ഇടവകക്കാരുടെ പ്രിയപ്പെട്ട അച്ചനെ സ്ഥലം മാറ്റിയ നടപടിയെ ചോദ്യം ചെയ്ത വിശ്വാസികൾ പള്ളിപൂട്ടി താക്കൊലെടുത്തു; നെല്ലിക്കലച്ചനെ കെട്ടുകെട്ടിച്ചത് പള്ളിയെ സ്വകാര്യ സ്വത്താക്കി മാറ്റാൻ ശ്രമിച്ച 20 വീട്ടുകാരുടെ കള്ളക്കളിയെന്ന് വിശ്വാസികൾ; പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ അച്ചനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് വിശ്വാസികൾ: അച്ചനെ സ്ഥലം മാറ്റിയ വികാരി ജനറലിന്റെ കോലം കത്തിച്ചും പ്രതിഷേധം
മറുനാടൻ ഡെസ്ക്
മുണ്ടക്കയം: ഇടവക വികാരിയെ സ്ഥലം മാറ്റിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മുണ്ടക്കയം പുഞ്ചവയലിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വിശ്വാസികൾ പൂട്ടി. ഇവിടുത്തെ വികാരിയായ ഫാ. ജോർജ് നെല്ലിക്കലിനെ അണക്കര വൈദിക മന്ദിരത്തിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് ശനിയാഴ്ച കാഞ്ഞിരപ്പള്ളി രൂപതാ അധികൃതർ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വാസികൾ രണ്ടായി ചേരി തിരിഞ്ഞ് സമരം തുടങ്ങിയത്. തുടർന്ന് വികാരി ജനറാൾ ഫാ. കുര്യൻ താമരശേരിയുടെ കോലവും കത്തിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കകം പള്ളിയിൽ നിന്നും സ്ഥലം മാറണമെന്നതായിരുന്നു നിർദ്ദേശം.
ഞായറാഴ്ച രാവിലെ കുറുബാനയ്ക്കിടെ വൈദികൻ സഭാ വിശ്വാസികളെ സ്ഥലം മാറ്റ ഉത്തരവ് അറിയിച്ചു. ഇത് അംഗീകരിക്കാൻ തയ്യാരാകാതിരുന്ന വിശ്വാസികളിൽ ഒരു കൂട്ടമാണ് ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് നടന്ന ഒന്നാമത്തെ കുർബാനയ്ക്ക് ശേഷം പള്ളി പൂട്ടിയത്. ഇതോ തുടർന്ന് രണ്ടാമത്തെ കുർബാനയോ വേദ പാഠമോ ഉണ്ടായില്ല. മതബോധന ക്ലാസ്സുകളടക്കം നടത്താതെ ക്ലാസ് മുറികളും ഇവർ പൂട്ടി. വികാരിയെ മാറ്റിയ തീരുമാനം പുനഃ പരിശോധിക്കണമെന്ന ആവശ്യമാണ് വികാരിയെ അനുകൂലിക്കുന്നവർ ഉയർത്തുന്നത്. ഇതേ തുടർന്ന് സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിശ്വാസികൾ പള്ളിക്ക് മുമ്പിൽ സമരം ആരഭിക്കുകയായിരുന്നു.
വൈദികനെതിരെയുള്ള ആരോപണം അടിസഥാന രഹിതമാണെന്നാണ് സമരക്കാരുടെ വാദം. പള്ളിയുടെ കമ്മറ്റിയിൽ ഉൾപ്പെടെ നേതൃത്വം നൽകിയ ചിലർ പുതിയ കെട്ടിട നിർമ്മാണത്തിൽ അഴിമതി നടത്തിയിട്ടുണ്ടെന്നും ഇക്കാര്യം വൈദികൻ കണ്ടെത്തിയതിനെ തുർന്ന് 20ഓളം കുടുംബങ്ങൾ ചേർന്ന് നുണ പ്രചരണം നടത്തുകയും വൈദികനെ സ്ഥലംമാറ്റുവാനായി രൂപതാ കേന്ദ്രത്തിൽ ഇവർ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ കൈമറുകയായിരുന്നെന്നാണ് സമരക്കാർ ആരോപിക്കുന്നത്്.
പള്ളിക്ക് മുമ്പിൽ ഇവർ കൊന്ത ചൊല്ലി സമരം നടത്തുകയും ചെയ്തു. സഭാ വിശ്വാസികൾ രണ്ട് ചേരികളായി തിരഞ്ഞതോടെ ശക്തമായ പൊലീസ് കാവലും പള്ളിയിൽ ഏർപ്പെടുത്തി. എന്നാൽ തീരുമാനം പുനഃ പരിശോധിക്കേണ്ട ആവശ്യമില്ലെന്നും സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്മേലാണ് വികാരിയെ സ്ഥലം മാറ്റിയ നടപടിയെന്നും രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു. അതേസമയം നടപടി പുന പരിശോധിച്ചില്ലെങ്കിൽ കാഞ്ഞിരപ്പള്ളിയിലെ രൂപതാ കേന്ദ്രത്തിലേക്കുൾപ്പെടെ പ്രതിഷേധവുമായി എത്താനുമാണ് വിശ്വാസികളുടെ നീക്കം.
മൂന്ന് വർഷം കാലാവധിയുള്ള നെല്ലിയാനിയിൽ അച്ചൻ രണ്ട് കൊല്ലമായിട്ട് സെന്റ് സെബാസ്റ്റ്യൻസ പള്ളിയിൽ സേവനം അനുഷ്്ഠിച്ചുകൊണ്ടിരിക്കുന്നു. പുഞ്ചവയലിലെ ഇടവക ജനത്തിന് ആകമാനം സംതൃപ്തമായ രീതിയിലാണ് അദ്ദേഹം സേവനം അനുഷ്ഠിക്കുന്നതെന്നും സഭാ വിശ്വാസികൾ പറയുന്നു. വിശ്വാസികൾക്കും അതോടൊപ്പം മറ്റുള്ള ജനങ്ങൾക്കും ആദരവും ബഹുമാനവുമുണ്ടാകുന്ന രീതിയിൽ പെരുമാറുന്ന നെല്ലിയാനയിൽ അച്ചനെ ചിലരുടെ വാക്കുകൾ വിശവസിച്ചു കൊണ്ട് സ്ഥലം മാറ്റുവാനായി ഏക പക്ഷീയമായി രൂപത തീരുമാനം എടുക്കുകയായിരുന്നെന്നാണ് ഇവർ ആരോപിക്കുന്നത്.
പള്ളിയുടെ മേലധികാരികൾ ഇവിടെവന്ന് ചർച്ച നടത്തുകയും അതിന് ശേഷം അച്ചനെ മൂന്ന് കൊല്ലം ഇവിടെ തന്നെ സേവനം അനുഷ്ഠിക്കാൻ അനുവദിക്കകയും ചെയ്യണം എന്നതാണ് സമരം നടത്തുന്ന വിശ്വാസികളുടെ ആവശ്യം. ഇത് പരിഹരിക്കും വരെ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് ഇവർ പറയുന്നത്. രൂപതാ കേന്ദ്രം സ്ഥലം മാറ്റ ഉത്തരവ് പിൻവലിച്ച് ഫാ. ജോർജ് നെല്ലിക്കലച്ചനെ പള്ളിയിൽ തന്നെ റീ പോസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായിട്ടുള്ള സമരപരിപാടികളാണ് പ്ലാൻ വിശ്വാസികൾ പ്ലാൻ ചെയ്തിരിക്കുന്നത്.
അതേസമയം ഇടവകയിൽപ്പെട്ട 20 വീട്ടുകാർ പള്ളിയിലെ അധികാരം കാളാനായി അച്ചനെതിരെ നടത്തിയ നീക്കമാണ് ഈ സ്ഥലം മാറ്റത്തിൽ കലശിച്ചതെന്നും സമരക്കാർ ആരോപിക്കുന്നു. ഈ 20 വീട്ടുകാർക്ക് അരമനയിലും വേദപാഠം ക്ലാസിലും അടക്കം പള്ളിയിലെ എല്ലാ കാര്യങ്ങൾക്കും അധികാരം അവരുടേതാക്കി വെച്ചിരുന്നവരാണ്. എന്നാൽ നെല്ലിക്കലച്ചൻ ഇതു തിരുത്തി പാവങ്ങളുടേയും സാധാരണക്കാരുടേയും കൂലീപ്പണിക്കാരുടേയും എല്ലാം സ്വത്താക്കി പള്ളിയെ മാറ്റി. ഇതിനെതിരെ ഇവർ നടത്തിയ നീക്കമാണ് അച്ചന്റെ സ്ഥലം മാറ്റത്തിന് പിന്നിലെന്നാണ് ഇവർ ആരോപിക്കുന്നത്. ഇടവകയിൽപെട്ട 480 വീട്ടുകാർ ആണ് സമരം നടത്തുന്നത്.
ഇടവക നല്ല ഭംഗിയായി നടന്നു പോകുന്നത് അച്ചനെ വന്നതിന് ശേഷമാണ്. ബാബു എന്ന പോലുസാകരനാണ് ഇതിന് പിന്നിലെന്നും ഇവർ ആരോപിക്കുന്നു. കുർബാനയ്ക്ക് ശേഷം പള്ളിയുടെ മുമ്പിൽ റോഡരികിൽ സ്ത്രീകൾ അടക്കമുള്ളവർ സമരം ചെയ്തു. സ്ഥലം മാറ്റ ഉത്തരവ് നൽകിയ രൂപതാ ചാൻസിലർ കുര്യൻ താമരശേരിയുടെ കോലവും കത്തിച്ചു. വൈദികനെ പള്ളിക്ക് പുറത്തേക്ക് വിടില്ലെന്നും പുതുതായി വരുന്ന വൈദികനെ അകത്തേക്ക് കയറാൻ അനുവദിക്കില്ലെന്നുമാണ് സമരക്കാരുടെ നിലപാട്.
അതേസമയം വൈദികന്റെ പേരിൽ പല ആരോപണങ്ങളുമായി ഒരുകൂട്ടം വിശ്വാസികൾ രൂപതയ്ക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് അഞ്ചംഗ കമ്മീഷനെ അന്വേഷണത്തിന് നിയമകിക്കുയും അന്വേഷണത്തിൽ സാമ്പത്തിക കാര്യങ്ങളിൽ ഉൾപ്പെടെ ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നെന്നും വൈദികനെ രൂപതാ കേന്ദ്രത്തിൽ വിളിച്ച് ഇക്കാര്യം ബോധിപ്പിച്ച ശേഷമാണ് സ്ഥലം മാറ്റ ഉത്തരവ് കൈമാറിയതെന്നുമാണ് കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രത്തിൽ നിന്നും നൽകുന്ന വിശദീകരണം. തിങ്കളാഴ്ച സ്ഥലംമാറ്റം നടപ്പിലാക്കുമെന്നും രൂപതാ അധികൃതർ അറിയിച്ചു.
Stories you may Like
- പള്ളി പണിയിൽ തർക്കം; ഇടവകക്കാരുടെ പേരിൽ വികാരിയുടെ വക 'മരണക്കുർബാന'
- ഹോളിവുഡ് സമരത്തിൽ കണ്ണുനട്ട് ചലച്ചിത്ര ലോകം
- ഇടതു സഹയാത്രികന്റെ വാക്കുകളിലുള്ള സിപിഎം പ്രതികരിക്കണമെന്ന പരോക്ഷ ആവശ്യം
- മറുനാടൻ വേട്ടക്കെതിരെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
- ഫാ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പയുടെ സംസ്ക്കാരം വെള്ളിയാഴ്ച
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍