ആടിനെ പ്ലാവില കാട്ടുന്ന രീതിയിൽ ഉദ്യോഗാർത്ഥികളെ കൊതിപ്പിക്കുന്നു; നെട്ടോട്ടമോടിക്കുന്നത് പിഎസ് സി എന്ന ബൊമ്മയുടെ പിറകെ; റാങ്ക് ലിസ്റ്റുകളിൽ നിന്നും 10 ശതമാനം പോലും നിയമനം നടത്താതെ വീണ്ടും പരീക്ഷ; ജൂണിൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരാനിരിക്കെ സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ; ഫെറ സംഘടന രൂപീകരിച്ച് എംഎൽഎമാർക്ക് പരാതി; കൊറോണ പ്രതിസന്ധിയിൽ പ്രതീക്ഷ തകർന്ന ഉദ്യോഗാർത്ഥികൾ ജോലിക്കായി നെട്ടോട്ടത്തിൽ
എം മനോജ് കുമാർ
തിരുവനന്തപുരം: വരുന്ന ജൂൺ മാസം മിക്ക പിഎസ് സി റാങ്ക് ലിസ്റ്റുകൾക്കും മരണമണി മുഴങ്ങും. കൊറോണ കാരണം പിഎസ്സി മൂന്നു മാസം കൂടി കാലാവധി നീട്ടി നൽകിയെങ്കിലും കൊറോണയും തീർന്നില്ല. റാങ്ക് ലിസ്റ്റിന്റെ കാലാവധിയാണെങ്കിൽ അവസാനിക്കുകയും ചെയ്യും എന്ന അവസ്ഥയാണ്. സിവിൽ പൊലീസ് ഓഫീസർ, സിവിൽ എക്സൈസ് ഓഫീസർ, ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് സർജൻ, എച്ച്എസ്എ കൊല്ലം നിയമനം ഒട്ടുവളരെ റാങ്ക് ലിസ്റ്റുകൾ ജൂണിൽ വിവിധ തീയതികളിൽ കാലാവധി അവസാനിക്കുന്നതാണ്. സിവിൽ എക്സൈസ് ഓാഫിസർ റാങ്ക് ലിസ്റ്റുകൾക്ക് രണ്ടര മാസം കാലാവധി നീട്ടി ലഭിക്കുമ്പോൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറി തുടങ്ങിയ ലിസ്റ്റുകൾക്ക് ഒരു മാസം പോലും കാലാവധി നീട്ടി ലഭിക്കില്ല. കൊറോണ കാരണം വന്ന പ്രശ്നങ്ങളെ തുടർന്ന് നിലവിലുള്ള എല്ലാ റാങ്കു ലിസ്റ്റുകളുടെയും കാലാവധി ആറുമാസം വെച്ച് കൂട്ടണമെന്നാണ് വിവിധ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ആവശ്യം.
2020 മാർച്ച് 20 മുതൽ ജൂൺ 18 വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് അടുത്ത മാസം 19 വരെ നീട്ടിയിരിക്കുന്നത്. അതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലാത്ത അവസ്ഥ തന്നെയാണ് നിലനിൽക്കുന്നത്. ലിസ്റ്റ് കാൻസൽ ആയാൽ ആ ലിസ്റ്റിൽ നിന്ന് വീണ്ടും നിയമനം നടത്തില്ല. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം വേണ്ടെന്ന് സുപ്രീംകോടതി തന്നെ ഉത്തരവിട്ടിട്ടുണ്ട്. പിഎസ് സിയുടെ ഈ നിലപാടിനാണ് സുപ്രീംകോടതി അംഗീകാരം നൽകിയിരിക്കുന്നത്. ഈ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചാൽ പുതിയ നോട്ടിഫിക്കേഷനും പരീക്ഷയും റാങ്ക് ലിസ്റ്റും വരും.
ഇതൊഴിവാക്കി ആറുമാസം എങ്കിലും ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകണം എന്നാണ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. ഇതിനാൽ വിവിധ റാങ്ക് ഹോൾഡഴ്സ് അസോസിയേഷനുകൾ ഒന്നായി ഫെറ എന്ന സംഘടന രൂപീകരിച്ച് ഇവർ പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്. മുഴുവൻ എംഎൽഎമാർക്കും റാങ്ക് ലിസ്റ്റ് നീട്ടുന്നത് സംബന്ധിച്ച് നിവേദനം നൽകിയിട്ടുണ്ട്. എംഎൽഎമാരിൽ നിന്നും അനുകൂല സമീപനവും റാങ്ക് ലിസ്റ്റ് നീട്ടണമെന്ന സ്റ്റേറ്റ്മെന്റും പുറത്ത് വന്നിട്ടുണ്ട്. പാലക്കാട് എംപി ശ്രീകണ്ഠനും അബ്ദുറബ് എംഎൽഎയുമൊക്കെ ലിസ്റ്റ് കാലാവധി ആറുമാസമെങ്കിലും ദീർഘിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതാണ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് പ്രതീക്ഷ നൽകുന്ന കാര്യം.
നീട്ടിയ റാങ്ക് ലിസ്റ്റിന്റെ കാലാവധി അടുത്ത മാസം 19 നു അവസാനിക്കാനിക്കാനിരിക്കെ വിവിധ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു നിയമനം കാത്തിരിക്കുന്നവരുടെ പ്രതീക്ഷയും അവസാനിക്കുകയാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ മുക്കാൽ പങ്കും പുറത്താകുന്ന അവസ്ഥയാണ്. വൻ തുക മുടക്കി വിവിധ വകുപ്പുകളിലേക്ക് പരീക്ഷ നടത്തിയിട്ടും റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടും മിക്കതിലും വെറും പത്ത് ശതമാനത്തിൽ താഴെയാണ് നിയമനം നടക്കുന്നത്. കൊറോണ കാലത്ത് നിയമന പ്രക്രിയകൾ എല്ലാം നിലച്ചിരിക്കെ ഉദ്യോഗാർത്ഥികളെ കളിയാക്കുന്ന രീതിയാണ് പിഎസ് സിയിൽ നിന്നും വന്നതും. ഈ വർഷം മാർച്ച് 20 മുതൽ 18 ജൂൺ വരെ കാലാവധി തീരുന്ന എല്ലാ റാങ്ക് ലിസ്റ്റുകളും ജൂൺ 19 വരെ നീട്ടിയതായാണ് പിഎസ് സി വാർത്താക്കുറിപ്പിറക്കിയത്. ജൂൺ 18 വരെ കാലാവധിയുള്ള റാങ്ക് ലിസ്റ്റ് ജൂൺ 19 വരെ ഒരു ദിവസം കൂടി കൂട്ടിയിട്ട് എന്ത് കാര്യം എന്നാണു റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനുകൾ ചോദിക്കുന്നത്. കൊറോണ കാലത്ത് മാസങ്ങൾ തന്നെ വെറുതെ പോയി. കൊറോണ അല്ലാത്ത മാസങ്ങളിലും നിയമനങ്ങൾ നടത്തിയത് കടിച്ചു പിടിച്ച്. പല റാങ്ക് ലിസ്റ്റും അവസാനിക്കുമ്പോൾ പത്ത് ശതമാനം പോലും നിയമനം പോലും നടക്കാത്ത അവസ്ഥയാണ്. ഇപ്പോൾ കൊറോണ കാലത്ത് റാങ്ക് ലിസ്റ്റിന്റെ കാലാവധി സർക്കാർ മൂന്നു മാസം കൂടി അതായത് ജൂൺ വരെ നീട്ടി. അതുകൊണ്ടും റാങ്ക് ലിസ്റ്റിലുള്ളവർക്ക് പ്രയോജനം ലഭിക്കില്ല. ഉദ്യോഗാർത്ഥികളെ നിയമിക്കുന്നെങ്കിൽ തന്നെ വളരെ തുച്ഛമായ നിയമനമാണ് നടക്കാൻ പോകുന്നത്. ലിസ്റ്റിലെ മുക്കാൽ പങ്ക് പേരും പുറത്താകുകയും ചെയ്യും. കൊറോണ പരിഗണിച്ച് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന ആവശ്യം ഇപ്പോൾ പ്രസക്തമായി മാറിയിരിക്കുകയാണ്.
റാങ്ക് ലിസ്റ്റുകളുടെ അവസ്ഥ:
സിവിൽ പൊലീസ് ഓഫീസർ: നാല് മാസത്തോളം നിയമനം നടന്നില്ല. വിവാദപരമായ റാങ്ക് ലിസ്റ്റിനെചൊല്ലി കേസ് നടന്നതിനാൽ, അതുപോലെ ബൈ ഇലക്ഷൻ വന്നപ്പോഴും നിയമനം നടന്നില്ല ഇപ്പോൾ കൊറോണ വന്നതിനു ശേഷം നിയമനം ഇല്ല . റാങ്ക് ലിസ്റ്റുകൾ കാലാവധി ജൂൺ 19 വരെ വർദ്ധിപ്പിച്ചപ്പോൾ ഈ ലിസ്റ്റ് ജൂൺ 30 നു അവസാനിക്കുന്ന നമ്മുടെ കാര്യം പരിഗണിച്ചില്ല. സിവിൽ എക്സൈസ് ഓഫീസർ ലിസ്റ്റിൽ നിന്ന് പത്ത് ശതമാനത്തിൽ താഴെ മാത്രമേ നിയമനം നടന്നിട്ടുള്ളൂ. വെറററിനറി സർജൻ റാങ്ക് ലിസ്റ്റ് 2017 ഡിസംബർ ഇറങ്ങിയതാണ്. മൊത്തം 441 പേരുകൾ ഉള്ള ലിസ്റ്റിൽ നിന്ന് ഇതേവരെ നടന്നത് 105 നിയമനങ്ങൾ മാത്രം. എച്ച് എസ് എ മലയാളം വയനാട് ലിസ്റ്റ് 2017ഏപ്രിൽ 11ന് നിലവിൽ വന്നു
2020ഏപ്രിലിൽ 11ൽ നിന്ന് ജൂൺ 19 വരെ നീട്ടി. 24 നിയമനങ്ങൾ നടന്നു. മുൻ ലിസ്റ്റ് നാലര വർഷം നീട്ടി,കാലാവധിക്ക് ശേഷവും ലിസ്റ്റിൽ നിന്ന് ഒൻപത് നിയമനങ്ങൾ മാത്രം നടന്നു. ഇത് സംബന്ധിച്ച് സുപ്രിം കോടതിയിൽ കേസ് നടക്കുന്നുണ്ട്. പിഡബ്ല്യുഡി ഓവർസിയർ ലിസ്റ്റ് 2017 നു നിലവിൽ വന്നതാണ്. ഈ ലിസ്റ്റ് ജൂൺ 19 വരെ നീട്ടി... ഓപ്പൺ കാറ്റഗറി യിൽ കേവലം മുപ്പത്തിയഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ് നിയമനം നടന്നിട്ടുള്ളത്... കഴിഞ്ഞ രണ്ടു വര്ഷങ്ങങ്ങളിൽ ഉണ്ടായ പ്രളയവും, നിപ്പയും, കൊറോണയും ലിസ്റ്റിനെ ബാധിച്ചു. 2014 -ൽ വന്ന അഗ്രിക്കൾച്ചർ ഓഫീസർ ലിസ്റ്റിൽ നിന്ന് ഇതുവരെ 579 നിയമനങ്ങൾ നടന്നു. ജൂലൈ 23 നു ഈ ലിസ്റ്റ് അവസാനിക്കുകയാണ്.
ആരോഗ്യ വകുപ്പിലെ ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ തസ്തികയുടെ റാങ്ക് ലിസ്റ്റ് 2017 ൽ നിലവിൽ വന്നതാണ്. ഈ ലിസ്റ്റിൽ 114 പേർ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ നാളിതുവരെ 12 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. 2012 ൽ വിജ്ഞാപനം വന്ന തസ്തികയിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീണ്ട അഞ്ച് വർഷങ്ങൾക്കു ശേഷം 2017 ലാണ്. ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2020 മെയ് 30 ന് മൂന്ന് വർഷം തികയുമായിരുന്നു. കൊറോണ കാരണം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിച്ചതു മൂലം ഈ ലിസ്റ്റിന് 20 ദിവസം മാത്രമാണ് കൂടുതൽ ലഭിച്ചത്. ഈ തസ്തികയിലേക്ക് പുതിയ വിജ്ഞാപനമൊന്നും പുറപ്പെടുവിച്ചിട്ടില്ല. വകുപ്പിൽ സീനിയോറിറ്റി തർക്കങ്ങൾ കാരണം വർഷങ്ങളായി അഡ്മിനിസ്ട്രേറ്ററ്റീവ് ട്രിബ്യൂണലിൽ കേസ് നടക്കുന്നു. ഏറ്റവും കൂടുതൽ ആൾക്ക് ജോലി ലഭിക്കുന്ന എൽഡിസി ലിസ്റ്റ് 2018ൽ നിലവിൽ വന്നതാണ്. മുൻ വർഷങ്ങളിൽ ക0000 ത്തിലധികം നിയമനം നടന്ന ലിസ്റ്റിൽ 500 ഓളം നിയമനം മാത്രം. അടുത്ത വർഷം വരെ ഈ ലിസ്റ്റ് നിലവിലുണ്ട്.
ഫിസിക്സ് ലക്ചർ റാങ്ക് ലിസ്റ്റിന്റെ കാര്യവും തഥൈവ. അടുത്ത ജൂണിൽ തന്നെ ഇതിന്റെയും കാലാവധി തീരും. 210 പേർ ഈ ലിസ്റ്റിലുണ്ട്. പോസ്റ്റ് ക്രിയേഷനും പ്രിൻസിപ്പാൾമാരുടെ പ്രമോഷനും വൈകിയതിനാൽ ഈ ലിസ്റ്റിൽ നിന്നും നിയമനങ്ങൾ കാര്യമായി നടന്നില്ല. മുൻസിപ്പൽ സെക്രട്ടറി റാങ്ക് ലിസ്റ്റ് വന്നിട്ട് മൂന്നു വർഷമായപ്പോൾ അതിൽ നിന്നും വന്നത് മൂന്നു നിയമനങ്ങൾ മാത്രം. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ നിയമനങ്ങൾക്കുള്ള പത്തനംതിട്ട ജില്ലാ ലിസ്റ്റ് വന്നപ്പോൾ 84 പേർ ലിസ്റ്റിലുണ്ട്. 2017ൽ നിലവിൽ വന്ന ലിസ്റ്റിൽ നിന്നും ഈ മെയ് 1 വരെ നടന്നത് 14 നിയമനങ്ങൾ മാത്രം. അസിസ്റ്റൻസ് ദന്തൽ സർജൻ റാങ്ക് ലിസ്റ്റ്, 2017 ൽ നിലവിൽ വന്നു. വരുന്ന ഓഗസ്റ്റ് മാസം അവസാനിക്കും.
ഇന്ന് വരെ ,467 പേരുള്ള ഈ ലിസ്റ്റിനു വേണ്ടി, കേവലം ഒരു പോസ്റ്റ് പോലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. എച്ച്.എസ്.എ (മലയാളം) കണ്ണൂർ ജില്ല . ലിസ്റ്റ് 2017ൽ നിലവിൽ വന്നു. മെയിൽ ലിസ്റ്റിൽ 101 പേർ. സപ്ലിമെന്ററി ലിസ്റ്റടക്കം 196 പേർ ഉൾപ്പെട്ട ലിസ്റ്റിൽ നിന്ന് കേവലം 39 നിയമനങ്ങൾ മാത്രമാണ് നടന്നത്. .നാലരവർഷം നിലനിന്ന മുൻ ലിസ്റ്റിൽ നിന്ന് ട്രിബ്യൂണൽ വഴി പുതിയ ലിസ്റ്റ് നിലവിൽ വന്നതിനു ശേഷം 9 പേർ നിയമന ഉത്തരവ് നേടി. പുതിയ ലിസ്റ്റിലുള്ളവരുടെ അവസരം നഷ്ടപ്പെട്ടു. നിലവിൽ പല സംവരണ വിഭാഗങ്ങൾക്കും ജില്ലയിൽ പെൻഡിങ് ടേൺ നിലനിൽക്കുന്നു. ഈ ടേണുകൾ എൻസിഎ വിജ്ഞാപനം വഴി നികത്താത്തതിനാൽ ഉയർന്ന മാർക്കു നേടിയ പൊതു വിഭാഗത്തിന്റെ അവസരം നഷ്ടപ്പെട്ടു. കാലാവധി 2020 ജൂലൈ 12 വരെ മാത്രം. പുതിയ നോട്ടിഫിക്കേഷൻ ഈ തസ്തികയിൽ വന്നിട്ടുമില്ല.
ബെവ്കൊ എൽഡിസി .പി എസ് സി യുടെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ പേർ എഴുതിയ പരീക്ഷ. പക്ഷേ ധാരാളം ഒഴിവുകൾ ഉണ്ടായിട്ടും നിയമനം വൈകുന്നു ആദ്യത്തെ അഡൈ്വസ്. റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ പോലും 313 ഒഴിവുകൾ ഉണ്ടായിരുന്നു. പിന്നീട് 230 എൻജെഡി ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തു. നിയമനം മാത്രം വൈകുന്നു. ഡെന്റൽ കോളേജുകളിൽ അസിസ്റ്റന്റ്റ് പ്രൊഫസർ. ഒൻപത് വർഷത്തെ കാത്തിരിപ്പിന് ശേഷം ആണ് 2016 ലാണ് പരീക്ഷ നടന്നത്. . 2017 ൽ പ്രസിദ്ധീകരിച്ച പുതിയ റാങ്ക് പട്ടികയിൽ നിന്നും ചുരുക്കം പേർക്ക് മാത്രമേ ജോലി ലഭിച്ചിട്ടുള്ളൂ.
പ്രതിഷേധം സോഷ്യൽ മീഡിയകളിൽ
സോഷ്യൽ മീഡിയയിലും ഉദ്യോഗാർത്ഥികൾ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. അതിൽ ഒന്ന് ഇങ്ങനെ: കേരളത്തിലെ ലക്ഷക്കണക്കിന് യുവതി, യുവാക്കളെ ആടിന് പ്ലാവില കാട്ടി നടത്തും പോലെ കേരള പി.എസ്. സി എന്ന ബൊമ്മയുടെ പിറകിൽ നെട്ടോട്ടമോടിക്കുകയാണ്. നിലവിലുള്ള ലിസ്റ്റിൽ നിന്നും പത്തു ശതമാനം പോലും നിയമനം നടത്താതെ അതേ തസ്തികയിലേക്ക് പരീക്ഷ നടത്താൻ പോവുകയാണ്...ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ആവശ്യം കേരള ഗവൺമെന്റിന് ആവശ്യമില്ലെങ്കിൽ കോടികൾ മുടക്കി നടത്താനുദ്ദേശിക്കുന്ന പരീക്ഷ വേണ്ടെന്ന് വയ്ക്കുക. അല്ലാത്തപക്ഷം നിലവിലുള്ള റാങ്ക് ലിസ്റ്റ് നീട്ടി നൽകാൻ തയ്യാറാവുക.
Stories you may Like
- യൂറോപ്പ് വലതുപക്ഷവത്ക്കരിക്കപ്പെടുമ്പോൾ!
- ഐഎഎസിൽ നാലാം റാങ്ക് നേടിയ സിദ്ധാർഥ് രാം കുമാറിന് ഇത് മോഹസാഫല്യം
- സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്
- കേരളം അന്ന് വായിച്ചറിഞ്ഞ ആ വാർത്തയെക്കുറിച്ച് ജയചന്ദ്രൻ ഇലങ്കത്ത്
- അർധരാത്രി ഒഴിവ് റിപ്പോർട്ട് ചെയ്തു; ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന് നീതി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്