Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എല്ലാ ആരോപണങ്ങളും തള്ളി കൂസലില്ലാതെ ഫ്രാങ്കോ മുളയ്ക്കൽ; കന്യാസ്ത്രീയുടെ തെളിവുകൾ മിക്കതും എഡിറ്റ് ചെയ്തതെന്ന് പറഞ്ഞ് വാദിയെ പ്രതിയാക്കാൻ ശ്രമം; പീഡിപ്പിച്ചുവെന്ന് പറയുമ്പോൾ തൊട്ടടുത്ത ദിവസം അടുത്തിടപഴകിയത് എങ്ങനെയെന്നും അന്വേഷണ സംഘത്തോട് മെത്രാൻ; ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യൽ ഇന്നത്തേക്ക് അവസാനിച്ചു; ബിഷപ്പിന് നേരെ കരിങ്കൊടി; ചോദ്യം ചെയ്യൽ നാളെയും തുടരും; ഒന്നും പറയാറായിട്ടില്ലെന്ന് എസ്‌പി

എല്ലാ ആരോപണങ്ങളും തള്ളി കൂസലില്ലാതെ ഫ്രാങ്കോ മുളയ്ക്കൽ; കന്യാസ്ത്രീയുടെ തെളിവുകൾ മിക്കതും എഡിറ്റ് ചെയ്തതെന്ന് പറഞ്ഞ് വാദിയെ പ്രതിയാക്കാൻ ശ്രമം; പീഡിപ്പിച്ചുവെന്ന് പറയുമ്പോൾ തൊട്ടടുത്ത ദിവസം അടുത്തിടപഴകിയത് എങ്ങനെയെന്നും അന്വേഷണ സംഘത്തോട് മെത്രാൻ; ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യൽ ഇന്നത്തേക്ക് അവസാനിച്ചു; ബിഷപ്പിന് നേരെ കരിങ്കൊടി; ചോദ്യം ചെയ്യൽ നാളെയും തുടരും; ഒന്നും പറയാറായിട്ടില്ലെന്ന് എസ്‌പി

അർജുൻ സി വനജ്

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിക്കുമ്പോൾ ബിഷപ്പിന്റെ അറസ്റ്റുണ്ടാകില്ല എന്ന് ഉറപ്പായി കഴിഞ്ഞു. പ്രതിരോധിച്ച് തന്നെയാണ് ആദ്യഘട്ടത്തിൽ ബിഷപ്പ് 104 ചോദ്യങ്ങളെ നേരിട്ടത്. 2014 മെയ് മാസത്തിൽ ആദ്യമായി മഠത്തിൽ പോയെങ്കിലും അവിടെ തങ്ങിയില്ലെന്നും ബിഷപ്പ് പറയുന്നു. കന്യാസ്ത്രീ പരാതിയിൽ പറയുന്ന കാര്യങ്ങൾ എല്ലാം നിഷേധിച്ചായിരുന്നു ബിഷപ്പ് ചോദ്യം ചെയ്യലിലുടനീളം മൊഴി നൽകിയത്. പരാതിക്കാരി ഹാജരാക്കിയ പല തെളിവുകളും സന്ദേശങ്ങളുടെ പകർപ്പും എഡിറ്റ് ചെയ്തു എന്ന വാദിയ പ്രതിയാക്കുന്ന വാദവും മെത്രാൻ ഉന്നയിച്ചു.

എന്നാൽ അറസ്റ്റ് ഇന്ന് ഉണ്ടായില്ലെങ്കിലും നാളെ വീണ്ടും ചോദ്യം ചെയ്യൽ തുടരും എന്നാണ് അനവേഷണ സംഘം വ്യക്തമാക്കുന്നത്. ഇന്ന് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഒന്നും തന്നെ പറയാൻ കഴിയില്ലെന്നും അത് അന്വേഷണ പുരോഗതിയിൽ ഉൾപ്പെടുന്ന കാര്യമാണ് എന്നുമാണ് കോട്ടയം എസ്‌പി ഹരിശങ്കർ പ്രതികരിച്ചത്.മൊഴി പരിശോധിച്ച ശേഷം മാത്രമേ അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കൂ.

മഠത്തിൽ താമസിച്ചുവെന്ന പറയുന്ന രേഖകൾ കന്യാസ്ത്രീ മഠത്തിൽ നിന്നും തിരുത്തിയതാകും എന്നും ബിഷപ്പ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇത് തെറ്റാണ് എന്ന ബിഷപ്പിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി പുറത്തേക്ക് കൊണ്ട് വന്ന സമയത്ത് എഐവൈഎഫ് പ്രതിഷേധവും സ്ഥലത്തുണ്ടായി. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ വാഹനത്തിന്റെ അടുത്ത് വരെ എത്തിയത്. ഇവർ നേരത്തെ തന്നെ സ്ഥലത്ത് തമ്പടിച്ചിരുന്നു.

നാളെയും ചോദ്യം ചെയ്യൽ തുടരും. താൻ നിരപരാധിയാണെന്ന് ആവർത്തിച്ച് പറയുകയായിരുന്നു ബിഷപ്പ്. മെയ് 5 ന് കുറവിലങ്ങാട് മഠത്തിൽ പോയെങ്കിലും അവിടെ താമസിച്ചിട്ടില്ല. സംഭവം നടന്ന ദിവസങ്ങളിൽ താൻ മഠത്തിൽ പോയിട്ടേയില്ല. കന്യാസ്ത്രീ ഭാവവ്യത്യാസമില്ലാതെ ചടങ്ങിൽ ബിഷപ്പിനൊപ്പം പങ്കെടുത്തു. പീഡനം നടന്നുവെന്ന് പറയുന്നതിന്റെ തൊട്ടടുത്ത ദിവസം എങ്ങനെയാണ് അടുത്തിടപഴകിയതെന്നും ബിഷപ്പ് ചോദിക്കുന്നു. അതിലൊന്ന് മെയ് 6 ന് കന്യാസ്ത്രീയുടെ വീട്ടിൽ എത്തിയ പരിപാടി. അവിടെ ഒരു കുഴപ്പവുമില്ലാതെ കന്യാസ്ത്രീ നിൽക്കുന്നു. വീഡിയോ ദൃശ്യങ്ങളുടെ പൂർണരൂപമാണ് ബിഷപ്പ് കൈമാറിയത്.

2014 മെയ് 5 ന് ബിഷപ്പും കന്യാസ്ത്രീയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം നടത്തി. പ്രശ്നമുണ്ടായെങ്കിൽ എങ്ങനെ കന്യാസ്ത്രീ അടുത്തിടപെടും എന്നും ബിഷപ്പ് അന്വേഷണ സംഘത്തോട് ചോദിക്കുന്നു. 104 ചോദ്യങ്ങളാണ് ചോദിച്ചത്. ഇവിടേക്ക് വന്നയുടൻ തന്നെ ബിഷപ്പ് പറഞ്ഞ കാര്യം, കന്യാസ്ത്രീ ദുരാരോപണം ഉന്നയിക്കുകയാണ്. വ്യാജമായ മൊഴിയാണ് കന്യാസ്ത്രീയുടേത്. പ്രധാനമായും ഉണ്ടായത് 2014 മെയ് 5 ന് പോയിരുന്നോ? ആദ്യത്തെ മൊഴിയിൽ അന്ന് തൊടുപുഴയിലായിരുന്നു എന്നാണ് പറഞ്ഞത്. ഇപ്പോൾ മൊഴി കൊടുത്തിരിക്കുന്നത് അവിടെ താമസിച്ചിരുന്നില്ല. 13 തവണ പീഡിപ്പിച്ചു എന്ന് കന്യാസ്ത്രീ പറയുന്നു. ബിഷപ്പ് പറഞ്ഞത് 9 ദിവസമേ അവിടെ താമസിച്ചിരുന്നുള്ളൂ. ലോഗ്ബുക്ക് തിരുത്തിയത് കന്യാസ്ത്രീകളാണെന്ന് ബിഷപ്പ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അത് ശരിയല്ലെന്നാണ് വിവരം കിട്ടിയത്.

ഇന്ന് രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ ഏഴ് മണിക്കൂറോളം നീണ്ടു നിന്നു. ചോദ്യം ചെയ്യലിൽ താൻ നിരപരാധിയെന്ന വാദം ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ആവർത്തിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളിൽ മഠത്തിൽ താമസിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തോട് ചോദ്യം ചെയ്യലിനിടെ ബിഷപ് പറഞ്ഞു. പീഡന പരാതിക്കു പിന്നിൽ ദുരുദ്ദേശ്യമാണുള്ളത്. ചോദ്യാവലി പ്രകാരം തന്നെ മറുപടി വേണമെന്ന് ബിഷപിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. രാവിലെ പതിനൊന്നരയോടെ ആരംഭിച്ച ചോദ്യം 6.30 വരേ തുടർന്നു. കോട്ടയം എസ്‌പി ഹരിശങ്കറും വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷുമാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്ക് വന്ന ബിഷപ്പിന് നേരെ എഐവൈഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ കരിങ്കോടി വീശി. പ്രതിഷേധക്കാർ വാഹനത്തിൽ അടിക്കുകയും ചെയ്തു.അതിനിടെ, കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിലേക്കു മാറ്റി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ സമരപ്പന്തലിൽ നിരാഹാരത്തിലായിരുന്ന ഇവരെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആശുപത്രിയിലും നിരഹാരം തുടരുമെന്ന് സഹോദരി അറിയിച്ചു.

ജലന്ധറിൽ നിന്ന് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ബിഷപ് രാവിലെ 11 മണിയോടെയാണ് പൊലീസ് അകമ്പടിയോടെ തൃപ്പൂണിത്തുറ ്രൈകംബ്രാഞ്ച് ഓഫിസിൽ ഹാജരായത്. പത്തുമണിക്ക് ഹാജരാകാനായിരുന്നു ബിഷപ്പിനു ലഭിച്ച നിർദ്ദേശം. ്രൈകംബ്രാഞ്ച് ഓഫിസിലെ ഹൈടെക് ചോദ്യം ചെയ്യൽ മുറിയിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യാൻ സൗകര്യം ഒരുക്കിയത്. തൃശൂർ അയ്യന്തോളിലുള്ള സഹോദരനും ബിസിനസുകാരനുമായ ഫിലിപ്പിന്റെ വീട്ടിൽ നിന്നാണ് ബിഷപ് രാവിലെ തൃപ്പൂണിത്തുറയിലേക്കു തിരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP