വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ല; തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടുന്നത് നല്ല സൂചന അല്ല; പുരോഗമന വീക്ഷണം പുലർത്തുന്ന ചേരികൾ ഭാവിയിൽ വലിയവില കൊടുക്കേണ്ടി വരുമെന്നും വിമർശനം; വിശ്വാസികൾക്കൊപ്പം എന്ന സിപിഎം നിലപാടിനെ തുറന്നെതിർത്ത് പുന്നല ശ്രീകുമാർ; വിമർശനം കാര്യങ്ങൾ മനസ്സിലാകാതെയെന്ന് പറഞ്ഞ് മയപ്പെടുത്തി സിപിഎം; ശബരിമല യുവതീപ്രവേശന വിഷയത്തിൽ രൂപം കൊണ്ട നവോത്ഥാന സമിതിയിൽ വൻ വിള്ളൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ രൂപം കൊണ്ട നവോത്ഥാന സമിതിയിൽ വിള്ളൽ. വിശ്വാസികൾക്കൊപ്പം എന്ന സിപിഎമ്മിന്റെ പുതിയ രാഷ്ട്രീയ നിലപാടിനെ ചൊല്ലിയാണ് സമിതിയിൽ വിള്ളൽ രൂപം കൊണ്ടത്. വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ലെന്ന് സമിതി കൺവീനർ പുന്നല ശ്രീകുമാർ വിമർശിച്ചു. വിശ്വാസികൾക്കൊപ്പം എന്ന സിപിഎം നിലപാട് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടെന്ന് പുന്നല ശ്രീകുമാർ പറഞ്ഞു. സമിതിയുടെ തുടർ പ്രവർത്തനത്തെ ആശങ്കയിലാക്കുന്നതാണ് സിപിഎമ്മിന്റെ തീരുമാനം. വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടുന്നത് നല്ല സൂചന അല്ല. പുരോഗമന വീക്ഷണം പുലർത്തുന്ന ചേരികൾ ഭാവിയിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും പുന്നല ശ്രീകുമാർ അഭിപ്രായപ്പെട്ടു. അതേസമയം പുന്നലയുടേത് തെറ്റിദ്ധാരണ ആണെന്നാണ് സിപിഎം പറയുന്നത്. ഈ തെറ്റിദ്ധാരണ മാറ്റാൻ നടപടി കൈക്കൊള്ളുമെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. ശബരിമലയിൽ യുവതികളെ കയറ്റുക എന്നതല്ല സിപിഎം നിലപാടെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പാർട്ടി അനുഭാവികളും പ്രവർത്തകരും അവരവരുടെ വിശ്വാസങ്ങൾ കൊണ്ടു നടക്കുന്നതിന് പാർട്ടി എതിരല്ല. വർഗ്ഗീയ ശക്തികളെ മാറ്റി നിർത്താൻ ക്ഷേത്രക്കമ്മിറ്റികളിലും പള്ളി മഹല്ലുകളിലും പ്രവർത്തകർ സജീവമായി ഇടപെടണം എന്നു തന്നെയാണ് പാർട്ടിയുടെ നിലപാട്. അതേസമയം പാർട്ടി നിലപാടുകൾക്കും ആശയങ്ങൾക്കും വിധേയരായി നിന്നു വേണം അവർ പ്രവർത്തിക്കാനെന്നും കോടിയേരി പറഞ്ഞിരുന്നു.
അതേസമയം ലോക്സഭാതിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയിൽ നിന്നു കരകയറുക എന്ന താൽക്കാലിക ലക്ഷ്യം മാത്രമല്ല ചർച്ചകളെ നയിക്കുന്നത്. ഇന്ത്യയിൽ ഇടതുഭരണം ഉള്ള ഏക സംസ്ഥാനമായ കേരളത്തിലും കാര്യങ്ങൾ കൈവിട്ടു പോകരുതെന്നു കണ്ടുള്ള നടപടികൾക്കാണു ശ്രമം. പാർട്ടിക്കും സർക്കാരിനുമെതിരെയുള്ള വിമർശനങ്ങൾ സെക്രട്ടേറിയറ്റ് വിശദമായി പരിശോധിച്ചു. നേതാക്കളാകെ പങ്കെടുത്തുള്ള ഗൃഹസമ്പർക്ക പരിപാടിയിലെ അനുഭവങ്ങൾ ഗൗരവമായി കണക്കിലെടുക്കുന്നുവെന്ന സൂചന ചർച്ചകൾ നൽകി. മാറ്റം പാർട്ടിയിൽ മാത്രമായി ചുരുങ്ങില്ല, സഹസംഘടനകളുടെ പ്രവർത്തനവും വിലയിരുത്തുന്നുണ്ട്. പാർട്ടിയിലെയും സഹസംഘടനകളിലെയും അംഗങ്ങളുടെ തന്നെ വോട്ടുകൾ ഈ ലോക്സഭാതിരഞ്ഞെടുപ്പിൽ എതിരാളികൾക്കു ലഭിച്ചുവെന്നത് അപായമണിയാണ് മുഴക്കിയിരിക്കുന്നതെന്നു യോഗം കണക്കിലെടുത്തു.
ജനങ്ങളുമായുള്ള ബന്ധത്തിൽ ഉണ്ടായ വിടവ് അകറ്റുക, സംഘടനാതല അച്ചടക്കം പാലിക്കുന്നതിലെ പോരായ്മകൾ പരിഹരിക്കുക, വിവാദങ്ങളിൽ ഭരണം പെടുന്നത് ഒഴിവാക്കുക, പൊലീസിന്റെ പ്രവർത്തനശൈലിക്കെതിരെ ഉയർന്നിരിക്കുന്ന ആക്ഷേപങ്ങൾ പരിഹരിക്കുക, ഭരണനേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിലെ ദൗർബല്യങ്ങൾ തിരുത്തുക തുടങ്ങിയവയിൽ ഊന്നൽ നൽകിയുള്ള പ്രവർത്തനരേഖയാണു സെക്രട്ടേറിയറ്റ് അന്തിമമാക്കിയത്. ശബരിമലയിലെ സർക്കാർ നടപടികളെ സ്വയംവിമർശനപരമായി സെക്രട്ടേറിയറ്റ് വിലയിരുത്തിയിട്ടുണ്ട്. വിശ്വാസിസമൂഹത്തിലുണ്ടായിരിക്കുന്ന അകൽച്ച മാറ്റാൻ ആർജവത്തോടെയുള്ള നടപടികൾ വേണമെന്നാണു തീരുമാനം. അതേസമയം നവോത്ഥാന സംരക്ഷണസമിതിയുടെ പ്രവർത്തനം അവസാനിപ്പിക്കില്ല.
ഭൂരിപക്ഷസമുദായസംഘടനൾ അപ്പാടെ ബിജെപി പാളയത്തിലെത്തുന്നത് ഒഴിവാക്കാൻ നവോത്ഥാന സമിതിയുടെ ഇടപെടലിനു സാധിച്ചുവെന്ന നിഗമനത്തിലാണു പാർട്ടി നിൽക്കുന്നത്. അതേസമയം ഇപ്പോഴത്തെ സിപിഎം നിലപാടിനൊപ്പം നിൽക്കാൻ ദളിത് സംഘടനകൾ അടക്കം തയ്യാറായേക്കില്ല. 'ശബരിമല' ഇടതുവോട്ടുകളിൽ വൻ ചോർച്ചയുണ്ടാക്കിയെന്ന തിരിച്ചറിവ് ഉൾക്കൊണ്ടുള്ള നിർദ്ദേശങ്ങൾ സംസ്ഥാന കമ്മിറ്റി രേഖയിൽ ഇടംപിടിച്ചുിരുന്നു. വിശ്വാസ കാര്യങ്ങളിൽ ഒരു തരത്തിലും പ്രകോപനങ്ങൾക്കു വഴങ്ങരുതെന്നു സംസ്ഥാന കമ്മിറ്റിയിലെ മറുപടി പ്രസംഗത്തിൽ കോടിയേരി നിർദ്ദേശിച്ചു. 'ശബരിമലയിൽ യുവതികളെ കയറ്റാൻ പാർട്ടിയോ സർക്കാരോ ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. എന്നാൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിൽ ശത്രുവർഗം വിജയിച്ചു. സ്ത്രീപുരുഷ സമത്വം ഉറപ്പുവരുത്തുന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. കോടതി മറിച്ചൊരു നിലപാടെടുത്താൽ അതും സർക്കാർ നടപ്പിൽ വരുത്തും' കോടിയേരി കമ്മിറ്റിയിൽ പറഞ്ഞു. ഒരു മതവിശ്വാസത്തെയും വ്രണപ്പെടുത്തില്ല. വിശ്വാസികൾക്കൊപ്പം പ്രവർത്തിച്ചു തെറ്റിദ്ധാരണ നീക്കാൻ പാർട്ടിയിലാകെ റിപ്പോർട്ട് ചെയ്യും.
വിശ്വാസവുമായി ബന്ധപ്പെട്ടു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ രേഖയിൽ വിശദമാക്കി. ക്ഷേത്രങ്ങളും കാവുകളും അടക്കം എല്ലാ ആരാധാനാലയങ്ങളുമായും പാർട്ടിക്കാർ ബന്ധപ്പെട്ടു പ്രവർത്തിക്കണം. ആരാധനാലയങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനു സൗകര്യമൊരുക്കണം. മതകാര്യങ്ങളിൽ പങ്കെടുക്കുന്നതിനു പാർട്ടി വിലക്കില്ല. വിശ്വാസികൾക്കു പാർട്ടി അംഗമാകാം. അംഗത്തിനു വിശ്വാസവും അവലംബിക്കാം. അതേസമയം നേതൃതലത്തിൽ പ്രവർത്തിക്കുന്നവർ പാർട്ടി സമീപനം ഉയർത്തിപ്പിടിക്കണമെന്നുമാണ് സിപിഎം വിലയിരുത്തൽ.
Stories you may Like
- ജാതിവിവേചനം വിഷയത്തിൽ മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമൗനം
- 'അയിത്താചരണം നാടിന് അപമാനം, പൂജാരിയെ ജോലിയിൽനിന്നു പിരിച്ചു വിടണം'
- കേരളത്തെ ദേശീയതലത്തിൽ കരിതേച്ചു കാണിക്കാൻ നീചമായ ശ്രമങ്ങൾ നടക്കുന്നു; മുഖ്യമന്ത്രി
- 'തൊട്ടോട്ടെ എന്ന് പലരും ചോദിക്കും, വേണ്ടെന്ന് പറഞ്ഞാൽ വഴക്കുപറയും, കെട്ടിപ്പിടിച്ചേ വിടൂ'
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍