ഖത്തറിനും ഈജിപ്തിനും വിലകുറച്ച് കിട്ടിയ വിമാനങ്ങൾ ഇന്ത്യയ്ക്കുണ്ടാക്കുന്നത് ശതകോടികളുടെ ഖജനാവ് നഷ്ടം; ലക്ഷ്യം നോക്കിക്കൊണ്ട് ബട്ടൺ അമർത്തുക മാത്രമാണ് പൈലറ്റിന്റെ ജോലി; ബാക്കിയെല്ലാം കംപ്യൂട്ടർ നോക്കിക്കോളും; ഇത്തരം സവിശേഷ ഉപകരണങ്ങളുടെ വില കൂടി ഉൾപ്പെടുത്തിയാണ് പുതിയ കരാറെന്ന് വിശദീകരിച്ച് പരീക്കറും; റഫേലിൽ സർക്കാർ പ്രതിരോധത്തിൽ തന്നെ; അനിൽ അംബാനിയുടെ റിലയൻസിൽ കുടുങ്ങി മോദി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഖത്തറും ഈജിപ്തിനും വിലകുറച്ചു കിട്ടിയ റഫേലിന് ഇന്ത്യ കൊടുക്കേണ്ടി വരുന്നത് വൻ വില. ഈ ചർച്ച പ്രതിപക്ഷം സജീവമാക്കുമ്പോൾ വിശദീകരണവുമായെത്തുകയാണ് മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറും എത്തുന്നു. ഫ്രാൻസിൽ നിന്നുള്ള റഫാൽ പോർവിമാന ഇടപാട് നഷ്ടക്കച്ചവടമല്ലെന്നും പോർ വിമാനത്തിന്റെ പേരിലല്ല, അതിലെ അത്യാധുനിക ഉപകരണങ്ങളുടെ പേരിലാണ് ഇത്രയും വില നൽകേണ്ടിവരുന്നതുമാണ് മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ പറയുന്നു. റഫേലിലെ അഴിമതിക്ക് വേണ്ടിയാണ് പരിക്കറിനെ ഗോവ മുഖ്യമന്ത്രിയാക്കി മാറ്റിയതെന്ന വിമർശനം സജീവമായിരുന്നു. ഇതിനിടെയാണ് പരീക്കറുടെ വിശദീകരണം. അതിനിടെ മോദി സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം റഫേൽ വലിയ ചർച്ചയ്ക്ക് വിഷയമാക്കുകയാണ്.
ഈ സാഹചര്യത്തിലാണ് പരീക്കർ വിശദീകരണവുമായെത്തുന്നത്. 'ഒരു പോർവിമാനമെന്നത് സാധാരണ വിമാനം പോലെയല്ല. വിമാനത്തിനു വേണ്ടിയുള്ള ചെലവ് പലപ്പോഴും ഇത്തരം ഇടപാടുകളിൽ ചെറിയ ഭാഗം മാത്രമായിരിക്കും. വിമാനത്തിലെ സവിശേഷവും ആധുനികവുമായ ഉപകരണങ്ങളുടെ വിലയാണ് തുകയുടെ വലിയ ഭാഗം. ഇവിടെയുള്ള എത്ര പേർക്കറിയാം റഫാലിലെ പൈലറ്റിന്റെ ഹെൽമറ്റിന്റെ സവിശേഷത. ലക്ഷ്യസ്ഥാനം പൈലറ്റിന്റെ നോട്ടം കൊണ്ടു തന്നെ തിരിച്ചറിയാൻ ഈ ഹെൽമറ്റിനാകും. ലക്ഷ്യം നോക്കിക്കൊണ്ട് ബട്ടൺ അമർത്തുക മാത്രമാണ് പൈലറ്റിന്റെ ജോലി. ബാക്കിയെല്ലാം കംപ്യൂട്ടർ നോക്കിക്കോളും. ഇത്തരം സവിശേഷ ഉപകരണങ്ങളുടെ വില കൂടി ഉൾപ്പെടുത്തിയാണ് പുതിയ റഫാൽ കരാർ' - പരീക്കർ പറഞ്ഞു.
ഖത്തറും ഈജിപ്തുമാണ് റഫാൽ പോർവിമാനങ്ങൾ ഫ്രാൻസിൽ നിന്നും വാങ്ങിയിട്ടുള്ള മറ്റു രണ്ടു രാജ്യങ്ങൾ. 12 റഫാൽ വിമാനങ്ങൾ വാങ്ങാനാണ് ഖത്തർ കരാർ ഒപ്പുവച്ചത്. ഖത്തറിന് ഒരു വിമാനം ഏകദേശം 700 കോടി രൂപയ്ക്കു (9 കോടി യൂറോ) നൽകുമ്പോൾ, അതേ വിമാനത്തിന് ഇന്ത്യ ഇരട്ടിയിലേറെ (24 കോടി യൂറോ കരാർകാലത്തെ വിനിമയനിരക്കിൽ 1526 കോടി രൂപ) നൽകണം. ഈജിപ്ത് 24 എണ്ണം 520 കോടി യൂറോയ്ക്കാണു വാങ്ങിയത്. ഒരു വിമാനത്തിനു ചെലവായത് 21.70 കോടി യൂറോ. 12 വിമാനങ്ങൾ കൂടി വാങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഖത്തർ ആദ്യഘട്ടമായി 630 കോടി യൂറോയ്ക്ക് 24 വിമാനങ്ങൾ വാങ്ങി ഒരു വിമാനവില 26.2 കോടി യൂറോ. എന്നാൽ ഖത്തർ ഇപ്പോൾ 12 വിമാനങ്ങൾ കൂടി വാങ്ങിയപ്പോൾ ഒരെണ്ണത്തിന്റെ വില 9 കോടി യൂറോ മാത്രം. ആകെ വാങ്ങിയ 36 വിമാനത്തിന്റെ ശരാശരി കൂട്ടിയാലും 20.5 കോടി യൂറോ. രണ്ടാം ഘട്ടത്തിൽ വാങ്ങുമ്പോൾ വില അൽപം കുറയുക പതിവാണെങ്കിലും ഖത്തറുമായുള്ള കരാറിലെ പുതിയ വിലയും ശരാശരി വിലയും പരിഗണിക്കുമ്പോൾ ഇന്ത്യ ഒരു വിമാനത്തിന് 24 കോടി യൂറോ നൽകേണ്ടി വരുന്നു. ഇതാണ് പ്രതിപക്ഷം ചർച്ചയാക്കുന്നത്.
എന്നാൽ ഇന്ത്യയുമായി ഫ്രാൻസുണ്ടാക്കിയ കരാർ വേറെയാണെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ഇന്ത്യക്കു നൽകുന്ന റഫാലിൽ ഏറ്റവും ആധുനികമായ ആയുധങ്ങളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഏഴു വർഷത്തേക്കു സ്പെയർപാർടുകൾ നൽകാൻ കരാറിൽ വ്യവസ്ഥയുണ്ട്. ഇന്ത്യയുടെ ആവശ്യാനുസരണം വിമാനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ത്യ വാങ്ങുന്ന 36 വിമാനങ്ങളിൽ 28 എണ്ണം ഒറ്റ സീറ്റ് മാത്രമുള്ള പോർവിമാനങ്ങളാണ്. എട്ടെണ്ണം ഇരട്ട സീറ്റ് ഉള്ളവയും. ഖത്തർ വാങ്ങിയത് ഇവയിൽ ഏതു തരമാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയ്ക്ക് 2019 സെപ്റ്റംബറിനും 2022 ഏപ്രിലിനും ഇടയിൽ ഇവ നൽകാമെന്നാണു കരാർ.
ഇന്ത്യയ്ക്ക് വേണ്ട 126 റഫാൽ യുദ്ധവിമാനങ്ങളിൽ 18 എണ്ണം നേരിട്ടു വാങ്ങുമെന്നും ബാക്കി 108 എണ്ണം, സാങ്കേതികവിദ്യ സ്വന്തമാക്കി ഇന്ത്യയിൽ നിർമ്മിക്കുമെന്നുമായിരുന്നു യുപിഎ സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ധാരണ. എന്നാൽ, എൻഡിഎ സർക്കാർ കരാർ ഒപ്പിട്ടപ്പോൾ വിമാനങ്ങൾ 36 മാത്രമായി. നിർമ്മാണസാങ്കേതിക വിദ്യ ഇന്ത്യയ്ക്കു ലഭിക്കില്ല. പകരം, ഏതാനും വിമാനഭാഗങ്ങളുടെ സാങ്കേതികവിദ്യ ഒരു ഇന്ത്യൻ കമ്പനിക്കു കൈമാറും. അതും അനിൽ അംബാനിയുടെ കടലാസ് കമ്പനിക്ക്. യുപിഎ സർക്കാർ ചർച്ച ചെയ്തുണ്ടാക്കിയ കരാർ മുടങ്ങിയത് ആയുഷ്കാല പരിപാലന വ്യവസ്ഥയെച്ചൊല്ലിയായിരുന്നു. ഇത് അംബാനിക്ക് വേണ്ടിയാണെന്നാണ് ഉയരുന്ന ആരോപണം.
ഖത്തറിനു നൽകിയ അതേ വിലയ്ക്ക് 36 റഫാൽ പോർവിമാനങ്ങൾ നൽകാൻ ഫ്രാൻസ് തയാറാണ്. ആയുധങ്ങളും സാങ്കേതിക സംവിധാനങ്ങളും ഘടിപ്പിക്കാത്ത, പറക്കാൻ മാത്രം ശേഷിയുള്ള ജെറ്റ് വിമാനങ്ങളാണ് ഖത്തറിനു നൽകിയത്. ഇന്ത്യയ്ക്കു വേണ്ടത് ജെറ്റ് വിമാനമല്ല മീഡിയം മൾട്ടി റോൾ കോംപാക്ട് എയർക്രാഫ്റ്റുകളാണ്. ഇതിൽ ടെക്നോളജി കൈമാറ്റവും നടക്കും. ഖത്തറിന്റെ 24 റഫാൽ ജെറ്റ് കരാറിൽ എംബിഡിഎ മിസൈൽ ഘടിപ്പിക്കാനുള്ള സംവിധാനവും 36 ഖത്തർ പൈലറ്റുമാർക്കും സാങ്കേതിക വിദഗ്ദ്ധർക്കും പരിശീലനം നൽകാനുള്ള ധാരണയും മാത്രമാണ് ഉള്ളത്. ഇന്ത്യൻ വ്യോമസേനയുടെ എല്ലാ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കഴിഞ്ഞതിനു ശേഷം മാത്രമാണ് റഫാൽ സേനയുടെ ഭാഗമാകുക. ഭാവിയിൽ റഫാലിന്റെ അറ്റുകുറ്റപ്പണികളും പാർട്സ് മാറ്റുന്നതും ഫ്രാൻസുമായുള്ള കരാറിൽ ഉൾപ്പെടും.
പ്രചരണത്തിന് നിർമ്മലാ സീതാരാമൻ
അതിനിടെ റഫേൽ വിഷയത്തിൽ മോദി സർക്കാരിനെതിരെ അന്തർദേശീയ തലത്തിൽ ആരോപണങ്ങൾക്കു മൂർച്ച കൂടുമ്പോൾ കോൺഗ്രസിനെ പ്രതിരോധിക്കാനൊരുങ്ങി കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ രംഗത്ത് വരികയാണ്. റഫേൽ ഇടപാടിനെ സംബന്ധിക്കുന്ന വിവരങ്ങൾ ജനങ്ങളെ ധരിപ്പിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും ബോധവൽക്കരണം നടത്താൻ താൻ മുന്നിട്ടിറങ്ങുമെന്നു അവർ പറഞ്ഞു. ഇടപാടിനെ സംബന്ധിക്കുന്ന വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് കേന്ദ്ര വിജിലൻസ് കമ്മീഷനെ സമീപിച്ചതിനു പിന്നാലെയാണ് ബിജെപിയുടെ ഭാഗത്തു നിന്ന് ഈ നടപടി. റഫേൽ യുദ്ധവിമാനക്കരാർ റദ്ദാക്കി ഇന്ത്യൻ വ്യോമസേനയുടെ ആത്മവീര്യം കെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നു ബിജെപി മന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് പറഞ്ഞു.
നരേന്ദ്ര മോദിയെ പുറത്താക്കുന്നതിനായി കോൺഗ്രസ് ആഗോള തലത്തിൽ ദേശവിരുദ്ധ ശക്തികളുടെ സഹായം തേടുകയാണെന്നു ബിജെപി ആരോപിച്ചു. ആഗോളമാനമുള്ള ആരോപണമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയിരിക്കുന്നത്. ഇതൊരു ധാരണയുടെ പ്രശ്നമാണ്. രാജ്യവ്യാപകമായി ബിജെപി ഇതിനെതിരെ പ്രതിഷേധം നടത്തും. നിർമലാ സീതാരാമൻ പറഞ്ഞു. റഫേൽ ഇടപാടിൽ റിലയൻസ് ഡിഫെൻസിനെ തെരഞ്ഞെടുക്കാൻ തങ്ങൾ നിർബന്ധിതരാകുകയായിരുന്നെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാൻഡ് ഒലോൻദ് വെളിപ്പെടുത്തിയിരുന്നു. പ്രസ്താവന വിവാദമായ പശ്ചാത്തലത്തിൽ അദ്ദേഹമത് പിൻവലിച്ചിരുന്നു.
58000 കോടിയുടെ റഫേൽ ഇടപാടിൽ റിലയൻസ് ഡിഫെൻസിനെ പങ്കാളിയാക്കിയത് ഇന്ത്യൻ സർക്കാരിന്റെ ആവശ്യപ്രകാരമാണെന്ന ഒലോദിന്റെ പ്രസ്താവന പുത്തൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. എന്നാൽ റഫേൽ യുദ്ധവിമാന ഇടപാടിൽ ഫ്രഞ്ച് കമ്പനിയായ ഡസാൽട്ട് ഏവിയേഷന്റെ പങ്കാളിയായി റിലയൻസ് ഡിഫൻസിനെ തീരുമാനിച്ചതിൽ തങ്ങൾക്കു പങ്കില്ലെന്നാവർത്തിച്ചു കേന്ദ്ര സർക്കാർ രംഗത്തു വന്നു. വിവാദങ്ങൾ സൃഷ്ടിക്കുന്നതിനായി മാധ്യമങ്ങൾ പടച്ചു വിടുന്ന വാർത്തകളാണിതെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഫ്രഞ്ച് കമ്പനിയായ ടാസൂ ഏവിയേഷനാണ് റിലയൻസ് ഡിഫൻസിനെ ഇന്ത്യയിലെ പങ്കാളിയാക്കി നിയോഗിച്ചത്. റിലയൻസ് ഡിഫെൻസും ടാസുവും തമ്മിലുള്ളത് രണ്ടു സ്വകാര്യ കമ്പനികൾ തമ്മിലുള്ള ഇടപാടാണ്.
2015 ൽ റഫേൽ വിമാനങ്ങൾക്കായി കരാർ ഒപ്പിടുമ്പോൾ ഫ്രാൻസ് ഒലോദായിരുന്നു പ്രസിഡന്റ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക് ലിമിറ്റഡിനു കരാർ നൽകാതെ സ്വകാര്യ കമ്പനിക്കു കരാർ നൽകിയതിനു സർക്കാർ പ്രതിപക്ഷത്തിന്റെ പ്രതിക്കൂട്ടിലായിരുന്നു. റഫേൽ ഇടപാടിനു മുൻപ് ഒലോദിന്റെ പങ്കാളിയായ ജൂലി ഗയെയുമായി ചലച്ചിത്ര നിർമ്മാണത്തിനുള്ള കരാറിൽ റിലയൻസ് ഒപ്പിട്ടിരുന്നു എന്ന വാർത്തയും പുറത്തു വന്നിരുന്നു.
പരീക്കറിനെ മാറ്റത്തത് ഭയം മൂലം
ഗോവയിലെ രാഷ്ട്രീയ നാടകങ്ങളും അപ്രതീക്ഷിത വഴിത്തിരിവുകളും തീരുന്നില്ല. മുഖ്യമന്ത്രി മനോഹർ പരീക്കർ അസുഖ ബാധിതനായി ചികിത്സയിലായതിനെ തുടർന്ന് മുഖ്യമന്ത്രി പദത്തിൽ നിന്നും മാറിനിൽക്കുമെന്ന ആഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ കോൺഗ്രസിന്റെയും എൻഡിഎ കക്ഷികളുടെ പ്രതീക്ഷകളെ തകിടം മറിച്ച് മനോഹർ പരീക്കർ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ഞായറാഴ്ച അമിത് ഷാ വ്യക്തമാക്കിയിരുന്നു. പരീക്കറിനോടുള്ള ഭയം മൂലമാണ് അമിത് ഷായും മോദിയും അദ്ദേഹത്തെ മുഖ്യമന്ത്രി പദത്തിൽ തുടരാൻ അനുവദിക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
മനോഹർ പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാൽ റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ പുറത്തുവന്നേക്കാമെന്ന ഭയമാണ് അമിത് ഷായ്ക്കും മോദിക്കുമെന്ന് ഗോവൻ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദാൻകർ ആരോപിക്കുന്നു. പരീക്കർ ബ്ലാക്ക് മെയിൽ ചെയ്യുമെന്ന ഭയത്താലാണ് മുഖ്യമന്ത്രി സ്ഥാനം മറ്റാർക്കും നൽകാത്തതെന്നും ഗിരീഷ് ആരോപിക്കുന്നു. അനാരോഗ്യത്തിന്റെ പേരിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാൽ കടുത്ത തീരുമാനങ്ങളിലേക്ക് പരീക്കറും പോകുമെന്ന് നേതൃത്വത്തിന് ഭയമുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്