുക, തൃശൂർ ജില്ലയിൽ മാത്രം എഴുന്നള്ളിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ സമർപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നാണ് ഇവർ പറയുന്നത്. ഈ റിപ്പോർട്ട് തള്ളിക്കളഞ്ഞുകൊണ്ടുള്ള തീരുമാനമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സ്വീകരിച്ചിരിക്കുന്നതെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം നടത്തുമെന്നുമാണ് ആനപ്രേമികളുടെ വെല്ലുവിളി. തൃശൂർ പൂരം എത്താനിരിക്കെ വിലക്ക് നീക്കാനുള്ള തീവ്രശ്രമത്തിലാണ് ഉടമ സംഘടനകളും ആനപ്രേമികളും.
കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ന് തെച്ചിക്കോട്ട് രാമചന്ദ്രൻ ....!
നാളെ നമ്മുടെ മാത്രം പൈതൃകങ്ങളായ, ആചാരങ്ങളുടെ അവിഭാജ ഘടകമായ പൂരങ്ങളും ആന എഴുന്നള്ളിപ്പും വെറും ഓർമ്മകളായി മാറുമോ....?
പരമ്പരാഗത വെടിക്കെട്ടുകൾ അവസാനിച്ചു.
നാളെ .....!
പൂരങ്ങൾ, നേർച്ചകൾ...
പെരുന്നാളുകൾ., സാധാരണക്കാരുടെ ആഘോഷങ്ങൾ എല്ലാം തകർക്കപ്പെടുന്നു.
ഇന്ന് നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൂരങ്ങളിലെ രാജാവിനെ, രാമ രാജാവിനെ വെട്ടി....!
നാളെ ......?
നിങ്ങൾ പൂരങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ
ആനകളെ സ്നേഹിക്കുന്നുവെങ്കിൽ 2019 എപ്രിൽ 6 ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് തൃശ്ശൂർ നടുവിലാലിൽ എത്തിചേരുക.
പ്രതിഷേധ സായാഹ്ന സംഗത്തിൽ പങ്കെടുക്കുക.
എതിരാളി ആരും ആയിരിക്കട്ടെ...!
പൂരത്തിന്റെ നാട്ടുക്കാർക്ക് ഇതിൽ രാഷ്ട്രീയ നിറമില്ല.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍