ബാർ മുതലാളിമാരോട് 'ഒന്നും' ചോദിക്കാനാകുന്നില്ല; കേരള യാത്രകൾക്ക് പുതു വഴി തേടി രാഷ്ട്രീയ നേതൃത്വങ്ങൾ; തെക്ക്-വടക്ക് യാത്രകളുടെ വിജയത്തിനായുള്ള പണപ്പിരിവിന് ആശ്രയം പാറമട-പച്ചമണ്ണു ലോബി; സർക്കാർ പുറമ്പോക്കു വരെ കുഴിച്ചെടുത്ത് ലാഭമുണ്ടാക്കി പാറമട ലോബിയും
പത്തനംതിട്ട: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ടു മാത്രം മുന്നിൽ കണ്ട് തെക്കു-വടക്ക് യാത്രയ്ക്ക് ഇറങ്ങിയിരിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കന്മാരുടെ 'യാത്രാപ്പടി' വഹിക്കാൻ ഇക്കുറി ബാർ മുതലാളിമാരില്ല. എന്തായാലും സ്വന്തം പോക്കറ്റിൽ നിന്ന് കാശെടുത്ത് യാത്ര നടത്താത്ത നമ്മുടെ നേതാക്കന്മാരെ ഇത്തവണ സ്പോൺസർ ചെയ്യുന്നത് പാറമട-പച്ചമണ്ണ് ലോബി.
യാത്ര നയിക്കുന്ന ആദർശ ധീരന്മാർക്ക് ഇക്കാര്യം അറിയാമെങ്കിലും കണ്ണടച്ച് പാലു കുടിക്കുകയാണ്. യാത്ര വിജയിപ്പിക്കാൻ ഒരോ രാഷ്ട്രീയനേതൃത്വവും അതത് ജില്ലാ കമ്മറ്റികൾക്കും നിയോജകമണ്ഡലം കമ്മറ്റികൾക്കും ടാർജറ്റ് നൽകിയിട്ടുണ്ട്. മുമ്പൊക്കെ ഇതൊന്നും അറിയേണ്ട കാര്യമില്ലായിരുന്നു. ബാറുകാർ അക്ഷയപാത്രമായിരുന്നു. ഇക്കുറി ആദർശധീരന്മാർ തമ്മിലടിച്ച് ബാറുകൾ ഇല്ലാതാക്കി. ബിയർ പാർലറുകാരുടെ അടുത്ത് പിച്ചച്ചട്ടിയുമായി ചെന്നാൽ വായിലിരിക്കുന്നത് കേൾക്കേണ്ടിയും വരും. ഈ സാഹചര്യത്തിൽ പ്രാദേശിക നേതാക്കന്മാർ കണ്ട എളുപ്പവഴിയാണ് അനധികൃതമായും നിയമപരമായും പ്രവർത്തിക്കുന്ന പാറമടക്കാരിൽ നിന്നും പണം കുഴിച്ചെടുക്കുക എന്നത്.
കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ യാത്ര പാതി വഴയിലെത്തി കഴിഞ്ഞു. ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരനും യാത്രയിലാണ്. സിപിഎമ്മിനായി പിണറായി വിജയനും കേരള യാത്ര തുടങ്ങുന്നു. മുസ്ലിം ലീഗിന് കുഞ്ഞാലിക്കുട്ടിയും സിപിഐയ്ക്ക് കാനം രാജശേഖരനും യാത്ര നടത്തുന്നു. ചെറുകക്ഷിയായ എൻസിപിയും ഉണർത്തുപാട്ടുമായെത്തും. ഈ യാത്രകൾക്കെല്ലാം ദിവസേന ലക്ഷങ്ങളാണ് ചെലവ് വരുന്നത്. മുൻകാലത്ത് ബാർ മുതലാളി മാരായിരുന്നു പ്രതീക്ഷ. ഇതടഞ്ഞതോടെയാണ് പുതിയ വരുമാന സ്രോതസ് കണ്ടെത്തിയത്. ബാറുടമകളിൽ പ്രധാനികൾക്കൊന്നും പാറമട ഇല്ലെന്നതും ഇതിന് കാരണമായി. റിയൽ എസ്റ്റേറ്റ് മാഫിയയും ഫണ്ട് ശേഖരണത്തിനായി സഹായിക്കുന്നുണ്ട്.
എന്നാൽ കസ്തൂരി രംഗൻ റിപ്പോർ്ട്ടിന്റെ ആശങ്കയിൽ നിൽക്കുന്ന പാറമട ലോബിയാണ് എല്ലാവരേയും സഹായിക്കുന്നത്. യാത്ര കഴിയുമ്പോൾ തെരഞ്ഞെടുപ്പ് എത്തും. ഇതിനുള്ള ഫണ്ടിനും പാറമടകൾ തന്നെയാകും രാഷ്ട്രീയ പാർട്ടികളുടെ ആശ്രയം. കരിങ്കൽ/ചെങ്കൽ അടക്കം 4070 ക്വാറികളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ എത്തി മൂന്ന് വർഷത്തിനുള്ളിൽ 2146 ക്വാറികൾക്ക് അനുമതി നൽകിയതായും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചിരുന്നു. നിലവിൽ 1500-ൽ പരം കരിങ്കൽ ക്വാറികൾ സംസ്ഥാനത്ത് സജീവമായി നിലനിൽക്കുന്നുവെന്നാണ് ക്വാറി ഓണേഴ്സ് അസോസിയേഷൻ സൂചിപ്പിക്കുന്നത്. ചെങ്കൽ ക്വാറികളുടെ എണ്ണം 1500-ൽ അധികം വരുമെന്ന് രേഖകൾ വ്യക്തമാക്കുന്നു.
പരിസ്ഥിതി അനുമതിയില്ലാത്ത ക്വാറികൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകരുതെന്ന സുപ്രീം കോടതി വിധി നിലവിൽ വന്നെങ്കിലൂം സംസ്ഥാന സർക്കാർ അത് പാലിക്കാൻ തയ്യാറാകാതിരുന്നത് ഏറെ വിവാദങ്ങൾക്ക് ഇടനൽകിയിരുന്നു. നിലവിൽ നൂറിൽ താഴെ ക്വാറികൾക്ക് മാത്രമാണ് പരിസ്ഥിതി അനുമതിയുള്ളത്. ഈ കണക്ക് മറച്ചു വച്ച് വെറും 591 ക്വാറികൾ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നാണ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറയുന്നത്. തിരുവനന്തപുരം-6, കൊല്ലം-57, പത്തനംതിട്ട-39, കോട്ടയം 50, ഇടുക്കി -21, എരണാകുളം-73, തൃശൂർ-42, പാലക്കാട്-97, മലപ്പുറം-58, കോഴിക്കോട്-48, വയനാട്-54, കണ്ണൂർ-39, കാസർഗോട്-7 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കണക്ക്.
2011 മെയ് മാസത്തിനുശേഷം റദ്ദാക്കപ്പെട്ട ക്വാറികളുടെ കണക്കും അനുമതി നൽകിയ ക്വാറികളുടെ കണക്കും തമ്മിൽ യാതൊരു പൊരുത്തവും ഇല്ല. 2011 മേയിൽ തിരുവനന്തപുരം ജില്ലയിൽ 156 ക്വാറികളാണുണ്ടായിരുന്നത്. അനുമതി റദ്ദാക്കിയത് 5 എണ്ണത്തിന്റെ മാത്രമെന്ന് മന്ത്രി പറയുന്നു. എന്നിട്ടും നിലവിലുള്ളത് വെറും ആറ് ക്വാറികൾ മാത്രം. കൊല്ലം ജില്ലയിൽ ആകെ ഉണ്ടായിരുന്നത് 73 ക്വാറികൾ മാത്രം. എന്നാൽ 99 ക്വാറികളുടെ അനുമതി റദ്ദാക്കി. നിലവിലുള്ളത് 57 എണ്ണം. പൊരുത്തപ്പെടാത്ത ഈ കണക്കിന് പിന്നിലെ കളി ദുരൂഹത ഉണർത്തുന്നു. പത്തനംതിട്ടയിൽ 146 ക്വാറികളാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നെണ്ണത്തിന്റെ അനുമതി റദ്ദുചെയ്തു. നിലവിൽ 39 ക്വാറികൾ മാത്രമെ പ്രവർത്തിക്കുന്നുള്ളൂവത്രെ. കോട്ടയത്ത് 240 ക്വാറികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത് 50 എണ്ണം മാത്രം. 116 ക്വാറികളുടെ അനുമതി റദ്ദുചെയ്തുവെന്ന് പറയുമ്പോൾ കണക്കിലെ പൊരുത്തക്കേട് കൂടുതൽ വ്യക്തമാകുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ക്വാറികൾ പ്രവർത്തിച്ചിരുന്നത് എറണാകുളം ജില്ലയിലാണ്. 280 ക്വാറികൾ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ 73 എണ്ണം മാത്രമെ പ്രവർത്തിക്കുന്നുള്ളൂവെന്നാണ് പറയുന്നത്. 105 ക്വാറികളുടെ അനുമതിയാണ് ജില്ലയിൽ റദ്ദുചെയ്തിട്ടുള്ളത്. ഇടുക്കിയിൽ 87 ക്വാറികൾ ഉണ്ടായിരുന്നത് ഇപ്പോൾ 21 ആയി കുറഞ്ഞു. 2011 ന് ശേഷം വയനാട്ടിൽ റദ്ദാക്കപ്പെട്ട ക്വാറികളുടെ കണക്ക് വ്യക്തമാക്കപ്പെട്ടിട്ടില്ല. 114 ക്വാറികൾ പ്രവർത്തിച്ചിരുന്ന ഇവിടെ നിലവിൽ 54 എണ്ണം മാത്രമെ ഉള്ളൂവെന്നാണ് പറയപ്പെടുന്നത്. കാസർഗോഡിൽ 142 ക്വാറികൾ ഉണ്ടായിരുന്നെങ്കിലും നിലവിൽ അത് ഏഴായി ചുരുങ്ങിയെന്ന് കണക്കിൽ വ്യക്തമാകുന്നു. ഇവിടെ വെറും രണ്ടെണ്ണത്തിന്റെ അനുമതിയാണ് റദ്ദാക്കിയിട്ടുള്ളത്.
കണ്ണൂരിൽ നാലുവർഷം മുമ്പുണ്ടായിരുന്ന 39 ക്വാറികളും ഇപ്പോഴൂം നിലനിൽക്കുന്നു. അതോടൊപ്പം ഇവിടെ 149 ക്വാറികൾ റദ്ദാക്കിയെന്നും പറയുന്നു. ഈ കണക്കിലെ കളികൾ തന്നെയാണ് സംഭാവനയായി 'യാത്ര'ക്കാരുടെ പോക്കറ്റിലേക്ക് വൻ തുക എത്തിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ ആര് അധികാരത്തിൽ വരുമെന്ന് അറിയാത്തതിനാൽ ചോദിക്കുന്ന പണം കൊടുക്കേണ്ട ഗതികേടിലാണ് ക്വാറി ഉടമകൾ. ഇതുകൊണ്ട് മാത്രം തീരുന്നില്ല. ഇനി തെരഞ്ഞെടുപ്പാണ് വരുന്നത്. അന്നും ചോദിക്കുന്ന പണം കൊടുക്കേണ്ടി വരും.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ക്വാറികളിൽ ഭൂരിഭാഗവും സർക്കാർ പുറമ്പോക്ക് കൈയേറി പൊട്ടിക്കുന്നുണ്ട്. അതിനൊന്നും റോയൽറ്റിയും നൽകുന്നില്ല. ഇതു കാരണം സർക്കാരിന് കോടികളുടെ റവന്യൂ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍