മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുടെ സിനിമയുടെ നിർമ്മാണ ചുമതല ഏറ്റെടുത്തു; മോദിക്ക് സ്തുതിപാടി പിറന്നാൾ ദിനത്തിൽ മംഗളപത്രം പോലെ കത്തെഴുതി; റാഫേൽ വിമാന ഇടപാട് നേടിയെടുക്കാൻ അനിൽ അംബാനി രണ്ട് രാഷ്ട്രനേതാക്കളെയും വേണ്ടും വിധം സോപ്പിട്ടു; റാഫേൽ ഇടപാടിൽ ഫ്രാൻസ്വാ ഓളേന്ദിന്റെ വെളിപ്പെടുത്തലോടെ മോദി ഗവൺമെന്റിനെ കാത്തിരിക്കുന്നത് ബൊഫേഴ്സിൽ തട്ടിവീണ രാജീവ് സർക്കാറിന്റെ ഗതിയോ?
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് റാഫേൽ യുദ്ധവിമാന ഇടപാടിലെ വെളിപ്പെടുത്തൽ. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഓളേന്ദിന്റെ വെളിപ്പെടുത്തലോടെ പ്രതിരോധിക്കാൻ ആവാത്ത വിധത്തിലുള്ള രാഷ്ട്രീയ വിവാദമായി ഈ ഇടപാട് മാറിക്കഴിഞ്ഞു. രണ്ടാം യുപിഎ സർക്കാറിന് മേൽ ഈ ആരോപണങ്ങൾ കെട്ടിവെക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ച മട്ടില്ല. പ്രതിരോധിക്കാൻ വേണ്ടി നടത്തിയ ആരോപണങ്ങൾ ഇപ്പോൾ വീണ്ടും അവർക്ക് തന്നെ തിരിച്ചടിയായി മാറിയ ഘട്ടത്തിലാണ്. മുകേഷ് അംബാനി കണ്ണുവെച്ച വിമാനക്കരാർ കോർപ്പറേറ്റ് ചരടുവലികൾ നടത്തിയാണ് അനിൽ അംബാനി ദസ്സേൾട്ടിന്റെ മറവിൽ സ്വന്തമാക്കിയത്.
ഇതിനായി രണ്ട് രാഷ്ട്രത്തലവന്മാരെ അദ്ദേഹം സ്വാധീനിച്ചു. റാഫേൽ യുദ്ധവിമാന കരാർ ഒപ്പിടുന്നതിന് തൊട്ടുമുമ്പ് അനിൽ അംബാനിയുടെ റിലയൻസ് എന്റർടെയ്ന്മെന്റ് ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാൻസ്വാ ഓളന്ദിന്റെ ജീവിതപങ്കാളി ജൂലി ഗെയതിനെ ചലച്ചിത്രനിർമ്മാണത്തിന് സാമ്പത്തികമായി സഹായിച്ചാണ് അന്ന് സോപ്പിടൽ തന്ത്രം നടത്തിയത്. 2016 റിപ്പബ്ലിക് ദിനത്തിൽ ഓളന്ദായിരുന്നു മുഖ്യാതിഥി. അതിന് രണ്ടുദിവസംമുമ്പാണ് റിലയൻസ് എന്റർടെയ്ന്മെന്റ് സിനിമയെടുക്കാൻ ഗെയതുമായി ധാരണയിലെത്തിയത്.
അന്നത്തെ ഇന്ത്യാ സന്ദർശനത്തിന്റെ മറവിൽ കൂടിയാണ് റിലയൻസ് നിർമ്മാണ കരാറിൽ കടന്നു കൂടിയതെന്നാണ് വ്യക്തമാകുന്നത്. അതേ വർഷം അവസാനത്തോടെ റിലയൻസ് ഡിഫൻസിന് 51 ശതമാനം ഓഹരിപങ്കാളിത്തമുള്ള ദാസ്സൂദ് റിലയൻസ് എയ്റോസ്പെയ്സ് ലിമിറ്റഡിന് 59,000 കോടി രൂപയുടെ റാഫേൽ കരാർ ലഭിക്കുകയും ചെയ്തു. റാഫേൽ ഇടപാടിൽ കോടികണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന ആരോപണത്തിനിടെയാണ് പുതിയ വെളിപ്പെടുത്തൽ. ഇത് കേന്ദ്രസർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
അവിടം കൊണ്ടും തീർന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിക്കൊണ്ട് അദ്ദേഹത്തിന്റെ 66ാം പിറന്നാൾ ദിനം അനിൽ അംബാനി വിശദമായി തന്നെ കത്തയച്ചിരുന്നു. തന്നെ സഹായിച്ചതിന്റെ ഉപകാര സ്മരണയായിട്ടു കൂടിയായിരുന്നു ഈ കത്ത്. പിതാവ് ധീരുബായ് അംബാനിയുടെ കാര്യങ്ങൾ അടക്കം എണ്ണിപ്പറഞ്ഞു കൊണ്ടായിരുന്നു ഈ കത്ത്. ഇങ്ങനെ ഇപ്പോൾ ഈ വിവാദത്തിലൂടെ രണ്ട് പ്രമുഖ നേതാക്കളാണ് അന്തർദേശീയ തലത്തിൽ വിവാദത്തിലായിരിക്കുന്നത്.
റിലയൻസിന്റെ സ്വാധീനവും ഇടപെടലും വ്യക്തമാക്കുന്നതാണ് റാഫേൽ കരാറിലെ ഓരോ നടപടിയും. പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ഏപ്രിൽ 10ന് പാരീസ് സന്ദർശനത്തിനിടെയാണ് റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ 'സാമ്പത്തിക വിഷയങ്ങളുടെ' പേരിൽ അന്തിമകരാർ ഒപ്പിടുന്നത് നീണ്ടുപോയി. അനിൽ അംബാനി 2016 ജനുവരി 24ന് ഗെയതിന്റെ ചിത്രത്തിനായി പണംമുടക്കുമെന്ന് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ജനുവരി 26ന് മോദിയും ഓളന്ദും ഡൽഹിയിൽ റാഫേൽ ധാരണപത്രം ഒപ്പിട്ടു. സെപ്റ്റംബർ 23ന് ഇന്ത്യയുടെയും ഫ്രാൻസിന്റെയും പ്രതിരോധമന്ത്രിമാർ കരാർ ഉറപ്പിച്ചു. പ്രാഥമികധാരണയിൽ പറഞ്ഞതിന്റെ മൂന്നിരട്ടി വില നൽകിയാണ് കരാർ ഉറപ്പിച്ചത്
ഒക്ടോബർ മൂന്നിന് ഫ്രഞ്ച് കമ്പനി ദാസ്സൂദും റിലയൻസ് ഡിഫൻസും സംയുക്ത സംരംഭം പ്രഖ്യാപിച്ചു. 2017 ജൂണിൽ ദാസ്സൂദ് റിലയൻസ് എയ്റോസ്പെയ്സ് ലിമിറ്റഡ് (ഡിആർഎഎൽ) നിലവിൽവന്നു. ഒക്ടോബർ 27ന് നാഗ്പുരിൽ ഡിആർഎഎൽ നിർമ്മാണശാലയ്ക്ക് ശിലയിട്ടു. ഡിസംബർ 10ന് റിലയൻസ്ഗെയത് സിനിമ പുറത്തുവന്നു. 201314 മുതൽ 201617 വരെ റിലയൻസ് എന്റർടെയ്ന്മെന്റ് നഷ്ടത്തിലാണ് പ്രവർത്തിച്ചിരുന്നതെന്ന് കമ്പനി രജിസ്ട്രാർ ഓഫീസ് രേഖ വ്യക്തമാക്കുന്നു. തുടർച്ചയായി നഷ്ടത്തിൽ പ്രവർത്തിച്ച കമ്പനി ലാഭം ഉറപ്പില്ലാത്ത ഫ്രഞ്ച് ചലച്ചിത്രത്തിനുവേണ്ടി പണംമുടക്കിയത് ദുരൂഹമാണ്. 98 മിനിറ്റ് ദൈർഘ്യമുള്ള ''തൗത്ല ഹൗത്' എന്ന ഈ സിനിമ ഇന്ത്യയിൽ റിലീസ് ചെയ്തിട്ടുമില്ല.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിന് ലഭിച്ച ഏറ്റവും നല്ല വടിയാണ് റാഫേൽ ഇടപാട്. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഓളന്ദിന്റെ റഫേൽ വെളിപ്പെടുത്തലോടെ ബൊഫോഴ്സിൽ തട്ടിവീണ രാജീവ് ഗാന്ധി സർക്കാരിന്റെ പാതയിലാണോ മോദി സർക്കാറന്നെ ആശങ്കയും ഇതോടെ ഉയരുന്നുണ്ട്. 400 പീരങ്കി തോക്ക് വാങ്ങുന്നതിനായി സ്വീഡിഷ് ആയുധക്കമ്പനിയായ ബൊഫോഴ്സുമായി 1437 കോടി രൂപയുടെ കരാർ ഉണ്ടാക്കിയതിനു പിന്നിൽ അഴിമതിയുണ്ടെന്ന ആക്ഷേപമാണ് 1989ൽ രാജീവ് ഗാന്ധി സർക്കാരിനെ വീഴ്ത്തിയത്. 60 കോടി രൂപയുടെ കോഴപ്പണമാണ് ബൊഫോഴ്സ് ഇടപാടിനു പിന്നിൽ ആരോപിക്കപ്പെട്ടത്. സമാനമായി വിധത്തിലാണ് കൂടുതൽ തെളിവുകൾ സഹിതമാണ് റഫേൽ ഇടപാടിൽ മോദി വിവാദ നായകനായിരിക്കുന്നത്.
ഫ്രഞ്ച് വിമാനക്കമ്പനിയായ ദസ്സാൾട്ടിൽനിന്ന് 36 റഫേൽ യുദ്ധവിമാനം വാങ്ങുന്നതിനായി മോദി സർക്കാർ ഒപ്പിട്ട 60,000 കോടി രൂപയുടെ കരാറാണ് ഇപ്പോൾ വിവാദമായത്. കോഴയുടെ വ്യാപ്തി ഇനിയും പുറത്തുവന്നിട്ടില്ല. എന്നാൽ, കരാറിലൂടെ നേട്ടം കൊയ്തവർ ആരൊക്കെയെന്ന് വ്യക്തമായിക്കഴിഞ്ഞു. ബിസിനസുകളെല്ലാം തകർന്നടിഞ്ഞ് പ്രതിസന്ധിയിലായ അനിൽ അംബാനിക്കുതന്നെയാണ് മുഖ്യ നേട്ടം. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഓളന്ദിന്റെ ജീവിതപങ്കാളിയായ ചലച്ചിത്രതാരം ജൂലി ഗയേത്താണ് റഫേൽ ഇടപാടിലൂടെ നേട്ടമുണ്ടാക്കിയ മറ്റൊരാൾ. അംബാനിയും ഗയേത്തും പ്രത്യക്ഷ നേട്ടക്കാരാണ്. പ്രതിരോധ ഇടപാടുകളിൽ സ്വഭാവികമായ 'കമ്മിഷൻ' പണത്തിന്റെ ഗുണഭോക്താക്കൾ ആരൊക്കെയെന്നാണ് ഇനി വെളിപ്പെടേണ്ടത്.
റഫേൽ ഇടപാടിൽ അനിൽ അംബാനിയുടെ പങ്കാളിത്തം പുറത്തുവന്നതുമുതൽ മോദി സർക്കാർ വെട്ടിലാണ്. ഇരുമ്പുമറ തീർത്ത് കരാർ വ്യവസ്ഥകളെ മറച്ചുപിടിക്കാനുള്ള വ്യഗ്രതയിലാണ് സർക്കാരിപ്പോൾ. ധനമന്ത്രി അരുൺ ജെയ്റ്റ്ലി, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, നിയമമന്ത്രി രവിശങ്കർ പ്രസാദ് എന്നിവരെയാണ് കരാറിനെ പ്രതിരോധിക്കുന്നതിനായി മോദിയും ബിജെപിയും രംഗത്തിറക്കിയിട്ടുള്ളത്. കരാറിനെ ന്യായീകരിച്ച് പല ഘട്ടങ്ങളിലായി ഇവർ നടത്തിയിട്ടുള്ള പ്രസ്താവനകളാകട്ടെ പരസ്പരവിരുദ്ധവുമാണ്. തുടക്കം മുതൽ ഇരുമ്പുമറ തീർത്തു കൊണ്ടാണ് ഈ കരാറുമായി ബന്ധപ്പെട്ട വിവരങ്ങളെ മോദി സർക്കാർ മറുച്ചുവെച്ചത്.
r
ഇന്ത്യ വാങ്ങുന്ന 36 റഫേൽ വിമാനങ്ങളുടെ വില എത്രയെന്ന് സുരക്ഷാകാരണങ്ങളാൽ വെളിപ്പെടുത്താനാകില്ലെന്ന നിലപാടിലാണ് മന്ത്രി നിർമല സീതാരാമനും പ്രതിരോധമന്ത്രാലയവും. എന്നാൽ, മോദി സർക്കാരിനു കീഴിൽ മനോഹർ പരീക്കർ പ്രതിരോധമന്ത്രിയായിരിക്കെ ഏകദേശം 90,000 കോടി രൂപയുടേതാണ് റഫേൽ ഇടപാടെന്ന് പാർലമെന്റിൽ പറഞ്ഞിരുന്നു. മോദി ഒപ്പിട്ട കരാർപ്രകാരം വിമാനങ്ങളുടെ വില കുത്തനെ ഉയർന്നിട്ടുണ്ടെന്ന് മന്ത്രി നിർമല സമ്മതിക്കുന്നുണ്ട്. വിമാനത്തിൽ ഉപയോഗിക്കുന്ന ആയുധങ്ങളുടെയും മറ്റും വിലകൂടി ചേരുന്നതുകൊണ്ടാണ് ഇതെന്നാണ് പ്രതിരോധമന്ത്രിയുടെ വാദം.
എന്നാൽ, യുപിഎകാലത്തേതിനേക്കാൾ വിമാനങ്ങളുടെ അടിസ്ഥാനവിലയിൽ ഒമ്പതു ശതമാനം കുറവ് പുതിയ കരാറിൽ വന്നിട്ടുണ്ടെന്നും മൊത്തം 20 ശതമാനം കുറവുണ്ടെന്നുമാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറയുന്നത്. വില എങ്ങനെ കുറഞ്ഞുവെന്ന് വിശദീകരിക്കുന്നുമില്ല. കരാറിൽ ഉൾപ്പെട്ടിരിക്കുന്ന ദസ്സാൾട്ടും റിലയൻസുമാകട്ടെ ഒരു വിമാനത്തിൽ 1670 കോടി രൂപയാണ് ശരാശരി വിലയെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാകാരണങ്ങളാൽ പ്രതിരോധമന്ത്രാലയം വെളിപ്പെടുത്താത്ത വിലവിവരം സ്വകാര്യ കമ്പനി പുറത്തുവിട്ടെങ്കിൽ അവർക്കെതിരായി നിയമനടപടി സ്വീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
കരാറിൽ റിലയൻസ് ഇടംപിടിച്ചതിനെക്കുറിച്ച് മന്ത്രിമാർ പറയുന്നതിലും വൈരുധ്യങ്ങളുണ്ട്. റിലയൻസ് ഉൾപ്പെട്ടുകൊണ്ട് ഒരു കരാർ ഉള്ളതായി അറിയില്ലെന്നാണ് 2018 ഫെബ്രുവരിയിൽ നിർമല പറഞ്ഞത്. എന്നാൽ, റിലയൻസും ദസ്സാൾട്ടും ചേർന്നുള്ള സംയുക്ത സ്ഥാപനത്തിന് 2017 ഒക്ടോബർ 27ന് നാഗ്പുരിൽ തറക്കല്ലിട്ടിരുന്നു. ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറൻസ് പേർളിയാണ് തറക്കല്ലിട്ടത്. അന്ന് രാവിലെ നിർമലയുമായി അവർ കൂടിക്കാഴ്ചയും നടത്തി.
റിലയൻസിനെക്കുറിച്ച് 2017 ഒക്ടോബറിൽത്തന്നെ നിർമലയ്ക്ക് ബോധ്യമുണ്ടെന്നാണ് ആരോപണം. എന്തായാലും ദേശീയ തലത്തിൽ ബിജെപിയെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിടുന്നതാണ് ഇപ്പോഴത്തെ നടപടികൾ. രാഷ്ട്രീയമായി ഈ അവസരം പരമാധി ഉപയോഗപ്പെടുത്താൻ തന്നെയാണ് കോൺഗ്രസിന്റെ നീക്കം. ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് കോൺഗ്രസ് വൃത്തങ്ങളും നൽകുന്ന സൂചന.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്