'കൂട്ടുസനേയും മായാവിയേയും' വെറുതെ വിടില്ലെന്ന് പി എസ് സി അംഗം ഉഗ്രശപഥത്തിൽ; പണം കൊടുത്ത് കേസ് ഒഴിവാക്കാനുള്ള ഡി വൈ എഫ് ഐ നേതാവിന്റെ നീക്കം പൊളിയും; എത്ര വലിയ പാർട്ടിക്കാരനായാലും തന്റെ പേരുപയോഗിച്ച് പി എസ് സി യെ കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്ന് റോഷൻ റോയി മാത്യു; കേസിൽ മൊഴിയും നൽകും; നടപടിയുമായി മുന്നോട്ട് പോകുന്നമ്പോൾ വെട്ടിലാകുന്നത് കുട്ടി സഖാവിനെ രക്ഷിക്കാനിറങ്ങിയ പത്തനംതിട്ടയിലെ സിപിഎം നേതാക്കൾ
എസ് രാജീവ്
തിരുവല്ല : ജോലി വാഗ്ദാനം ചെയ്ത് ഡിവൈഎഫ്ഐ നേതാവ് പണം തട്ടിയ സംഭവത്തിൽ പരാതിക്കാരനായ പി എസ് സി അഗം കട്ടക്കലിപ്പിൽ. പി എസ് സി പരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞ ഉദ്യോഗാർത്ഥിക്ക് വേഗത്തിൽ ജോലി വാങ്ങി നൽകിത്തരാമെന്ന് വാഗ്ദാനം നൽകി തിരുവല്ലാക്കാരനായ ഡിവൈഎഫ്ഐ ജില്ലാ നേതാവ് ഇടനിലക്കാരൻ വഴി പണം തട്ടിയ കേസിൽ എസ് പിക്ക് നൽകിയ പരാതിയിൽ നിന്നും ഒരിടപോലും പിന്നോട്ടില്ലെന്ന് പി എസ് സി അംഗം റോഷൽ റോയി മാത്യു വ്യക്തമാക്കി. പാർട്ടിക്കും പരാതി നൽകും.
അടുത്ത ആഴ്ച അന്വേഷണ ഉദ്യാഗസ്ഥനായ തിരുവല്ല സി ഐ മുമ്പാകെ മൊഴി നൽകുമെന്നും റോഷൻ അറിയിച്ചു. ഇതോടെ പണി കിട്ടിയിരിക്കുന്നത് ജോലി ദേ ഇപ്പം വാങ്ങിത്തരാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം സംഭവം വിവാദമായതിനെ തുടർന്ന് വാങ്ങിയ പണം തിരികെ നൽകിയ ആശ്വാസത്തിൽ ദീർഘനിശ്വാസം വിട്ടിരിക്കുന്ന കുട്ടി സഖാവിനും. പി എസ് സി അംഗം പരാതിയിലുറച്ച് നിൽക്കുന്നതോടെ കുട്ടി നേതാവിന് ഇപ്പോൾ പാർട്ടിയിലുള്ള സ്ഥാനമാനങ്ങൾ കൂടി നഷ്ടമായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. സിപിഎമ്മിനേയും റോഷന്റെ നീക്കം വെട്ടിലാക്കുന്നുണ്ട്.
എത്ര വലിയ പാർട്ടിക്കാരനായാലും തന്റെ പേരുപയോഗിച്ച് പി എസ് സി യെ കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് റോഷൻ റോയി മാത്യു. അതു കൊണ്ടു തന്നെയാണ് ആയുർവേദ നഴ്സിങ് ജോലിയുടെ പേരിൽ തിരുവല്ല സ്വദേശിനിയിൽ നിന്ന് തന്റെ പേരിൽ പണം വാങ്ങിയെന്ന സംഭവം അറിഞ്ഞയുടൻ തന്നെ എസ് പി ക്ക് പരാതി നൽകിയതെന്ന് റോഷൻ പറയുന്നു. കുട്ടൂസൻ എന്നു വിളിക്കുന്ന ജയകുമാർ വഴിയാണ് പണം വാങ്ങിയതെന്ന് റോഷന്റെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ആരൊക്കെ പങ്കാളികളാണെന്ന് കണ്ടെത്തേണ്ട ചുമതല പൊലീസിനാണെന്നുമാണ് റോഷന്റെ നിലപാട്.
പെരിങ്ങര സ്വദേശിയായ ദീപക്കിൽ നിന്നും പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് ഇന്റർവ്യൂവും കഴിഞ്ഞ ഭാര്യയുടെ ജോലി വേഗത്തിൽ ശരിയാക്കാമെന്ന് പറഞ്ഞ് ഒരു വർഷം മുമ്പാണ് കുട്ടൂസൻ എന്ന ഇടനിലക്കാരൻ വഴി ആദ്യ ഗഡുവായ 30000 രൂപ ഇടനിലക്കാരനായ കുറ്റൂർ സ്വദേശി കുട്ടൂസൻ കുട്ടി നേതാവിന് കൈമാറിയത്. ജോലിയും കൊടുത്ത പണവും ലഭിക്കാതിരുന്നതോടെ ദിപക് ഇക്കാര്യം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അതുവഴി വിവരം പി എസ് സി അംഗമായ റോഷൻ അറിയുകയുമായിരുന്നു. തുടർന്നാണ് എസ് പിക്ക് പരാതി നൽകിയത്.
എസ് പി അടക്കമുള്ള ഉദ്യോഗസ്ഥർ മൂടി വെച്ചിരുന്ന ഈ സംഭവം മറുനാടനാണ് ബുധനാഴ്ച ജനങ്ങളിലെത്തിച്ചത്. മറുനാടൻ വാർത്ത സമൂഹ മാധ്യമങ്ങളിലടക്കം വൈറലായതോടെ സി പി എമ്മും വെട്ടിലായി, തുടർന്ന് ബുധനാഴ്ച രാത്രി തന്നെ ഇടനിലക്കാരൻ കുട്ടൂസൻ വഴി വാങ്ങിയ പണം മടക്കി നൽകിയിരുന്നു, മറുനാടൻ വാർത്ത മറ്റ് മാധ്യമങ്ങൾ കൂടി ഏറ്റു പിടിച്ചതോടെ കുട്ടി നേതാവിനെ ചുമതലകളിൽ നിന്നും നീക്കി മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് പാർട്ടി നേതൃത്വം എന്നാണ് അറിയുന്നത്. അല്ലാത്ത പക്ഷം പി എസ് സി അംഗം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല. അതിനിടെ കേസിൽ മൊഴി നൽകരുതെന്ന സമ്മർദ്ദം റോഷനു മേൽ പാർട്ടി നേതൃത്വം ചെലുത്തുന്നുണ്ട്.
ഇക്കാര്യത്തിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാകും നിർണ്ണായകം. പി എസ് സിയുടെ വിശ്വാസ്യത കളയുന്ന കളികൾക്ക് താനില്ലെന്നാണ് റോഷന്റെ ഉറച്ച നിലപാട്. യൂണിവേഴ്സിറ്റിയിലെ സംഭവങ്ങൾ പി എസ് സിയേയും പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. ഈ സാഹചര്യം വിശദീകരിച്ച് റോഷൻ മുന്നോട്ട് പോകുമ്പോൾ പത്തനംതിട്ടയിലെ കുട്ടിസഖാവിനെ കൈവിടാൻ തന്നെയാകും സംസ്ഥാന നേതൃത്വത്തിന്റേയും തീരുമാനം. ഇത് പത്തനംതിട്ടയിലെ നേതാക്കൾക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് കൈക്കൂലി വാങ്ങിയ യുവ നേതാവിനെ കൈവിടേണ്ട സാഹചര്യം വരുന്നതും.
മറ്റ് ഇടനിലക്കാർ വഴിയും ആരോപണ വിധേയനായ ഡി വൈ എഫ് ഐ നേതാവ് പലരിൽ നിന്നും സമാന്നമായ തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായ വാർത്തകളും പല ഭാഗത്തു നിന്നും ഉയർന്നു വരുന്നുണ്ട്. കൂട്ടൂസനിലൂടെ പണമുണ്ടാക്കുന്ന നേതാവിനെ മായാവി എന്നാണ് വിളിക്കുന്നത്. എസ്ഫ്ഐ നേതാവിനെതിരെ മൊഴിയും പരാതിയുമുണ്ടെങ്കിലും കേസെടുക്കാൻ പൊലീസിന് ഭയമായിരുന്നു. കാരണം സിപിഎമ്മിന്റെ നിർദ്ദേശം മറികടന്ന് പ്രവർത്തിക്കുന്ന പൊലീസുകാർ സ്ഥലം മാറ്റം ഉറപ്പാണ്. ഒറ്റപ്പാലത്ത് സിപിഎം കൗൺസിലറുടെ മോഷണം കണ്ടെത്തിയ എസ് ഐയെ സ്ഥലം മാറ്റി. യൂണിവേഴ്സിറ്റി കോളേജിലെ ചോദ്യ പേപ്പർ കണ്ടെത്തിയ എസ് ഐയ്ക്കും സ്ഥലം മാറ്റം കിട്ടി. സിഒടി നസീറിന്റേയും ആന്തൂരിലേയും വിവാദങ്ങൾ അന്വേഷിച്ച ഉദ്യോഗസ്ഥരും പെട്ടു. അതുകൊണ്ട് തന്നെ പി എസ് സിയുടെ പേരിൽ പണം തട്ടിയ ഡി വൈ എഫ് ഐ നേതാവിനെ തൊടാൽ പണി കിട്ടുമെന്ന് പൊലീസിന് അറിയാം.
ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം സി പി എം പ്രാദേശിക നേതൃത്വമടക്കമുള്ളവർ നടത്തുന്ന സമ്മർദ്ദമാണ് പരാതി നൽകുന്നതിൽ നിന്നും പണം പോയ ദീപക്കിനെ പിന്തിരിപ്പിച്ചത്. സംഭവം പാർട്ടിക്കാകമാനം നാണക്കേടാകുമെന്ന സ്ഥിതിയിലെത്തിയതോടെയാണ് സി പി എം ജില്ലാ നേതൃത്വമടക്കമുള്ളവർ പണം തിരികെ നൽകി കേസ് ഒതുക്കിത്തീർക്കാൻ നെട്ടോട്ടമോടിയത്. എന്നാൽ റോഷൻ ഉറച്ച നിലപാട് എടുക്കുമ്പോൾ ഇതും വെറുതയാവുകയാണ്.
Stories you may Like
- പിഎസ്സി അംഗം റോഷൻ റോയി മാത്യു തിങ്കളാഴ്ച വിരമിക്കും
- സാങ്കേതികത്വത്തിൽ കോപ്പിയടി നടത്തിയത് മൂന്ന് പരീക്ഷകളിൽ കൂടി
- കണ്ണൂരിൽ പൊലീസിനെതിരെ വെടിവെച്ച ഡോക്ടറുടെ മകൻ അറസ്റ്റിൽ
- ഉത്തർപ്രദേശിൽ ടീം യോഗിയിലേക്ക് ഒരു മലയാളി കൂടി
- സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടി; മാത്യു കുഴൽനാടൻ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍