കെഎഎസിന് ചോദിച്ച 20 ചോദ്യങ്ങളും എൻലൈവൻ ഐഎഎസ് പരിശീലന കേന്ദ്രം പുറത്തിറക്കിയ ഹാൻഡ് ബുക്കിലുള്ളത്; ലംഘിക്കപ്പെട്ടത് ചോദ്യങ്ങൾക്ക് സ്വകാര്യ ഗൈഡുകളെയോ മറ്റ് ബുക്ക് ലെറ്റുകളെയോ ആശ്രയിക്കരുതെന്ന ചട്ടം; സെക്രട്ടറിയേറ്റ് ജീവനക്കാരുടെ കോച്ചിങ് സെന്റർ വിവാദത്തിന് പിന്നാലെ പി എസ് സിയെ വെട്ടിലാക്കാൻ 'കോപ്പിയടി' ഭൂതവും; പാവങ്ങൾ ഉത്തരം എഴുതാൻ വെള്ളം കുടിച്ചപ്പോൾ ദുർഗ്രഹമായ പരീക്ഷ നേട്ടമുണ്ടാക്കിയത് ആര്? വീണ്ടും പബ്ലിക് സർവ്വീസ് കമ്മീഷൻ സംശയ നിഴലിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎഎസ് പരീക്ഷ എന്ന ഇരുട്ടടിയിൽ നിന്നും മോചനം ലഭിക്കാതെ ഉദ്യോഗാർത്ഥികൾ. പിഎസ് സിയുടെ ചരിത്രത്തിലില്ലാത്ത രീതിയിൽ ദുർഗ്രഹമായ പരീക്ഷയാണ് കെഎഎസ് പരീക്ഷയിൽ നടന്നത്. ചോദ്യങ്ങൾ വായിച്ചു മനസിലാക്കാൻ തന്നെ ഉദ്യോഗാർത്ഥികൾ ബുദ്ധിമുട്ടി. ഉത്തരം എഴുതാൻ അതിലേറെ പാടും. ഉദ്യോഗാർത്ഥികൾ വലഞ്ഞു. സെക്രട്ടറിയേറ്റിലെ ജീവനക്കാർ നടത്തുന്ന കോച്ചിങ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ചില പരാതികൾ ഉയർന്നു. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണവും നടന്നു. പിന്നാലെയാണ് മറ്റൊരു ആരോപണമെത്തുന്നത്.
കെ.എ.എസ് പ്രാഥമിക പരീക്ഷയിലും പി.എസ്.സിയുടെ 'കോപ്പിയടി' നടന്നുവെന്നാണ് ആരോപണം. ശനിയാഴ്ച നടന്ന രണ്ടാം പരീക്ഷയിൽ 20ഓളം ചോദ്യങ്ങൾ തിരുവനന്തപുരത്തെ സ്വകാര്യ ഐ.എ.എസ് അക്കാദമിയുടെ ഗൈഡിൽനിന്ന് അതേപടി കടമെടുത്തു. തിരുവനന്തപുരം വെള്ളയമ്പലം അലത്തറ നഗറിലെ എൻലൈവൻ ഐ.എ.എസ് പരിശീലന കേന്ദ്രം പുറത്തിറക്കിയ 'ഹാൻഡ് ബുക്ക് ഓൺ ഇക്കണോമിക്സ് ആൻഡ് കേരള ഹിസ്റ്ററി ഫോർ കെ.എ.എസ്' എന്ന ബുക്കാണ് ഉച്ചക്ക് ശേഷം നടന്ന രണ്ടാംപേപ്പറിലെ മിക്ക ചോദ്യങ്ങളും തയാറാക്കാൻ ചോദ്യകർത്താവ് അവലംബിച്ചത്. ഇതുസംബന്ധിച്ച് ഉദ്യോഗാർഥികൾ പി.എസ്.സി ചെയർമാനും വിജിലൻസിനും പരാതി നൽകും.ഇത് ഏറെ വിവാദമായിട്ടുണ്ട്. ചോദ്യങ്ങൾക്ക് സ്വകാര്യ ഗൈഡുകളെയോ മറ്റ് ബുക്ക് ലെറ്റുകളെയോ ആശ്രയിക്കരുതെന്നാണ് പി.എസ്.സി നിർദ്ദേശം. ഇതാണ് ലംഘിക്കപ്പെടുന്നത്.
കെ.എ.എസിനോട് അനുബന്ധിച്ച് സ്ഥാപനം പുറത്തിറക്കിയ മറ്റ് പുസ്തകങ്ങളും പരിശോധനയിലാണ്. നിതി ആയോഗ്, കിഫ്ബി, ജി.എസ്.ടി തുടങ്ങി സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സർക്കാർ പദ്ധതികളെ സംബന്ധിച്ച് നൽകിയ ചോദ്യങ്ങളിൽ നല്ലൊരു പങ്കും ഈ പുസ്തകത്തിൽ നിന്നാണ്. ഗൈഡിലെ സാമ്പത്തിക പട്ടികകളും അതേപടി ചോദ്യമായി നൽകി. ഗൈഡ് വായിച്ചവർക്ക് മലയാള, -ഇംഗ്ലീഷ് ഭാഷയെക്കുറിച്ചും സാമാന്യ ബോധമുണ്ടെങ്കിൽ രണ്ടാം പേപ്പറിൽ 85ന് മുകളിൽ മാർക്ക് വാങ്ങാമെന്ന് ഉദ്യോഗാർഥികൾ പറയുന്നു. അതിനിടെ പി എസ് സി ചോദ്യ പേർപ്പർ തയ്യാറാക്കാൻ സഹായിക്കാറുണ്ടെന്ന് തുറന്ന് പറഞ്ഞ് റിട്ടയേർഡ് പ്രൊഫസർ വിജയൻ കുട്ടികളുമായി സംവദിക്കുന്ന വീഡിയോയും വൈറലാകുന്നു. ഇതും പി എസ് സിക്ക് തലവേദനാണ്.
2012ൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് സ്വകാര്യ ഗൈഡിലെ 42 ചോദ്യങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി മറ്റൊന്ന് നടത്തുകയായിരുന്നു. 2019 ജനുവരിയിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പരീക്ഷയിൽ 80 ശതമാനം ചോദ്യങ്ങളും സ്വകാര്യ സ്ഥാപനത്തിന്റെ റാങ്ക് ഫയലിൽ നിന്നെന്ന് ആരോപണമുയർന്നിരുന്നു. യൂനിവേഴ്സൽ പബ്ലിക്കേഷൻസ് ഇറക്കിയ ഗൈഡിൽ നിന്നുള്ള 80 മാർക്കിന്റെ ചോദ്യങ്ങളാണ് പകർത്തിയത്. 2018 ജനുവരി 27ന് പി.എസ്.സി നടത്തിയ ഹയർസെക്കൻഡറി ജൂനിയർ കണക്ക് അദ്ധ്യാപക പരീക്ഷയിലും 'ഗേറ്റ് പേപ്പേഴ്സ്' ഗൈഡിൽ നിന്ന് 15 ചോദ്യങ്ങളും പകർത്തിയതായി കണ്ടെത്തിയിരുന്നു. ഇത് കെ എ എസിലും തുടർന്നു.
കെഎഎസ് പരീക്ഷയ്ക്ക് മുൻ മാതൃകകൾ ഇല്ലാതിരുന്നപ്പോൾ സമാന മാതൃക സിവിൽ സർവീസ് അക്കാദമി തയ്യാറാക്കിയ ചോദ്യപേപ്പരുകൾക്ക് ലഭിച്ചു എന്ന ആരോപണവും കെഎഎസ് പരീക്ഷയ്ക്ക് ഒപ്പം ഉയരുന്നുണ്ട്. സിവിൽ സർവീസ് അക്കാദമി തയ്യാറാക്കിയ ചോദ്യപേപ്പറിൽ നിന്ന് ചോദ്യങ്ങൾ ഇല്ലായിരുന്നുവെങ്കിലും മാതൃക സംശയാസ്പദമാണെന്നാണ് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേക രീതിയിലുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടായിരുന്നത്. പരീക്ഷിച്ചത് പുതുമാതൃകയും. പക്ഷെ ഈ മാതൃക സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് മനസിലാക്കാൻ കഴിഞ്ഞുവെന്നാണ് പുറമേയുള്ള ഉദ്യോഗാർത്ഥികളുടെ ആരോപണം. പക്ഷെ ഈ ആരോപണങ്ങൾ സിവിൽ സർവീസ് അക്കാദമിയുമായി ബന്ധപ്പെട്ടവർ നിഷേധിക്കുക തന്നെയാണ്. മാതൃക ആർക്കും അറിയില്ല. പിന്നെയെങ്ങിനെ സിവിൽ സർവീസ് അക്കാദമിക്ക് അത്തരം ഒരു മാതൃക സൃഷ്ടിക്കാൻ കഴിയും എന്നാണ് മറുനാടന് ലഭിച്ച മറുപടി. പക്ഷെ വൻ മുന്നൊരുക്കങ്ങളാണ് തങ്ങളുടെ വിദ്യാർത്ഥികൾക്ക് വേണ്ടി സിവിൽ സർവീസ് അക്കാദമി നടത്തിയത്. പരിചയ സമ്പന്നരായ അദ്ധ്യാപകരെ മുൻ നിർത്തി ചോദ്യപേപ്പറുകൾ തയ്യാറാക്കി വിദ്യാർത്ഥികളെക്കൊണ്ട് ഇവർ ഉത്തരങ്ങൾ എഴുതിച്ചു. പക്ഷെ സിവിൽ സർവീസ് അക്കാദമി വിദ്യാർത്ഥികൾക്കായി നടത്തിയ ചോദ്യപേപ്പറിൽ നിന്നും ചോദ്യങ്ങൾ വന്നതേയില്ല.
പിഎസ് സി ചോദ്യപേപ്പർ ചോർച്ച ഒഴിവാക്കാൻ പിഎസ് സി സ്വീകരിച്ച അതീവ ജാഗ്രതയാണ് കെഎഎസ് ഉദ്വേഗാർഥികൾക്ക് തിരിച്ചടിയായത്. ഐഐടി പ്രൊഫസർമാരാണ് ഇക്കുറി ചോദ്യങ്ങൾ തയ്യാറാക്കിയത് എന്ന വിവരമാണ് ലഭിച്ചത്. വിവിധ പ്രൊഫസർമാർ ചോദ്യങ്ങൾ തയ്യാറാക്കി. കമ്പ്യൂട്ടർ മിക്സിങ് ആണ് ഇത്തവണ നടത്തിയത്. ക്വസ്റ്റൻസ് കമ്പ്യൂട്ടർ സെലക്റ്റ് ചെയ്തു. ഏത് ചോദ്യമാണ് പരീക്ഷയ്ക്ക് വരുക എന്നതും പുറമേയുല്ലവർക്ക് അറിയാൻ കഴിഞ്ഞില്ല. പിഎസ് സിയുടെ കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ചോദ്യങ്ങളെക്കുറിച്ചൊക്കെ സാധാരണ ഗ്രാഹ്യമുണ്ടാകും. ഇത്തവണ അതിനുള്ള സാധ്യതയും ഒഴിവാക്കി. ഏതൊക്കെ ചോദ്യങ്ങൾ എന്നത്. ഇക്കുറി പരീക്ഷാ കൺട്രോളർ പോലും അറിഞ്ഞില്ല. പ്രിന്റ് ചെയ്ത ശേഷം നമ്പർ ഇല്ലാത്ത കവറിലാണ് ക്വസ്റ്റ്യൻ എത്തിയത്. പിഎസ്സിയിൽ എത്തിയത് തന്നെ പാക്ക് ചെയ്ത കവറുകളാണ് എത്തിയത്. അതുകൊണ്ട് തന്നെ പിഎസ് സിയിൽ ഉള്ളവർക്കും ചോദ്യങ്ങൾ അറിയാൻ കഴിഞ്ഞില്ല എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. ഇതോടെ വല്ലവിധേനയും പിഎസ് സിയിൽ നിന്ന് ചോദ്യപേപ്പർ ചോർച്ച തടയാനുള്ള വഴികളും അടഞ്ഞു. പാക്ക്ഡ് കവറിൽ വന്ന ചോദ്യങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചത്. ഇന്നു വൈകീട്ടോടെ കീ പബ്ലിഷ് ചെയ്തേക്കും എന്നാണ് അറിയാൻ കഴിയുന്നത്. കീ പബ്ലിഷ് ചെയ്യുന്നതോടെ ആർക്കൊക്കെ പരീക്ഷയിൽ കടന്നു കയറാൻ കഴിയും എന്നതിൽ ഏകദേശ ധാരണയാകും.
നല്ല രീതിയിൽ ജനറൽ നോളെജ് അറിയുന്ന ബിടെക്ക്, എംടെക്ക് വിദ്യാർത്ഥികൾക്ക് പരീക്ഷ എളുപ്പമാകും എന്നാണ് ചൂണ്ടിക്കാട്ടൽ വരുന്നത്. ജനറൽനോളെജ് അടിസ്ഥാനമുള്ള ബിടെക്ക്-എംടെക്ക് വിദ്യാർത്ഥികൾക്ക് പരീക്ഷ പാസാകാൻ കഴിഞ്ഞേക്കും. റിയാലിറ്റിയിൽ നിന്നും വളരെ ദൂരെയായിരുന്നു ചോദ്യപേപ്പർ. സിലബസുമായി പുലബന്ധമില്ലാത്ത ചോദ്യങ്ങളാണ് വന്നത്. ഇന്ത്യൻ ഹിസ്റ്ററി, കേരള ഹിസ്റ്ററി ഏരിയയിൽ നിന്ന് ചോദ്യങ്ങൾ വന്നില്ല. സ്വാതന്ത്ര്യസമരം ഇന്ത്യയുടെ ചരിത്രം എന്നിവയിൽ നിന്നും വളരെ കുറവ് ചോദ്യങ്ങളാണ് വന്നത്. ഭരിക്കുന്ന ആളുകളെ തിരഞ്ഞെടുക്കുന്ന പരീക്ഷയാണിത്.
അപ്പോൾ ചരിത്രം അറിയാത്ത ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയും ഒരുങ്ങി എന്നാണ് വിരൽ ചൂണ്ടൽ വരുന്നത്. രാവിലെ പരീക്ഷ എഴുതിയ കുട്ടികളിൽ വൺ തേഡ് കുട്ടികളും ഉച്ചയക്ക് പരീക്ഷയ്ക്ക് കയറിയതേയില്ല എന്നാണ് ഉദ്യോഗാർത്ഥികൾ തന്നെ പറയുന്നത്. അത്രയും കട്ടിയായ പരീക്ഷയാണ് കഴിഞ്ഞു പോയത്. സ്വകാര്യ കോച്ചിങ് സെന്ററുകൾ ഉദ്യോഗാർത്ഥികളിൽ നിന്നും വൻ ഫീസ് ഈടാക്കിയെങ്കിലും അവർക്കും ചോദ്യങ്ങളെക്കുറിച്ച് വേണ്ടത്ര പിടിപാടുണ്ടായില്ല. യൂത്ത് വെൽഫയർ ബോർഡ് ഉദ്യോഗാർത്ഥികൾക്കായി ക്ലാസ് എടുത്തിരുന്നു. പത്തിരുപത് അദ്ധ്യാപകർ കുട്ടികൾക്ക് വേണ്ടി ക്ലാസ് എടുത്തു. ഇത് യൂ ട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. അമ്പത് ശതമാനം പോലും ആർക്കും കവർ ചെയ്യാൻ കഴിഞ്ഞില്ല. ക്ലാസ് ഇംഗ്ലീഷിലുള്ള ചോദ്യങ്ങളാണ് വന്നത്. അതും പരീക്ഷാർഥികൾക്ക് തിരിച്ചടിയായി.
കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിന്റെ പ്രാഥമിക പരീക്ഷയാണ് കഴിഞ്ഞ ദിവസം നടന്നത്. ആയിരത്തി അഞ്ഞൂറ്റി മുപ്പത്തിയാറ് കേന്ദ്രങ്ങളിലായി നാല് ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. രാവിലെയും ഉച്ചക്കുമായി രണ്ട് പേപ്പറുകളിലാണ് പരീക്ഷ നടന്നത്. രണ്ടു പേപ്പറുകളിലായി രാവിലെയും ഉച്ചയ്ക്കുമായായിരുന്നു പരീക്ഷ. രാവിലത്തെത് ഒബ്ജക്ടീവ് രീതിയിലും ഉച്ചയ്ക്ക് വിവരണാത്മക രീതിയിലുമായിരുന്നു പരീക്ഷ നടന്നത് .പ്രാഥമിക പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് രണ്ടുമാസത്തിനുള്ളിൽ പുറത്തിറക്കുമെന്നാണ് പിഎസ് സി ചെയർമാൻ എം കെ സക്കീർ അറിയിച്ചത്. മെയിൻ പരീക്ഷ ഇതിലും കട്ടിയായിരിക്കും എന്നാണ് പിഎസ് സി ചെയർമാൻ നൽകുന്ന മുന്നറിയിപ്പ്. മെയിൻ പരീക്ഷയുടെ തീയതി അടക്കമുള്ള വിവരങ്ങൾ അധികം വൈകാതെ പിഎസ്സി പുറത്തുവിടും.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്