സ്ത്രീധനം ചോദിച്ചിട്ടില്ല, തന്നിട്ടുമില്ല; സ്ത്രീധന പീഡനവും നടന്നിട്ടില്ലെന്ന് പുനലൂരിലെ ഭർതൃമാതാവ്; കാൻസറും സ്ട്രോക്കും വന്ന അച്ഛനെ ഇനിയും ഉപദ്രവിക്കാൻ പറ്റില്ലെന്നും മാമന്റെ വീട്ടിൽ നിന്നും എങ്ങിനെ അനാഥാലയത്തിൽ എത്തിയെന്നു ചോദിച്ച് ദുബായിലുള്ള ഭർത്താവും; സ്ത്രീധനപീഡന ആരോപണവുമായി യുവതി രംഗത്തുവന്നപ്പോൾ ആരും തങ്ങളുടെ വിശദീകരണം ചോദിച്ചില്ലെന്നും ഭർതൃവീട്ടുകാർ; ഗാന്ധിഭവൻ ഏറ്റെടുത്ത യുവതിയുടെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം മാത്രം തുടർ നടപടിയെന്നെ് പൊലീസും
എം മനോജ് കുമാർ
തിരുവനന്തപുരം: സ്ത്രീധനപ്രശ്നത്തിന്റെ പേരിൽ ഇറക്കിവിട്ടതിനെ തുടർന്നു പത്തനാപുരം ഗാന്ധി ഭവൻ ഏറ്റെടുത്ത യുവതിയുടെ വാദങ്ങൾ ശരിയല്ലെന്ന വിശദീകരണവുമായി ഭർതൃവീട്ടുകാർ. യുവതിയിൽ നിന്നുള്ള ഭീഷണിയുടെ പേരിൽ ആദ്യം ശ്രീകാര്യം പൊലീസ് സ്റ്റേഷനിലും തുടർന്നു പുനലൂർ സ്റ്റേഷനിലും പരാതി നൽകുകയും ഇതേ പ്രശ്നത്തിൽ പുനലൂർ മുൻസിഫ് കോടതിയിൽ കേസ് നിലനിൽക്കുന്നതായും ഭർതൃവീട്ടുകാർ മറുനാടനോട് പറഞ്ഞു. ഞങ്ങൾ നൽകിയ കേസും മരുമകൾ നൽകിയ കേസുമുണ്ട്. എല്ലാം പുനലൂർ കോടതിയിൽ. ഇതിൽ ഒരു തീർപ്പും വന്നിട്ടില്ല. സ്ത്രീധന പ്രശ്നത്തിന്റെ പേരിൽ ഒരു പീഡനവും വീട്ടിൽ നടന്നിട്ടില്ല. സ്ത്രീധനം ഒന്നും ഞങ്ങൾ ചോദിച്ചിട്ടില്ല. അവർ ഒന്നും തന്നിട്ടുമില്ല. പ്രായമായ താനും കാൻസർ രോഗത്തെ തുടർന്ന് ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവ് ബാലചന്ദ്രൻ പിള്ളയുമാണ് പുനലൂരെ വീട്ടിലുള്ളത്. കാൻസർ ചികിത്സ തുടരുന്നതിനാൽ ഭർത്താവും താനും തിരുവനന്തപുരത്താണ്. യുവതി ആരോപണം ഉന്നയിച്ച ഭർതൃമാതാവ് ശ്യാമള മറുനാടൻ മലയാളിയോട് പറഞ്ഞു. സ്ത്രീധന പീഡനം ആരോപിച്ച് യുവതി ഫെയ്സ് ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ഭർത്താവിനും വീട്ടുകാർക്കും എതിരെ ശക്തമായ സൈബർ ആക്രമണവും നടന്നിരുന്നു. ഒട്ടനവധി പേർ യുവതിയുടെ ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് തങ്ങൾ നൽകിയ പരാതിയും വിശദീകരണവുമായി ഭർതൃവീട്ടുകാർ രംഗത്ത് വന്നത്.
വീട് അടഞ്ഞു കിടക്കുകയാണ്. ഇപ്പോൾ തങ്ങൾക്ക് എതിരെ പരാതി നൽകിയ മകന്റെ ഭാര്യ ഇടയ്ക്കിടെ ആത്മഹത്യാ ഭീഷണി നടത്തിയിരുന്നു. യുവതിയുടെ സഹോദരന്റെ വിവാഹം ഈയിടെ കഴിഞ്ഞതിന് ശേഷമാണ് ഈ സംഭവങ്ങൾ. തങ്ങൾക്ക് പേടിയുണ്ട്. അതിനാലാണ് യുവതിയെ മാറ്റി നിർത്തിയിരിക്കുന്നത്. യുവതിയുടെ അച്ഛൻ ആത്മഹത്യ ചെയ്തതാണ്. അതിനാൽ യുവതിയിൽ നിന്നും ഈ ആത്മഹത്യാ ഭീഷണി വരുമ്പോൾ പേടിയുണ്ട്. ആത്മഹത്യാ ഭീഷണി മാത്രമല്ല ഇപ്പോൾ യുവതിയുടെ കുടുംബത്തിൽ നിന്ന് ഞങ്ങൾക്ക് ഭീഷണിയും വരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഞങ്ങൾ ശ്രീകാര്യം, പുനലൂർ സ്റ്റെഷനുകളിൽ പരാതി നൽകിയത്. പ്രായമായ എനിക്കും കാൻസർ രോഗിയായ ഭർത്താവിനും ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ അത് നേരിടാൻ കഴിയില്ല. ഇതിൽ പേടിയുള്ളതിനാലാണ് മരുമകളെ വീട്ടിൽ നിന്നും മാറ്റി നിർത്തിയിരിക്കുന്നത്. മകൾ ഇങ്ങിനെ ഭീഷണി മുഴക്കി പ്രശ്നമുണ്ടാക്കിയപ്പോൾ അദ്ദേഹത്തിനു സ്ട്രോക്കും വന്നു. അതിനെ തുടർന്ന് തിരുവനന്തപുരം പൾസ് മെഡിക്കൽ സെന്ററിൽ അഡ്മിറ്റ് ചെയ്തു. ഞങ്ങൾ ബന്ധുവീട്ടിൽ താമസിക്കുകയും ചെയ്തു. ഫോർത്ത് സ്റ്റേജിലുള്ള കാൻസർ ആണ് ഭർത്താവിന്. കാൻസറും ഹൃദയാഘാതവുമാണ് ഭർത്താവിന്. അതിനാൽ ഞങ്ങൾ വീട് മാറി താമസിക്കുകയാണ്. സ്ത്രീധന പ്രശ്നമൊന്നും ഞങ്ങൾ ഉന്നയിച്ചിട്ടില്ല. മകന് എഴുതിയിട്ടുണ്ട്. ഭാര്യയെ വേറെ വീട്ടിൽ താമസിപ്പിക്കാൻ. അതിനു അവൻ തയ്യാറുമാണ്. പക്ഷെ മകൾ പലപ്പോഴും ഫോൺ എടുക്കുന്നില്ല. മകൻ ദുബായിലുമാണ്. അതിനാൽ മകന് എത്താൻ കഴിയുന്നുമില്ല-ശ്യാമള പറയുന്നു.
കഴിഞ്ഞ ദിവസമാണ് സ്ത്രീധനം നൽകാത്തതിന്റെ പേരിൽ യുവതിയെയും രണ്ട് വയസുള്ള പെൺകുട്ടിയെയും വീട്ടിൽ നിന്നും ഇറക്കിവിട്ടതായി വാർത്ത വന്നത്. പുനലൂർ കരവാളൂർ സ്വദേശിയാണ് പുനലൂർ പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിദേശത്തുള്ള ഭർത്താവ് വീട് വിട്ടുപോകാൻ തന്നോട് ആവശ്യപ്പെട്ടതായും അതിനാൽ പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടിയിരിക്കുകയാണെന്നുമാണ് യുവതി പറഞ്ഞത്. ഭർതൃവീട്ടുകാർ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നു എന്നാണ് പരാതി വന്നത്. ബന്ധു വീടുകളിലും ഷെൽറ്റർ ഹോമിലുമായി കഴിഞ്ഞിരുന്ന യുവതിയെയും കുഞ്ഞിനെയും ഒടുവിൽ ഗാന്ധിഭവൻ ഏറ്റെടുക്കുകയായിരുന്നു. കല്യാണസമയത്ത് ധരിച്ചിരുന്ന എല്ലാ ആഭരണങ്ങളും കുട്ടിക്കുണ്ടായിരുന്ന ആഭരണങ്ങളും ഭർത്താവിന്റെ വീട്ടുകാർ ഊരിവാങ്ങിയെന്നും സ്ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നും പറഞ്ഞിരുന്നു.
കരവാളൂർ സ്വദേശിയായ ബാലചന്ദ്രൻ പിള്ള ഭാര്യ ശ്യാമള എന്നിവർക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. വീട്ടിൽ നിന്ന് പുറത്താക്കിയ ശേഷം ഭർതൃപിതാവും മാതാവും വീട് പൂട്ടിപ്പോയെന്നാണ് ആരോപണം. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ഇവർ പരാതിയിൽ പറയുന്നു. വിദേശത്ത് ജോലി ചെയ്യുന്ന സിജി ചന്ദ്രനുമായി മൂന്നുവർഷം മുൻപായിരുന്നു വിവാഹം. അന്ന് തന്നെ വിവാഹം ചെയ്തതും കളവു പറഞ്ഞാണെന്ന് യുവതി ആരോപിക്കുന്നു. യുവതിയുടെ ഈ പരാതിക്കെതിരെയാണ് ഭർതൃമാതാവ് രംഗത്ത് വന്നത്.
മരുമകളുടെ പരാതിക്കെതിരെ ശ്യാമളയുടെ പ്രതികരണം:
2016 സെപ്റ്റംബറിലാണ് എന്റെ മകൻ സിജി ചന്ദ്രനും യുവതിയുമായുള്ള വിവാഹം നടക്കുന്നത്. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. ഇതിൽ ഒരു മകളുമുണ്ട്. യുവതിയുടെ വീട് തിരുവനന്തപുരത്ത് ആയതിനാലാണ് വിവാഹം തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്. പത്ത് വർഷമായി അവൻ ദുബായിലാണ്. ഫോർമാൻ ആയാണ് അവൻ ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞു ആദ്യം ഒന്നും പ്രശ്നമുണ്ടായിരുന്നില്ല. പിന്നീട് പ്രശ്നങ്ങൾ തുടങ്ങി. എന്താണ് മരുമകളുടെ പ്രശ്നം എന്ന് ഞങ്ങൾക്ക് അറിയില്ല. വീട്ടിലെ കാര്യങ്ങളിൽ ഒന്നും മരുമകൾ ശ്രദ്ധിക്കാറില്ല. ഞങ്ങൾക്ക് ഈ കാര്യത്തിൽ പരാതിയുമില്ല. രണ്ടര വയസുള്ള ഒരു മകളുമുണ്ട്. കഴിഞ്ഞ 23 നായിരുന്നു സഹോദരന്റെ വിവാഹം. അതിനു ശേഷമാണ് പ്രശ്നം തുടങ്ങുന്നത്. ഒരു മൊബൈൽ ആയാണ് മരുമകൾ വന്നത്. മകൾ അതിനു ശേഷം ഫോണിൽ കളിക്കും. മകൻ വിളിച്ചാൽ ആ സമയം ഫോൺ കൊച്ചു മകളുടെ കയ്യിലായിരിക്കും. അതിനാൽ വിളിച്ചാൽ മരുമകളെ കിട്ടില്ല. ഈ പ്രശ്നം ഇവർ തമ്മിലുണ്ട് എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. ഈ പ്രശ്നത്തിന്റെ പേരിലാണ് മരുമകൾ വീട്ടിൽ പ്രശ്നമുണ്ടാക്കുന്നത്. ഈ സമയത്ത് ഇതെല്ലാം കണ്ടിട്ടാണ് എന്റെ ഭർത്താവിനു സ്ട്രോക്ക് വന്നത്. ഭർത്താവ് കീമോ കഴിഞ്ഞു കിടക്കുന്ന സമയത്താണ് ഈ പ്രശ്നം നടക്കുന്നത്.
അതിനാൽ അന്ന് തന്നെ ആശുപത്രിയിൽ ഭർത്താവ് അഡ്മിറ്റ് ആയി. പുനലൂർ ആശുപത്രിയിൽ ബെഡ് ഒഴിവില്ലാത്തതിനാൽ പൾസ് മെഡിക്കൽ സെന്ററിൽ ആണ് അഡ്മിറ്റ് ചെയ്തത്. ആ സമയത്ത് മരുമകളെ വീട്ടിൽ ആക്കാം എന്നാണ് ഞങ്ങൾ കരുതിയത്. പക്ഷെ മാമന്റെ വീട്ടിൽ നിൽക്കാം എന്നാണ് മരുമകൾ പറഞ്ഞത്. അത് പ്രകാരം മാമന്റെ വീട്ടിലാക്കിയാണ് ഞങ്ങൾ പോയത്. വീട്ടിൽ പോയ സമയത്ത് എല്ലാം പ്രശ്നമായിരുന്നുവെന്നാണ് വീട്ടുകാർ ഞങ്ങളോട് പറഞ്ഞത്. ആ വീട്ടിൽ നിന്ന് തന്നിഷ്ടത്തിനാണ് മരുമകൾ ഇറങ്ങിപ്പോയത്. നേരെ ഹോസ്പ്പിറ്റലിൽ വന്നു. മരുമകളുടെ വീട്ടുകാർ വന്നു പ്രശ്നമുണ്ടാക്കിയിരുന്നു. ഇതോടെയാണ് ഞങ്ങളും ആശുപത്രിയിൽ നിന്ന് ഡിസ്ച്ചാർജ ആയത്. ഇതിനു ശേഷമാണ് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഈ പരാതിയാണ് പിന്നെ പുനലൂർ പൊലീസിലേക്ക് ഫോർവേഡ് ചെയ്തത്. മരുമകൾ ആത്മഹത്യാ ഭീഷണി മുഴക്കുന്നതാണ് ഞങ്ങൾ നേരിടുന്ന പ്രശ്നം. എനിക്ക് പ്രായമായി ഭർത്താവിനു കാൻസർ. ഹാർട്ട് അറ്റാക്ക്. ഞങ്ങൾ ഇതെങ്ങിനെ നേരിടും. മരുമകൾ ഇപ്പോൾ പത്തനാപുരം ഗാന്ധി ഭവനിലാണ് ഉള്ളത് ഞങ്ങൾ അറിയുന്നത്. മകനും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ അവർ പരിഹരിക്കണം. അതിനു ഞങ്ങളെ കരുവാക്കരൂത്. ഇതാണ് ഞങ്ങൾക്ക് പറയാനുള്ളത്. മകൻ ഭാര്യയെ വേറെ വീട് എടുത്ത് താമസിപ്പിക്കാൻ തയ്യാറാണ്. അതിനു അവർ തമ്മിൽ ധാരണ വേണം-ശ്യാമള പറയുന്നു.
പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ മകൻ സിജി ചന്ദ്രൻ ഭാര്യയ്ക്ക് അയച്ച വാട്ട്സ് അപ്പ് സന്ദേശം:
ഞാൻ അഞ്ചലിൽ ഒരു വീട് ഇന്ന് തന്നെ ശരിയാക്കാൻ നോക്കുകയാണ്, നമുക്ക് അവിടെ താമസിക്കാം, എല്ലാ ചിലവുകളും ഞാൻ തന്നെ എടുക്കാം, ഇതു മുൻപ് തന്നെ നിന്നോടും നിന്റെ ആങ്ങളയോടും പറഞ്ഞതാണ്. അച്ഛനെയും അമ്മയെയും നീയും നിന്റെ വീട്ടുകാരും ചേർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചതുകൊണ്ടാണ് അവർ പേടിച്ചു വീട്ടിൽ വരാത്തത്. അതു അവരുടെ വീടാണ്, എനിക്ക് രമിരലൃ രോഗിയായ അച്ഛനെ അവിടുന്ന് ഇറക്കി വിടാൻ പറ്റില്ല. നിനക്ക് ഇന്നലെയും 3000 രൂപ അയച്ചിരിന്നു. അച്ചനും അമ്മയും പുനലൂർ പൊലീസിലും, കോടതിയിലും കേസ് കൊടുത്തിട്ടുണ്ട്. നിന്റെയും കുഞ്ഞിന്റെയും ഉത്തരവാദിത്തം എനിക്ക് തന്നെയാണ്, കഴിഞ്ഞ ദിവസങ്ങളിലൊന്നും തന്നെ നീ എന്റെ ഫോൺ എടുത്തിട്ടില്ല. ഞാൻ നിന്നെ അയിലറയിലെ മാമന്റെ വീട്ടിൽ ആക്കിയിട്ടല്ലേ പോയത്.
അവിടുന്ന് എങ്ങനെയാണു നീ അനാഥാലയത്തിൽ എത്തിയത്, അവിടുന്ന് നീ ഇറങ്ങി പോയതല്ലേ. അതിനും, ആശുപത്രിയിൽ വന്നു വഴക്ക് ഉണ്ടാക്കിയതിനും, ശ്രീകാര്യം പൊലീസിൽ പരാതി നല്കിയതിനുമൊക്ക തെളിവ് ഉണ്ടല്ലോ. എന്റെ കുഞ്ഞിന്റെ മുഖം കണ്ടിട്ട് ഞാൻ ഉറങ്ങിയിട്ടില്ല. എത്രയും കാര്യങ്ങൾ മറച്ചു വെച്ച് എന്തിനാണ് ഫെയ്സ് ബുക്ക് വീഡിയോ?. ഞാൻ വിളിക്കുമ്പോൾ ഫോൺ എടുക്കു. ഒരു കാർ ഞാൻ ഏർപ്പാടാക്കാം. വിളിക്കു പ്ലീസ് ഫോർത്ത് സ്റ്റേജ് കാൻസറും അതിന്റെ കൂടെ സ്ട്രോക്കും വന്ന അച്ഛനെ ഇനിയും ഉപദ്രവിക്കാൻ വിടാൻ പറ്റില്ല. വീടിന്റ അവകാശം ഒക്കെ തെളിയിക്കാൻ ഈ നാട്ടിൽ നിയമ സംവിധാനം ഉണ്ടല്ലോ. അഞ്ചലേയും, പുനലൂരിലെയും, പൊലീസും, വക്കീലുമാരുമൊക്ക ഇടപെട്ടല്ലോ. ഇതു വരെ ഇല്ലാത്ത സ്ത്രീധന പ്രശ്നം ഒക്കെ ഇതിന്റ ഭാഗമായി ഉണ്ടാവുന്നതാണെന്നു സാധാരണ ആളുകൾക്ക് മനസ്സിലാകും. 16 വയസ്സ് മുതൽ ജോലി ചെയ്താണ് ഞാൻ ജീവിക്കുന്നത്....
പുനലൂർ പൊലീസ് പറയുന്നത് ഇങ്ങിനെ:
മരുമകൾ നൽകിയ പരാതി പൊലീസിന്റെ കൈവശമുണ്ട്. ശ്യാമള നൽകിയ പരാതിയുമുണ്ട്. ഈ കാര്യത്തിൽ പൊലീസിന് ഒന്നും ചെയ്യാനില്ല. സിവിൽ പരാതിയാണ് നിലവിലുള്ളത്. ശ്യാമള നൽകിയ പരാതി ഒരു കരുതൽ പരാതിയാണ്. മരുമകളെ മാറ്റി താമസിപ്പിക്കണം. ഭീഷണി ഒഴിവാക്കണം. ഇതാണ് ശ്യാമളയുടെ പരാതിയിൽ പറയുന്നത്.
ശ്രീകാര്യം പൊലീസിൽ നൽകിയ ശേഷം അതേ പരാതി പുനലൂർ പൊലീസിന് കൈമാറിയതാണ്. തനിക്ക് വീട് തുറന്നു നൽകണം എന്നാണു മരുമകൾ നൽകിയ പരാതിയിൽ പറയുന്നത്. വീട് തുറന്നു കൊടുക്കണം എന്ന് തത്ക്കാലം ഞങ്ങൾക്ക് പറയാൻ കഴിയില്ല. ഭർതൃമാതാവും പിതാവും തിരുവനന്തപുരത്ത് കാൻസർ ചികിത്സയിലാണ്. ഈ പരാതിയിൽ തത്ക്കാലം പൊലീസിന് ഒന്നും ചെയ്യാനില്ല. ഇവർ രണ്ടുപേരും പുനലൂർ മുൻസിഫ് കോടതിയിൽ പരാതിയും നൽകിയിട്ടുണ്ട്. . ഈ കേസിൽ ഒരു സിറ്റിങ് കഴിഞ്ഞിട്ടുണ്ട്. പക്ഷെ കോടതി നിർദ്ദേശം ഒന്നും വന്നിട്ടില്ല. ഞങ്ങൾ കോടതി നിർദ്ദേശം കാക്കുകയാണ്. കോടതി നിർദ്ദേശ പ്രകാരം മാത്രമേ ഈ പരാതിയിൽ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ-പുനലൂർ പൊലീസ് വിശദമാക്കുന്നു.
Stories you may Like
- ആ 'സഖാവ്' ഡോ റുവൈസ്; ഡോ ഷഹ്നയ്ക്ക് നീതി കിട്ടുമ്പോൾ
- പുനലൂർ നഗരമധ്യത്തിലെ ഇരട്ടകൊലയിൽ പ്രതിയെ കണ്ടെത്തി പൊലീസ്
- രക്ഷിക്കാൻ നോക്കിയവർ മലക്കം മറിഞ്ഞു; നിർണ്ണായകമായത് മന്ത്രി വീണാ ജോർജിന്റെ ഇടപെടൽ
- മുഖ്യമന്ത്രിക്ക് പരാതി നൽകി ഷഹാനയുടെ കുടുംബം
- നിയമോപദേശം കിട്ടിയാൽ പുനലൂരിൽ വിവാഹം; പിൻവലിച്ചത് പത്തനാപുരത്തെ മോഹം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്