ലോകമറിയുന്ന അത്ലറ്റ് എന്ന നിലയിലേക്ക് ഉഷയെ വളർത്തിയ കോച്ച്; കെ. സ്വർണലത, സി.ടി. ബിൽക്കമ്മ, പി.ജി. ത്രേസ്യാമ്മ, വി.വി. മേരി, എ. ലതാങ്കി തുടങ്ങി നിരവധി താരങ്ങളെ ഇന്ത്യയ്ക്ക് സമ്മാനിച്ചു; ദ്രോണാചാര്യ നേടിയ ആദ്യ മലയാളി; പാർക്കിൻസൺ രോഗത്തിന്റെ പിടിയിലായി കാര്യമായ തുടർ ചികിത്സയൊന്നും ലഭിക്കാതെ വേദനയിൽ പുളയുന്ന മാഷിന് സഹായവുമായി എത്തുന്നത് പഴയ ശിഷ്യർ മാത്രം; നമ്പ്യാർ സാറിനെ പരിചരിക്കേണ്ടതു സർക്കാർ തന്നെയാണ്; കേരളം സ്വന്തം ഹൃദയത്തോടു ചേർത്തുനിർത്തണം നമ്പ്യാർ മാഷെ
മറുനാടൻ ഡെസ്ക്
കൊച്ചി; ലോകമറിയുന്ന അത്ലറ്റ് എന്ന നിലയിലേക്ക് ഉഷയെ വളർത്തിയ കോച്ച്. അതുപോലെ തന്നെ ഒ.എം. നമ്പ്യാർ ഇന്ത്യയ്ക്ക് നൽകിയത് നിരവധി പ്രതിഭാധനരായ താരങ്ങളെയാണ്. നിരവധി പെൺകുട്ടികൾക്കാണ് നമ്പ്യാർ മാഷ് പ്രചോദനമായത്. പി.ടി. ഉഷയ്ക്ക് 1984ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിൽ സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിൽ മെഡൽ നഷ്ടമായെങ്കിലും അവിടെ വരെ എത്തുന്നതിൽ ഉഷയ്ക്ക് പ്രചോദനമായതും താങ്ങും തണലുമായതും നമ്പ്യാർ മാഷായിരുന്നു. അന്ന് ഏവരും ആഘോഷിച്ചുരുന്ന കോച്ചിന്റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്.
ഇത് വിവരിക്കുന്ന ചില ചിത്രങ്ങൾ കഴിഞ്ഞി ദിവസം പുറത്തെത്തിയിരുന്നു.2016ൽ നമ്പ്യാർക്ക് പാർക്കിൻസൺസ് രോഗം ബാധിച്ചു. സമീപകാലത്ത് അവിചാരിതമായി കിടക്കയിൽനിന്നു താഴെ വീണ് കാലൊടിഞ്ഞു. അതുവരെ എഴുന്നേറ്റിരുന്നു സംസാരിക്കാറുണ്ടായിരുന്ന നമ്പ്യാർ അതോടെ പൂർണമായും കിടപ്പിലായി. കാര്യമായ തുടർ ചികിത്സയൊന്നും ലഭിക്കാതെ ഇപ്പോഴും വേദനയിൽ പുളഞ്ഞു ജീവിക്കുകയാണ് 87 വയസുള്ള മലയാളികളുടെ പ്രിയപ്പെട്ട നമ്പ്യാർ സാർ.
വടകരയ്ക്കടുത്ത് മണിയൂർ പാലയാട്ടുനട ഒതയോത്ത് വീട്ടിൽ ഭാര്യ ലീലയ്ക്കൊപ്പം കഴിയുന്ന ഒ.എം. നമ്പ്യാർക്ക് നല്ല ചികിത്സ ലഭ്യമാക്കിക്കൊടുക്കേണ്ടതു സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. ശ്രദ്ധേയമായ പരിചരണം ലഭിക്കാതെ വേദനയിൽ നീറുകയാണ് ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളിയിപ്പോൾ.കേരളത്തിന്റെ സ്വന്തം ദ്രോണാചാര്യനായ നമ്പ്യാർ സാറിനെ പരിചരിക്കേണ്ടതു സർക്കാർ തന്നെയാണ്. പ്രിയപ്പെട്ട കായിക മന്ത്രി, അങ്ങ് എത്രയും വേഗം വിഷയത്തിലിടപെട്ട് തുടർചികിത്സയ്ക്കുള്ള നടപടികൾ സ്വീകരിക്കണം. കേരളം സ്വന്തം ഹൃദയത്തോടു ചേർത്തുനിർത്തണം, നമ്പ്യാർ സാറിനെ.
എങ്കിലും നമ്പ്യാർ സാറിന് ആരോടും പരാതിയില്ല. സംസാരം തന്നെ വളരെ കുറവ്. ഓർമകളിലേക്ക് പോകുമ്പോൾ ഇടയ്ക്കു കണ്ണുകൾ നിറയും. രാജ്യത്തെ അത്ലറ്റിക്സിനു വേണ്ടി ഇത്രയേറെ ത്യാഗം സഹിച്ച പഴയ എയർഫോഴ്സ് ഉദ്യോഗസ്ഥൻ പക്ഷേ, ആരുടെയടുത്തും സഹായത്തിനു പോയിട്ടില്ല. തന്റെ വിധിയിൽ സ്വയം തപിച്ച് ജീവിക്കുന്നു. ഓർമകൾ മറഞ്ഞുതുടങ്ങിയെങ്കിലും ഇടയ്ക്കിടയ്ക്കു പറയും, എല്ലാവരുടെയും ജീവിതം ഇങ്ങനെയൊക്കെ തന്നെ. പ്രായമാകുമ്പോൾ ആരുമുണ്ടാകില്ല...!
1935ൽ കോഴിക്കോട് ജനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലാണ് അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോളേജ് ജീവിതത്തിലും കായികതാരമായിരുന്ന നമ്പ്യാരെ തന്റെ പ്രിൻസിപ്പലിന്റെ ഉപദേശം ഇന്ത്യൻ സൈന്യത്തിൽ ചേരാൻ പ്രോത്സാഹിപ്പിച്ചു. ചെന്നൈ താംബരത്തെ റിക്രൂട്ടിങ് സെന്ററിൽ വെച്ച് അദ്ദേഹം ഭാരതീയ വായൂസേനയിലേക്ക് 1955-ൽ തിരഞ്ഞെടുക്കപ്പെട്ടു. അവിടെയും അദ്ദേഹം അറിയപ്പെടുന്ന കായികതാരമായിരുന്നു. സർവീസ്സസിനെ പ്രതിനിധീകരിച്ച് അദ്ദേഹം ദേശീയ അത്ലറ്റിക് മീറ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ അന്തർ ദേശീയ മത്സരങ്ങളിൾ പങ്കെടുത്ത് രാജ്യത്തിനെ പതിനിധീകരിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല.
പിന്നീട് പട്യാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നിന്നും പരിശീലക ലൈസൻസ് നേടിയ അദ്ദേഹം സർവ്വീസസിന്റെ കോച്ചായി ചേർന്നു. ഈ സമയത്ത് കേരളത്തിലെ കായിക മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കേണൽ ഗോദവർമ്മ രാജയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം കേരളത്തിൽ വന്ന കേരളാ സ്പോർട്സ് കൗൺസിലിന്റെ കോച്ചായി ചേർന്നു. സൈനിക സേവനത്തിനുശേഷം കണ്ണൂരിലെ സ്പോർട്സ് സ്കൂളിൽ അദ്ധ്യാപകനായി.1970-ൽ ഇവിടെ വിദ്യാർത്ഥിനിയായിരുന്ന പി.ടി. ഉഷയെ ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നു. പിന്നീട് പി.ടി. ഉഷയുടെ വ്യക്തിഗത പരിശീലകനായി. 1980, 84, 88, 92, 96 വർഷങ്ങളിലെ ഒളിമ്പിക്സുകളിലും വിവിധ വർഷങ്ങളിലെ ഏഷ്യാഡിലും മറ്റും ഇദ്ദേഹമായിരുന്നു ഉഷയുടെ പരിശീലകൻ.
പി.ടി. ഉഷ, കെ. സ്വർണലത, സി.ടി. ബിൽക്കമ്മ, പി.ജി. ത്രേസ്യാമ്മ, വി.വി. മേരി, എ. ലതാങ്കി, ത്രേസ്യാമ്മ ജോസഫ് എന്ന സിസ്റ്റർ സാനിറ്റ, ഡോ. ടി.പി. ആമിന, വി.വി. ഉഷ, എലിസബത്ത് ജോർജ്, ജമ്മ ജോസഫ്, മോളി ജോസഫ്, പി. സബിത... എത്രയെത്ര അത്ലറ്റുകളാണ് നമ്പ്യാരിലൂടെ രാജ്യത്തിനുവേണ്ടി തിളങ്ങിയത്. കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ നിന്ന് നമ്പ്യാർ കണ്ടെടുത്ത അത്ലറ്റുകളിൽ പലരും സംഭവമറിഞ്ഞ് അദ്ദേഹത്തിന്റെ വസതിയിലെത്തി സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. പി.ടി. ഉഷ, ലതാങ്കി, ഡോ. ആമിന, ജമ്മ ജോസഫ് തുടങ്ങിയ ശിഷ്യർ നമ്പ്യാരുടെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.
സെപ്റ്റംബർ 20നു താൻ അവിടെയെത്തിയിരുന്നുവെന്നും നമ്പ്യാർ സാറിനൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയതെന്നും പി.ടി. ഉഷ പറഞ്ഞു. മറ്റൊരു ശിഷ്യയായ ലതാങ്കിയും ഭർത്താവ് പ്രഭാകരനും കഴിഞ്ഞ വെള്ളിയാഴ്ച നമ്പ്യാരെ സന്ദർശിച്ചിരുന്നു. സാറിന്റെ ഈയവസ്ഥയിൽ വളരെ വേദനയുണ്ടെന്ന് അവർ മെട്രൊ വാർത്തയോടു പറഞ്ഞു. 2017ലെ ഓണത്തിന് ശിഷ്യരെല്ലാവരും വടകരയിലെ വീട്ടിലെത്തിയപ്പോൾ വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും നമ്പ്യാർ സംസാരിച്ചു.
നമ്പ്യാർ സാറിന്റെ വസതിയിലേക്കു കയറിച്ചെല്ലുമ്പോൾ ഉമ്മറത്തായി ഒരു നിലവിളക്കുണ്ട്. ഒരിക്കലും അതിലെ ജ്വാല അണഞ്ഞിട്ടില്ല. അതിനു മുന്നിൽ പ്രാർത്ഥിച്ചാൽ ഏതാഗ്രഹവും സാധിക്കുമെന്ന് തന്റെ ശിഷ്യരോട് അദ്ദേഹം എപ്പോഴും പറയുമായിരുന്നത്രേ. ആ കെടാവിളക്കിനു മുന്നിൽ നമ്പ്യാരുടെ പ്രാർത്ഥന ഇപ്പോഴും തുടരുന്നു, തന്റെ ശിഷ്യർക്കു വേണ്ടി. മക്കളായ മുരളി, ദിനേഷ്, സുരേഷ്, ബിന്ദു എന്നിവർ നമ്പ്യാരുടെ വീടിനടുത്തുതന്നെയാണ് താമസിക്കുന്നത്.
Stories you may Like
- പ്രസാഡിയോ-ട്രോയ്സ് ബന്ധം ശരിവച്ച് എസ് ആർ ഐ ടി
- അന്തരിച്ച കൂടിയാട്ട ആചാര്യൻ പി.കെ.ജി നമ്പ്യാർക്ക് ആദരാഞ്ജലികൾ
- പേരിൽ ഒരു വാലുണ്ടെങ്കിലെ വളർച്ചയുണ്ടാവൂ; അങ്ങനെയാണ് നമ്പ്യാർ കൂട്ടിച്ചേർത്തത്: മഹിമ നമ്പ്യാർ
- കേരളത്തിലെ ആവിഷ്ക്കാര സ്വാതന്ത്ര്യ നാടകങ്ങളുടെ കഥ
- മുസ്സിങ്ങളെ പഴയപോലെ വോട്ടുബാങ്കാക്കി പറ്റിക്കാനാവില്ലെന്ന് അബ്ദുള്ളക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍