കുറ്റൂരിൽ നിന്ന് കുട്ടൂസൻ 30,000 രൂപയുമായി പരാതിക്കാരനായ സഖാവിന്റെ വീട്ടിൽ പറന്നെത്തിയത് ഇന്നലെ രാത്രിയോടെ; ജില്ലാ നേതൃത്വത്തിന്റെ അനുനയത്തിൽ കേസിനില്ലെന്ന് സമ്മതിച്ച് തട്ടിപ്പിനിരയായ കുടുംബം; ഇനി പി എസ് സി അംഗം റോഷൻ റോയി മാത്യു പൊലീസിൽ മൊഴി നൽകില്ല; കേസും പൊല്ലാപ്പുമാകാതെ എല്ലാം ഒതുക്കി തീർക്കാൻ മുൻകൈ എടുത്തത് പൊലീസും; പത്തനംതിട്ടയിലെ കുട്ടി സഖാവിന് രക്ഷിച്ചെടുത്തത് നാണക്കേട് ഒഴിവാക്കാൻ; തിരുവല്ലയിലെ നിയമനത്തിന് കൈക്കൂലി കേസിന് ക്ലൈമാക്സ്
എസ് രാജീവ്
തിരുവല്ല : ജോലി വാഗ്ദാനം ചെയ്ത് പി എസ് സി അംഗത്തിന്റെ പേരിൽ ഡി വൈ എഫ് ഐ ജില്ലാ നേതാവ് പണം തട്ടിയ സംഭവത്തിൽ വാങ്ങിയ പണം തിരികെ നൽകി പൊല്ലാപ്പിൽ നിന്നും തലയൂരി സി പി എം നേതൃത്വം. പി എസ് സി പരീക്ഷയും ഇന്റർവ്യൂവും മഴിഞ്ഞ ഉദ്യോഗാർത്ഥിയിൽ നിന്നും ആയുർവേദ നഴ്സിങ് ജോലി വേഗത്തിൽ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി സി പി എം തിരുവല്ല ഏരിയാ കമ്മിറ്റിയംഗവും ഡി വൈ എ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ കുട്ടി സഖാവ് തട്ടിയെടുത്ത പണമാണ് ബുധനാഴ്ച വൈകിട്ടോടെ തിരികെ നൽകി തടി തപ്പിയത്.
മറുനാടൻ മലയാളിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ന് മറ്റ് പത്രങ്ങളും വാർത്ത നൽകി. പരാതിക്കാര്യം പി എസ് സി അംഗം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ സിപിഎമ്മിനെ വെട്ടിലാക്കാൻ സാധ്യതയുള്ള പി എസ് എസിയുമായി ബന്ധപ്പെട്ട അഴിമതിയിൽ കേസ് ചർച്ചയാകുന്നത് സർക്കാരും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പരാതിയും മൊഴിയെടുക്കലും മറ്റും പ്രാഥമിക ഘട്ടത്തിൽ നടന്നെങ്കിലും കേസ് മാത്രം ചാർജ്ജ് ചെയ്തില്ല. കുട്ടി സഖാവിനെ രക്ഷിക്കാനായിരുന്നു. രണ്ട് ലക്ഷം രൂപയായിരുന്നു പി എസ് സി നിയമനത്തിനായി ആവശ്യപ്പെട്ടിരുന്നത്. പി എസ് സി ഇന്റർവ്യൂവിൽ ഉയർന്ന മാർക്ക് ലഭിക്കാനായിരുന്നു ഇത്. പാരതിക്കാരനും സിപിഎം അനുഭാവിയായിരുന്നു. അതുകൊണ്ട് തന്നെ ഉൾപാർട്ടി വിഷയമാക്കി മാറ്റി കേസ് എഴുതി തള്ളി.
പി എസ് സി നിയമനം ഉറപ്പിക്കാൻ ആവശ്യപ്പെട്ട രണ്ട് ലക്ഷത്തിൽ ആദ്യ ഗഡുവായ 30000 രൂപയാണ് ഒരു വർഷം മുമ്പ് നേതാവ് വാങ്ങിയെടുത്തത്. ബാക്കി തുക നിയമന ഉത്തരവ് കൈപ്പറ്റിയ ശേഷം നൽകണമെന്നായിരുന്നു കരാർ. ഡി വൈ എഫ് ഐ നേതാവ് കുട്ടൂസൻ എന്ന ഇടനിലക്കാരൻ വഴി പണം തട്ടിയ സംഭവം ബുധനാഴ്ച മറുനാടൻ ബുധനാഴ്ച വാർത്തയാക്കിയിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലായതോടെയാണ് രായ്ക്ക് രാമാനം പണം തിരികെ നൽകി കുട്ടി നേതാവും ജില്ലാ നേതൃത്വവും വിവാദത്തിൽ നിന്നും തടിയൂരിയത്. പണം നൽകാൻ ഇടനില നിന്ന കുറ്റൂർ സ്വദേശി കുട്ടൂസൻ മുഖേനെയാണ് പണം തിരികെ നൽകിയത്.
ജോലി വാഗ്ദാനം ചെയ്ത് തന്റെ പേരിൽ ഡിവൈഎഫ്ഐ നേതാവ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന സംഭവമറിഞ്ഞ പി എസ് സി അംഗവും റാന്നി സ്വദേശിയുമായ റോഷൻ റോയി മാത്യു മൂന്നാഴ്ച മുമ്പാണ് സംഭവം സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതി
നൽകിയത്. സംഭവം സംബന്ധിച്ച് അന്വേഷിക്കാൻ അടുത്ത ദിവസം തന്നെ എസ് പി തിരുവല്ല സി ഐ യെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് പണം നൽകിയ തിരുവല്ല സി ഐ ഒരാഴ്ച മുമ്പ് പെരിങ്ങര സ്വദേശിയും ഉദ്യോഗാർത്ഥിയുടെ ഭർത്താവുമായ ദീപക്കിന്റെയും ഇടനിലക്കാരനായിരുന്ന കുട്ടൂസറെയും മൊഴിയെടുത്തതോടെയാണ് പണം തിരികെ നൽകി മുഖം രക്ഷിക്കാൻ കുട്ടി സഖാവും പാർട്ടി നേതൃത്വവും പരക്കം പാച്ചിൽ തുടങ്ങിയത്.
ഇതിന്റെ ഭാഗമായി പാർട്ടി അനുഭാവി കൂടിയായ ദീപക്കിനെ പരാതി നൽകുന്നതിൽ നിന്നും വിലക്കി. തുടർന്ന് കേസ് ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി പരാതിക്കാരനായ പി എസ് സി അംഗത്തിന്റെ മൊഴിയെടുക്കുന്നതിൽ കാലതാമസം വരുത്താൽ സി ഐ ക്ക് മേൽ സി പി എം നേതൃത്വം സമ്മർദം ചെലുത്തി കുട്ടി സഖാവിന് രക്ഷപെടാൻ പാർട്ടി പഴുതൊരുക്കി. ഇങ്ങനെയാണ് കോഴ വിവാദത്തിൽ നിന്നും കുട്ടി നേതാവും പാർട്ടിയും താൽക്കാലികമായി രക്ഷപെട്ടിരിക്കുന്നത്. മറുനാടൻ വാർത്തയുടെ ചുവട് പിടിച്ച് മറ്റ് ചില പത്രമാധ്യമങ്ങൾ കൂടി സംഭവം സംബന്ധിച്ച വാർത്ത ഇന്ന് പ്രസിദ്ധീകരിച്ചിരുന്നു.
ഇതോടെ മറ്റ് ഇടനിലക്കാർ വഴിയും ആരോപണ വിധേയനായ ഡി വൈ എഫ് ഐ നേതാവ് പലരിൽ നിന്നും സമാന്നമായ തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായ വാർത്തകളും പല ഭാഗത്തു നിന്നും ഉയർന്നു വരുന്നുണ്ട്. ഡിവൈഎഫ്ഐ നേതാവിനെതിരെ മൊഴിയും പരാതിയുമുണ്ടെങ്കിലും കേസെടുക്കാൻ പൊലീസിന് ഭയമായിരുന്നു്. കാരണം സിപിഎമ്മിന്റെ നിർദ്ദേശം മറികടന്ന് പ്രവർത്തിക്കുന്ന പൊലീസുകാർ സ്ഥലം മാറ്റം ഉറപ്പാണ്. ഒറ്റപ്പാലത്ത് സിപിഎം കൗൺസിലറുടെ മോഷണം കണ്ടെത്തിയ എസ് ഐയെ സ്ഥലം മാറ്റി. യൂണിവേഴ്സിറ്റി കോളേജിലെ ചോദ്യ പേപ്പർ കണ്ടെത്തിയ എസ് ഐയ്ക്കും സ്ഥലം മാറ്റം കിട്ടി. സിഒടി നസീറിന്റേയും ആന്തൂരിലേയും വിവാദങ്ങൾ അന്വേഷിച്ച ഉദ്യോഗസ്ഥരും പെട്ടു. അതുകൊണ്ട് തന്നെ പി എസ് സിയുടെ പേരിൽ പണം തട്ടിയ ഡി വൈ എഫ് ഐ നേതാവിനെ തൊടാൽ പണി കിട്ടുമെന്ന് പൊലീസിന് അറിയാം.
റാന്നി സ്വദേശിയും ഡി വൈ എഫ് ഐ ജില്ലാ നേതാവുമായിരുന്ന പി എസ് സി ബോർഡംഗം റോഷൻ റോയി മാത്യുവിന്റെ പേരിലാണ് ആയുർവേദ നഴ്സിങ് നിയമനത്തിന്റെ പേരിൽ ഡി വൈ എഫ് ഐ നേതാവ് പണം തട്ടിയത്. പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് ഇന്റർവ്യൂ കഴിഞ്ഞ ഉദ്യോഗാർത്ഥിയിൽ നിന്നുമാണ് ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി സി പി എം തിരുവല്ല ഏരിയാ കമ്മിറ്റിയംഗവും ഡി വൈ എഫ് ഐ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ നേതാവ് പണം വാങ്ങിയ സംഭവമാണ് വിവാദത്തിലായത്. ഈ കേസാണ് ഒത്തുതീർപ്പിലാകുന്നത്.
ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം സി പി എം പ്രാദേശിക നേതൃത്വമടക്കമുള്ളവർ നടത്തുന്ന സമ്മർദ്ദമാണ് പരാതി നൽകുന്നതിൽ നിന്നും ദിപക്കിനെ പിന്തിരിപ്പിച്ചത്. സംഭവം പാർട്ടിക്കാകമാനം നാണക്കേടാകുമെന്ന സ്ഥിതിയിലെത്തിയതോടെയാണ് സി പി എം ജില്ലാ നേതൃത്വമടക്കമുള്ളവർ പണം തിരികെ നൽകി കേസ് ഒതുക്കിത്തീർക്കാൻ നെട്ടോട്ടമോടിയിരുന്നു. ഇത് വാർത്തയായതോടെ എങ്ങനേയും പ്രശ്നം ഒതുക്കി തീർക്കുകയായിരുന്നു. ഈ വിവാദം പുറത്ത് അറിയാതിരിക്കാനും നീക്കമുണ്ടായിരുന്നു. പി എസ് എസിയിലെ റാങ്ക് ലിസ്റ്റ് വിവാദം യൂണിവേഴ്സിറ്റി കോളേജിലെ വിഷയങ്ങളോടെ ചർച്ചയായിരുന്നു. അതുകൊണ്ട് തന്നെ ഈ വിഷയം പൊതു സമൂഹത്തിൽ ചർച്ചയാക്കാൻ പി എസ് സിയും നിലവിൽ ആഗ്രഹിക്കുന്നില്ല.
Stories you may Like
- പിഎസ്സി അംഗം റോഷൻ റോയി മാത്യു തിങ്കളാഴ്ച വിരമിക്കും
- സാങ്കേതികത്വത്തിൽ കോപ്പിയടി നടത്തിയത് മൂന്ന് പരീക്ഷകളിൽ കൂടി
- കണ്ണൂരിൽ പൊലീസിനെതിരെ വെടിവെച്ച ഡോക്ടറുടെ മകൻ അറസ്റ്റിൽ
- ഉത്തർപ്രദേശിൽ ടീം യോഗിയിലേക്ക് ഒരു മലയാളി കൂടി
- സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടി; മാത്യു കുഴൽനാടൻ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍