കോടതി ഇടപെടലിനെ തുടർന്നു പരസ്യം നൽകിയപ്പോൾ വിവരാവകാശ കമ്മീഷണറാകാൻ അപേക്ഷ നൽകിയത് 300 പേർ! നാല് ഒഴിവിലേക്ക് 12 പേരെ ഷോർട്ട് ലിസറ്റ് ചെയ്ത് സർക്കാർ; ഇഷ്ടക്കാരെ പലരേയും തിരുകി കയറ്റുക പ്രയാസം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് വിവരാവകാശ കമ്മീഷണറാകാൻ അപേക്ഷ നൽകിയത് 300 പേർ. ഹൈക്കോടതി ഇടപെടലിനെ തുർന്നാണ് വിവരാവകാശ കമ്മീഷണർമാരുടെ നാല് ഒഴിവുകളിലേക്ക് നിയമനം നടത്താൻ സർക്കാർ പൊതുവിജ്ഞാപനം പുറത്തിറക്കിയത്. നിയമം, മാദ്ധ്യമപ്രവർത്തനം, മാനേജ്മെന്റ് ഉൾപ്പെടെയുള്ള ഏഴ് മേഖലകളിൽ അറിവും അനുഭവജ്ഞാനവും ആയിരുന്നു യോഗ്യതകൾ. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷകരുടെ എണ്ണം കൂടിയപ്പോൾ വെട്ടിലായത് സർക്കാരാണ്. മുൻകാലങ്ങളിൽ സർക്കാരിന്റെ നോമിനേഷനായിരുന്നു നടന്നിരുന്നത്. അപേക്ഷ ക്ഷണിച്ചതോടെ പല പ്രമുഖരും പട്ടികയിൽ നിന്ന് ഒഴിവായി എന്നാണ് സൂചന.
സംസ്ഥാന വിവരാവകാശ കമ്മീഷനിൽ പതിനായിരക്കണക്കിന് പരാതികൾ തീർപ്പാകാതെ കിടക്കുന്ന സാഹചര്യത്തിലാണ് ഒഴിവുള്ള നാലുസ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷണർ തസ്തികയിലേക്ക് നിയമനം നടത്താൻ സർക്കാർ ശ്രമിച്ചത്. കെപിസിസി സെക്രട്ടറി, ഡിസിസി ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാരെ കുത്തി നിറച്ച് നിയമനം നടത്താനായിരുന്നു നീക്കം. കമ്മീഷണർമാരുടെ നിയമനം പൊതുവിജ്ഞാപനത്തിലൂടെ സുതാര്യമായി നടത്തണമെന്നാണ് സുപ്രീംകോടതിയുടെ മാർഗനിർദ്ദേശം. ഈ സാഹചര്യത്തിൽ സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് ആറാഴ്ചയ്ക്കകം വിജ്ഞാപനം പുറത്തിറക്കി നിയമനം നടത്താൻ ഹൈക്കോടതി ചീഫ് ജസ്ററീസ് അശോക് ഭൂഷൻ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ഉത്തരവിറക്കി.
ഇതോടെയാണ് കമ്മീഷണർമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ സർക്കാർ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിയമം, സാമൂഹ്യസേവനം, മാദ്ധ്യമപ്രവർത്തനം, മാനേജ്മെന്റ്, ഭരണം, ഭരണനിർവ്വഹണം എന്നിവയിൽ അറിവും അനുഭവജ്ഞാനവും ഉള്ള സംസ്ഥാനത്തെ ഏത് പൗരനും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. പൊതു ജീവിതത്തിൽ ഔന്നത്യമുള്ളയാളാകണം അപേക്ഷകൻ. എംപിമാർ, എംഎൽഎമാർ എന്നിവർക്ക് അപേക്ഷിക്കാനാകില്ല. അപേക്ഷകൻ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോട് ബന്ധപ്പെട്ടിരിക്കുവാനും പാടില്ല. ആദായകരമായ ഉദ്യോഗം വഹിക്കുന്നവർക്കും ബിസിനസ്സുകാർക്കും അപേക്ഷിക്കാൻ പടില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു. ഡിസംബർ 15 നകം പൊതുഭരണസെക്രട്ടറിക്ക് അപേക്ഷ അയക്കാനായിരുന്നു നിർദ്ദശം. ഇങ്ങനെ കിട്ടിയ അപേക്ഷകളാണ് സർക്കാരിനെ വെട്ടിലാക്കിയത്.
വിവരാവകാശ പ്രവർത്തൻ ഡിബി ബിനുവും അടക്കമുള്ളവർ കമ്മീഷണർമാരാകാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിലെ കള്ളത്തരം സർക്കാർ തിരിച്ചറിയുകയാണ്. സാധാരണ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിസഭയിലെ ഒരു അംഗവും ചേർന്നാണ് വിവരാവകാശ കമ്മീഷണറെ ശുപാർശ ചെയ്യുക. ഇതിനാണ് കോടതി ഇടപെടലിലൂടെ മാറ്റം വന്നത്. അഭിമുഖ പരീക്ഷ നടത്തിയ അംഗത്തെ തെരഞ്ഞെടുക്കാനാണ് നിർദ്ദേശം. 300ലേറെ പേരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് അഭിമുഖം നടത്തുക അപ്രായോഗികമാണ്. ഈ സാഹചര്യത്തിലാണ് നാല് ഒഴിവുകൾക്കായി 12 പേരുടെ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കിയത്. ഭരണ നേതൃത്വത്തിന് വേണ്ടപ്പെട്ടവർമാത്രമാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. എന്നാൽ ഈ ഷോർട്ട് ലിസ്റ്റ് എങ്ങനെ ഉണ്ടാക്കിയെന്നതും വിവാദങ്ങളിലേക്ക് പോകും.
ഇതിലെ മാനദണ്ഡം കോടതിയിൽ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെ എങ്കിൽ വലിയ നിയമപ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ കടക്കും. രാഷ്ട്രീയക്കാരെ തിരുകി കേറ്റുക അസാധ്യവുമാകും. അതിനാൽ കരുതലോടെ മാത്രമേ തീരുമാനം എടുക്കൂ. അതിനിടെ വിവരാവകാശ കമ്മീഷണറാകാൻ ശ്രമിച്ച പലരും ഇതെല്ലാം മനസ്സിലാക്കി പിന്മാറി കഴിഞ്ഞു. മാദ്ധ്യമപ്രവർത്തകരായ എൻപി രാജേന്ദ്രനും സണ്ണിക്കുട്ടി എബ്രഹാമും വച്ചൂച്ചിറ മധുവും അജിത് കുമാറും പട്ടികയിൽ ഉൾപ്പെട്ടതായി സൂചനയുണ്ട്. ഇതിലെ മറ്റ് പേരുകാരുടെ വിവരം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതി അഭിമുഖം നടത്തി ശുപാർശ ഗവർണ്ണർക്ക് കൈമാറണം. നിലവിലെ സാഹചര്യത്തിൽ 12 പേരുകൾ ഗവർണ്ണർക്ക് കൈമാറാനാണ് നീക്കം. അങ്ങനെ വന്നാൽ വിവരാവകാശ കമ്മീഷണറെ അന്തിമമായി കണ്ടെത്തുക ഗവർണ്ണർ പി സദാശിവമാകും.
മുഖ്യ വിവരാവകാശ കമ്മീഷണർ സിബി മാത്യൂസിനെ കൂടാതെ മറ്റ് അഞ്ച് അംഗ കമ്മീഷൻ അംഗങ്ങൾ കൂടി അടങ്ങുന്നതാണ് കമ്മീഷൻ. എന്നാൽ സിബി മാത്യൂസിന് പരുറമെ ഒരംഗം മാത്രമാണ് ഇപ്പോഴുള്ളത്. സോണി തെങ്ങമം, കെ.നടരാജൻ, സിഎസ് ശശികുമാർ, ഡോ.കുര്യാസ് കുമ്പളക്കുഴി, എ.എൻ.ഗുണവർദ്ധനൻ എന്നിവരായിരുന്നു മറ്റ് കമ്മീഷൻ അംഗങ്ങൾ. ഇതിൽ ഡോ.കുര്യാസ് കുമ്പളക്കുഴി മാർച്ചിലും, എം.എൻ. ഗുണവർദ്ധനൻ ഏപ്രിലിലും സോണി തെങ്ങമം ഓഗസ്റ്റിലും വിരമിച്ചിരുന്നു. കെ.നടരാജൻ രണ്ടുവർഷമായി സസ്പെൻഷനിലാണ്. ഇദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിലുമാണ്. നിലവിൽ മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷൻ അംഗം സി.എസ്.ശശികുമാറുമാണ് കമ്മീഷന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്.
മുഖ്യ വിവരാവകാശ കമ്മീഷണറായ സിബി മാത്യൂസിന് ഈ വർഷം ഏപ്രിൽ വരെയേ കാലവധിയുള്ളൂ. എന്നാൽ ഈ സമയമാകുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് എത്തും. അതുകൊണ്ട് തന്നെ സർക്കാരിന് തീരുമാനം എടുക്കാൻ കഴിയുകയുമില്ല. ഈ സാഹചര്യത്തിൽ സിബി മാത്യൂസിനെ രാജിവയ്പ്പിച്ച് പുതിയ ആളെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കാനും ശ്രമിച്ചിരുന്നു. വിജിലൻസ് ഡിജിപിയായിരുന്ന വിൻസൺ എം പോളിന് വേണ്ടിയായിരുന്നു അത്. എന്നാൽ ബാർ കോഴയിൽ വിജിലൻസ് അന്വേഷണ വിവാദങ്ങളോടെ തൽക്കാലം ഇത് വേണ്ടെന്ന് വച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് അധികാരത്തിലെത്തിയാൽ വിവരാവകാശ കമ്മീഷണറായി നിലവിലെ ചീഫ് സെക്രട്ടറി ജിജി തോംസണെ നിയമിക്കുമെന്നാണ് സൂചന. അതിനുള്ള ചർച്ചകൾ അണിയറയിൽ സജീവമാണ്. എന്നാൽ ഇടതു പക്ഷം അധികാരത്തിലെത്തിയാൽ കാര്യങ്ങൾ മാറി മറിയും.
വിവരാവകാശ അപേക്ഷകളുമായി ബന്ധപ്പെട്ട അപ്പീലുകളും പരാതികളും പരിഹരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം കമ്മീഷനുണ്ട്. ഏതെങ്കിലും വിവരാവകാശ അപേക്ഷയിൽ വ്യക്തത വന്നില്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പിലെ വിവരാവകാശ ചുമതലയുള്ള ഉദ്യോഗസ്ഥനുമുമ്പാകെ അപ്പീൽ നൽകാം. അവിടെയും പരിഹരിക്കപ്പെട്ടില്ലെങ്കിൽ രണ്ടാമത്തെ അപ്പീൽ പരിഗണിച്ച് നടപടിയെടുക്കേണ്ടത് വിവരാവകാശ കമ്മീഷന്റെ ചുമതലയാണ്. വിവരാവകാശ അപേക്ഷകൾ മാനദണ്ഡങ്ങൾ ലംഘിച്ച് നിരസിക്കുകയോ മറുപടി നൽകാതിരിക്കുകയോ ചെയ്താൽ വിവരാവകാശ കമ്മീഷൻ മുമ്പാകെ പരാതി നൽകാം. ഇത്തരം അപ്പീലുകളിലും പരാതികളിലും ബന്ധപ്പെട്ട ഫയലുകൾ വിളിച്ചുവരുത്തി പരിശോധിക്കുകയും ഇരുപക്ഷത്തിന്റെയും വാദം കേട്ട് പരിഹാരമുണ്ടാക്കുകയും ചെയ്യേണ്ട ചുമതല കമ്മീഷനാണ്.
എന്നാൽ കമ്മീഷനിലെ അംഗബലം കേവലം രണ്ടായി ചുരുങ്ങിയതോടെ അപ്പീലുകളും പരാതികളും കമ്മീഷനിൽ കെട്ടിക്കിടക്കുകയാണ്. ഈ സാഹചര്യത്തിൽ കമ്മീഷൻ അംഗങ്ങളുടെ നിയമനം ഇനിയും വൈകിക്കൊണ്ട് പോകാൻ സർക്കാരിന് കഴിയാത്ത സ്ഥിതിയാണുള്ളത്.
Stories you may Like
- ഫാ.മാത്യൂസ് വാഴക്കുന്നത്തിന് എതിരെ കർശന നടപടിക്ക് സമ്മർദ്ദം
- 'ഡാഷ് മോൻ' വിളി; ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടി
- ടൈംഡ് ഔട്ട് വിവാദത്തിൽ തെളിവ് പുറത്തുവിട്ട് ഏയ്ഞ്ചലോ മാത്യൂസ്
- യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്;
- ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് ഓർത്തഡോക്സ് സഭാധ്യക്ഷൻ വിശദീകരണം തേടി
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍