കമ്യൂണിസ്റ്റുകാർക്ക് സ്വത്തും വിവാഹവും നൽകരുത്; ഇസ്ലാം അല്ലാത്തവർ ഒന്നുതന്നെ സത്യവിശ്വാസികൾ അല്ല; നിരന്തരമായി ജിഹാദ് ചെയ്യുകയാണ് ഇസ്ലാമിന്റെ കടമ; കരുവാരക്കുണ്ട് ഫത്വക്കും പീസ് സ്കൂൾ വിവാദത്തിനും കാരണം ഖർദാവിയൻ പുസ്തകങ്ങൾ; സൗദിക്കുപോലും വേണ്ടാത്ത ഭീകരവാദ പുസ്തകങ്ങൾ കേരളത്തിൽ സുലഭം
തിരുവനന്തപുരം: ഭീകരതയെ പ്രോൽസാഹിപ്പിക്കുന്നതിന്റെ പേരിൽ സൗദിയടക്കമുള്ള ചതുർ രാഷ്ട്രങ്ങൾ ഭീകരപട്ടികയിൽപെടുത്തിയ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ യൂസുഫുൽ ഖർദാവിയുടെ പുസ്തകങ്ങൾ കർശനമായി നിരോധിക്കാനുള്ള നടപടികളുമായി ഗൾഫ് രാജ്യങ്ങൾ മുന്നോട്ട്. അതേസമയം മതസ്പർദയും തീവ്രവാദ ആസക്തിയും വളർത്തുന്ന പുസ്തകങ്ങളെന്ന് സൗദിപോലും ആക്ഷേപിക്കുന്ന ഖർദാവിയുടെ മിക്കപുസ്തകങ്ങളും ഫത്വകളുടെ സമാഹാരവുമൊക്കെ കേരളത്തിൽ ഇപ്പോഴും സുലഭമായി വിറ്റഴിയുകയാണ്.
സൗദി അറേബ്യയിലെ സർവകലാശാലകളിലെയും കോളജുകളിലെയും സ്കൂളുകളിലെയും ലൈബ്രറികളിൽനിന്ന് ഖർദാവിയുടെ പുസ്തകം പിൻവലിക്കാൻ സൗദി വിദ്യാഭ്യാസ മന്ത്രി ഡോ.അഹമ്മദ് അൽഈസ നിർദ്ദേശം നൽകിയതായി അറബ്ന്യൂസ് പത്രം റിപ്പോർട്ട് ചെയ്തു. ഇതേകാരണത്താൽ അൽജസീറ ടെലിവിഷനും സൗദിയിൽ നിരോധിച്ചിരിക്കായാണ്. ഖർദാവിയുടെ പുസ്തകങ്ങൾ സംബദ്ധിച്ച് സമാനമായ നിലപാടു തന്നെയാണ് ബഹറൈനും, യു.എ.ഇയും, ഈജിപ്തും എടുത്തിട്ടുള്ളത്. ഇവിടെയും ഈ പുസ്തങ്ങൾക്ക് നിരോധനം വരുമെന്നാണ് അറബ് മാധ്യമങ്ങൾ പറയുന്നത്.
കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ വിഭാഗമായ ഐ.പി.എച്ചും ചില മുജാഹിദ് സംഘടനകളുമൊക്കെ ഒരു കാലത്ത് മൽസരിച്ചായിരുന്നു ഖർദാവിയുടെ പുസതകങ്ങൾ പുറത്തിറക്കിയത്.ഗൾഫിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഈ പുസ്തകങ്ങളുടെ ഉള്ളടക്കം ഒന്ന് പരിശോധിക്കണം എന്ന് പറയാൻപോലും കേരളത്തിൽ ആർക്കും ധൈര്യമില്ലെന്നതാണ് വാസ്തവം. പല മതപഠന സ്ഥാപനങ്ങളിലും ഇസ്ലാമിക ഗവേഷണകേന്ദ്രങ്ങളിലുമൊക്കെ ഖർദാവിയുടെ പുസ്തകങ്ങൾ പഠിപ്പിക്കുന്നുപോലുമുണ്ട്. നേരത്തെ അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്നതായി കണ്ടത്തെിയ എറണാംകുളത്തെ പീസ് സ്കൂളിന്റെ പാഠപുസ്തകത്തിൽ വന്ന ആശയം ഖർദാവിയൻ ചിന്തയാണെന്ന് വ്യാപകമായ വിമർശനം ഉയർന്നിരുന്നു.
നാല് അറബ് രാജ്യങ്ങൾ ചേർന്ന് ഖത്തറിനുനേരെ ഉപരോധം ഏർപ്പെടുത്തുകയും ഖർദാവിയെ തീവ്രവാദ പട്ടികയിൽപെടുത്തുകയും ചെയ്തതോടെയാണ് സൗദി വിദ്യാഭ്യാസ മന്ത്രി പുസ്തകങ്ങൾ നിരോധിക്കാനുള്ള അടിയന്തിര ഉത്തരവ് ഇറക്കിയത്. വിദ്യാർത്ഥികളുടെ ചിന്തയെ ഇത്തരം പുസ്തകങ്ങൾ അപകടകരമായി സ്വാധീനിക്കുമെന്നും ഇത് അടിയന്തിരമായി തടയണമെന്നും ഉത്തരവിൽ എടുത്തുപറയുന്നുണ്ട്.ഇതുപ്രകാരം ഖർദാവിയടക്കമുള്ളവരുടെ ഒരു പുസ്തകംപോലും ഗ്രന്ഥാലയങ്ങളിൽ അവശേഷിക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. രക്ഷിതാക്കളോ സ്ഥാപനങ്ങളോ ലൈബ്രറികൾക്ക് പുസ്തകങ്ങൾ സൗജന്യമായി നൽകിയാൽപ്പോലും അവയിൽ തീവ്രവാദ ആശയങ്ങൾ കടന്നുവരുന്നുണ്ടോ എന്ന് പ്രത്യേക സമിതി പരിശോധിച്ചശേഷമേ കുട്ടികൾക്ക് നൽകാൻ പാടുള്ളൂവെന്നും ഉത്തരവിൽ പറയുന്നു.
എന്നാൽ കേരളത്തിലെയും ഇന്ത്യയിയും ഇത്തരം പുസ്തകങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു പരിശോധനയും നടക്കാറില്ല. ഖർദാവിയുടെ പുസ്തകങ്ങളിൽ മറയില്ലാതെ വർഗീയതയും അന്വമത വിദ്വേഷവുമുണ്ടെന്ന് പീസ് സ്കൂൾ വിദത്തിന് എത്രയോ മുമ്പുതന്നെ കേരളത്തിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലും ഈ പുസ്തകം വിവാദത്തിൽ പെട്ടിട്ടുണ്ട്്. എതാണ്ട് പത്തുവർഷം മുമ്പ് 'മലപ്പുറം ചുവക്കുന്നു' എന്ന കാമ്പയിനുമായി സി.പി.എം മലപ്പുറം ജില്ലയിൽ സംസ്ഥാന സമ്മേളനം നടക്കുന്ന സമയം. ചരിത്രത്തിൽ ആദ്യമായി മഞ്ചേരി ലോക്സഭാമണ്ഡലത്തിൽ ലീഗിനെ തോൽപ്പിച്ച് സി.പി.എം സ്ഥാനാർത്ഥി ടി.കെ ഹംസ പാർലിമെന്റിൽ എത്തിയതായിരുന്നു ഈ കാമ്പയിന്റെ അടിസ്ഥാനം. എന്നാൽ മുസ്ലീലീഗിലെ ഒരു വിഭാഗം മതത്തെ കൂട്ടുപിടച്ചാണ് ഈ നീക്കത്തെ നേരിട്ടത്്.
കമ്യൂണിസ്റ്റുകാർ അവിശ്വാസികളാണെന്നും അതിനാൽ മുസ്ലീങ്ങൾ അല്ലെന്നുമാണ് അവർ പ്രചരിപ്പിച്ചത്. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലെ ഒരു മുസ്ലീലീഗ് കമ്മറ്റി അക്കാലത്ത്പുറത്തിറക്കിയ ഒരു ലഘുലേഖ ദേശീയമാധ്യമങ്ങളിലടക്കം വൻ വിവാദമായിരുന്നു. കമ്യൂണിസ്റ്റുകാർക്ക് മക്കളെ വിവാഹം ചെയ്തുകൊടുക്കരുതെന്നും, കമ്യൂണിസ്റ്റുകാർക്ക് മാതാപിതാക്കളുടെ സ്വത്തിൽ അവകാശമില്ലെന്നുമൊക്കെ പറയുന്ന ആ ലഘുലേഖ വലിയ വിമർശനങ്ങൾ വിളിച്ചുവരുത്തുകയും മുസ്ലിംലീഗ് അത് പിൻവലിക്കുകയും ചെയ്തു. പിന്നീട് നടന്ന അന്വേഷണത്തിലാണ്, ഈ ആശയം വരുന്നത് ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരിച്ച യൂസുഫുൽ ഖർദാവിയുടെ പുസ്തകത്തിൽനിന്നാണെന്ന് കണ്ടത്തെിയത്.
ഇസ്ലാം അല്ലാത്തവർ ഒന്നുതന്നെ സത്യവിശ്വാസികൾ അല്ലെന്നും അതിനായി നിരന്തരമായി ജിഹാദ് ചെയ്യുകയാണ് ഇസ്ലാമിന്റെ കടമയെന്നുമാണ് ഖർദാവി പുസ്തകങ്ങളിലെ ഏറ്റവും പ്രധാന ആശയം. അയായത് ഒരു കുഴപ്പവും ഉണ്ടാക്കിയില്ലെങ്കിലും ഒരു അന്യമതസ്ഥൻ ഇസ്ലാമിക വിശ്വാസിക്ക് ശത്രുവാണെന്ന് ചുരുക്കം. ജിഹാദാണ് മുസ്ലീമിന്റെ പരമായ ലക്ഷ്യമെന്നും ഖർദാവി അടിവരയിടുന്നു. ഹമാസിനെയും മറ്റും ന്യായീകരിച്ച് എത്രയോ മതവിധികൾ ഖർദാവി പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് ഗൾഫ്രാഷ്ട്രങ്ങൾ പേടിയോടെ വലിച്ചെറിയുകയും തീയിടുകയും ചെയ്യുന്ന ആ പുസ്തകങ്ങൾ കേരളത്തിൽ നിർബാധം പ്രചരിക്കയാണ്.
പശ്ചിമേഷ്യയിൽ ആക്രമണ ജിഹാദ് വളർത്തുന്ന നീണ്ടകാലത്തെ ചരിത്രമുള്ളയാളാണ് ഖർദാവിയെന്ന് കഴിഞ്ഞ ദിവസം ചതുർരാഷ്ട്രങ്ങൾ ചേർന്ന് ഇറക്കിയ തീവ്രാദ വിരുദ്ധ റിപ്പോർട്ട് പറയുന്നത്. മുസ്ലീങ്ങളെ ജിഹാദി സംഘത്തിൽചേരാൻ പ്രേരിപ്പിക്കുന്ന മതവിധികളാണ് എക്കാലവും ഖർദാവി നിൽകിയിരുന്നത്. ചാവേർബോംബ് അദ്ദേഹം സ്ഫോടനങ്ങളെ ന്യായീകരിച്ചു. 2013ൽ സിറിയിൽ ജിഹാദ് നടത്താൻ അദ്ദേഹം മുസ്ലീങ്ങളോട് ആഹ്വാനം ചെയ്തതായും ചതുർരാഷ്ട്രങ്ങൾ പുറത്തിറക്കിയ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഈ റിപ്പോർട്ടിനെ തുടർന്ന് മക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം വേൾഡ് ലീഗിൽനിന്നും ഖർദാവിയെ പുറത്താക്കിയിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമിക്ക് മാത്രമല്ല എം.എം അക്ബറിന്റെ 'നിച്ച് ഓഫ് ട്രൂത്തിനും' പീസ് സ്കൂളിനുമൊക്കെ ഖത്തറിൽനിന്ന് വൻതോതിൽ സാമ്പത്തിക സഹായം വരുന്നുണ്ടെന്ന് മാത്രമല്ല അവരുടെ പ്രിയപ്പെട്ട നേതാവ് കൂടിയാണ് ഖർദാവി. ഖർദാവിയേപ്പോലുള്ളവർ പ്രോൽസാഹിപ്പിക്കുന്ന ആശയമാണ് 'ആടുമേക്കലെന്നതും' കാണാതിരുന്നുകൂടെന്ന് ഇ.എ ജബ്ബാർമാസ്റ്ററെപ്പോലുള്ള യുക്തിവദികൾ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Stories you may Like
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- വധശിക്ഷ കാത്തിരുന്ന എട്ടു നാവികരെ തിരികെയെത്തിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം
- ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ നാവികരുടെ മോചനത്തിന് ശ്രമം തുടങ്ങി ഇന്ത്യ
- അടുത്ത കാലത്ത് എത്തിയത് 10,000 കോടിയുടെ വിദേശ ഹവാല; രണ്ടും കൽപ്പിച്ച് ഇഡി ഇറങ്ങുമ്പോൾ
- ദുബായിൽ നിന്നും ദോഹയിലേക്ക് പറക്കാൻ മോദി; ഇത് ഇന്ത്യയുടെ അസാധാരണ വിജയം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍